അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചനകളും പുറത്ത്; ഒന്നിന് പിന്നാലെ ഒന്നായി സിനിമാക്കാർ കൈ വിടുന്നു; പരസ്യമായി പിന്തുണയ്ക്കാൻ ഒപ്പമെന്ന് കരുതിയവർ പോലുമില്ല; സമനില തെറ്റിയ സൂപ്പർസ്റ്റാർ ഉള്ള ബന്ധമെല്ലാം ഉപയോഗിച്ച് സമ്മർദ്ദം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ നിലപാട് എടുത്ത സിനിമാക്കാർ ചുരുക്കമാണ്. ഗൂഢാലോചന തുറന്നു പറഞ്ഞത് മഞ്ജുവാര്യരാണ്. കെബി ഗണേശ് കുമാറും മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ആഞ്ഞടിച്ചു. പിന്നെ മാക്ടയുടെ വിനയനും ബൈജു കൊട്ടരക്കരയും. ബാക്കിയെല്ലാവരും നിശബ്ദരാണ്. നടിയെ ആക്രമിച്ചത് സിനിമയിലെ മാഫിയ തന്നെയാണെന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. വസ്തു തർക്കും കാശ് ഇടപാടുമാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് സൂചന. പൾസർ സുനി വെറുമൊരു ആയുധമായിരുന്നുവെന്നാണ് വിലയിരുത്തൽ. സൂപ്പർസ്റ്റാറും പൾസർ സുനിയും ബംഗളുരൂവിലേക്ക് യാത്ര ചെയ്തതും മറ്റും സജീവ ചർച്ചാ വിഷയമാകുന്നു. അപ്പോൾ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യർ മാത്രമാണ്. എങ്ങനേയും കേസ് ഒതുക്കാൻ ഉന്നത തലത്തിൽ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നീതിക്കായുള്ള പോരാട്ടം ഏതറ്റം വരേയും കൊണ്ടു പോകാനാണ് തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസിൽ നടനെ ചോദ്യം ചെയ്യാതിരിക്കാൻ ശ്രമം സജീവമായി നടന്നിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് മൊഴി രേഖപ്പെടുത്തിയെന്ന് മനോരമ പോലും റിപ്പോർട്ട് ചെയ്തു. എന്നാൽ താൻ നിരപരാധിയാണെന്നും പറയുന്നത് പോലെ ഒന്നുമില്ലെന്നും നടൻ വിശദീകരിക്കുന്നു. ഇത് മുഖവലിയ്ക്കെടുത്ത് കേസ് ഒഴിവാക്കിയാൽ മഞ്ജു വാര്യർ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് സൂചന. പൾസർ സുനിയുടെ അറസ്റ്റിന് ശേഷം പൊലീസെടുക്കുന്ന നിലപാടുകളും നിർണ്ണായകമാകും. സിനിമയിലെ അതിശക്തിമാനായ സൂപ്പർതാരത്തിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പൾസർ സുനിയിൽ സമ്മർദ്ദമുണ്ട്. ക്വട്ടേഷനായിരുന്നു സംഭവമെന്ന് മറ്റ് പ്രതികൾ മൊഴി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്വട്ടേഷൻ നൽകിയ ആളിനെ കണ്ടെത്തിയേ മതിയാകൂവെന്നാണ് മഞ്ജുവിന്റെ നിലപാട്. ആരുടേയും പേരുയർത്തായെ ക്വട്ടേഷന് പിന്നിലെ ഗൂഢാലോചന വാദം ഉയർത്തിയാകും നടി പ്രതിഷേധിക്കാനെത്തുക.
സിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതിൽ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതൽ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ഫെയ്സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലിൽ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പർതാരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയിൽ കൊണ്ടു വരാതിരിക്കാൻ അമ്മയിലെ മുതിർന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടൻ ഇതിനുള്ള ചരട് വലികൾ നടത്തുന്നു. ഇതിനെ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. എന്നാൽ സിനിമയിൽ നിന്ന് പുറത്തുപോകുമോ എന്ന ഭയം ഏവർക്കുമുണ്ട്. സിനിമയെ നിയന്ത്രിക്കുന്ന സൂപ്പർതാരത്തെ തള്ളിപ്പറയാൻ രണ്ടും മൂന്നും ഭരത് അവാർഡ് നേടിയ നടന്മാർക്ക് പോലും തയ്യാറാകുന്നില്ല. ഇതെല്ലാം മഞ്ജുവിനെ ചിന്തിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ മഞ്ജു മുന്നിട്ടിറങ്ങുന്നത്. എന്തുവന്നാലും മൊഴി മാറ്റില്ലെന്ന ഉറപ്പ് നടിയിൽ നിന്നും മഞ്ജുവിന് കിട്ടിയിട്ടുണ്ട്. വർഷങ്ങളോളമായുള്ള അടുത്ത ബന്ധവും സഹോദര തുല്യമായ താൽപ്പര്യവും ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ ക്രിമിനൽവൽക്കരണം ഇല്ലായ്മ ചെയ്യാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് എന്നാണ് സൂചന. അതിലൊന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാരമിരിക്കലാണ്. ഇടത് സർക്കാരുമായി അടുത്ത ബന്ധമുള്ള നടന്റെ സൂപ്പർതാരത്തിനായുള്ള ഇടപെടലാണ് ഇതിന് കാരണം. കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയിൽ സംസാരിച്ചവർക്ക് ആത്മാർത്ഥയില്ലെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. സ്വത്തിനും കാശിനും വേണ്ടി പെൺകുട്ടിയെ ആക്രമിച്ചവർക്ക് ഒത്താശ ചെയ്യുന്നതിലെ നീതി നിഷേധമാണ് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത്. അടുത്ത സുഹൃത്തുക്കളോടും മറ്റും സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹത്തെ കുറിച്ച് മഞ്ജു സൂചന നൽകിയെന്നാണ് സൂചന. എന്നാൽ പിന്തുണയ്ക്കാൻ ആരുമില്ല. ഭാഗ്യലക്ഷ്മിയെ പോലുള്ളവരുമായി ഈ സാഹചര്യത്തിൽ മഞ്ജു നിരന്തര ചർച്ചയിലാണ്.
വിഷയത്തിൽ പൊതുവികാരം ഉയർത്താൻ തന്റെ സത്യാഗ്രഹത്തിന് കഴിയുമെന്നാണ് മഞ്ജുവിന്റെ നിലപാട്. ഇത് സർക്കാരിനെതിരായ വികാരമായി മാറും. ഈ സാഹചര്യത്തിൽ പീഡനക്കേസിൽ സൂപ്പർതാരത്തെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പോലും ഗൗരവതരത്തിലെ ഇടപെടൽ നടത്തുന്നില്ല. എല്ലാത്തിനോടും പ്രതികരിക്കുന്ന കെപിസിസി അധ്യക്ഷൻ വി എം സൂധീരൻ പോലും വലിയ തോതിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുന്നില്ല. ബിജെപി മാത്രമാണ് ചില തുറന്നു പറച്ചിലുകൾ നടത്തിയത്. കരുതലോടെ മാത്രമേ ബിജെപിയുമായി അടുക്കാനും കഴിയൂ. മതേതര പ്രതിച്ഛായ നഷ്ടപ്പെടാതെ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹത്തിന് സർക്കാരിതര സംഘടനകളുടേയും സ്ത്രീ പക്ഷവാദികളുടേയും പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ മഞ്ജുവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സൂപ്പർതാരം നേരിട്ട് രംഗത്തുണ്ടെന്നതാണ് യാഥാർത്ഥ്യം.
ഇത്രയും ഗുരുതമായി വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും പോലും അതിശക്തമായി പ്രതികരിക്കുന്നില്ല. ബ്ലോഗ് എഴുത്തിൽ ലാൽ ഈ വിഷയം ഉന്നയിച്ചതു പോലുമില്ല. എന്നാൽ ഈ വിഷയത്തിൽ മഞ്ജുവിന് ലാൽ പിന്തുണ കൊടുക്കുമെന്നാണ് സൂചന. അപ്പോഴും പരസ്യമായി രഗത്ത് വരില്ല. സിനിമയിലെ പ്രശ്നങ്ങളിൽ ഒരു വിഭാഗത്തിന്റെ പക്ഷം പറയാൻ താനില്ലെന്ന നിലപാടിലാണ് ലാലെന്നാണ് ലഭിക്കുന്ന സൂചന. വിനയനും ബൈജു കൊട്ടാരക്കരയും മഞ്ജുവിനെ പരസ്യമായി പന്തുണയ്ക്കും. ഭാഗ്യലക്ഷ്മിയും മുൻനിരയിലുണ്ടാകും. ഇതിൽ ഇടതു പക്ഷവുമായി ഭാഗ്യലക്ഷ്മി തെറ്റിലാണ്. തൃശൂരിലെ പീഡന വാർത്ത പുറത്തുകൊണ്ടു വന്നതായിരുന്നു ഇതിന് കാരണം. വടക്കാഞ്ചേരി പീഡനത്തിലെ ഇടപെടലിന് ഭാഗ്യലക്ഷ്മിയെ സിപിഐ(എം) സൈബർ സേന കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വ്യത്യസ്തമായ മുഖങ്ങൾ തന്നോടൊപ്പം നിന്ന് എല്ലാ പാർട്ടിക്കാരുടേയും പിന്തുണ ഉറപ്പിക്കണമെന്ന ആഗ്രഹം മഞ്ജുവിനുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാടിൽ മഞ്ജുവിന് ഇപ്പോഴും പ്രതീക്ഷയാണുള്ളത്. ലോ അക്കാദമി വിഷയത്തിൽ മൗനം പാലിച്ചതിനെ ലക്ഷ്മി നായർക്കുള്ള പിന്തുണയായി വ്യാഖ്യാനിച്ചത് പിണറായിയുടെ മുന്നിലുണ്ട്. ഇത് സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിച്ചു. സിപിഐ പരസ്യ വിമർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ അതുണ്ടാകരുതെന്ന നിർബന്ധം മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ സിപിഐ(എം) നേതാവിന്റെ രണ്ട് മക്കൾക്കും കേസുമായി ബന്ധമുണ്ടെന്ന് ദേശീയ ദിനപത്രമായ ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിനിടെയിലും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മർദ്ദം ശക്തമാക്കുന്നുവെന്നും സൂചനയുണ്ട്. ആരേയും പിണക്കാത്ത മുഖം രക്ഷിക്കലാണ് കോടിയേരി നിർദ്ദേശിക്കുന്നത്. എന്നാൽ മകന്റെ പേരിൽ ബിജെപി ഉയർത്തിയ വിമർശനം മൂലം കോടിയേരിയും പരസ്യ നിലപാട് എടുക്കില്ല. ഇതും സിനിമയിലെ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മഞ്ജു അനുകൂലികൾ കരുതുന്നു.
പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവം വെറും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നെന്ന് ഉറപ്പുണ്ടെന്നും മഞ്ജുവാര്യർ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവറെ വിലയ്ക്കെടുത്ത് നടിയെ അപമാനിക്കാനുള്ള രംഗങ്ങൾ മനപ്പൂർവം സൃഷ്ടിക്കുകയായിരുന്നു ചിലരെന്നും ഇതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണെന്നും വ്യക്തമാക്കി മഞ്ജുവാര്യർ ലേഖനമെഴുതി. ആരെല്ലാം ചേർന്ന ഒതുക്കാൻ ശ്രമിച്ചാലും ഈ കേസ് അങ്ങനെ വിട്ടുകൊടുക്കില്ലെന്നും താൻ അടങ്ങിയിരിക്കില്ലെന്നും സൂചന നൽകി ശക്തമായ നിലപാടുമായാണ് തന്റെ സുഹൃത്തുകൂടിയായ നടിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജുവാര്യർ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച നടി ആ ഗൂഢാലോചനയാണ് അന്വേഷണത്തിൽ തെളിയേണ്ടതെന്നും മാദ്ധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം തന്നെ നടി പറഞ്ഞിരുന്നുവെന്നത് വലിയ ചർച്ചയായിരുന്നു. സംഭവം വെറും ആക്രമണം മാത്രമല്ലെന്നും ചിലരുടെ താൽപര്യപ്രകാരം പദ്ധതിയിട്ട് നടപ്പാക്കിയ ക്വട്ടേഷനായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മഞ്ജുവും അക്കാര്യത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടും ഈ ഗൂഢാലോചനക്കാരെയും വെളിച്ചത്തു കൊണ്ടുവരണമെന്നും ആവർത്തിച്ച് പറയുന്നത്. സംഭവത്തിൽ സിനിമാ ലോകത്തു തന്നെയുള്ള എതിരാളികൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ ലേഖനം.
കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ല. ക്രിമിനലുകൾ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. ഡ്രൈവറെ വിലയ്ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡിൽ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക... അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ പറഞ്ഞതും. അതാണ് അന്വേഷണത്തിൽ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സർക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവിൽ തെളിയുകതന്നെ ചെയ്യുമെന്നും മഞ്ജു ലേഖനത്തിൽ വ്യക്തമാക്കുന്നു. നീതിക്കായുള്ള പോരാട്ടത്തിൽ നടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഉറ്റ സുഹൃത്തുകൂടിയായ മഞ്ജു പ്രഖ്യാപിച്ചിട്ടുണ്ട്.
MNM Recommends
-
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റിലായ തമിഴ്നാട്ടിലെ യൂട്ഊബർ സവുക്കു ശങ്കർ അഴിമതിക്കാരുടെ പേടിസ്വപ്നം; പുറത്തു കൊണ്ടുവന്നത് 2 ജി സ്പെക്ട്രം അടക്കം നിരവധി അഴിമതിക്കഥകൾ; വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനും ശങ്കറിന് എതിരേ കേസ് -
കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ -
കൊല്ലത്തെ വ്യാജമെത്രാൻ ആഗ്രഹിച്ചത് ഭാരതീയ ജനപക്ഷ പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ കയറിക്കൂടാൻ; കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ കയറിക്കൂടിയത് തിരിച്ചടിയായി; വ്യാജമെത്രാൻ ജെയിംസ് ജോർജിന്റെ ലക്ഷ്യം തകർത്തത് എൽഡിഎഫും യുഡിഎഫും ചേർന്ന് -
തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം -
വീടു കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു; പൊലീസ് പിന്തുടർന്നപ്പോൾ ഒളിസങ്കേതങ്ങളിൽ മാറി മാറി താമസം; അച്ഛനും രണ്ടു മക്കളുമടക്കം ആറംഗ അക്രമി സംഘത്തെ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്ന് പൊക്കി പന്തളം പൊലീസ് -
പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലി; മേള പ്രമാണിമാർക്ക് വലത്തും ഇടത്തും നിന്നു സൃഷ്ടിച്ചത് അത്ഭുതം; ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന മാരാർ പൂര മേളത്തിന്റെ ബലം; 45 വർഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരൻ വിടവാങ്ങി; കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു -
തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കള്ളക്കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം; തെക്കൻ ജില്ലകളിൽ അതിരൂക്ഷ ദുരിതം; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ശക്തമായി പാലിക്കണമെന്ന് സർക്കാർ; ഓറഞ്ച് അലർട്ട് തുടരും -
ബ്ലൂകോർണ്ണർ നോട്ടീസിൽ പ്രജ്വലിനെ കുടുക്കാൻ കരുക്കൾ നീക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ; അച്ഛനെ അകത്തിട്ടവർ തന്നെയും വെറുതെ വിടില്ലെന്ന് മനസ്സിലാക്കിയ ദേവഗൗഡയുടെ കൊച്ചുമകൻ; മംഗ്ലൂരുവിലേക്ക് പ്രജ്വൽ രേവണ്ണ പറക്കുന്നത് കീഴടങ്ങാൻ; കർണ്ണാടകയിൽ നാടകീയ നീക്കങ്ങൾ സജീവം -
മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ -
ഇരട്ടയാറിൽ പൊലീസുകാരനെ ബൈക്കിന് ഇടിച്ചു വീഴ്ത്തി: പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കൾ ഉൾെപ്പടെ മൂന്നുപേർക്കെതിരേ കേസ്; എസ് ഐ.ക്കും സിപിഒയ്ക്കും സ്ഥലമാറ്റം; വിവാദം അന്വേഷിക്കും -
സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതം; 22 വർഷത്തിനിടെ അമ്മ തൊട്ടിലിൽ കിട്ടിയത് 599 നവജാത ശിശുക്കളെ; എല്ലാം നേരെയാക്കണമെന്ന ആവശ്യം ശക്തം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല; ഇതിനൊപ്പം മൂന്ന് മാസം കഴിഞ്ഞാൽ ഇരട്ട നിയന്ത്രണ സംവിധാനത്തിനും വിലക്ക്; ലൈസൻസ് പരിഷ്കാരത്തിലെ എതിർപ്പുകൾക്കിടെ വീണ്ടും കുരുക്ക്; മന്ത്രി ഗണേശ് കുമാർ രണ്ടും കൽപ്പിച്ച് തന്നെ -
ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത -
ലണ്ടൻ മേയറായി മൂന്നാം തവണയും വിജയക്കൊടി പാറിച്ച് ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ; വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഖാൻ ജയിച്ചത് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയെക്കാൾ രണ്ട് ലക്ഷത്തിലെറെ വോട്ടിന്: ടോറികൾക്ക് വമ്പൻ തിരിച്ചടി; ഋഷി സുനക് ക്യാമ്പിന് നിരാശ -
1976ൽ ആരോ അനാഥാലയത്തിൽ എത്തിച്ചു; നാലാം വയസ്സിൽ വളർത്തച്ഛനേയും വളർത്തമ്മയേയും കിട്ടി; ഫ്രാൻസുകാരിയായി മാറിയിട്ടും വരു കണ്ടെത്താൻ മൂന്നാം വട്ടവും അവൾ എത്തി; ഈഫൽ ടവറിന്റെ നാട്ടിലേക്ക് മടങ്ങുമ്പോഴും മനസ്സിൽ പ്രതീക്ഷ മാത്രം; അച്ഛനേയും അമ്മയേയും റജീന തേടുമ്പോൾ -
യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ് -
താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും -
കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' ! -
മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ -
പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
Most Read
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം