രാജേഷിനെ കൊലപ്പെടുത്താൻ ആസൂത്രണവും സ്കെച്ചിട്ടു നടപ്പാക്കിയതും ഖത്തറിൽ നിന്നെത്തിയ അലിഭായ്! ഗുണ്ടാത്തലവൻ 'കായംകുളം അപ്പുണ്ണി'യെ ഒപ്പംകൂട്ടി പിഴക്കാത്ത പ്ലാനിങ്; കൃത്യം നടത്തിയ ശേഷം തൃശ്ശൂരും ബാംഗ്ലൂരും വഴി ഡൽഹിയിലെത്തി; അവിടെ നിന്നും കാഠ്മണ്ഡുവിലെത്തി വ്യാജ പാസ്പോർട്ടിൽ ഖത്തറിലേക്ക് കടന്നു; ഭാര്യ കൈവിട്ടു പോയ ഖത്തർ വ്യവസായിയുടെ ക്വട്ടേഷൻ നടപ്പാക്കാൻ അലിഭായ് കളം നിറഞ്ഞു കളിച്ചത് സിനിമാക്കഥയെയും വെല്ലും വിധത്തിൽ
തിരുവനന്തപുരം: റെഡ് എഫ്എമ്മിലെ മുൻ ആർജെ രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ ആരൊക്കെയാണെന്നും കാരണം എന്താണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷണത്തിൽ തെളിയുന്നു. ഖത്തർ വ്യാവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനെ നിയോഗിച്ച് ആക്രമണം നടത്താൻ കാരണമായത് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. രാജേഷിനെ കൊല്ലാനുള്ള ആസൂത്രണവും അത് കൃത്യമായി നടപ്പിലാക്കിയതും ഖത്തറിൽ നിന്നെത്തിയ അലിഭായ് എന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ എങ്ങനെ നാട്ടിലെത്തിക്കും എന്ന കാര്യത്തിൽ മാത്രമാണ് പൊലീസിന് ഇപ്പോൾ ആശങ്കയുള്ളത്. മറ്റ് കൂട്ടുപ്രതികൾക്കായും അന്വേഷണ സംഘം വലവിരിച്ചു കഴിഞ്ഞു.
വെറുമൊരു കൊലപാതകം എന്നതിൽ അപ്പുറത്തേക്ക് കൃത്യമായ തിരക്കഥ രചിച്ചു നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കൊലപാതകം നടപ്പിലാക്കാൻ മുന്നിൽ നിന്നത് അലിഭായ് എന്നയാളായിരുന്നു. ഇയാളെ രാജേഷിനെ വകവരുത്താൻ വേണ്ടി വ്യക്തമായ പ്ലാനോടെയാണ് കേരളത്തിൽ വിമാനമിറങ്ങിയത്. ഖത്തറിലേ വ്യവസായി തന്റെ ഭാര്യയെ അകറ്റിയ ആളെ വകവരുത്താൻ വേണ്ടി നൽകിയ ക്വട്ടേഷൻ കൃത്യമായി തന്നെ അലിഭായ് നടപ്പിലാക്കി. ഖത്തറിൽ നിന്നും തുടങ്ങിയ പ്ലാനിങ് നടപ്പിലാക്കാൻ അലിഭായിക്ക് ഒരു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. കൊല നടത്തി കേരളത്തിൽ നിൽക്കാതെ വ്യാജപാസ്പോർട്ടിൽ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു.
രാജേഷ് കൊല്ലപ്പെടുന്നത് 27ന് പുലർച്ചെ രണ്ടരയ്ക്കാണ്. രാജേഷിനെ കൊല്ലാൻ ലക്ഷ്യമിട്ട് ഒരു ദിവസം മുമ്പ് അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറക്കാരൻ ലാൻഡു ചെയ്തു. കൊല്ലത്തെ ക്വട്ടേഷൻ സംഘങ്ങലുമായി അലിഭായിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്. കൊച്ചിയിൽ വിമാനം ഇറങ്ങി മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെ കൂടെക്കൂട്ടി കിളിമാനൂരിലെത്തി. അവിടെ നിന്നും മടവൂരിലേക്ക് നീങ്ങി രാജേഷിന്റെ പരിപാടികളെ കുറിച്ച് ആസൂത്രണം നടത്തി. രാജേഷ് മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയിലുണ്ടാകുമെന്ന് മുൻപ് തന്നെ സ്കെച്ച് ചെയ്തിരുന്നു.
രാജേഷ് പരിപാടി കഴിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൃത്യം അയാൾ നിർവഹിച്ചതും. ഗുണ്ടാത്തലവൻ അപ്പുണ്ണി 'കായംകുളം അപ്പുണ്ണി' എന്ന പ്രമുഖ ഗുണ്ടാത്തലവനാണ് ആക്രമണത്തിൽ അലിഭായിക്കൊപ്പം നിന്നത്. നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണി ആലപ്പുഴ ജില്ലാ പൊലീസിന്റെ എ ലിസ്റ്റ് കാറ്റഗറിയിൽ ഉള്ള ഗുണ്ടയാണ്. കൊലപാതക കേസുകൾ അടക്കം മൂന്ന് ക്രിമിനൽ കേസുകൾ പേരിലുള്ള അപ്പുണ്ണി നേരത്തെ ആലപ്പുഴ പൊലീസിന്റെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട്. അതേസമയം ഇയാൾ ഒളിവിലാണ്. ഇതിനിടെ രാജേഷിന്റെ അടുപ്പക്കാരിയായ നൃത്താധ്യാപികയുടെ ഭർത്താവിനെ പൊലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. ഇയാളെ നാട്ടിലെത്തിക്കാൻ ഉള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കായി നേരത്തേ തന്നെ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
കൂട്ടുപത്രിയായ അപ്പുണ്ണി രാജേഷിനെ പിടിച്ചുനിർത്തിയതോടെയാണ് അലിഭായി പലതവണ വെട്ടിയത്. കൃത്യം നിർവഹിച്ച ശേഷം അലിഭായി രക്ഷപെട്ടത് കായംകുളത്തേക്കാണ്. അവിടെ വെച്ച് ആയുധം ഉപേക്ഷിച്ചു. സംഘത്തിലെ മൂന്നാമൻ അവിടെ നിന്ന് മറ്റൊരു വഴിയിലേക്കു നീങ്ങിയതോടെ അലിഭായിയും അപ്പുണ്ണിയും നേരെ തൃശൂരിലേക്കും നീങ്ങി. തുടർന്ന് ബാംഗ്ലൂരിലേക്കും തുടർന്ന് ഡൽഹിയിലുമെത്തി. ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്കാണ് യാത്രതിരിച്ചത്. മുൻകൂട്ടി കരുതിവച്ച വ്യാജപാസ്പോർടിൽ ഖത്തറിലേക്ക് കടക്കുയാണ് ചെയ്തത്.
രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷൻ അലിഭായിയെ ഏൽപ്പിക്കുന്നത് രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ സ്ത്രീയുടെ മുൻഭർത്താവാണ്. ഈ വ്യവസായിക്ക് നേരത്തെ തന്നെ അടുപ്പമുള്ളവരാണ് അലിഭായി. അലിഭായിയാണ് ഖത്തറിൽ തന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തിൽ കൂട്ടുന്നത്. മുന്ന് മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി നാട്ടിലേക്ക് തിരിച്ചു. ഫെബ്രുവരി 25ന് കേരളത്തിലെത്തി. പിന്നീട് ചെന്നൈയിലേക്ക് താവളം മാറ്റി. അവിടെ നിന്ന് രാജേഷിന്റെ വരവും പോക്കും കൃത്യമായി മനസിലാക്കിയിരുന്നു.
കൃത്യം നടപ്പിലാക്കി എങ്ങനെ തടിയൂരി രക്ഷപെടാമെന്നും അലിഭായിയും കൂട്ടരും വഴി കണ്ടെത്തിയിരുന്നു. മികച്ച ആസൂത്രണത്തിനിടെ ക്വട്ടേഷൻ സംഘത്തിന് ഏക പിഴവായതുകൊലനടന്ന് രണ്ടാം ദിവസം തന്നെ പൊലീസ് വാഹനം തിരിച്ചറിഞ്ഞിട്ടാണ്. ക്വട്ടേഷൻ സംഘത്തെ തിരിച്ചറിയാൻ ഇടയാക്കിയതോടെയാണ് ആസൂത്രണം പിഴച്ചത്. കൊല നടത്താനായി സംഘമെത്തിയത് വ്യാജ നമ്പർ പതിച്ച കാറിലായിരുന്നു. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാർത്ഥ നമ്പർ പതിച്ചു. അമിത വേഗതയിൽ പോയ മോട്ടോർവാഹന വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞതാണ് വിനയായത്.
കൊലപാതകം നടക്കുന്നതിന് തൊട്ട് മുൻപ് രാജേഷ് വീട്ടമ്മയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. രാജേഷിന്റെ നിലവിളി വീട്ടമ്മ കേട്ടിരുന്നു. ഇവരാണ് രാജേഷിന് വെട്ടേറ്റകാര്യം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്. രാജേഷുമായി വീട്ടമ്മയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരും ഭർത്താവും അകന്ന് താമസിക്കുകയാണ്. പൊലീസ് വീട്ടമ്മയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭർത്താവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ഇവരെ ഇതുവരെ നാട്ടിൽ എത്തിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ ബുധനാഴ്ചയോടെ ഇവരോട് നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്.
വീട്ടമ്മയും ഖത്തർ വ്യവസായിയായ ഭർത്താവിന്റേതും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥർ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാൽ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാൻ കാരണമായി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
MNM Recommends
-
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം; മൂന്ന് ദിവസം കഴിഞ്ഞാൽ പത്തനാപുരം ഗാന്ധി ഭവനിൽ സേവനം; വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് മാതൃകാ ശിക്ഷ; സന്നദ്ധ സേവനം വീട്ടുകാരുടേയും അഭിപ്രായം അറിഞ്ഞ് -
ഉത്തേജക മരുന്ന് പരിശോധനക്ക് സാംപിൾ നൽകിയില്ല; ഒളിമ്പിക്സ് സെലക്ഷൻ ട്രയൽസിന് മുന്നോടിയായി ബജ്റംഗ് പുനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് നാഡ; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണം; ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടി -
'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ -
'നേപ്പാളിന്റേത് ഏകപക്ഷീയമായ നീക്കം; സ്ഥിതിഗതികളിലോ യഥാർഥ വസ്തുതകളിലോ മാറ്റം വരുത്തില്ല'; ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെടുത്തി നൂറ് രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ പ്രതികരിച്ച് എസ്. ജയശങ്കർ -
പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ചുമരെഴുത്തുകളും പോസ്റ്ററുകളുമില്ല; തിരഞ്ഞെടുപ്പിന് നിശബ്ദമായി ഒരുങ്ങി ഗോവ; ഇന്ത്യ സഖ്യത്തിന്റെ വരവ് മാറ്റമുണ്ടാക്കുമോ? വോട്ടെടുപ്പ് മെയ് ഏഴിന് -
തിരുനെൽവേലി ഈസ്റ്റ് ഡിസിസി പ്രസിഡന്റിന്റെ മരണം: ദുരൂഹത തുടരുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാർ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ; ലഭിച്ചില്ലെന്ന നിലപാടിൽ പൊലീസ്; പ്രതിഷേധവുമായി ബിജെപിയും -
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റിലായ തമിഴ്നാട്ടിലെ യൂട്ഊബർ സവുക്കു ശങ്കർ അഴിമതിക്കാരുടെ പേടിസ്വപ്നം; പുറത്തു കൊണ്ടുവന്നത് 2 ജി സ്പെക്ട്രം അടക്കം നിരവധി അഴിമതിക്കഥകൾ; വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനും ശങ്കറിന് എതിരേ കേസ് -
കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ -
കൊല്ലത്തെ വ്യാജമെത്രാൻ ആഗ്രഹിച്ചത് ഭാരതീയ ജനപക്ഷ പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ കയറിക്കൂടാൻ; കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ കയറിക്കൂടിയത് തിരിച്ചടിയായി; വ്യാജമെത്രാൻ ജെയിംസ് ജോർജിന്റെ ലക്ഷ്യം തകർത്തത് എൽഡിഎഫും യുഡിഎഫും ചേർന്ന് -
തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം -
വീടു കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു; പൊലീസ് പിന്തുടർന്നപ്പോൾ ഒളിസങ്കേതങ്ങളിൽ മാറി മാറി താമസം; അച്ഛനും രണ്ടു മക്കളുമടക്കം ആറംഗ അക്രമി സംഘത്തെ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്ന് പൊക്കി പന്തളം പൊലീസ് -
പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലി; മേള പ്രമാണിമാർക്ക് വലത്തും ഇടത്തും നിന്നു സൃഷ്ടിച്ചത് അത്ഭുതം; ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന മാരാർ പൂര മേളത്തിന്റെ ബലം; 45 വർഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരൻ വിടവാങ്ങി; കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു -
തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കള്ളക്കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം; തെക്കൻ ജില്ലകളിൽ അതിരൂക്ഷ ദുരിതം; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ശക്തമായി പാലിക്കണമെന്ന് സർക്കാർ; ഓറഞ്ച് അലർട്ട് തുടരും -
ബ്ലൂകോർണ്ണർ നോട്ടീസിൽ പ്രജ്വലിനെ കുടുക്കാൻ കരുക്കൾ നീക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ; അച്ഛനെ അകത്തിട്ടവർ തന്നെയും വെറുതെ വിടില്ലെന്ന് മനസ്സിലാക്കിയ ദേവഗൗഡയുടെ കൊച്ചുമകൻ; മംഗ്ലൂരുവിലേക്ക് പ്രജ്വൽ രേവണ്ണ പറക്കുന്നത് കീഴടങ്ങാൻ; കർണ്ണാടകയിൽ നാടകീയ നീക്കങ്ങൾ സജീവം -
മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ -
ഇരട്ടയാറിൽ പൊലീസുകാരനെ ബൈക്കിന് ഇടിച്ചു വീഴ്ത്തി: പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കൾ ഉൾെപ്പടെ മൂന്നുപേർക്കെതിരേ കേസ്; എസ് ഐ.ക്കും സിപിഒയ്ക്കും സ്ഥലമാറ്റം; വിവാദം അന്വേഷിക്കും -
സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതം; 22 വർഷത്തിനിടെ അമ്മ തൊട്ടിലിൽ കിട്ടിയത് 599 നവജാത ശിശുക്കളെ; എല്ലാം നേരെയാക്കണമെന്ന ആവശ്യം ശക്തം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല; ഇതിനൊപ്പം മൂന്ന് മാസം കഴിഞ്ഞാൽ ഇരട്ട നിയന്ത്രണ സംവിധാനത്തിനും വിലക്ക്; ലൈസൻസ് പരിഷ്കാരത്തിലെ എതിർപ്പുകൾക്കിടെ വീണ്ടും കുരുക്ക്; മന്ത്രി ഗണേശ് കുമാർ രണ്ടും കൽപ്പിച്ച് തന്നെ -
ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത -
ലണ്ടൻ മേയറായി മൂന്നാം തവണയും വിജയക്കൊടി പാറിച്ച് ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ; വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഖാൻ ജയിച്ചത് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയെക്കാൾ രണ്ട് ലക്ഷത്തിലെറെ വോട്ടിന്: ടോറികൾക്ക് വമ്പൻ തിരിച്ചടി; ഋഷി സുനക് ക്യാമ്പിന് നിരാശ
Most Read
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്