തിരുവനന്തപുരത്തെ ബിജെപി ഓഫിസ് ആക്രമിച്ച സി.പി.എം കൗൺസിലറെ അറസ്റ്റു ചെയ്തു; ഐപി ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് മുഖം നോക്കാതെ നടപടി വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ; പിടിയിലായവരിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം നാലുപേർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ഓഫിസ് ആക്രമണത്തിന് നേതൃത്വം നൽകിയ സി.പി.എം കൗൺസിലർ ഐ പി ബിനു പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിൻ സാജ് കൃഷ്ണയടക്കം മൂന്നുപേർ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന് പിന്നാലെ ഇതിന് നേതൃത്വം നൽകിയത് ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ സാജ് കൃഷ്ണയും ചേർന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഇതിന് നേതൃത്വം നൽകിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു. ബിജെപിയുടെ പാർട്ടി ഓഫിസിനുനേരെ ആക്രമണം നടത്തിയവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പൊലീസ് അറിയിക്കുന്നത്.
ബിനുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായിട്ടും ഉത്തരവാദിത്ത നിർവഹണത്തിൽ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷനും ഉണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ ബിനുവിനെയും പ്രജിൻസാജ് കൃഷ്ണയെയും വ്യക്തമായി കാണാം.
തിരുവനന്തപുരത്തെ ഡിവൈഎഫ്ഐയുടെ മുഖമാണ് ബിനു. കുന്നുകുഴി വാർഡിലെ കൗൺസിലറായ ബിനുവിനെ ഭാവിയിലെ നേതാവായാണ് സി.പി.എം അവതരിപ്പിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ബിജെപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്. അക്രമത്തിന് ആദ്യം എത്തിയതും ബിനുവാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് രാത്രി ഒന്നരയോടെ ബിനുവും കൂട്ടരും ബിജെപി ഓഫിസ് തല്ലിത്തകർത്തത്. സംസ്ഥാന സമിതി ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരെ കാഴ്ചക്കാരാക്കിയായിരുന്നു സിപിഎമ്മിന്റെ അഴിഞ്ഞാട്ടം.
കോഴ ആരോപണത്തിൽ പ്രതിരോധത്തിലായിരുന്നു ബിജെപി. സംസ്ഥാന സമിതി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതായി ആരോപിക്കുന്നു. ഇതിന് പിന്നിലും സ്ഥലം കൗൺസിലർ ബിനുവാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കിട്ടാത്തതു കൊണ്ട് ആരും ഒന്നും തിരിച്ചറിഞ്ഞില്ല. ഈ ആക്രമണത്തോടെ 24 മണിക്കൂറും സംസ്ഥാന സമിതി ഓഫീസിലെ ക്യാമറക്കണ്ണുകൾ പ്രവർത്തിക്കുമായിരുന്നു. ഇതുകൊണ്ട് മാത്രമാണ് രാത്രിയിലെ അക്രമത്തിലെ പ്രതികളെ പിടികൂടാനായത്. പാതിരാത്രിയിൽ ബിജെപി ഓഫീസിന്റെ മുന്നിലേക്ക് ബൈക്കിൽ ഐപി ബിനു എത്തുന്നു. വലിയൊരു വടിയും കൈയിലുണ്ട്. സൈഡിൽ ഒതുക്കി ഇട്ടിരുന്ന പൊലീസ് വാനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവരുമായി വാക്കേറ്റം. മിനിറ്റുകൾക്ക് അകം കൂടുതൽ ബൈക്കുകൾ എത്തുന്നു. ഈ സമയം പൊലീസിനെ തള്ളി മാറ്റി കമ്പുമായി ബിനു ഓഫീസിന് അകത്തേക്ക് കയറുകയായിരുന്നു.
ബിജെപി ഓഫീസിലേക്ക് തുരുതുരാ കല്ലുകളും വീഴുന്നു. മിനിറ്റുകൾ നീണ്ട അക്രമത്തിന് ശേഷം ഓഫീസിൽ നിന്ന് ബിനു ഇറങ്ങി വരുന്നു. ഈ സമയം ഒരു പൊലീസുകാരൻ ഇയാളെ തടയാൻ ശ്രമിക്കുന്നു. ബൈക്കിലേക്ക് കയറാൻ അനുവദിക്കുന്നില്ല. ഈ പൊലീസുകാരനെ ബിനു കൈയേറ്റം ചെയ്യുന്നുമുണ്ട്. ഇതെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ അക്രമികൾ അടിച്ചു തകർത്തു. ഡിെൈവഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് ഐപി ബിനു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും വ്യക്തം.
ഈ സമയം ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം 5 പേരാണ് ഉണ്ടായിരുന്നത്. എന്നിട്ടും പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയതെന്ന് ബിജെപി ആരോപിക്കുന്നു. മൂന്നു ബൈക്കുകളിലായാണ് അക്രമികൾ എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഓഫീസിനു നേരെ അക്രമികൾ കല്ലെറിയുകയും ചെയ്തു. കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഓഫീസിലെത്തിയ അദ്ദേഹം ഈ സമയം ഫയലുകൾ പരിശോധിക്കുന്നുണ്ടായിരുന്നു.
സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസി കമ്മീഷണൽ കെ ഇ ബൈജു എന്നിവർ സ്ഥലത്തെത്തി. സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞിരുന്നു. മണക്കാട് ബിജെപിയുടെ കൊടിമരം സി.പി.എം തകർത്തു. ഇതേ തുടർന്നാണ് അക്രമങ്ങൾ ആരംഭിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിന് നേരെയും കല്ലേറുണ്ടായിരുന്നു. എന്നാൽ ബിജെപി സംസ്ഥാന സമിതി ഓഫീസിന് മുമ്പിലുണ്ടായ ആക്രമത്തിൽ സി.പി.എം കൗൺസിലർ പങ്കെടുത്തത് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. ഇത് അക്രമത്തിന് പുതിയ മാനം നൽകും.
എംജി കോളേജിൽ എസ് എഫ് ഐ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഘർഷഘങ്ങൾ. ബിജെപി-സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.
MNM Recommends
-
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ -
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി -
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ -
അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നു; ആക്രമണം നടത്തിയത് എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ള സംഘം; സുലൈമാന്റെ പരിക്ക് അതീവ ഗുരുതരം; ശ്രീമൂലനഗരത്തിലേത് പ്രതികാര ആക്രമണം; ചൊവ്വരയിൽ ഒരാൾ അറസ്റ്റിൽ -
കെ എസ് ആർ ടി സി എംഡിയുടെ പ്രാഥമിക റിപ്പോർട്ട് ഡ്രൈവർക്ക് അനുകൂലം; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി; ബസിലെ സിസിടിവി പരിശോധനയിൽ സത്യം തെളിയും; യുദു പോരാട്ടത്തിന്; മേയർക്കും എംഎൽഎയ്ക്കും ആശ്വാസം നൽകാൻ പൊലീസും; ബസ് വിവാദത്തിൽ സത്യം ഉടൻ തെളിയും -
ഒൻപതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്; പ്രതിക്ക് 93 വർഷം കഠിനതടവും 3.05 ലക്ഷം രൂപ പിഴയും -
ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ? -
അഫ്ഗാനിസ്താനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ആക്രമണം; തോക്കുമായി എത്തിയ ആൾ ആറുപേരെ വെടിവെച്ചു കൊന്നു -
മൂക്കുത്തിയുടെ ഭാഗം കാണാതായപ്പോൾ വിചാരിച്ചത് എവിടെയോ കളഞ്ഞ് പോയെന്ന്; 12 വർഷങ്ങൾക്കിപ്പുറം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്ത് ഡോക്ടർമാർ -
സജനയുടെ ചേതനയറ്റ ശരീരം കണ്ട് തേങ്ങിക്കരഞ്ഞ് അശോകന്റെ ഹൃദയം; മരിച്ചു പോയ മകന് പകരം അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച വ്യക്തി -
അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത് -
'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ് -
'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ് -
പിറന്നാൾ ദിനത്തിൽ നിരാശപ്പെടുത്തി രോഹിത്; ഗോൾഡൻ ഡക്കായി ഹാർദിക്; ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിനത്തിൽ അടിതെറ്റി വീണു മുംബൈ ഇന്ത്യൻസ്; ലഖ്നൗവിന് റൺസ് 145 വിജയലക്ഷ്യം -
ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം -
ആദ്യഘട്ടത്തിൽ പോളിങ് 66.14 ശതമാനം; രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.71; കേരളത്തിൽ 71.27 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി ഗുജറാത്ത്; മെയ് ഏഴിന് രാജ്യത്ത് 94 ലോക്സഭ മണ്ഡലങ്ങൾ വിധിയെഴുതും -
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും -
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- സജനയുടെ ചേതനയറ്റ ശരീരം കണ്ട് തേങ്ങിക്കരഞ്ഞ് അശോകന്റെ ഹൃദയം; മരിച്ചു പോയ മകന് പകരം അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച വ്യക്തി
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്