സിനിമ

ഷാരൂഖ് ചിത്രങ്ങളുടെ നിർമ്മാതാവ് കരീം മൊറാനിക്കെതിരേ ആരോപണവുമായി യുവ അഭിനേത്രി; സ്റ്റുഡിയോയിൽവച്ച് നിരവധിത്തവണ പീഡിപ്പിച്ചു; ആരോടെങ്കിലും പറഞ്ഞാൽ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നും ഭീഷണി; നിർമ്മാതാവിനെതിരേ പൊലീസ് കേസെടുത്തു

മുംബൈ: ബോൡവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ സിനിമകളുടെ നിർമ്മാതാവായ കരീം മൊറാനിക്കെതിരെ പരാതിയുമായി പ്രമുഖ അഭിനേത്രി രംഗത്ത്. ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് കരീം മൊറാനി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി 28 കാരിയായ യുവ അഭിനേത്രിയാണ് നിർമ്മാതാവിനെതിരെ കേസ് നൽകിയിട്ടുള്ളത്.

കരീം മൊറാനിയുടെ മകളുടെ അടുത്ത സുഹൃത്തു കൂടിയാണ് യുവ അഭിനേത്രി. മുംബൈയിൽ ഇരുവരും ഒന്നിച്ചു ജോലി ചെയ്തിട്ടുമുണ്ട്. നഗരത്തിലെ പ്രമുഖ സ്റ്റുഡിയോയിൽ വച്ച് നിരവധി തവണ മൊറാനി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അഭിനേത്രി പറയുന്നത്.

വിവരം പുറത്തു പറഞ്ഞാൽ നഗ്‌ന വിഡിയോയും ചിത്രങ്ങളും സുഹൃത്തുക്കൾക്ക് കൈമാറുമെന്ന് പറഞ്ഞ് കരീം മൊറാനി തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിനേത്രിയുടെ പരാതിയിൽ പറയുന്നു. ഹൈദരാബാദ് പൊലീസിലാണ് അഭിനേത്രി പരാതി നൽകിയിട്ടുള്ളത്. മൊറാനിക്കെതിരെ ഐപിസി 471, 376, 342, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, തന്നെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരാതിയുമായി അഭിനേത്രി രംഗത്തുവന്നിട്ടുള്ളതെന്നു മൊറാനി പ്രതികരിച്ചു. വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാറാനിയുടെ പദവി നശിപ്പിക്കാനായി കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ പരാതിയാണ് ഇതെന്നാണ് മൊറാനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. മൊറാനി അത്തരത്തിലുള്ള വ്യക്തിയല്ലെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

 

MNM Recommends


Most Read