ലിവിങ് ടുഗദറുകാരനെ കൊലപ്പെടുത്തിയത് ലൈംഗിക വൈകൃതങ്ങൾ സഹിക്ക വയ്യാതെ എന്ന വാദം വിലപ്പോയില്ല; കോടതി പോലും വിശ്വസിച്ചത് ഭർത്താവെന്ന്; യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയ ഇനി പ്രതീക്ഷിക്കുന്നത് കോടതിയുടെ കാരുണ്യം; വിധി ജനുവരി മൂന്നിന്
സന: യെമൻ പൗരനായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ(33) മോചനത്തിൽ തീരുമാനം അറിയാൻ അഞ്ചുദിവസം കൂടി കാത്തിരിക്കണം. ശിക്ഷയിൽ ഇളവു ലഭിക്കുന്ന കാര്യത്തിൽ അന്തിമവിധി ജനുവരി 3ന് ഉണ്ടായേക്കും. യെമൻ തലസ്ഥാനമായ സനയിൽ അപ്പീൽ കോടതിയിലെ വാദം കേൾക്കൽ ഇന്നലെ പൂർത്തിയായി.
സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകൻ വാദിച്ചത്. കൂടുതലെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അതു ജനുവരി 3നു പറയണമെന്നാണു കോടതി നിർദ്ദേശം.
പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭർത്താവായ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോൾ. മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീൽ കോടതി നേരത്തെ ശരിവച്ചിരുന്നു.
ബ്ലഡ് മണി നൽകി പ്രശ്നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
യെമനിൽ എത്തുന്നത് മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനിയാണ് നിമിഷ പ്രിയ. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.
വിവാഹം ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ
തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.
വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും നാട്ടിൽ വന്നപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ട യമൻ സ്വദേശിയായ യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭർത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗൾഫിൽ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാൽ യെമനിൽ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാർക്കും പഴയ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ദുരൂഹമായി തുടർന്നു. ഇതിനിടെയാണ് കൊലപാതക വാർത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തിൽ വ്യക്തമാക്കിയിരുന്നു. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലിൽ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.
നിമിഷ പറയുന്ന കഥ
ക്ലിനിക്ക് തുടങ്ങിയപ്പോൾ കരാറെഴുതിയെങ്കിലും എല്ലാം തലാലിന്റെ പേരിലായിരുന്നു. അറബിയിലായിരുന്നതിനാൽ അത് മനസ്സിലായിരുന്നില്ല. പതുക്കെ പതുക്കെയാണ് തലാലിന്റെ യഥാർത്ഥ സ്വഭാവം പുറത്തറിയാൻ തുടങ്ങിയത്.
ലഹരിക്ക് അടിമയായ തലാലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും പലരിൽ നിന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് നിമിഷ ചോദ്യം ചെയ്യുന്നത്. ഇതോടെ ക്ലിനിക്ക് നടത്തിപ്പ് അവതാളത്തിലായി. സാമ്പത്തിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോൾ ക്ലിനിക്കിലെത്തി ബുക്കിൽ കയ്യേറ്റം ചെയ്യുന്നത് പതിവായി. വഴക്ക് രൂക്ഷമായപ്പോൾ ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി. ഞാനെപ്പോഴാണ് ഇയാളുടെ ഭാര്യയായത്? ഇതേ പറ്റി അന്വേഷിച്ചപ്പോഴാണ് കേരളത്തിലെത്തിയപ്പോൾ നിമിഷയുമായി വിവാഹം കഴിഞ്ഞു എന്ന് തലാൽ എല്ലാവരോടും പറഞ്ഞിരുന്നതായി അറിയുന്നത്. തെളിവിനായി ചില ഫോട്ടോകൾ കാണിക്കുകയും ചെയ്തിരുന്നു.
ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി നിമിഷ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി കൊടുത്തു. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയൊ സഹായത്തിൽ തലാൽ വ്യാജ വിവാഹ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സർട്ടിഫിക്കേറ്റു കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെ ഇരുവരും ഭാര്യാഭർത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും തലാൽ സമ്മതിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാതിരിക്കുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തലാലിന്റെ ബന്ധുക്കളോട് സത്യാവസ്ഥ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. തലാലിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയും കൂടെ താമസിക്കേണ്ടിയും വന്നു. പിന്നീട് നമിഷയ്ക്ക മാാനസികമായും ശാരീരികമായും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. പലപ്പോഴും റൂമിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് രണ്ട് സുഹൃത്തുക്കൾ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഡിവോഴ്സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്പോർട് തിരികെ വാങ്ങാനുമായി തലാലിനെ അനസ്ത്യേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുക്കാമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനായി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഹനാൻ എന്ന നഴ്സ് യുവതിയും ഇക്കാര്യത്തിൽ സഹായിക്കാൻ രംഗത്ത് വന്നു. എന്നാൽ അനസ്ത്യേഷ്യ നൽകുന്നതിനിടയിൽ തലാൽ മരിക്കുകയായിരുന്നു.
പിന്നീട് മൃതദേഹം ഒളിപ്പിക്കാനായി വെട്ടിമുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. ഇതിന് ശേഷം അവിടെ നിന്നും വിട്ട് മാരിപ്പ് എന്ന സ്ഥലത്തെത്തി ഒരു മാസം ഒളിവിൽ താമസിച്ചു. വൈകാതെ തന്നെ ഹനാൻ അറസ്റ്റിലായിരുന്നു. 2017 ജൂലൈയിലാണ് സംഭവം നടക്കുന്നത്.പിന്നീട് ഓഗസ്റ്റിലാണ് നിമിഷ അറസ്റ്റിലാകുന്നത്.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷ പ്രിയയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കുവിധിച്ചത്. വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പട്ട് ഇവരുടെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മഖേന നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ശിക്ഷയിളവ് ലഭിക്കാൻ അപ്പീൽ നൽകാൻ കുടുംബസ്വത്തടക്കം വിറ്റ് ബന്ധുക്കൾ പണം കോടതിയിൽ കെട്ടിവെച്ചിരുന്നു.
MNM Recommends
-
ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത -
ലണ്ടൻ മേയറായി മൂന്നാം തവണയും വിജയക്കൊടി പാറിച്ച് ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ; വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഖാൻ ജയിച്ചത് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയെക്കാൾ രണ്ട് ലക്ഷത്തിലെറെ വോട്ടിന്: ടോറികൾക്ക് വമ്പൻ തിരിച്ചടി; ഋഷി സുനക് ക്യാമ്പിന് നിരാശ -
1976ൽ ആരോ അനാഥാലയത്തിൽ എത്തിച്ചു; നാലാം വയസ്സിൽ വളർത്തച്ഛനേയും വളർത്തമ്മയേയും കിട്ടി; ഫ്രാൻസുകാരിയായി മാറിയിട്ടും വരു കണ്ടെത്താൻ മൂന്നാം വട്ടവും അവൾ എത്തി; ഈഫൽ ടവറിന്റെ നാട്ടിലേക്ക് മടങ്ങുമ്പോഴും മനസ്സിൽ പ്രതീക്ഷ മാത്രം; അച്ഛനേയും അമ്മയേയും റജീന തേടുമ്പോൾ -
യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ് -
താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും -
കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' ! -
മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ -
പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു -
കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് -
കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം -
സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം -
ഐഎസ്എൽ കപ്പടിച്ചത് മുംബൈ സിറ്റി; മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്; ബഗാന്റെ തോൽവി ആദ്യപകുതിയിൽ ലീഡ് നേടിയ ശേഷം അടിപതറിയതോടെ -
'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം -
കെഎസ്ആർടിസി ബസ് തടഞ്ഞ് മേയർ കാർ നിർത്തിയിട്ട സംഭവം; കേസെടുക്കാൻ ഉത്തരവിട്ട് കോടതി; നടപടി സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുള്ള അഭിഭാഷകന്റെ ഹർജിയിൽ; തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച് ഡ്രൈവർ യദു -
ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ -
ജസ്ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ് -
ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹന വ്യൂഹത്തിന് നേരേ ഭീകരാക്രമണം; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ കൂടുതൽ സൈനികർ സുരാൻകോട്ടിൽ എത്തി; തിരച്ചിൽ തുടരുന്നു -
മകൻ പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ പീഡനക്കേസ് അട്ടിമറിക്കാൻ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് എംഎൽഎ എച്ച് ഡി രേവണ്ണ പൊലീസ് കസ്റ്റഡിയിൽ; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രേവണ്ണയെ പിടികൂടിയത് ദേവഗൗഡയുടെ വസതിയിൽ നിന്ന് -
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല; ഇനി ഓൺലൈൻ ബുക്കിങ് മാത്രം; പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താൻ ദേവസ്വം ബോർഡ് തീരുമാനം -
എതിർപ്പ് അവഗണിച്ച് പ്രണയ വിവാഹം; വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് സഹോദരിയെയും ഭർത്താവിനെയും കാറിൽ കയറ്റി; യാത്രാമധ്യ യുവാവിന് മർദനം; മൂക്ക് മുറിച്ച് റോഡിൽ ഉപേക്ഷിച്ചു; ഭാര്യ സഹോദരന്മാർക്കെതിരെ അന്വേഷണം
Most Read
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു