വിസ്മയയുടെ മരണത്തിന്റെ കുറ്റപത്രത്തിൽ കിരണിന്റെ പേരുമാത്രം; ഭർത്താവിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല; സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡന കുറ്റവു ഉൾപ്പെടുത്തി; വിസ്മയ നിരന്തരം പീഡനം നേരിട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു അന്വേഷണ സംഘം; ജാമ്യം കിട്ടാതിരിക്കാനുള്ള കരുനീക്കവുമായി പൊലീസ്
ശാസ്താംകോട്ട: വിസ്മയയുടെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം കരുതലോടെ. അന്വേഷണ സംഘം സമർപ്പിക്കുന്ന കുറ്റപത്രത്തിൽ പ്രതി ഭർത്താവ് കിരൺകുമാർ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധന പീഡന മരണം മാത്രം ചുമത്തി കുറ്റപത്രം നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഗാർഹിക പീഡനം കൂടി ഉൾപ്പെടുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ധാരണയായിട്ടുണ്ട്.
കിരണിന്റെ മാതാപിതാക്കൾ, ചില അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നു വിസ്മയ നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നെന്ന മൊഴികൾ അന്വേഷണസംഘത്തിനു കിട്ടിയെങ്കിലും ഇവരെ ആദ്യഘട്ടത്തിൽ പ്രതി ചേർക്കേണ്ടതില്ലെന്നാണ് തീരുമാനം. ജാമ്യം നേടാൻ കിരൺ തിരക്കിട്ട നീക്കം നടത്തുന്നതിനാൽ ഉടനടി കുറ്റപത്രം സമർപ്പിച്ച് അതിനുള്ള എല്ലാ സാധ്യതകളും അടയ്ക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു കിരണിനെ അഴിക്കുള്ളിൽ അടക്കുന്നത് ഉറപ്പാക്കുക എന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്.
കിരണിനെതിരായ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്കെതിരെ ലഭിച്ച മൊഴികളിൽ വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ശേഖരിച്ച് ഇവരെക്കൂടി പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിലെ ധാരണ. കിരണിൽ നിന്നു വിസ്മയ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്നു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ പരമാവധി ശേഖരിച്ചിട്ടുണ്ട്.
വിസ്മയയുടെ മരണശേഷം കിരണിന്റെ മാതാപിതാക്കൾ ടെലിവിഷൻ ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിൽ, തരാമെന്നു പറഞ്ഞത്ര സ്വർണം നൽകിയില്ല, അവൻ ആഗ്രഹിച്ച കാർ അല്ല കിട്ടിയത്, വസ്തു തരാമെന്നു പറഞ്ഞെങ്കിലും എഴുതിവച്ചില്ല തുടങ്ങി സ്ത്രീധന പീഡനത്തെ സാധൂകരിക്കുന്ന ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം ഡിജിറ്റൽ തെളിവുകളായി അന്വേഷണസംഘം ശേഖരിക്കുകയാണ്. കിരണിനെ ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നും വിസ്മയയുടെ വീട്ടിൽ വച്ച് കിരൺ നടത്തിയ അക്രമങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ സ്ത്രീധന പീഡനത്തിന് ഇരയായി വിസ്മയ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കാൻ ഭർത്താവും പ്രതിയുമായ കൊല്ലം സ്വദേശി എസ്. കിരൺകുമാർ നൽകിയ ഹർജി തിരുത്തൽ വരുത്തി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ജൂലൈ 26നു പരിഗണിക്കും. ഇക്കഴിഞ്ഞ ജൂൺ 21നാണു വിസ്മയയെ മരിച്ച നിലയിൽ കണ്ടത്.
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.
നിലവിൽ കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്കു വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
MNM Recommends
-
കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ -
അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം -
വാട്സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ -
തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ് -
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ് -
അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ -
പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് നടപടി എടുക്കൂ; യുവാവിന്റെ ഡിഎൻഎ പരിശോധനയും പിന്നീട് മാത്രം; ചോരക്കുഞ്ഞിനെ സംസ്കരിക്കാൻ പൊലീസ്; പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല -
ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ ജോലിക്ക് തിരികെ വിളിക്കാവൂ; അതിന് സാമ്പത്തിക ആനുകൂല്യവും ഉറപ്പാക്കണം; പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല; ഡിജിപിയുടെ നിർദ്ദേശം പരാതി വ്യാപകമാകുമ്പോൾ -
മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല -
വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്? -
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ -
തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ -
സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന് -
രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി -
ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ അന്തരിച്ചു; വിടവാങ്ങിയത് ടൈറ്റാനിക്കിലെ ക്യാപ്റ്റനെ അനശ്വരമാക്കിയ നടൻ; വിട പറഞ്ഞത് അഞ്ച് പതിറ്റാണ്ട് അഭിനയ മേഖലയിൽ നിറഞ്ഞു നിന്ന പ്രതിഭ -
വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ -
വീടിനുള്ളിൽ അനധികൃത മദ്യവിൽപ്പന; 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി സിപിഎം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ; എക്സൈസ് സ്ക്വാഡിന്റെ പിടിയിലാകുന്നത് വീട്ടിൽ ബാർ നടത്തുന്നതിനിടെ -
യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ; തട്ടിയെടുത്തത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണം -
ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ -
അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്ഗഢിലെ പ്രധാന നേതാവ് രാധിക ഖേര
Most Read
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ
- തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ
- സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന്
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം