ജാമ്യ വാർത്ത വരും വരെ ജയിലിൽ ഒരേ കിടപ്പ്; വെള്ളിയാഴ്ച ഉച്ചവരെ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞ് ആശുപത്രി സെല്ലിൽ കിടന്ന ജോർജ് ഒന്ന് ചിരിച്ചത് ജാമ്യ വാർത്ത വാർഡന്മാർ അറിയിച്ചപ്പോൾ; രാത്രിയിലെ കൊതുക് ശല്യത്തിൽ സൂപ്രണ്ടിനോടു പരിഭവം പറഞ്ഞ് ജോർജ്; മാധ്യമങ്ങൾ രഹസ്യം ചോർത്തിയെന്ന് ഷോൺ ജോർജിന്റെ പരാതിയും; പിസിയുടെ ജയിൽ താമസം ഇങ്ങനെ
തിരുവനന്തപുരം: വെള്ളിയാഴ്ച രാവിലെ തന്നെ പ്രത്യേകം ആവശ്യപ്പെട്ട് പത്രങ്ങളെല്ലാം ജോർജ് സെല്ലിൽ എത്തിച്ചിരുന്നു. തന്നെക്കുറിച്ചുള്ള വാർത്തകളും പിന്നെ തൃക്കാരക്കര തെരെഞ്ഞടുപ്പ് വിശേഷവും വായിച്ചു. പ്രമുഖ പത്രങ്ങൾക്ക് പുറമെ ചെറുപത്രങ്ങളിലെ വാർത്തയും സൂഷ്മമായി വായിച്ചു. രാവിലെ സൂപ്രണ്ട് നേരിൽ കണ്ട് ജയിൽ നിയമങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. തലേ ദിവസം രാത്രിയിലെ കൊതുക് ശല്യം ,സെല്ല് പൂട്ടിയത് തുടങ്ങിയ കാര്യങ്ങളിൽ പരിഭവം പറഞ്ഞു.
തന്റെ ജയിലിലെ കാര്യങ്ങൾ വാർഡന്മാർ ചോർത്തി നൽകുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചവരെ ദുഃഖിതനായി സെല്ലിനുള്ളിൽ തന്നെ ജോർജ് കിടന്നു. ഇതിനിടയിൽ എത്തിയ ഡോക്ടർ ബി പി.പരിശോധിച്ചു. ആരോഗ്യ വിവരങ്ങൾ തിരക്കി. ഉച്ചയോടെ പി സി ജോർജിന് ജാമ്യം ലഭിച്ചുവെന്ന വാർത്ത ചാനലുകൾ ബ്രേക്കിങ് നൽകിയപ്പോൾ വാർഡന്മാർ എത്തി അക്കാര്യം അറിയിച്ചു. ഇതോടെ ഹാപ്പി മൂഡിലായി വാർഡന്മാരോടും തമാശ പറഞ്ഞു. സർക്കാരിനെ കുറ്റം പറഞ്ഞു.
ഹൈക്കോടതി വിധി തിരുവനന്തപുരത്തെ കോടതിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി ഷോണും കൂട്ടരും എത്തിയപ്പോൾ വൈകുന്നേരമായി. ജാമ്യം അനുവദിച്ച കോടതി ഉത്തരവ് സൂപ്രണ്ട് സത്യരാജിന് കൈമാറിയ ഷോൺ ഒപ്പം ഒരു പരാതി കൂടി നൽകി. പി സി. ജോർജിന്റെ ജയിലിലെ സ്വകാര്യത ചില വാർഡന്മാർ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ചോർത്തി നല്കിയെന്നും വാർത്ത ചോർത്തിയവർക്കെതിരെ നടപടി വേണമെന്നും ആവിശ്യപ്പെട്ടു .പരാതി പരിശോധിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.
ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോർജിന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങി. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു.
താൻ ജയിലിലായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കളികളാണെന്ന് പി.സി.ജോർജ് ആരോപിച്ചു. തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്ക് അവിടെ വച്ച് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞു.
നല്ല മറുപടി കയ്യിലുണ്ടെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. സർക്കാരും പി.സി.ജോർജും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, സമാന്യ ബോധവും വെളിവും ഉള്ളവർക്കേ മറുപടിയുള്ളൂ എന്നായിരുന്നു ജോർജിന്റെ മറുപടി. 'കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്'. കോടതിയുടെ നിർദേശങ്ങൾ അനുസരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. ഇതിനിടെ ജോർജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചു. ഇതും ചർച്ചയായി.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ റിമാന്റിലായ പി സി ജോർജിനെ ജില്ലാ ജയിലിൽ നിന്നും വ്യാഴാഴ്ച 5 മണി ഓടെയാണ് സെന്ററൽ ജയിലിൽ എത്തിച്ചത്. അഡ്മിഷൻ നടപടികൾ ഉടൻ പൂർത്തിയാക്കി ജോർജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഐ ജി ലക്ഷ്മണയും എം.വി ജയരാജനും കിടന്ന അതേ റൂമിൽ തന്നെയാണ് പി സിയെ യേയും എത്തിച്ചത്. ജയിലിൽ എത്തുമ്പോൾ ഷുഗർ, പ്രഷർ ,അടക്കമുള്ള രോഗങ്ങൾക്ക് കഴിക്കാൻ ഒരു ഡസൻ ഗുളികയും ഉറക്കത്തിലെ ശ്വാസ തടസം മാറ്റാനും ഓക്സിജൻ എടുക്കാൻ സഹായിക്കുന്നതുമായ ബൈപാപ്പ് മെഷീനും കയ്യിൽ കരുതിയിരുന്നു. ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ഈ മെഷീൻ അടക്കം ജയിലിനുള്ളിൽ കയറ്റാൻ അനുവദിച്ചത്.
വൈകുന്നേരം പരിശോധിക്കുമ്പോഴും ജോർജിന്റെ ബി പി സാധാരണ നിലയിൽ ആയിരുന്നില്ല. 6 മണിയോടെ അഞ്ച് ചപ്പാത്തിയും കുറുമ കറിയും ജോർജിന്റെ റൂമിൽ എത്തിച്ചു. തുടർന്ന് സെല്ല് പൂട്ടാൻ വാർഡൻ ശ്രമിച്ചപ്പോഴേക്കും അത് പറ്റില്ലന്ന നിലപാടിൽ ജോർജ് ചൂടായി. ഇതോടെ സെല്ല് പൂട്ടാതെ വാർഡൻ തിരികെ പോയി .തുടർന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ എത്തി ജോർജിനെ അനുനയിപ്പിച്ചു അതിന് ശേഷം സെല്ല് പൂട്ടുകയായിരുന്നു. സെല്ലിൽ ജോർജിനായി ഒരു കട്ടിലും ഫാനുമാണ് അനുവദിച്ചിരിക്കുന്നത്. വന്നപ്പോൾ തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ പല ആവിശ്യങ്ങളും ജോർജ് മുന്നോട്ടു വെച്ചെങ്കിലും അതൊന്നും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല .
ജയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജോർജിനെ ആശുപത്രി സെല്ലിലാക്കിയത്. ജയിൽ നിയമം അനുശാസിക്കുന്ന വി ഐ പി കളുടെ പട്ടികയിൽ ജോർജ് വരില്ല. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ജില്ലാ ജയിലിൽ എത്തിച്ച പി സി ജോർജിനെ സൂപ്രണ്ട് ബിനോ ജോർജിന്റെ നിർദ്ദേശ പ്രകാരം വൈകുന്നേരം വരെയും അഡ്മിഷൻ റൂമിൽ തന്നെ ഇരുത്തി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമെന്നും അറിയിപ്പ് ഉടൻ വരുമെന്നുമാണ് ജോർജ് ജയിൽ അധികൃതരെ ധരിപ്പിച്ചത്. തുടർന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പി സിയെ സെന്ററൽ ജയിലിൽ എത്തിച്ചത്.
ബുധനാഴ്ച വൈകിട്ട് കൊച്ചിയിൽ വച്ചാണ് ഫോർട്ട് പൊലീസ് പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോർജിനെതിരെ നേരത്തെ ഫോർട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി ജോർജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.
MNM Recommends
-
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന -
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം -
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം -
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ -
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി -
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും -
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം -
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം -
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ -
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ -
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും! -
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വന്നു; പിന്നാലെ കാറിൽ നിന്നും ആയുധങ്ങളുമായി അവരിറങ്ങി; ദൃശ്യത്തിൽ പതിഞ്ഞ നാലു പേർ കസ്റ്റഡിയിൽ; ക്വട്ടേഷൻ കൊടുത്ത കബീറിനേയും പൊക്കി; ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ -
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി -
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം
- അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവിൽ താൻ ഇല്ല; ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു; അവസാനം സത്യം തെളിയും; എവിടെ നിന്നോ എക്സിൽ പോസ്റ്റ്; കമന്റ് ബോക്സ് ഓഫ്; ആരോപണങ്ങളിൽ പ്രതികരിച്ച് പ്രജ്വൽ രേവണ്ണ