രാമായണത്തിലെ ഊർമിള - ഒരു മറു വായന; ഇരുപതാം ദിവസം: രാമദാസ് കതിരൂർ എഴുതുന്നു...
"താൻ താൻനിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിചീടുക ". വാത്മീകി രാമായണത്തിൽ പേര് പോലും ഒരിക്കലും പരാമർശിക്കാത്ത വാത്മീകിയുടെ ചില സ്വകാര്യ പരാമർശങ്ങളിൽ മാത്രം ഒതുക്കി നിർത്തിയ കഥാപാത്രമാണ് ലോകത്തിലെ തന്നെ ഏറ്റവും ഉറച്ചതും നന്മയുടെ പൂരകവുമായ മേൽ വിവരിച്ച സൂക്തങ്ങളുടെ പ്രവാചകയെന്ന് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചൻ പറയുന്നു .
രത്നാകരന്റെ ഭാര്യ അക്ഷരാഭ്യാസം തീരെ അനുവദിച്ചിട്ടില്ലാത്ത തന്റെ മക്കൾക്കും കൊള്ളക്കാരനും ചതിയനുമായ ഭർത്താവിനും വെച്ച് വിളമ്പി നൽകിപ്പോന്നവൾ കാടകത്തെ കുടിലിനകത്തിരുന്ന് ഭർത്താവിന്റെ ക്രൂരതയിൽ മനം മടുത്ത് ജീവിതം നരകതുല്യം അനുഭവിക്കുന്നവൾ ആദി കവിയുടെ ജീവിതം തന്നെ മാറ്റിമറിച്ച വീട്ടമ വാത്മീകിയുടെ ഭാര്യയെന്ന രത്നാകരന്റെ ഭാര്യ എന്നത് മാത്രമാണ് മേൽവിലാസം . പക്ഷേ എക്കാലത്തും ഓർത്ത് വെക്കാനും വായിച്ചെടുക്കാനുമുള്ള ജീവിതസന്ദേശം തന്നെ രചിച്ചവളായിരുന്നു.
എന്ത് മാത്രം മഹാത്തായ സന്ദേശം തന്നെയാണ് ഭാരതത്തിന് നൽകിയത് എന്ന് എങ്ങനെ പറയാതിരിക്കും. കള്ളനായ രത്നാകരനോട് മഹർഷി ചോദിക്കുകയാണ് നീ ചെയ്യുന്ന പാപത്തിന്റെ പങ്ക് നിന്റെ ഭാര്യയും മക്കളും അനുഭവിക്കുമോയെന്ന് പകച്ച് പോയ രത്നാകരൻ ഓടി ചെന്ന് തന്റെ ഭാര്യയോട് ചോദിക്കുകയാണ് ഈ ദേശത്തെ വിറപ്പിക്കുന്ന കള്ളനാണ് ഞാൻ ഞാൻ കൊണ്ട് വരുന്ന കളവ് മുതലാണ് നീയും നമ്മുടെ മക്കളും ഭക്ഷിക്കുന്നത് കളവ് പാപമാണെന്ന് മഹർഷിമാർ പറയുന്നു അങ്ങെനെയിങ്കിൽ ആ പാപത്തിന്റെ ശിക്ഷയുടെ പങ്ക് പ്രിയപെട്ടവളേ.... നീയും കുഞ്ഞുങ്ങളും അനുഭവിക്കുമോ എന്ന ചോദ്യത്തിനാണ് രത്നാകരന്റെ സാധാരാണയ ഭാര്യയായ വീട്ടമ്മ മേൽ വിവരിച്ച മഹാത്തായ സന്ദേശം നൽകുന്നതായാണ് പിന്നീട് വാത്മീകി ആയി മാറിയ ആ മഹാമുൻഷി രാമായാണ കാവ്യത്തിലെല്ലാം നമ്മോട് പറയുന്നത്.
യഥാർത്ഥത്തിൽ കള്ളനും പിടിച്ച് പറിക്കാരനുമായിരുന്ന രത്നാകരന്റെ ജീവിതം മാറ്റിമറിച്ചത് ഈ വാക്കുകളായിരുന്നു എന്ന് തന്നെ വേണം കരുതാൻ. "അധർമ്മത്തിന്റെ മൺകുനയിൽ നിന്ന് ധർമ്മത്തിന്റെ മൺപുറ്റു കളിലേക്ക് " നമ്മെ കൂട്ടി പോവുന്നതും ഈ വാക്യങ്ങളാണ്.
കാട്ടാള ജീവിതത്തിൽ നിന്നും ലോകമാകെയും വായിച്ചെടുക്കുന്ന മഹർഷി ജീവിതത്തിലേക്ക് സ്വന്തം പങ്കാളിക്ക് പുനർജന്മം നൽകിയ ധർമ്മപത്നിയെ വെറും വീട്ടമ്മയും, ഭാര്യയുമായി മാത്രമെ നമ്മുക്കായ് വാത്മീകി പരിചയപ്പെടുത്തുന്നുള്ളൂ എന്നൊരു വിയോജിപ്പ് ആദികവിയോട് വായനക്കാർക്ക് ശക്തമായി തന്നെ രേഖപ്പെടുത്താം. ഒരു പക്ഷേ വാത്മീകിയുടെ ജീവിതത്തിലാകെയും ഭാര്യയുടെ സാന്നിധ്യം അറിഞ്ഞോ അറിയാതെയോ കടന്ന് വരുന്നുണ്ട് രാമായണത്തിന്റെ എല്ലാ ശീലുകളിലും അധർമ്മത്തെ ശക്തമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട്.ഇണക്കുരുവികളെ അമ്പെയ്ത് ആൺ കുരുവി പിടഞ്ഞ് വീണ് മരിച്ച നേരം ഹിംസയുടെ ഭയാനകാവസ്ഥ നേരിട്ട കണ്ടപ്പോൾ അരുതേ കാട്ടാളാ എന്ന് ഉറക്കെ പറഞ്ഞ് വെച്ചതും വാത്മീകി തന്നെയാണ് നമ്മോട് പറഞ്ഞത്. പിന്നീട് നടന്ന ഓരോ കഥാസന്ദർഭങ്ങളിലും ഹിംസയോട് കടുത്ത വിയോജിപ്പ് ഗ്രന്ഥകർത്താവ് പ്രകടിപ്പിക്കുന്നുണ്ട് . ശംഭുകന്റെ തലയറുത്തുകൊന്നപ്പോഴും ശൂർപ്പണഘയെ വിരുപയാക്കിയപ്പോഴു മെല്ലാം രാമനോടുള്ള വിയോജിപ്പ് വായനക്കാരുമായി പങ്ക് വെക്കുന്നുണ്ട്. തന്റെ പൂർവ്വാശ്രമത്തിലെ ജീവിതാവസ്ഥ എല്ലായ്പ്പോഴും ഓർത്ത് വെക്കുകയും കാവ്യരചനാ സന്ദർഭങ്ങളിൽ അത് വെളിവാക്കപ്പെടുന്ന ഒട്ടേറെ സന്ദർഭങ്ങൾ വായനയിൽ അനുഭവിക്കാൻ രാമായണ വായനയിൽ വേണ്ടുവോളം ഉണ്ട്. സർഗ്ഗാത്മത കൊണ്ട് രാമായണത്തെ ഉന്നതമായ പ്രണയകാവ്യമെന്ന രീതിയിൽ പൊലിപ്പിച്ചെടുക്കുന്നതിൽ പുരുഷ കഥാപാത്രങ്ങളെക്കാൾ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നത് കാണാം വിരഹവും, ദുഃഖവും, പ്രണയവും ,പാണ്ഡിത്യവും എല്ലാ സമന്വയിപ്പിച്ച് സ്ത്രീ കഥാപാത്രങ്ങൾ വായനാനുഭവങ്ങളിലൂടെ വലിഞ്ഞ് മുറുക്കുകയാണ്. നിരക്ഷരയായ വീട്ടമ്മ മുതൽ മിഥിലാ പുരിയിലെ നേരവകാശിയായ ഊർമിള വരെ നമ്മുക്ക് തരുന്ന വായനാനുഭവം ചെറുതല്ല. എത്രകണ്ട് വിമർശനാത്മകമായി രാമായണത്തെ നോക്കി കണ്ടാലും സർഗ്ഗാത്മക രചനാവൈഭവം കൊണ്ട് എക്കാലത്തും മികച്ച് തന്നെ നിൽക്കും ആദ്യ കാവ്യം എന്നതിൽ തർക്കമില്ല. ഇത്തരത്തിൽ ഹൃദയത്തോട് ചേർത്ത് പിടിക്കേണ്ട ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ടായിട്ടും രാമനും സീതയും ഹനുമാനിലും ഒതുക്കി നിർത്തുകയാണ് രാമായണത്തെ രാമവാദികൾ. ഭാരതീയ ചരിത്ര പഠനത്തിൽ ഒളിമങ്ങാത്ത കിടക്കും മേൽ വിവരിച്ച സ്ത്രീ കഥാപാത്രങ്ങൾ.
"താൻ താൻനിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിചീടുക " - എന്ന് അമ്പല കമ്മിറ്റിക്കാരെ ഓർമ്മപ്പെടുത്തുന്നു.
(രാമായണം - രാമദാസ് കതിരൂരിന്റെ കാഴ്ചപ്പാടിൽ)
MNM Recommends
-
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -
നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ -
തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്; പത്ത് റൺസ് ജയത്തോടെ ഡൽഹി അഞ്ചാം സ്ഥാനത്ത്; ആറാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിൽ -
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെച്ചു; കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ -
ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ -
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് -
മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരായ ജനവികാരം; പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി; മത്സരിക്കുക, മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ -
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി -
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ -
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ -
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം -
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ -
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു -
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല -
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം