ലത്തീൻ സഭയുടെ പ്രതിഷേധത്തെ നേരിടാൻ പട്ടാളം എത്തുന്നു; പൊലീസ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ തേടി കേന്ദ്ര സേനാ ഉദ്യോഗസ്ഥർ; പൊലീസ് മേധാവിയുമായി നടത്തിയത് വിശദമായ ചർച്ച; വിഴിഞ്ഞം സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ എടുത്ത് സൈന്യം; കടലിൽ നേവിയും കാവലിന് എത്തിയേക്കും; അദാനിക്ക് ഉടൻ പണി പുനരാരംഭിക്കാനായേക്കും; വിഴിഞ്ഞത്ത് കേസെടുക്കലും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം സജീവമാക്കാൻ സൈന്യം ഇടപെടും. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടികളെടുത്ത് തുടങ്ങിയിരുന്നു. ലാത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന നൂറാം ദിവസത്തെ സമരം അക്രമാസക്തമായതോടെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. ഈ സമരത്തിൽ ഇതുവരെ 102 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കേന്ദ്ര സേനയുടെ ഇടപെടൽ തുടങ്ങുന്നത്. അദാനിയാണ് തുറമുഖ നിർമ്മാണം നടത്തുന്നത്. തുറമുഖ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ അദാനി പോർട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജിയുടെ ഫലമായാണ് സൈനിക ഇടപെടൽ.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഉന്നത സൈനിക മേധാവികളെത്തി ഡിജിപിയുമായി വിവരങ്ങൾ ആരാഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര സേനയ്ക്ക് സുരക്ഷ കൈമാറണമെന്ന നിർദ്ദേശം ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. കേരളാ പൊലീസിന് സുരക്ഷയൊരുക്കാൻ കഴിയുന്നതുമില്ല. മാസങ്ങളായി തുറമുഖ നിർമ്മാണം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേന ഇടപെടൽ നടത്തുന്നത്. താമസിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തേക്കും. കരയിൽ നിന്നും കടലിൽ നിന്നും പ്രതിഷേധമുണ്ട്. അതിനാൽ നേവിയും സുരക്ഷയൊരുക്കാൻ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് കേരളാ പൊലീസിൽ നിന്ന് വിവരങ്ങൾ തേടുന്നത്.
കേരളത്തിലേയും ഡൽഹിയിലേയും പ്രധാന ഉദ്യോഗസ്ഥർ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊലീസ് മേധാവിയുമായി വിശദമായി തന്നെ അവർ കാര്യങ്ങൾ സംസാരിച്ചു. കേരളാ പൊലീസിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടിയാകും കേന്ദ്ര സേന എടുക്കുന്നത്. വിഴിഞ്ഞം സമരം പൊലീസിനും പ്രതിസന്ധിയിലാണ്. തൃശൂർ വരെയുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് സമരക്കാരെ നേരിടാനുള്ള പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റേഷനുകളുടേയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പൊലീസ് ക്യാമ്പിലെ പൊലീസുകാരെ നിയോഗിച്ചാൽ സംഘർഷ സാധ്യത ഉയരുമെന്ന തിരിച്ചറിവിലാണ് പരിചയ സമ്പന്നരായ സ്റ്റേഷൻ ഡ്യൂട്ടി ചെയ്യുന്നവരെ വിഴിഞ്ഞത്തേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ സമരക്കാരുടെ പ്രകോപനങ്ങൾ പോലും വലിയ സംഘർഷമായില്ല. എന്നാൽ പൊലീസ് സ്റ്റേഷനുകളെ ആളൊഴിഞ്ഞ ഇടങ്ങളാക്കിയാൽ മറ്റ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സേനയെ വിഴിഞ്ഞം ഏൽപ്പിക്കാമെന്ന പൊതു ധാരണ പൊലീസിനുള്ളിൽ രൂപപ്പെടുന്നത്. സർക്കാരും ഹൈക്കോടതിയുടെ അനുമതിയോടെ എല്ലാം കേന്ദ്ര സേനയെ എൽപ്പിക്കാൻ ഒരുക്കമാണ്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം രാജ്യവിരുദ്ധമാണെന്നും നിർമ്മാണം നിറുത്തിവയ്ക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും മന്ത്രി വി.അബ്ദു റഹ്മാൻ ആരോപിച്ചിരുന്നു. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. തുറമുഖ നിർമ്മാണം നിറുത്തിവച്ചു കൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നത്.വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പു തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയിൽ ഉള്ളവരുടെ അറിവോടെയാണ് കരാറിൽ ഏർപ്പെട്ടത്. തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയുമെന്ന് സമരസമിതി പറയണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സമരം രാജ്യ വിരുദ്ധമാണെന്ന് മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സേന എത്തുന്നതെന്നതും നിർണ്ണായകമാണ്.
ഇതിനിടെയാണ് പൊലീസ് നടപടികളും തുടങ്ങിയത്. പൊതുമുതൽ നശിപ്പിക്കുക, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുക, മാധ്യമപ്രവർത്തകരെ മർദിക്കുക തുടങ്ങി നിരവധി വകുപ്പുകൾ ചേർന്നാണ് കേസെടുത്തിരിക്കുന്നത്. 102 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പുറമേ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തിയ വാഹനങ്ങൾക്കെതിരെയും പൊലീസ് നോട്ടീസ് നൽകാൻ തുടങ്ങിയിട്ടുണ്ട്. പൊലീസ് നടപടികൾ കടുപ്പിച്ചതോടെ പ്രതിഷേധക്കാർ പലരും പിൻവലിയാൻ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് കേന്ദ്ര സേനയും ഡിജിപി ഓഫീസിൽ എത്തുന്നത്. വിഴിഞ്ഞം സമരത്തിനെതിരെ സമരം നടത്തുന്ന ജനകീയ കൂട്ടായ്മ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
പൊലീസ് സമരക്കാരെ സഹായിക്കുകയാണെന്നും ഹൈക്കോടതി വിധി നടപ്പാക്കാൻ മടിക്കുകയാണെന്നുമെല്ലാം അവർ ആരോപിക്കുന്നു. വിഴിഞ്ഞം സമരം നീണ്ടുപോകുന്നതിൽ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം പടരുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി വി.അബ്ദു റഹ്മാൻ കടുത്ത ആരോപണവുമായി രംഗത്തു വന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാം.മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ മണ്ണെണ്ണ സബ്സിഡി ഇപ്പോൾ നൽകുന്നുണ്ട്. മണ്ണെണ്ണ എൻജിന് പകരം മറ്റ് എൻജിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോൾ എൻജിൻ ആക്കുന്നതിന് സബ്സിഡി നൽകാമെന്ന് സർക്കാർ ഏറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയുമെന്നും മന്ത്രി വിശദീകരിച്ചു കഴിഞ്ഞു.
വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചിരുന്നു. മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. സർക്കാരുമായി ഇനിയും ചർച്ചകൾ നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും പെരേര ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്നാണ് പൊലീസ് നിലപാട്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമം നടത്തുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
MNM Recommends
-
പമ്പയിൽ നിന്നും സന്നിധാനത്ത് എത്തി അയ്യനെ കണ്ടു മടങ്ങി തിരിച്ചെത്താൻ 24 മണിക്കൂർ വേണ്ട; എന്നിട്ടും രണ്ടു ദിവസത്തെ തുക ബാഗേജിന് അഡ്വാൻസായി വാങ്ങുന്ന ക്ലോക്ക് റൂം; നിരോധിത മേഖലയിൽ പിരിവ് ചോദിച്ചെത്തിയ ബിജെപിക്കാരും; രണ്ടും നിയമവിരുദ്ധം; പമ്പയിൽ ബിജെപിക്കാർക്കെതിരെ കേസ് -
ഒ സി ഐ കാർഡ് ഹോൾഡേഴ്സായ മാതാപിതാക്കളുടെ ഇന്ത്യയിൽ ജനിച്ചു വളർന്ന 17 കാരിക്ക് ഇന്ത്യൻ പാസ് പോർട്ട് നൽകുവാൻ ഉത്തരവിട്ട് ഹൈക്കോടതി; അപേക്ഷക ഇന്ത്യയിൽ ജനിച്ച സമയാത്ത് മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത് അമേരിക്കൻ പൗരത്വം; ഡൽഹി ഹൈക്കോടതിയുടേത് നിർണ്ണായക വിധി -
പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത -
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരാക്രമണം; ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു: ജയ്പൂർ സ്വദേശികളായ ദമ്പതികൾക്കും വെടിയേറ്റു: ഇരുവരുടേയും ആരോഗ്യനില ഗുരുതരമെന്നും റിപ്പോർട്ട് -
സോളാർ വച്ച് നമ്മൾ ഉണ്ടാക്കി കെ എസ് ഇ ബിക്ക് നൽകുന്ന വൈദ്യുതിക്ക് നമ്മളിൽ നിന്നും എനർജി ഡ്യൂട്ടി വാങ്ങുന്ന കെ എസ് ഇ ബി! പക്ഷേ അവരുണ്ടാക്കി നമുക്ക് തരുന്ന വൈദ്യുതിക്ക് എനിർജി ഡ്യൂട്ടി നമുക്ക് തരികയുമില്ല; ഇത് ഇരട്ടത്താപ്പല്ലോ? കേരളത്തിലെ ഇലക്ട്രിസിറ്റി ബില്ലിങ് കേന്ദ്ര നയത്തിന് എതിര് -
ബൈക്ക് ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; 33കാരന്റെ മരണം ബൈക്കിൽ മൂന്നാറിൽ നിന്ന് ചിന്നക്കനാലിലേക്കു പോകുന്നതിനിടെ കുഴഞ്ഞ് വീണ് -
സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങി; അവശ നിലയിൽ പരാതിയുമായി എത്തിയവർക്ക് ഭക്ഷണം വാങ്ങി നൽകി ഡിവൈഎസ്പി -
വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ -
വീണ്ടും റെക്കോർഡ് ഉയരത്തിൽ സ്വർണ വില; ഗ്രാമിന് 6840 രൂപ, പവന് 54,720 രൂപ -
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിൽ തീ; അപകടം മനസ്സിലാക്കി വിമാനം തിരിച്ചിറക്കി പൈലറ്റ്;' വിമാനത്തിലുണ്ടായിരുന്നത് 179 യാത്രക്കാരും ആറു ജീവനക്കാരും: ഒഴിവായത് വൻ ദുരന്തം -
അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യത; മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കും: ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി -
അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ -
ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ -
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് -
സിദ്ധാർഥന്റെ മരണം: കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം; ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ ബിന്ദുവിന് തുറമുഖ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം -
മിന്നുന്ന തുടക്കമിട്ട് വിരാട് കോലി; അർധ സെഞ്ചുറിയുമായി ഡു പ്ലെസിസ്; ബാറ്റിങ് വെടിക്കെട്ടുമായി രജത് പടിധാറും കാമറൂൺ ഗ്രീനും; മഴയ്ക്ക് പിന്നാലെ റൺമഴ പെയ്യിച്ച് ആർസിബി; ചെന്നൈ സൂപ്പർ കിങ്സിന് 219 റൺസ് വിജയലക്ഷ്യം -
മോദിയുമായി പൊതുസംവാദത്തിന് തയ്യാർ; ആദ്യ ചോദ്യം അദാനിയുമായുള്ള ബന്ധത്തെ കുറിച്ച്; രണ്ടാമത് ഇലക്ട്രൽ ബോണ്ട് വിഷയം; അതോടെ സംവാദം അവസാനിക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം; സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചാലും അദ്ദേഹം വരില്ലെന്നും കോൺഗ്രസ് നേതാവ്; രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്ന ന്യായം പറഞ്ഞൊഴിഞ്ഞ് ബിജെപി -
ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; രാജേഷിന്റെ ആക്രമണം അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ; കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു -
പീരുമേട്ടിൽ പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം -
ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല; നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ല; ആസിഫലി പറയുന്നു
Most Read
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; രാജേഷിന്റെ ആക്രമണം അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ; കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം