ജോലി കിട്ടി യുകെയിൽ എത്തിയെങ്കിലും രോഗം തളർത്തിയപ്പോൾ മുമ്പോട്ട് പോവുക പ്രയാസമായി; ഭർത്താവിനെ ശുശ്രൂഷിക്കാൻ നഴ്സിങ് ഹോമിലെ കെയററുടെ പണിക്ക് പോലും പോവാൻ കഴിയാതായപ്പോൾ സഹായമായത് മലയാളികൾ; 12000 പൗണ്ട് ശേഖരിച്ചത് വെറും മൂന്നു ദിവസംകൊണ്ട്; ഭർത്താവ് മരിച്ചപ്പോൾ മൂന്നു കുട്ടികളുമായി ആശങ്കപ്പെട്ട വീട്ടമ്മയ്ക്ക് പത്തു ലക്ഷത്തിലധികം രൂപ ശേഖരിച്ച് നൽകി മറുനാടൻ മലയാളി കുടുംബം
ലണ്ടൻ: യുകെയിൽ വിധി ക്രൂരത കാട്ടിയ മലയാളി കുടുംബത്തിന് കൈത്താങ്ങായി മറുനാടൻ മലയാളി കുടുംബം. കാൻസർ ബാധിച്ച് മരണമടഞ്ഞ കൊട്ടാരക്കര സ്വദേശിയായ സഖറിയയുടെ വിധവയ്ക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങൾക്കുമായി പത്തുലക്ഷത്തോളം രൂപ ശേഖരിച്ചു നൽകിയത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് യുകെയിലെ വായനക്കാരിൽ നിന്നും 12000 ത്തോളം പൗണ്ട് ശേഖരിച്ചത്. കഴിഞ്ഞന ാലു വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സക്കറിയ തിരുവോണ ദിനത്തിലായിരുന്നു മരണമടഞ്ഞത്.
ഒരുപാട് സ്വപ്നങ്ങളോടെ യുകെയിൽ എത്തിയ ഒരു കുടുംബം ആയിരുന്നു സഖറിയായുടെ. എന്നാൽ ആരോഗ്യവും നല്ല ജോലി കണ്ടെത്താനുള്ള പ്രയാസവും ഒക്കെ ആ കുടുംബത്തെ നിരാശയിൽ ആക്കി. വീട്ടമ്മയായ വത്സമ്മയുടെ നഴ്സിങ് ഹോമിലെ കെയറർ ജോലി കൊണ്ടു മാത്രം ജീവിതത്തെ നേരിടേണ്ട അവസ്ഥയിലായിരുന്നു അവർ. അതിനിടയിൽ വില്ലനായെത്തിയ ക്യാൻസർ കുടുംബ നാഥനെ വിളിച്ചു കൊണ്ടു പോയപ്പോൾ പറക്ക പറ്റാത്ത മൂന്നു കുരുന്നുകളും ആ അമ്മയും ഒരു നിമിഷം പകച്ചു പോയിരുന്നു.
എന്നാൽ അപരിചിതരായ 287 പേരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ അവർക്ക് തുണയായി എത്തിയത്. സ്കോട്ട്ലന്റിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ മുതൽ പ്ലീമൗത്തിൽ വരെ ജീവിക്കുന്നവരായിരുന്നു ഈ 287 പേർ. അവരിൽ മഹാഭൂരിപക്ഷവും സക്കറിയായെ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആ കുടുംബത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരെല്ലാവരും ഒരുമിച്ചു ഭിന്നത മറന്ന് കൈകോർത്തു.
മൂന്നു ദിവസം കൊണ്ടു യുകെ മലയാളികൾ അപരിചിതനായ ഒരു മനുഷ്യന് വേണ്ടി പിരിച്ചെടുത്തത് 12075 പൗണ്ടായിരുന്നു. വിർജിൻ മണി ലിങ്കിൽ എത്തിയ 10,942.50 പൗണ്ടും ബാങ്ക് അക്കൗണ്ടിൽ എത്തിയ 1448 പൗണ്ടും കൂട്ടി ചേർത്ത് അതിൽ നിന്നും വിർജിൻ മണിക്ക് നൽകേണ്ട കമ്മീഷനായ 315 പൗണ്ട് കുറച്ച് തുകയാണിത്. വിർജിൻ മണി വഴി ലഭിക്കേണ്ട പണം മൊത്തം ഇതുവരെ ബാങ്കിൽ എത്താതിരുന്നിട്ടും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും മറ്റും പണം ആവശ്യമായതിനാൽ വേഗം തന്നെ ഫണ്ട് കൈമാറുക ആയിരുന്നു.
മൂന്നു ദിവസം കൊണ്ടു ശേഖരിച്ച തുക ഫണ്ട് ക്ലോസ് ചെയ്തു രണ്ടാം ദിവസം തന്നെ കൈമാറിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ റെക്കോർഡ് ഇട്ടത്. ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ് എന്നിവർ ഹേസ്റ്റിങ്സിൽ ഇന്നലെ സന്ദർശനം നടത്തിയാണ് ഫണ്ട് കൈമാറിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനും മറ്റും ആവശ്യമായ തുക കഴിഞ്ഞു ഏതാണ്ട് 6000 പൗണ്ട് കൂടി അധികമായി ശേഖരിച്ചാണ് അപ്പീൽ അവസാനിച്ചത്.
ഈ തുക ഇന്നലെ സക്കറിയായുടെ വിധവ വത്സമ്മ കണ്ണീരോടെ ആണ് ഏറ്റു വാങ്ങിയത്. ഒറ്റപ്പെട്ടു പോയ നിമിഷത്തിൽ തുണയായ ബ്രിട്ടീഷ് മലയാളിക്കും അതിന്റെ വായനക്കാരും പ്രത്യേകമായി നന്ദി പറഞ്ഞാണ് വിതുമ്പുന്ന വാക്കുകളോടെ വത്സമ്മ സംസാരിച്ചത്. ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യൻ ആണ് ചെക്ക് കൈമാറിയത്. ഇന്നലെ സക്കറിയായ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയ എല്ലാവരും ഈ നന്മയ്ക്ക് വേണ്ടി ദൈവത്തിന് നന്ദി പറഞ്ഞു.
പ്രാർത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നടന്ന ഹ്രസ്വ ചടങ്ങിൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, മലങ്കര ഓർത്തഡോക്സ് സഭ യുകെ യൂറോപ്പ് ഭദ്രാസന കൗൺസിലർ സോജി ടി മാത്യു, മാത്യു കെ വർഗീസ്, ജോസഫ് അരയത്തിൽ, ഷാജി തോമസ്, ബിനോയി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫണ്ടു കൈമാറിയത്.
ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഇംഗ്ലീഷുകാരായ വൈദികരടക്കം നിരവധി വൈദികർ പങ്കെടുത്തു. ഹേസ്റ്റിങ് മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ബെന്നി മാത്യു, സക്കറിയ ജോൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പ്രതിനിധി ഡേവിസൺ പാപ്പച്ചൻ, കാന്റർബറി മാർത്തോമാ ചർച്ച് സെക്രട്ടറി മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. സക്കറിയായുടെ കുടുംബത്തിനു വേണ്ടി ബന്ധുവായ ജോസഫ് ജയിംസ് എല്ലാവർക്കും നന്ദി പറഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കും സഹായത്തിനും പ്രത്യേകം നന്ദി പറഞ്ഞു.
നഷ്ടത്തിൽ പൊതിഞ്ഞ ഒരു അതിതീവ്രമായ യാത്ര അയപ്പായിരുന്നു ഇന്നലെ നടന്നത്. നാളുകളായി ഒപ്പം സഞ്ചരിച്ച് ഹേസ്റ്റിങ്സിലെ ചെറിയ മലയാളി സമൂഹം അവരാൽ കഴിയുന്ന പോലെ പിന്തുണയുമായി എത്തി. അവർ ശേഖരിച്ച 700 പൗണ്ട് കൂടി ഇന്നലെ ചാരിറ്റി ഫൗണ്ടേഷന് നൽകിയിരുന്നു. ഗിഫ്റ്റ് എയിഡ് ഉൾപ്പെടെ ഇത് 875 പൗണ്ടായി ഉയർന്നപ്പോൾ ആണ് ആകെ തുക 12075 ആയി വളർന്നത്. ഇന്നലെ നടന്ന പൊതു ദർശനത്തിലും പ്രാർത്ഥനയിലും ഏറെ ശ്രദ്ധ നേടിയത് സഖറിയായുടെ മൂത്ത മകനും 13 കാരനുമായ ജോൺ ആയിരുന്നു.
പിതാവിന്റെ നഷ്ടത്തിൽ പതറി നിൽക്കാതെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയവരോടെല്ലാം ധീരതയോടെ നന്ദി പറഞ്ഞു ജോൺ നടത്തിയ പ്രസംഗം മരണത്തിലേക്ക് നടന്നു പോയ പിതാവിനുള്ള അംഗീകാരം കൂടി ആയിരുന്നു. സ്വർഗ്ഗത്തിൽ ഇരിക്കുന്ന തന്റെ അപ്പന് ഒരു മകനും ഇത്രയറെ ആത്മാർത്ഥമായി ആശംസ നൽകാൻ ആവില്ലെന്നാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ പലരും മറുനാടൻ മലയാളിയോട് പറഞ്ഞത്..
12 വർഷക്കാലമായി യുകെയിൽ താമസിക്കുന്ന സക്കറിയ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ലെങ് ക്യാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സാ നടന്നു വരികയായിരുന്നു. തുടർന്ന് വീട്ടിൽ പാലിയേറ്റിവ് കെയർ സംവിധാനം ഒരുക്കി ചികിത്സാ നടന്നു വരവേ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. ഈസ്റ്റ് സസെക്സ് ഹേസ്റ്റിങ്സിലെ സെന്റ് ലിയോണാർഡ്സിലാണ് സക്കറിയയും കുടുംബവും താമസിച്ചു വരുന്നത്. നാട്ടിൽ കൊട്ടാരക്കര പള്ളിവടക്കത്തിൽ കുടുംബാംഗമാണ് സക്കറിയ. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വത്സമ്മയാണ് ഭാര്യ. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജോൺ, നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോയൽ, റിസപ്ഷനിൽ പഠിക്കുന്ന ജൊവാൻ എന്നിവർ മക്കളാണ്.
MNM Recommends
-
തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ -
പുനർനിയമനം ആണെങ്കിൽ പോലും മൂന്ന് വർഷമോ അതിലധികമോ ആ സ്ഥാനത്ത് തുടർന്നാൽ ആർജിത അവധിക്ക് അർഹത; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റിനും അത് നൽകണം; ജസ്റ്റീസ് ബർകത് അലിക്ക് നിയമ പോരാട്ടത്തിൽ വിജയം; ഗ്രാറ്റുവിറ്റി കേസിൽ ലോകായുക്തയുടേത് നിർണ്ണായക വിധി -
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധി -
പെട്രോൾ പമ്പുകളിൽ മോഷണം നടത്തുന്ന വിരുതൻ; കവർന്നെടുക്കുന്ന പണമുപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനം; പെൺസുഹൃത്തുക്കളുമായുള്ള അടിച്ചു പൊളിയും ഇഷ്ടം; രാസലഹരിക്ക് അടിമ; ജിമ്മൻ കിച്ചുവിനെ അകത്താക്കി പൊലീസ് സാഹസികത; മലപ്പുറത്തെ ന്യൂജെൻ കള്ളൻ കുടുങ്ങുമ്പോൾ -
മന്ത്രി ഗണേശിന്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ ആരും വരാത്തതിനാൽ പ്രതിഷേധം സംഘർഷമായില്ല; പിന്മാറില്ലെന്ന് മന്ത്രി ഗണേശും -
ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം -
അധ്വാനിച്ചതെല്ലാം നിക്ഷേപമാക്കി; മകളുടെ കല്യാണത്തിന് അഞ്ചു ലക്ഷം ചോദിച്ചപ്പോൾ കൈമലർത്തി; നിവർത്തികേടിൽ തോമസ് സാഗരത്തിന്റെ ആത്മഹത്യ; പ്രതിസ്ഥാനത്ത് യുഡിഎഫിന്റെ പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്ക്; നെയ്യാറ്റിൻകരയിലും സഹകരണ ചതി -
അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം രൂക്ഷം; പല ക്യാമ്പസിലും സംഘർഷം; ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം പാസാക്കി യുഎസ് ജനപ്രതിനിധി സഭ; സംഘർഷം പരിധി വിടുമ്പോൾ -
സുഹൃത്തിനെ പങ്കാളിയാക്കി ബിസിനസ് വിപൂലീകരണത്തിന് കോഴിക്കോട് എത്തി; ബംഗ്ലൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കോടികളുണ്ടാക്കി ആഡംബ ജീവിതം; ദുബായിലും മയക്കു മരുന്ന് കേസിൽ അകത്തു കിടന്നു; അബ്ദുൾ നൂർ എന്ന തങ്ങൾ വമ്പൻ സ്രാവ്; മലബാറിൽ ലഹരി മാഫിയ സജീവം -
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്; പ്രമേയത്തിന് മുമ്പ് തന്നെ തന്റെ രാജി പ്രഖ്യാപിച്ച യൂസഫ് അവിശ്വാസ പ്രമേയത്തിനെ അതിജീവിച്ചത് മൂലം ഒഴിവായത് സ്കോട്ട്ലാന്റിലെ പൊതു തിരഞ്ഞെടുപ്പ് -
ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ? -
ശോഭാ സുരേന്ദ്രനും ദല്ലാളിനും എതിരെയുള്ള ഇപിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം എത്തും; നിയമോപദേശം തേടിയ ശേഷം കേസെടുക്കും; ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്താൻ പൊലീസ്; ശോഭയെ ചോദ്യം ചെയ്യാനും ആലോചന -
സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ? -
മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം -
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന -
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം -
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം രൂക്ഷം; പല ക്യാമ്പസിലും സംഘർഷം; ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം പാസാക്കി യുഎസ് ജനപ്രതിനിധി സഭ; സംഘർഷം പരിധി വിടുമ്പോൾ