മുളക് സ്പ്രേ ചെയ്തു കീഴടക്കിയതും ഇരുമ്പുദണ്ഡ് ഉപയോഗിച്ചു കൊലപ്പെടുത്തിയതും യജ്ഞകുണ്ഡത്തിൽ മൃതദേഹം വച്ചു തീയിട്ടുതും ഭാര്യയുടെ ബുദ്ധി; ഭാസ്കർ ഷെട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഭാര്യയുടെ വഴിവിട്ട ബന്ധം; സ്വത്ത് അടിച്ചെടുക്കാൻ സുഹൃത്തായ പൂജാരിക്കും മകനുമൊപ്പം ആസുത്രണം ചെയ്ത കൊലയുടെ ചുരുളഴിയുമ്പോൾ
മംഗളൂരു : നരുലികെയിലെ പ്രമുഖ വ്യവസായിയും ഹോട്ടൽ ഉടമയുമായ ഭാസ്ക്കർ ഷെട്ടിയെ കൊലപ്പെടുത്തിയതിനു പിന്നിൽ ഭാര്യയുടെ വഴിവിട്ട ബന്ധവും ആഡംബര പ്രേമവുമാണെന്ന് സിഐഡി. അന്വേഷണത്തിൽ തെളിഞ്ഞതായി വിവരം.
ക്ഷേത്ര പൂജാരിയായ നിരഞ്ജൻ ഭട്ടുമായുള്ള ചങ്ങാത്തമാണ് ഭാസ്ക്കർ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയെ ഈ കൊടുംപാതകത്തിന് പ്രേരിപ്പിച്ചത്. ജ്യോതിഷം തുരുപ്പു ചീട്ടാക്കിയാണ് പൂജാരിയായ നിരഞ്ജൻ ഭട്ട് രാജേശ്വരിയുമായി അടുത്തത്. രാജേശ്വരിയുടെ പണക്കൊതി കൂട്ടായപ്പോൾ ജ്യോതിഷം പ്രയോഗിക്കുന്നതിൽ നിരഞ്ജൻ ഭട്ട് വിജയിക്കുകയും ചെയ്തു. ഭർത്താവുമായുള്ള അകൽച്ച നിരഞ്ജൻ ഭട്ടിനോട് വ്യക്തമാക്കിയ രാജേശ്വരിയിൽ നിന്നും എല്ലാ കാര്യങ്ങളും അയാൾ മനസ്സിലാക്കി.
ഭാസ്ക്കർ ഷെട്ടി ഗൾഫിലായിരുന്നപ്പോൾ കാർക്കളയിലെ ഭാസ്ക്കർ ഷെട്ടിയുടെ ആഡംബര ഹോട്ടലിന്റെ നടത്തിപ്പുചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം പലതരത്തിൽ എടുത്ത് ഉപയോഗിച്ചതായും ഭാസ്ക്കർ ഷെട്ടിതന്നെ കണ്ടെത്തിയിരുന്നു. ഈ പ്രശ്നത്തിൽ ഭാര്യയെ ഭാസ്ക്കർ ഷെട്ടിക്ക് സംശയമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയതോടെയാണ് പൂജാരിയായ നിരഞ്ജൻ ഭട്ടിനേയും മകൻ നവനീതിനേയും ഒപ്പം കൂട്ടി രാജേശ്വരി ഭാസ്ക്കർ ഷെട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം ആരംഭിച്ചത്.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന ഭാസ്ക്കർ ഷെട്ടി വരവ് ചെലവ് കണക്കുകൾ നോക്കുന്നതിൽ കൃത്യമായ ശ്രദ്ധ പുലർത്തിയിരുന്നു. ഭാര്യക്ക് നേരെ സംശയം വന്നതോടെ ഭാസ്ക്കർ ഷെട്ടി തന്റെ അമ്മയായ ഗുലാബി ഷെട്ടിയുടെ പേരിൽ സ്വത്തുക്കൾ എഴുതിവെക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ രാജേശ്വരി, ഭാസ്ക്കർ ഷെട്ടിക്ക് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് മകൻ നവനീതിനെക്കൂടി ഭാസ്ക്കർ ഷെട്ടിയെ കൊല്ലാനുള്ള പദ്ധതിക്ക് ഒപ്പം കൂട്ടിയത്. ഭാസ്ക്കർ ഷെട്ടിയെ വക വരുത്തി എല്ലാ സമ്പത്തും കര്സഥമാക്കുക. അങ്ങനെ തന്റെ ആർഭാട ജീവിതവും വഴിവിട്ട ബന്ധവും തുടരുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ജ്യോതിഷത്തിലൂടെ പൂജാരിയായ നിരഞ്ജൻ ഭട്ടിന്റെ ഉപദേശവും ലഭിച്ചു പോരുകയും ചെയ്തു.
കഴിഞ്ഞ ജൂലായ് 27 ന് ഭാസ്ക്കർ ഷെട്ടിയെ വധിക്കാൻ രാജേശ്വരിയും പൂജാരിയും മകൻ നവനീതും പദ്ധതിയിട്ടു. അതിനുള്ള എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാസ്ക്കർ ഷെട്ടിയെ ആദ്യം മുളക് സ്്രേപ ഉപയോഗിച്ച് കീഴടക്കി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. അതിനുശേഷം നേരത്തെ അറ്റകുറ്റപണി ചെയ്തു തീർത്ത വീട്ടിലെ യജ്ഞകുണ്ഡത്തിൽ മൃതദേഹം കൊണ്ടു വച്ച് തീയിട്ടു. ഭൗതീകാവശിഷ്ടങ്ങൾ ചാക്കുകളിലാക്കിയശേഷം അല്പമകലെയുള്ള പല്ലി അരുവിയിലും കാടാന്തല അരുവിയിലുമായി ഒഴുക്കി. ഒപ്പം മൊബൈൽ ഫോണും വാച്ചും ഇരുമ്പു ദണ്ഡും മുളക് സ്്രേപ കുപ്പിയും രണ്ട് അരുവികളിലായി ഒഴുക്കിക്കളഞ്ഞു. വധശ്രമത്തിനിടെ രക്തം പുരണ്ട ടൈലിന്റെ ഭാഗവും ഒഴുക്കിക്കളഞ്ഞവയിൽ പെടുന്നു.
നിരഞ്ജൻ ഭട്ടിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ഭാഗികമായി മാത്രമേ സമ്മതിച്ചിരുന്നുള്ളൂ. എന്നാൽ പൊലീസ് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തു. കൊലക്കു മുമ്പ് തന്നെ ഭാസ്ക്കർ ഷെട്ടിയുടെ പേരിലുള്ള വൻ തുക ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു. ഇതിൽ നല്ലൊരു ഭാഗം നിര്ഞ്ജൻ ഭട്ട് കൈക്കലാക്കിയെന്നാണ് അറിയുന്നത്. 16 ലക്ഷം രൂപയുടെ കാറും ഫ്ളാറ്റും ഇക്കാലത്ത് നിരഞ്ജൻ ഭട്ട് വാങ്ങിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. തെളിവുകൾ മൂടി വെക്കുന്തോറും കൂടുതൽ തെളിവുകൾ എല്ലാം പുറത്തുവരികയാണ്.
രാജേശ്വരി, മകൻ നവനീതും നിരഞ്ജൻ ഭട്ടും ഉൾപ്പെടെ ഈ കേസിലെ പ്രതികളെല്ലാം ജാമ്യം നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഉദ്ദിഷ്ടകാര്യത്തിനും ദേവപ്രീതിക്കും വേണ്ടി സവർണ്ണ ഭവനങ്ങളിൽ യജ്ഞകുണ്ഡം പണിയുന്നത് കർണ്ണാടകത്തിൽ സർവ്വ സാധാരണമാണ്. പൂജകളും യാഗങ്ങളും പവിത്രമായി നടത്തുന്ന ഇത്തരം യജ്ഞകുണ്ഡത്തിൽ ആദ്യമായാണ് ഒരു കൊലപാതകം നടക്കുന്നത്.
MNM Recommends
-
സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം -
യുട്ഊബർ സവുക് ശങ്കർ റിമാൻഡിലായതിന് പിന്നാലെ സഹായികളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു; കുടുക്കിയതെന്ന ആക്ഷേപം ശക്തം -
തൃശൂരിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും; വോട്ട് മറിച്ചാലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും; പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട; കെ. സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല; കെ മുരളീധരൻ പറയുന്നു -
വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് -
അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ -
മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; തിരുവനന്തപുരം കോടതിയുടെ വിധി സിപിഎമ്മിനും സർക്കാരിനും ആശ്വാസം; തള്ളുന്നത് മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം; രേഖകൾ അടക്കം നൽകിയിട്ടും കുഴൽനാടൻ തിരിച്ചടി -
തകർന്ന് വീണത് ഇരുമ്പ് ഗോവണി സംവിധാനം; കമ്പികൾക്കിടയിൽ കുടുങ്ങി ബീഹാറുകാരനെ പുറത്തെടുത്തത് ഏറെ പ്രയാസപ്പെട്ട്; ആ ഗോവണിയിൽ ഉണ്ടായിരുന്നതെല്ലാം അതിഥി തൊഴിലാളികൾ; മരിച്ചത് ബീഹാറുകാരൻ ഉത്തം; കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടമുണ്ടാത് 24 നില കെട്ടിടത്തിന്റെ പെയിന്റിങ് പണിക്കിടെ -
മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം -
കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം -
കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ -
അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം -
വാട്സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ -
തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ് -
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ് -
അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ -
പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് നടപടി എടുക്കൂ; യുവാവിന്റെ ഡിഎൻഎ പരിശോധനയും പിന്നീട് മാത്രം; ചോരക്കുഞ്ഞിനെ സംസ്കരിക്കാൻ പൊലീസ്; പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല -
ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ ജോലിക്ക് തിരികെ വിളിക്കാവൂ; അതിന് സാമ്പത്തിക ആനുകൂല്യവും ഉറപ്പാക്കണം; പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല; ഡിജിപിയുടെ നിർദ്ദേശം പരാതി വ്യാപകമാകുമ്പോൾ -
മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല -
വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്? -
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ
Most Read
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ
- പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ