അതിസമ്പന്നനായ റോയി തോമസിനെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താൻ ബിരുദമുണ്ടെന്ന് അമ്മായി അമ്മയോട് കള്ളം പറഞ്ഞു; പാലായിൽ ബിഎഡും കട്ടപ്പനയിൽ എംകോ ഇപ്രൂവ്മെന്റും തുടങ്ങിയ കള്ളങ്ങൾ പിറകെ; അമ്മായി അമ്മയുടെ 'ജോലി' ശല്യം കൂടിയപ്പോൾ ഡോഗ് കില്ലറിൽ ആദ്യ പരീക്ഷണം; പിന്നെ ആട്ടിൻ സൂപ്പിൽ കൂടതൽ വിഷം കലർത്തി നൽകി അന്നമ്മയെ കൊലപ്പെടുത്തി; കൂടത്തായിയിൽ ജോളിയെ സൈമൺ തളയ്ക്കുന്നത് തെളിവുകളുടെ ബലത്തിൽ; ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം
കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളിൽനിന്നായിരുന്നു പിന്നീടുണ്ടായ കൂടത്തായിയിലെ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കമെന്ന് പൊലീസ്. ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കുന്നതിനായി അന്നമ്മയെ കൊലപ്പെടുത്തി. പിന്നെ ശത്രുക്കളെ എല്ലാം അതേ വഴിയിൽ ജോളി തീർത്തു.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ആറാമത്തേതും അവസാനത്തേതുമായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. ആറു കൊലപാതകങ്ങളിൽ ആദ്യത്തേതായിരുന്നു അന്നമ്മ തോമസിന്റേത്. ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിർബന്ധിച്ചതും ഭർതൃമാതാവ് ഇല്ലാതായാൽ വീടിന്റെ നിയന്ത്രണം തന്റെ കൈകളിലാക്കാമെന്നു ജോളി കരുതിയതുമാണു കൊലപാതകത്തിനു കാരണമെന്നു കേസന്വേഷണത്തിന് നേതൃത്വം നൽകിയ റൂറൽ എസ്പി: കെ.ജി സൈമൺ അറിയിച്ചു.
റോയി തോമസ് എന്ന അതി സമ്പന്നനായ യുവാവിനെ തന്റെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താനായിരുന്നു ജോളിയുടെ കള്ളം പറച്ചിൽ. ഇതിന് താൻ മിനിമം ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ചിന്ത ജോളിയെ ആദ്യ കള്ളം പറയിച്ചു. ഭർത്താവിന്റെ അമ്മ അന്നമ്മ തോമസിനെ പോലെ തന്റേടിയായ വീട്ടമ്മയാവാനായിരുന്നു ശ്രമം. ബിരുദധാരിയായ മരുമകൾ വെറുതെ വീട്ടിലിരിക്കേണ്ട എന്ന അന്നമ്മ തോമസിന്റെ തീരുമാനമായിരുന്നു ജോളിക്ക് ലഭിച്ച ആദ്യ തിരിച്ചടി. അന്നമ്മയുടെ നിർബന്ധം കൂടിവന്നപ്പോൾ എം.കോം പഠനത്തിന്റെ പേരിൽ പാലായിലേക്ക് പോയി. ഇതോടെ പുതിയ ബന്ധങ്ങൾ തേടിയെത്തി.
പാലായിലെ പഠന തട്ടിപ്പിന് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴും ജോലിക്ക് പോവണമെന്ന നിർബന്ധത്തിൽ നിന്ന് അന്നമ്മ പിന്നോട്ടുപോയില്ല. ഒടുവിൽ വിദ്യാഭ്യാസ കൺസൽട്ടൻസി നടത്തിയിരുന്ന അന്നമ്മയുടെ ഭർത്താവും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ടോം തോമസിന്റെ സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച ബിരുദ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തി തനിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് അന്നമ്മയെ ബോധ്യപ്പെടുത്തി. പിന്നീട് നെറ്റ് സർട്ടിഫിക്കറ്റും ജോളി ഇങ്ങനെ വ്യാജമായി നിർമ്മിച്ചു.
ജോലിക്ക് പോവാതിരുന്നാൽ താൻ പിടിക്കപ്പെട്ടുമെന്നും അന്നമ്മയുടെ മുന്നിൽ ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും മനസ്സിലായതോടെ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പാലായിൽ ആയിരുന്നപ്പോൾ പട്ടിയെ കൊല്ലാൻ അവിടെയുള്ള വീട്ടുകാരൻ ഉപയോഗിച്ച ഡോഗ് കിൽ എന്ന വിഷം അന്നമ്മയിൽ പരീക്ഷിക്കാനും തീരുമാനിച്ചു. ഇതിനു മുന്നോടിയായി പരീക്ഷണം എന്ന നിലയിൽ അന്നമ്മ മരിക്കുന്നതിന് ഒരു വർഷം മുൻപ് അന്നമ്മയിൽ പ്രയോഗിക്കുകയും ചെയ്തു. ഇത് വിജയംകാണുമെന്ന് തോന്നിയതോടെയാണ് ആദ്യം പ്രയോഗിച്ചതിന്റെ ഇരട്ടി വിഷം അന്നമ്മയിൽ വീണ്ടും പരീക്ഷിച്ചത്. അത് ഫലം കാണ്ടു.
കോഴിക്കോട് സർക്കാർ മൃഗാശുപത്രിയിൽ എത്തി ജോളി സ്വന്തം പേരിൽ തന്നെ മരുന്ന് വാങ്ങുകയായിരുന്നു. ഇതിന്റെ തെളിവുകളെല്ലാം പൊലീസിന് ലഭിച്ചിട്ടുണ്ട്. ആട്ടിൻ സൂപ്പ് കുടിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് അതിൽ തന്നെ വിഷം കലർത്തി നൽകിയാണ് ജോളി അന്നമ്മയെ കൊന്നത്. ജോളിയുടെ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ യഥാർഥ ഉടമയെ തിരിച്ചറിഞ്ഞതും കേസിൽ നിർണായക തെളിവായി മാറി.
പാലായും വൈക്കവും കട്ടപ്പനയും പിന്നെ ആട്ടിൻസൂപ്പും
പൊന്നാമറ്റം തറവാടിന്റെ നിയന്ത്രണം അന്നമ്മ ടീച്ചർക്കായിരുന്നു. ബി.കോം പാസായെന്നാണു ജോളി ഭർതൃവീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ബിരുദധാരിയായ ജോളി ജോലിക്കു പോകണമെന്ന് അന്നമ്മ തോമസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിർബന്ധം സഹിക്കവയ്ായതെ ഒടുവിൽ ബി.എഡ്. എടുക്കാനെന്നു പറഞ്ഞ് 2001 ൽ ജോളി പാലായിലേക്കു പോയി.
2002 ൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ജോലിക്കു പോകാൻ നിർബന്ധമുണ്ടായി. അങ്ങിനെ സെന്റ് തോമസ് സ്കൂളിൽ ജോലിക്കെന്നും പറഞ്ഞു പോയി. താൽക്കാലിക ജോലിയെന്നാണ് പറഞ്ഞത്. ആദ്യം വൈക്കത്ത് താമസിച്ചു. കൊച്ചിനെ നോക്കണമെന്നും റോയിക്ക് കട നോക്കണമെന്നും പറഞ്ഞ് ആഴ്ചകൾക്കകം വീട്ടിൽ തിരിച്ചെത്തി. പിന്നീട് എം.കോം ഇംപ്രൂവ് ചെയ്യണമെന്നും പറഞ്ഞ് കട്ടപ്പനയ്ക്കു പോയി. മൂന്ന് മാസം കഴിഞ്ഞ് തിരിച്ചു വരുന്നു.
പാലായിൽ എവിടെപ്പോയി, എവിടെ താമസിച്ചു, വൈക്കത്ത് എവിടെ താമസിച്ചു എന്നതിനെല്ലാം തെളിവുണ്ട്. ബി.കോം ബിരുദധാരിയെന്ന് ആദ്യം കള്ളംപറഞ്ഞതാണ് വീണ്ടും വീണ്ടും കള്ളം പറയാൻ കാരണമായത്. അന്ന് സത്യം പറഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. അന്നമ്മ ടീച്ചർ ഉണ്ടായാൽ ഇനിയും പ്രശ്നമുണ്ടാകുമെന്നു ജോളി ഭയന്നു. കട്ടപ്പനയിൽനിന്നു നായയെ കൊല്ലാനുള്ള മരുന്ന് തരപ്പെടുത്തി.
2002 ജൂലൈ 29 ന് ആട്ടിൻ സൂപ്പിൽ ചേർത്തു നൽകി. അന്നതു കഴിച്ച അന്നമ്മ തോമസിന്റെ ആരോഗ്യനില വഷളായെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനെത്തുടർന്നു ഭേദപ്പെട്ടു. 2002 ഓഗസ്റ്റ് 22 ന് ആട്ടിൻ സൂപ്പിൽ കൂടുതൽ വിഷം ചേർത്തു കൊടുത്തെന്നും എസ്പി. പറഞ്ഞു.
വ്യാജനുണ്ടാക്കിയത് ഫോട്ടോ സ്റ്റാറ്റിൽ
ബിരുദധാരിയെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്ന ജോളി തന്ത്രപൂർവം വ്യാജ സർട്ടിഫിക്കറ്റുകളും തയാറാക്കിയിരുന്നു. ഭർതൃപിതാവ് ടോം തോമസ് ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. അവിടെനിന്ന് ഒരു എം.ജി. സർവകലാശാലാ ബി.കോം വിദ്യാർത്ഥിനിയുടെ നമ്പർ നോക്കി സർട്ടിഫിക്കറ്റ് എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്തു. ബി.കോം. ഫലം പത്രത്തിൽ വന്നപ്പോൾ ജയിച്ച കുട്ടിയുടെ നമ്പർ കണ്ടെത്തിയാണ് ഇതു സംഘടിപ്പിച്ചത്.
പേരും മാർക്കും എല്ലാം തിരുത്തി ഫോട്ടോസ്റ്റാറ്റ് എടുത്തു. പേര് മാത്രം തിരുത്തുമ്പോൾ അത് പകർപ്പിൽ ശ്രദ്ധിക്കപ്പെടുമെന്നും അതുകൊണ്ടാണു മാർക്കും തിരുത്തിയതെന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിനുള്ള ജോളിയുടെ മറുപടിയെന്നും എസ്പി. പറഞ്ഞു. ബി.കോമിനു രജിസ്റ്റർ ചെയ്തിരുന്ന ജോളി ആദ്യത്തെ രണ്ട് പരീക്ഷ മാത്രമാണ് എഴുതിയിരുന്നത്. എം.കോം. വ്യാജ സർട്ടിഫിക്കറ്റ് കേരള യൂനിവേഴ്സിറ്റിയുടെ പേരിലുള്ളതാണ്.
MNM Recommends
-
അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ -
കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത് -
പ്ലേ ഓഫ് ഉറപ്പിക്കാൻ വലിയ മാർജിനിൽ ജയിച്ചേ തീരു; ജീവൻ മരണ പോരിന് ഇറങ്ങുന്ന ആർസിബിക്ക് മഴ ഭീഷണി; ബംഗളൂരുവിൽ ഓറഞ്ച് അലർട്ട്; ആരാധകർ കാത്തിരുന്ന ആർസിബി-സിഎസ്കെ പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി -
സി.എ.എ റദ്ദാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഇവിടെ ജനിച്ചിട്ടുണ്ടോ? ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്; ധൈര്യമുണ്ടെങ്കിൽ കാണിക്ക്; അത് മോദിയുടെ ഗ്യാരണ്ടിയാണ്; പ്രതിപക്ഷത്തെ വെല്ലുവിളിച്ചു മോദി; വ്യാജ മതേതരത്വത്തിന്റെ മൂടുപടമണിഞ്ഞ് പ്രതിപക്ഷം ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും തമ്മിലടിപ്പിക്കുന്നെന്നും മോദി -
'സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയതോടെ വിവാഹ മോചനങ്ങൾ വർധിച്ചു; സ്വന്തമായി വീടു നോക്കിക്കോളാം എന്നാണ് അവർ പറയുന്നത്; അതാണ് ഗെയിം പ്ലാൻ'; വിവാദ പരാമർശവുമായി സയീദ് അൻവർ; രൂക്ഷവിമർശനം -
പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; തൃശൂർ സ്വദേശിയായ ആൺസുഹൃത്തിനെതിരേ കേസെടുത്ത് പൊലീസ് -
വ്യാജ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കി; ഷെയർ ട്രേഡിങ് ലാഭവും ഓൺലൈൻ ജോലിയും വാഗ്ദാനം ചെയ്തു; തിരുവനന്തപുരത്തെ എൻജിനിയറെയും ബാങ്ക് മാനേജരെയും കബളിപ്പിച്ച് തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ; അന്വേഷണം തുടങ്ങി -
വിരലിനു പകരം നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണ ജോർജ്ജ്; ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ; സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു; നാലു വയസുകരിയുടെ കുടുംബത്തോട് മാപ്പുപറഞ്ഞ് ഡോക്ടർ -
കെജ്രിവാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ഇഡി വാദം തള്ളി സുപ്രീം കോടതി; എഎപിക്ക് വോട്ടുചെയ്താൽ തനിക്ക് തിരിച്ച് ജയിലിൽ പോകേണ്ടി വരില്ലെന്ന കെജ്രിവാളിന്റെ പ്രസംഗം വ്യക്തിപരമായ അഭിപ്രായം; ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രത്യേക പരിഗണന ഇല്ലെന്നും കോടതി -
ഒത്തുതീർപ്പിനായി ഭാര്യയെ ഫോൺ ചെയ്ത് വനത്തിനുള്ളിലേക്ക് വിളിച്ചു വരുത്തി; തർക്കത്തിന് പിന്നാലെ യുവതിയുടെ ഇരുകാൽമുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകർത്തു; പാലോട് പച്ച സ്വദേശി അറസ്റ്റിൽ -
ഡ്രൈവിങ് സ്കൂൾ സമരം തീർന്നപ്പോൾ ഇടിവെട്ടു പോലെ അടുത്ത പണി! മോട്ടോർ വാഹനവകുപ്പിന്റെ സാരഥി പോർട്ടൽ തകരാറിൽ; അറ്റകുറ്റപ്പണികൾ കാരണം ഈമാസം 18 വരെ പോർട്ടൽ സേവനം ലഭ്യമാകില്ല; ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ശ്രമിക്കുന്നവർ ഇനിയും കാത്തിരിക്കണം -
നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തത് 24 ശതമാനം വരെ പലിശ; ഓഹരി വ്യാപാരത്തിന്റെ മറവിൽ 200 കോടി തട്ടിയെടുത്തു; കള്ളപ്പണ ഇടപാട്; മാസ്റ്റേഴ്സ് ഫിൻസെർവ് ഉടമയുടെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി -
'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ് -
ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ്; മുഹമ്മ സ്വദേശിയിൽനിന്ന് തട്ടിയെടുത്തത് 17 ലക്ഷം രൂപ; കാസർകോട് സ്വദേശിനി അറസ്റ്റിൽ -
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ ഇഡിക്ക് ഇനി അതിവേഗ നടപടി എടുക്കാൻ സാധിക്കില്ല; ഇ.ഡി.യുടെ അധികാരം വെട്ടിച്ചുരുക്കി സുപ്രീംകോടതി; അറസ്റ്റിനു മുമ്പായി ആദ്യം കോടതിയുടെ അനുമതി തേടണം; പിഎംഎൽഎ 19-ാം വകുപ്പ് പ്രകാരം അറസ്റ്റിന് തെളിവുകൾ കൈവശം വേണം -
കാഞ്ഞിരത്തുംമൂട് സ്വദേശി ജോർജ് കുടുംബത്തിനും ഉള്ളത് നാല് കോടിയുടെ കടബാധ്യത; ഇളയമകൻ നേരത്തെ തോട്ടിൽ വീണു മരിച്ചു; സാമ്പത്തിക ബാധ്യത കാരണം തുണിക്കട പൂട്ടി, വാടക വീട്ടിലേക്ക് താമസം മാറി; നാടുവിട്ടവരെ കണ്ടത് കാറിനുള്ളിൽ മരിച്ച നിലയിൽ; കമ്പത്തേത് കീടനാശിനി കഴിച്ചുള്ള ആത്മഹത്യ -
സ്വാതി മലിവാൽ വിഷയത്തിൽ ആകെ പെട്ട് ആംആദ്മി പാർട്ടി; സ്വാതിയെ കൈയേറ്റം ചെയ്ത ബിഭവ് കുമാറിനെ വിളിച്ചു വരുത്താൻ ദേശീയ വനിതാ കമ്മീഷൻ; വെള്ളിയാഴ്ച്ച ഹാജരാകാൻ നോട്ടീസ്; ആഭ്യന്തര അന്വേഷണത്തിൽ പ്രശ്നം തീർക്കാൻ ആപ്പ് ശ്രമിക്കവേ മുതലെടുക്കാൻ ബിജെപി -
താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ -
കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ; കോഴിക്കോട് മെഡി.കോളേജിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; വിവാദമായപ്പോൾ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം; അന്വേഷണം നടത്തും -
ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
Most Read
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ
- തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ
- കാഞ്ഞിരത്തുംമൂട് സ്വദേശി ജോർജ് കുടുംബത്തിനും ഉള്ളത് നാല് കോടിയുടെ കടബാധ്യത; ഇളയമകൻ നേരത്തെ തോട്ടിൽ വീണു മരിച്ചു; സാമ്പത്തിക ബാധ്യത കാരണം തുണിക്കട പൂട്ടി, വാടക വീട്ടിലേക്ക് താമസം മാറി; നാടുവിട്ടവരെ കണ്ടത് കാറിനുള്ളിൽ മരിച്ച നിലയിൽ; കമ്പത്തേത് കീടനാശിനി കഴിച്ചുള്ള ആത്മഹത്യ
- റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ
- നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്