ഇന്ത്യ-പാക് ചരിത്രം അഡ്ലെയ്ഡിലും ആവർത്തിച്ചു; പാക്കിസ്ഥാനെ ഇന്ത്യ 76 റൺസിന് തോൽപ്പിച്ചു; പാക് ബൗളർമാരെ അടിച്ചു നിരത്തി സെഞ്ച്വറി നേടി കോലി; പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തി മുഹമ്മദ് ഷമിയും: ലോകകപ്പിലേക്കുള്ള ടീം ഇന്ത്യയുടെ പ്രയാണം ഉജ്ജ്വലമായി
അഡ്ലെയ്ഡ്: ഏതൊരു ലോകകപ്പിലെയും ഏറ്റവും ആവേശകരമായ മത്സരം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക, അത് ഇന്ത്യ-പാക് പോരാട്ടമാകും. പരമ്പരാഗതമായ ചിരവൈരികളായ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ ഗ്യാലറികളിൽ ആവേശം അണപൊട്ടുന്ന പതിവുണ്ട്. ലോകക്കപ്പിലെ വേദിയിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ആ ചരിത്രം ഇത്തവണ അഡ്ലൈഡിലും ആവർത്തിച്ചു. ഈ ലോകക്കപ്പിലെ ഏറ്റവും ആവേശകരമായ മത്സരമെന്ന് വിലയിരുത്തിയ ഇന്ത്യ-പാക് മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പാക്കിസ്ഥാനെ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകക്കപ്പിലേക്കുള്ള പ്രയാണം ഉജ്ജ്വലമാക്കിയത്.
ബാറ്റ്കൊണ്ട് വിരാട് കോലി(107)യും ശിഖർ ധവാനും സുരേഷ് റെയ്നയും മുന്നിൽ നിന്ന് പൊരുതിയപ്പോൾ ബൗളിങ് നിരയിൽ സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങി. ഫീൽഡിലും ഇന്ത്യൻ കളിക്കാർ ഉണർന്നുകളിച്ചപ്പോൾ ചരിത്രം തിരുത്താൻ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു പാക്കിസ്ഥാനികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 47 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. പാക് നിരയിൽ 76 റൺസെടുത്ത മിസ്ബ ഉൾഹഖിന് മാത്രമേ പാക് ബാറ്റിങ് നിരയിൽ തിളങ്ങിയുള്ളൂ. ഇന്ത്യക്ക് വേണ്ടി ബൗളിങ് നിരയിൽ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ത്യ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ആറ് റൺെസടുത്ത് യൂനിസ് ഖാനെ പുറത്താക്കി മുഹമ്മദ് ഷാമിയാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. അപ്പോൾ പാക്കിസ്ഥാന്റെ സ്കോർ ബോർഡിൽ 11 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന് ഹാരിസ് ഷെഹസാദ് സഖ്യം 63 റൺസ് കൂട്ടിച്ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ അതും പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 36 റൺസെടുത്ത ഹാരിസ് സൊഹൈൽ, റൺസൊന്നുമെടുക്കാതെ സൊഹൈബ് മഖ്സൂദ്, ഉമർ അക്മൽ എന്നിവരും വൈകാതെ കൂടാരം കയറി.
ഷാഹിദ് ആഫ്രിദിയും മിസ്ബാ ഉൾഹഖും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ തുനിഞ്ഞെങ്കിലും മുഹമ്മദ് ഷമി അവിടെയും ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നൽകി. ഇരുവരും തമ്മിലുള്ള പാർട്ട്നർഷിപ്പ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന ഘട്ടത്തിൽ ആഫ്രിദി(22)യെ ഷമി വിരാട് കോലിയുടെ കൈകളിൽ എത്തിച്ചു. ഈ കൂട്ട് കെട്ട് പൊളിച്ചതോടെ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ആഫ്രിദിക്ക് പിന്നാലെ എത്തിയ വഹാറ് റായിസിനും(4) അധികം പിടിച്ചു നിൽകാൻ സാധിച്ചില്ല. അതേസമയം ഒരു വശത്ത് മിസ്ബാ ഉൾഹഖ് കൂട്ടാളി ഇല്ലാതെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. ബൗണ്ടറികളും സിംഗിളുമായി മുന്നോട്ടുപോയ മിസ്ബയ്ക്ക് പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.
നേരത്തെ പാക്കിസ്ഥാനെതിരായ വിജയ ചരിത്രം തുടരുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകർച്ചക്ക് ശേഷം മികച്ച നിലയിലേക്ക് എത്തുകയായിരുന്നു. തുടക്കത്തിൽ പതിയെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്്ക്ക് വിരാട് കോലി(107)യുടെ സെഞ്ച്വറിയാണ് മികച്ച സ്കോറിലേക്ക് നീങ്ങാൻ സഹായകമായത്. കോലിക്ക് മികച്ച പിന്തുണയുമായി സുരേഷ് റൈന(74)യും ശിഖർ ധവാനും(73) അർത്ഥശതകം നേടി. ഇവർ മൂന്ന് പേർ ഒഴികെ മറ്റാർക്കും മികച്ച ബാറ്റിങ് നടത്താൻ ഇന്ത്യൻ നിരയിൽ നിന്നും സാധിച്ചില്ല.
രോഹിത് ശർമ 15 റൺസും, ധോണി 18ഉം റൺസെടുത്തു. ഷോർട്ടെന്ന് തോന്നിച്ച പന്തിനെ പുൾ ഷോട്ടിന് ശ്രമിച്ച രോഹിതിനെ മിഡ് ഓണിൽ നിന്ന് പാക് ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് 15 റണ്ണാണ് രോഹിത് നേടിയത്. ഷൊഹൈൽ ഖാനാണ് വിക്കറ്റ്. മൂന്നാമനായി കോലി എത്തിയതോടെ ഇന്ത്യ പതിയെ കളിക്കളത്തിൽ റിഥം വീണ്ടെടുക്കുകയായിരുന്നു. ധവാനൊപ്പം പതിയെ കൂട്ടുകെട്ട് കെട്ടിപ്പെടുത്തിയ കോലി പിന്നീട് ആക്രമണകാരിയായി.
തുടക്കത്തിലെ തകർച്ചയ്ക്കുശേഷം കരയറിയ ഇന്ത്യയെ ഇടയ്ക്ക് ശിഖർ ധവാന്റെ അനാവശ്യ റണ്ണൗട്ട് സമ്മർദത്തിലാക്കിയിരുന്നു. രണ്ടാം വിക്കറ്റിൽ 129 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയശേഷമാണ് ഇല്ലാത്ത റണ്ണിന് ഓടി ധവാൻ പുറത്തായത്. ഹാരിസ് സൊഹൈലിന്റെ പന്ത് മിഡ്വിക്കറ്റിലേക്ക് കോലി തള്ളുമ്പോൾ അതിൽ റണ്ണെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ധവാനെ കോലി തിരിച്ചയച്ചതോടെ ഷെഹ്സാദിന്റെ ഏറ് വിക്കറ്റിൽ കൊണ്ടു. ഇതോടെ ധവാന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
ധവാന് ശേഷം എത്തിയ സുരേഷ് റെയ്ന മിന്നുന്ന ഫോമിലായിരുന്നു. അതിവേഗം റൺസുയർത്തുക എന്ന ദൗത്യം ഏറ്റെടുത്ത റെയ്ന അതീവേഗം ഇന്ത്യൻ സ്കോർ 200 കടത്തി. റെയ്നയുമൊത്ത് 110 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് കോലി മടങ്ങിയത്. 126 പന്തിൽ നിന്ന് 107 റൺസെടുത്ത് കോലി പുറത്താകുമ്പോൾ ഇന്ത്യൻ പൊരുതാവുന്ന സ്കോറിൽ എത്തിയിരുന്നു. എട്ടു ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. പാക്കിസ്ഥാനെതിരെ കോലി സ്വന്തമാക്കിയത് 28ാമത്തെ സെഞ്ച്വറിയായിരുന്നു.
കോലി പുറത്തായതിന് പിന്നാലെ റെയ്നയും മടങ്ങുകയാണ് ഉണ്ടായത്. 56 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികളുടെയും മൂന്നു സിക്സിന്റെയും സഹായത്തോടെ 74 റൺസാണ് റെയ്നെ സ്വന്തമാക്കിയത്. സൊഹൈയ്ലാണ് റെയ്നയെ മടങ്ങിയത്. അതേസമയം കോലിയുടെയും റെയ്നയുടേയും തകർച്ചക്ക് ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിക്കാമെന്ന ഇന്ത്യൻ താരങ്ങളുടെ മോഹത്തിന് പാക് ബൗളർമാർ തടയിട്ടു. അവസാന ഓവറുകളിൽ കാര്യമായ റൺസ് നേടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ധോണി അടക്കമുള്ളവർ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാൻ നിരയിൽ പത്ത് ഓവറിൽ 55 റൺസ് വഴങ്ങി സുഹൈൽ ഖാൻ അഞ്ച് വിക്കറ്റെടുത്തു.
പാക്കിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയം ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലും വലിയ ആത്മവിശ്വാസം പകരുമെന്ന കാര്യം ഉറപ്പാണ്. ബൗളിംഗിംലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാൻ സാധിച്ചെന്നത് ഇന്ത്യക്ക് മികച്ച നേട്ടമായി.
MNM Recommends
-
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി -
ബാറ്റിങ് വെടിക്കെട്ടിന് അഴകായി സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ; വിജയറണ്ണിനൊപ്പം സെഞ്ചുറി കുറിച്ച് വിൽ ജാക്സ്; അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററായി കിങ് കോലി; 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി; ഗുജറാത്തിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന് -
'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ -
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന -
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? -
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം -
ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം -
ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്കാരം
Most Read
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?