മഹാപ്രളയകാലത്ത് ക്ലീനിങ് ചാർജ് നൽകിയില്ല എന്ന് പറഞ്ഞ് കള്ളത്താക്കോൽ ഇട്ട് ഫ്ളാറ്റുകൾ തുറന്നു; ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും എടുത്തുകൊണ്ടു പോയി; താമസം തുടങ്ങിയപ്പോൾ മുതൽ പൊറുതിമുട്ടിച്ച് പലതരം പിരിവുകൾ; വനിതാ മാനേജരെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസ്; ആലുവയിലെ അക്വാസിറ്റിയിൽ ശ്വാസ് ഹോംസിന്റെ ഗൂണ്ടാഭീഷണിയിൽ ഉടമകൾ
കൊച്ചി: ലക്ഷങ്ങൾ മുടക്കി വില്ലയും ഫ്ളാറ്റും വാങ്ങിയവർ ബിൽഡറുടെ പ്രതികാര നടപടിക്ക് ഇരയായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ കുടുങ്ങി ഇവർ വെള്ളം കുടിക്കുകയാണ്. ബിൽഡറുടെ ഓഫീസിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു എന്ന ആരോപണം വരെ ചുമത്തിയാണ് ആലുവയിലെ അക്വാസിറ്റി പ്രോജക്ടിന്റെ ഉടമകളായ ശ്വാസ് ഹോംസ് ഫ്ളാറ്റ് ഉടമകൾക്കെതിരെ പരാതി നൽകിയത്. 17 ഏക്കറോളം സ്ഥലത്തുള്ള 66 വില്ലകളിലെയും ആറു ടവറുകളിലായുള്ള 800 ഓളം ഫ്ളാറ്റ് ഉടമകളും ചേർന്ന് അക്വാസിറ്റി അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരിക്കാൻ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് ഫ്ളാറ്റ് ഉടമകളുടെ പേരിൽ ശ്വാസ് ഹോംസ് കേസ് കൊടുത്തത്. ശ്വാസ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ലീഗൽ മാനേജർ രാജേഷ് കുമാർ ആലുവ കോടതിയിൽ നൽകിയ പരാതിയെ തുടർന്നു ആലുവ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്വാസ് ഹോംസ് നടത്തുന്ന ഗുണ്ടാപിരിവിനു അറുതി വരും എന്ന് കരുതിയാണ് അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരണത്തിനു ബിൽഡേഴ്സ് തടയിട്ടതും കള്ളക്കേസ് നൽകിയതുമെന്നാണ് ഫ്ളാറ്റ്-വില്ലാ ഉടമകൾ ആരോപിക്കുന്നത്. എഴുപത് ശതമാനത്തോളം ഫ്ളാറ്റ്-വില്ലാ ഉടമകളും എൻആർഐ ആയതിനാൽ ഈ സാഹചര്യം ശ്വാസ് ഹോംസ് ചൂഷണം ചെയ്യുകയാണ്. മാനേജർ ആയ വനിതയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങൾ മുഴുവനും വ്യാജമാണ്. പ്രതികാരം തീർക്കാൻ കള്ളപ്പരാതി നൽകുകയാണ് ശ്വാസ് ഹോംസ് ചെയ്തത് എന്നാണ് ഫ്ളാറ്റുടമകൾ ആരോപിക്കുന്നത്. ബിൽഡേഴ്സ് നൽകിയ കേസിൽ പ്രതികളാക്കപ്പെട്ട ഒൻപതു പേരിൽ അഞ്ച് ഫ്ളാറ്റ് ഉടമകളും വനിതകളാണ്. സ്വത്തുക്കൾ വിറ്റ് പെറുക്കിയും ആഭരണങ്ങൾ പണയം വെച്ചും ശ്വാസ് ഹോംസിൽ നിന്ന് ഫ്ളാറ്റുകളും വില്ലകളും വാങ്ങിയവർ കേസിന്റെ പേരിൽ ഇപ്പോൾ കയ്പ്പ് നീർ കുടിക്കുകയാണ്. മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തെങ്കിലും ജാമ്യം ലഭിച്ചില്ല. ജാമ്യം ലഭിക്കാനുള്ള ശ്രമത്തിലാണ് ശ്വാസ് ഹോംസിൽ നിന്നും വില്ല വാങ്ങി വെള്ളത്തിലായ ഫ്ളാറ്റ് ഉടമകൾ.
ശ്വാസ് ഹോംസുമായുള്ള ഇടപാട് ഒരു നഷ്ടക്കച്ചവടം ആയിരുന്നെന്നും ബിൽഡറെ തിരിച്ചറിയാൻ വൈകിപോയെന്നുമാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്. ഏഴു വർഷത്തോളം വൈകിയാണ് ഫ്ളാറ്റുകൾ കൈമാറിയത്. പ്രോപ്പർ ഹാൻഡ് ഓവർ അല്ല നല്കിയതും. 800-ൽ അധികം ഫ്ളാറ്റുകളും 66 വില്ലകളുമുള്ള അക്വാസിറ്റിയിൽ ഇതുവരെ വാട്ടർ കണക്ഷൻ എടുത്ത് നൽകിയിട്ടില്ല. വാട്ടർ കണക്ഷൻ നൽകും എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായമാണ് ശ്വാസ് ഹോംസ് പറയുന്നത്. ഫുള്ളി ഫർണീഷ്ഡ് ഫ്ളാറ്റ് എന്ന് പറഞ്ഞു ഫ്ളാറ്റ് നൽകിയിട്ട് മഹാ പ്രളയസമയത്ത് തങ്ങൾ ആവശ്യപ്പെട്ട ക്ലീനിങ് തുക നൽകിയിട്ടില്ല എന്ന് പറഞ്ഞു അവർ നൽകിയ ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും കള്ളതാക്കോൽ ഇട്ട് വീട് തുറന്നു എടുത്തുകൊണ്ടു പോയതായും ഫ്ളാറ്റ് ഉടമകൾ ആക്ഷേപിക്കുന്നു. ഫയർ ഇൻസ്പെക്ഷൻ നടത്തിയ പേപ്പറുകൾ പോലും ഇതുവരെ കൈമാറിയിട്ടില്ല. അക്വാസിറ്റിയിൽ അവർ നൽകും എന്ന് പറഞ്ഞു കോമൺ അമിനിറ്റീസ് ഒന്നും നൽകിയിട്ടില്ല. ബോട്ട് ക്ലബ്, സിനിമാ തിയേറ്റർ, ഷോപ്പിങ് സെന്റർ, ടെന്നീസ്, ഷട്ടിൽ കോർട്ട് എല്ലാം കടലാസിൽ മാത്രമാണ്. പല തരം പിരിവുകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പിരിവുകൾക്ക് തടയിടാൻ വേണ്ടിയാണ് അപക്സ് ബോഡി രൂപീകരിക്കാൻ ശ്രമിച്ചത്- ഫ്ളാറ്റ് ഉടമകൾ പറയുന്നു.
അപക്സ് ബോഡി രൂപീകരണത്തിനു ശ്വാസ് ഹോംസ് എതിരായിരുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിരിവുകൾ ആണ് ശ്വാസ് ഹോംസ് പതിവ് പരിപാടി. ഇത് തടയാൻ വേണ്ടിയാണ് അക്വാസിറ്റി പ്രോജക്ടിൽ അസോസിയേഷനുകളുടെ അപക്സ് ബോഡി രൂപീകരണത്തിനു ഫ്ളാറ്റ്-വില്ലാ ഉടമകൾ ശ്രമിച്ചത്. പക്ഷെ ബിൽഡർ ഇതിനു എതിര് നിന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കഴിഞ്ഞയാഴ്ച ഫ്ളാറ്റ് ഉടമകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. അക്വാ സിറ്റിയിലേക്ക് ഉള്ള പ്രധാന ഗെറ്റ് ശ്വാസ് ഹോംസ് അടച്ചു.ഫ്ളാറ്റ് ഉടമകൾ പരാതിപ്പെട്ടപ്പോൾ ആലുവ പൊലീസ് എത്തിയാണ് ഗെറ്റ് തുറന്നത്. ഇതിന്റെ ഭാഗമായി വന്ന തർക്കത്തിന്റെ പേരിൽ ശ്വാസ് ഹോംസ് അധികൃതരും ഫ്ളാറ്റ് ഉടമകളും തമ്മിൽ ഇടഞ്ഞു. ഇതോടെയാണ് പ്രതിഷേധം ഉയർത്തിയ വനിതകൾ അടക്കമുള്ള ഫ്ളാറ്റ് ഉടമകളുടെ പേരിൽ ശ്വാസ് ഹോംസ് പരാതി നൽകിയത്. ആലുവ കോടതിയിൽ പരാതി നൽകിയപ്പോൾ കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് ആലുവ വെസ്റ്റ് എസ്ഐ ഫൈസൽ മറുനാടനോട് പറഞ്ഞത്. കേസിൽ അന്വേഷണം നടത്തി വരുകയാണ് എന്നാണ് എസ്ഐ പറഞ്ഞത്.
ശ്വാസ് ഹോംസ് ബിൽഡേഴ്സ് പെരുമാറുന്നത് ഗുണ്ടകളെപ്പോലെ: ഫ്ളാറ്റ് ഉടമകൾ
ശ്വാസ് ഹോംസ് ബിൽഡേഴ്സിൽ നിന്നും ഫ്ളാറ്റുകൾ വാങ്ങിയപ്പോൾ ചതി പറ്റി എന്നാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്. 2011 തുടങ്ങിയ പ്രോജക്റ്റ് ആണിത്/ 2013 ൽ ഫ്ളാറ്റുകളും വില്ലകളും കൈമാറും എന്നാണ് പറഞ്ഞത്. എന്നാൽ കൈമാറ്റം നടന്നു തുടങ്ങിയത് 2018 മുതലാണ്. പറഞ്ഞതിലും ആറും വർഷം വൈകിയാണ് ഫ്ളാറ്റുകൾ കൈമാറിയത്. പ്രോപ്പർ ഹാന്റിങ് ഓവർ നടന്നിട്ടില്ല. ഫയർ ഇൻസ്പെക്ഷൻ പേപ്പറുകൾ ഒന്നും കൈമാറിയിട്ടില്ല. വാട്ടർ കണക്ഷൻ നൽകിയിട്ടില്ല. ബോർവെൽ വാട്ടറാണ് ഉപയോഗിക്കുന്നത്. കോമൺ അമിനിറ്റീസ് ഒന്നും ചെയ്തിട്ടില്ല. ജനറേറ്ററുകൾ നൽകിയിട്ടില്ല. ഫുള്ളി ഫർണീഷ്ഡ് ഫ്ളാറ്റ് എന്നാണ് പറഞ്ഞത്. മഹാപ്രളയം വന്നപ്പോൾ ക്ലീനിങ് ചാർജ് അവർ പറഞ്ഞ ചാർജ് നൽകിയിട്ടില്ല എന്ന് പറഞ്ഞു ഫ്ളാറ്റുകൾ കള്ളതാക്കോലിട്ടു തുറന്നു ടിവി ഫ്രിഡ്ജ്, കട്ടിൽ തുടങ്ങിയ സാധനങ്ങൾ അവർ എടുത്തുകൊണ്ടുപോയി. ഇതിനുള്ള പണം ഞങ്ങളിൽ നിന്നും ആദ്യമേ വാങ്ങിയതാണ്. എന്നിട്ടാണ് ഈ രീതിയിൽ ഗുണ്ടാ രീതിയിൽ കാര്യങ്ങൾ നടത്തിയത്. ആ സമയത്ത് പലരും താമസം തുടങ്ങിയിട്ട് പോലുമില്ല.
ഫ്ളാറ്റുകളിൽ താമസം തുടങ്ങിയപ്പോൾ മുതൽ പലതരം പിരിവുകൾ ആണ്. ഇത് തടയിടാൻ ഞങ്ങൾ അസോസിയേഷൻ ഉണ്ടാക്കി. ആറോ-ഏഴോ ടവറുകൾ ഉണ്ട്. ഓരോ ടവറിലും 150 ഏറെ ഫ്ളാറ്റുകളും ഉണ്ട്. 66 വില്ലകളും. അതിന്റെ പേരിലാണ് ഞങ്ങൾ അപക്സ് ബോഡി രൂപീകരിക്കാൻ ശ്രമിച്ചത്. ശ്വാസ് ഹോംസിന്റെ പിരിവിനെതിരെ പ്രതിഷേധം വരും എന്ന് ഭയന്നാണ് ഈ അപക്സ് ബോഡി അവർ തടഞ്ഞത്. ഈ പ്രശ്നമാണ് ഫ്ളാറ്റ് ഉടമകളുടെ പ്രതിഷേധത്തിനു കാരണമായത്. ഞങ്ങൾ സംഘടിച്ചപ്പോൾ അവർ മെയിൻ ഗെറ്റ് അടച്ചു. പൊലീസ് വന്നാണ് ഗെറ്റ് തുറന്നത്. പ്രശ്നങ്ങൾ വന്നപ്പോൾ വാക്ക് തർക്കം വന്നു. ഇതിന്റെ പേരിലാണ് വനിതാ മാനേജറെ കയറിപ്പിടിച്ചു എന്നുവരെ അവർ പരാതിയിൽ എഴുതിപ്പിടിപ്പിച്ചത്. വ്യാജ പരാതിയാണ് നൽകിയത്. ഇപ്പോൾ പ്രതികളാക്കപ്പെട്ടവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്-ഫ്ളാറ്റ് ഉടമകൾ പറയുന്നു.
അക്വാസിറ്റിയുടെ രാജേഷ് പറയുന്നത്:
അക്വാസിറ്റിയുടെ ഗെറ്റ് അടച്ചത് ഫ്ളാറ്റ് ഉടമകൾ ആണ്. അല്ലാതെ ശ്വാസ് ഹോംസ് അല്ല. അവർ വാഹനങ്ങൾ ഇട്ട് പ്രധാന ഗെയ്റ്റ് ബ്ലോക്ക് ചെയ്തപ്പോൾ സെക്യൂരിറ്റി ഇടപെട്ടു തുറന്നു കൊടുക്കുകയാണ് ചെയ്തത്. അവിടെ അപക്സ് ബോഡി രൂപീകരണം നടന്നിട്ടില്ല. അത് ബിൽഡർമാരുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാൻ കഴിയൂ. അപക്സ് ബോഡിയുടെ കാര്യത്തിലല്ല. കോമൺ അമിനിറ്റീസിന്റെ കാര്യത്തിലാണ് തർക്കം ഉള്ളത്. പത്ത് ടവറുകൾ തീർത്ത് കഴിഞ്ഞു മാത്രമേ ഈ കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. ആറു ടവറുകൾ കഴിഞ്ഞതേയുള്ളൂ. ഇനി നാല് ടവറുകൾ കൂടി നിർമ്മിക്കണം. അതിന്റെ ജോലികൾ നടക്കുകയാണ്. അത് അക്വാ സിറ്റിയുടെ കോമൺ അമിനിറ്റീസ് ആണിത്. അവർക്ക് ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. അൺഡിവൈഡഡ് ഷെയറുകൾ നൽകിയിട്ടുണ്ട്. ഫ്ളാറ്റ് ഉടമകൾ പ്രശ്നമുണ്ടാക്കി ഞങ്ങളുടെ വനിതാ മാനേജരുടെ കൈക്ക് കയറിപ്പിടിച്ചു. വളരെ മോശമായ രീതിയിൽ തെറി പറഞ്ഞു. അവർ ഒരു ആൾക്കൂട്ടം സൃഷ്ടിച്ചു. സ്ത്രീകൾ കൂടി ഈ സംഘത്തിലുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയാണ് പൊലീസിൽ പരാതി നൽകിയത്.ഫ്ളാറ്റ് ഉടമകളോട് വേറെ സ്ഥലങ്ങളിൽ കയറരുത് എന്നുള്ള കോടതിയുടെ ഇൻജക്ഷൻ ഓർഡർ കൂടി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.- രാജേഷ് പറയുന്നു.
MNM Recommends
-
പെട്രോൾ പമ്പുകളിൽ മോഷണം നടത്തുന്ന വിരുതൻ; കവർന്നെടുക്കുന്ന പണമുപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനം; പെൺസുഹൃത്തുക്കളുമായുള്ള അടിച്ചു പൊളിയും ഇഷ്ടം; രാസലഹരിക്ക് അടിമ; ജിമ്മൻ കിച്ചുവിനെ അകത്താക്കി പൊലീസ് സാഹസികത; മലപ്പുറത്തെ ന്യൂജെൻ കള്ളൻ കുടുങ്ങുമ്പോൾ -
മന്ത്രി ഗണേശിന്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ ആരും വരാത്തതിനാൽ പ്രതിഷേധം സംഘർഷമായില്ല; പിന്മാറില്ലെന്ന് മന്ത്രി ഗണേശും -
ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം -
അധ്വാനിച്ചതെല്ലാം നിക്ഷേപമാക്കി; മകളുടെ കല്യാണത്തിന് അഞ്ചു ലക്ഷം ചോദിച്ചപ്പോൾ കൈമലർത്തി; നിവർത്തികേടിൽ തോമസ് സാഗരത്തിന്റെ ആത്മഹത്യ; പ്രതിസ്ഥാനത്ത് യുഡിഎഫിന്റെ പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്ക്; നെയ്യാറ്റിൻകരയിലും സഹകരണ ചതി -
അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം രൂക്ഷം; പല ക്യാമ്പസിലും സംഘർഷം; ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം പാസാക്കി യുഎസ് ജനപ്രതിനിധി സഭ; സംഘർഷം പരിധി വിടുമ്പോൾ -
സുഹൃത്തിനെ പങ്കാളിയാക്കി ബിസിനസ് വിപൂലീകരണത്തിന് കോഴിക്കോട് എത്തി; ബംഗ്ലൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കോടികളുണ്ടാക്കി ആഡംബ ജീവിതം; ദുബായിലും മയക്കു മരുന്ന് കേസിൽ അകത്തു കിടന്നു; അബ്ദുൾ നൂർ എന്ന തങ്ങൾ വമ്പൻ സ്രാവ്; മലബാറിൽ ലഹരി മാഫിയ സജീവം -
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്; പ്രമേയത്തിന് മുമ്പ് തന്നെ തന്റെ രാജി പ്രഖ്യാപിച്ച യൂസഫ് അവിശ്വാസ പ്രമേയത്തിനെ അതിജീവിച്ചത് മൂലം ഒഴിവായത് സ്കോട്ട്ലാന്റിലെ പൊതു തിരഞ്ഞെടുപ്പ് -
ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ? -
ശോഭാ സുരേന്ദ്രനും ദല്ലാളിനും എതിരെയുള്ള ഇപിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം എത്തും; നിയമോപദേശം തേടിയ ശേഷം കേസെടുക്കും; ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്താൻ പൊലീസ്; ശോഭയെ ചോദ്യം ചെയ്യാനും ആലോചന -
സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ? -
മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം -
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന -
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം -
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം -
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ -
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം