നിന്നിലെ ദൈവാരൂപി...
ഇന്ന് പന്തക്കുസ്താ തിരുന്നാളാണ്. ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷം. ഇവിടെ ഈശോ പറയുന്ന രണ്ടു കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ഒന്ന്, ഈശോ തന്നെ അയച്ചവന്റെ അടുത്തേക്ക് പോയിക്കഴിഞ്ഞ ശേഷമാണ് പരിശുദ്ധാത്മാവിനെ അയക്കുക. തന്മൂലം രണ്ട് കാലഘട്ടമുണ്ടെന്നർത്ഥം - ഈശോയുടെ കാലഘട്ടവും പരിശുദ്ധാത്മാവിന്റെ കാലഘട്ടവും.
രണ്ട്, പരിശുദ്ധാത്മാവ് വരുമ്പോഴാണ് സത്യത്തിന്റെ പൂർണ്ണതയിലേക്ക് ശിഷ്യന്മാർ നയിക്കപ്പെടുന്നത് (യോഹ 16:13). പരിശുദ്ധാത്മാവാണ് എല്ലാ കാര്യങ്ങളും അവരെ പഠിപ്പിക്കുന്നത് (യോഹ 14:26). ഈശോയ്ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം മുഴുവനായി ഉൾക്കൊള്ളാൻ അവർക്കിപ്പോൾ കഴിയില്ല (യോഹ 16:12). അങ്ങനെയെങ്കിൽ, ദൈവസാന്നിധ്യം പകരുന്ന അറിവിന്റെ കാര്യത്തിലും രണ്ട് ഘട്ടങ്ങളുണ്ടെന്ന് വരുന്നു - പഞ്ചേദ്രിയങ്ങളുടെ ഘട്ടവും, അരൂപിയുടെ ഘട്ടവും.
ദൈവം മനുഷ്യനായി അവതരിപ്പിച്ചതായിരുന്നു നസ്രത്തിലെ ഈശോ. ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായിരിക്കുന്നതാണ് ഈശോ. ഈശോയെ ശിഷ്യന്മാർക്ക് കാണാനും കേൾക്കാനും സ്പർശിക്കാനുമായി. അവൻ കൈമാറിയ അറിവും ജ്ഞാനവും പഞ്ചേന്ദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടേയും അവർ സ്വീകരിച്ചു.
ദൈവാരൂപിയുടെ ഘട്ടത്തിൽ അറിവ് കൈമാറ്റപ്പെടുന്നത് പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായിട്ടാണ്. ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന ദൈവികചൈതന്യത്തിൽ നിന്നാണ് സത്യത്തിന്റെ പൂർണ്ണതയിലേക്ക് ഒരുവൻ എത്തേണ്ടത് എന്നർത്ഥം. അതിനാൽ തന്നെ ദൈവാരൂപി പകരുന്ന അറിവിനും ജ്ഞാനത്തിനുമായി നമ്മൾ പരിശ്രമിക്കുയാണ് വേണ്ടത്.
അങ്ങനെയെങ്കിൽ, ഈ ദൈവാരൂപി എവിടെയാണ് എന്നതാണ് ഒന്നാമത്തെ ചോദ്യം. ഇതിന് വ്യക്തമായ ഒരുത്തരം പൗലോസ് ശ്ലീഹാ നൽകുന്നുണ്ട്: "നിങ്ങളിൽ വസിക്കുന്ന ദൈവാത്മാമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടെ? (1 കോറി 6:19). സമാനമായ കാര്യം 1 കോറി 3:16 ലും പൗലോസ് എഴുതുന്നുണ്ട്. അതായത് എന്റെ ശരീരത്തിനുള്ളിലാണ് ദൈവാത്മാവ് വസിക്കുന്നതെന്ന്. എന്റെ ശരീരത്തെയും മനസ്സിനെയും സജീവമാക്കുന്ന എന്നിലെ ജീവനിൽ സന്നിഹിതമാകുന്നത് ദൈവാത്മാവ്
ആണെന്നർത്ഥം.
എന്റെ ഉള്ളിൽ സന്നിഹിതമാകുന്ന ദൈവാത്മാവ്, ക്രിസ്തുവിന്റെ ആത്മാവ് തന്നെയാണെന്നും പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: "ദൈവത്തിന്റെ ആത്മാവ് യഥാർത്ഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളനവല്ല (റോമ 8:9-16).
ചുരുക്കത്തിൽ, എന്റെ ശരീരത്തിനുള്ളിൽ വസിക്കുന്ന ദൈവാരൂപി ക്രിസ്തുവിൽ നിറഞ്ഞുനിന്നിരുന്ന ദൈവിക ചൈതന്യം തന്നെയാണ്. എന്റെയുള്ളിലെ ഈ ദൈവാരൂപിയുമായി സമ്പർക്കത്തിലാകുന്നിടത്താണ് സത്യത്തിന്റെ പൂർണതയിലേക്കും അറിവിന്റെ നിറവിലേക്കും ഞാൻ വളരുന്നത്.
അങ്ങനെയെങ്കിൽ, എന്റെ ഉള്ളിൽ വസിക്കുന്ന ദൈവാരൂപിയുമായി സമ്പർക്കത്തിലാകാൻ ഞാൻ എന്തു ചെയ്യണം? ഇതിനു വ്യക്തമായ നിർദ്ദേശം തരുന്നത് ഈശോ തന്നെയാണ്- തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. മലയിലെ പ്രസംഗത്തിൽ ഈശോ നിർദ്ദേശിച്ചു: ''നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക'' (മത്താ 6:6).
ഈശോയുടെ ഈ നിർദ്ദേശത്തിന് പ്രതീകാത്മകമായ അർത്ഥമാണ് പല സഭാപിതാക്കന്മാരും കൽപ്പിച്ചത്. പഞ്ചേന്ദ്രിയങ്ങളാവുന്ന വാതായനങ്ങളെ പിൻവലിക്കുന്നതാണ് മുറിയിൽ കടന്ന് കതകടക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നർത്ഥം. അങ്ങനെയെങ്കിൽ പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഒരുവൻ തന്റെ ആന്തരികതയിലേക്ക് പിൻവാങ്ങുന്നിടത്താണ് അവൻ അവന്റെയുള്ളിലെ ദൈവസാന്നിധ്യവുമായി സമ്പർക്കത്തിലാകുന്നത് എന്നു വരുന്നു.
ശിഷ്യരോടു നിർദ്ദേശിച്ച ഈ കാര്യം സ്വന്തം ജീവിതത്തിൽ പതിവായി ആവർത്തിച്ചവനായിരുന്നു ഈശോ. മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ പ്രാർത്ഥിക്കുന്ന സന്ദർഭങ്ങളെല്ലാം തന്നെ ഏകാന്തതയിലും നിശബ്ദതയിലുമാണ്: "അതിരാവിലെ അവൻ ഉണർന്ന് ഒരു വിജന സ്ഥലത്തേക്ക് പോയി. അവിടെ അവൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു (മർക്കോ 1:35).
ഒന്നാം പ്രാവശ്യം അപ്പം വർദ്ധിപ്പിച്ചപ്പോൾ ഈശോ ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു നിന്നിരുന്നത്. അതിനുശേഷം ഈശോ ശിഷ്യരെ വഞ്ചിയിൽ മറുകരെക്കു വിട്ടു. പിന്നീട്, "ആളുകളോടു യാത്ര പറഞ്ഞ ശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്കു പോയി (മർക്കോ 6:46).
തന്റെ പീഡാസഹനത്തിന് മുൻപ് ഈശോ പ്രാർത്ഥിക്കാൻ പോയത് ഒലിവ് തോട്ടത്തിലേക്കാണ്. മൂന്നു ശിഷ്യരെ കൂടെ കൊണ്ടു പോയെങ്കിലും അവൻ അവരിൽ നിന്ന് അകന്ന് മാറി ഏകാന്തതയിലാണ് പ്രാർത്ഥിക്കുന്നത് (മർക്കോ 14:33-35).
ഏകാന്തതയിലും നിശബ്ദതയിലും പ്രാർത്ഥിക്കുന്ന ഈശോയുടെ രീതി ലൂക്കാ സുവിശേഷകനും വിവരിക്കുന്നുണ്ട്: "ആ ദീവസങ്ങളിൽ അവൻ പ്രാർത്ഥിക്കാനായി ഒരു മലയിലേക്ക് പോയി. അവിടെ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടു രാത്രി മുഴുവൻ ചിലവഴിച്ചു" (ലൂക്കാ 6:12).
പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനു മുമ്പുള്ള സന്ദർഭത്തെ ലൂക്കാ വിവരിക്കുന്നത് ശ്രദ്ധിക്കുക: "ഒരിക്കൽ അവൻ തനിയെ പ്രാർത്ഥിക്കുയായിരുന്നു (ലൂക്കാ 9:18).
ചുരുക്കത്തിൽ ഉള്ളിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ഏകാന്തതയിലാണ് ഈശോ പ്രാർത്ഥിക്കുന്നത് എന്നർത്ഥം. അതിനാലാണ് പ്രാർത്ഥിക്കാനായി അവൻ മലമുകളിലേക്കും മരുഭൂമിയിലേക്കും വിജനപ്രദേശത്തേക്കും ഒലിവുതോട്ടത്തിലേക്കും പോയിരുന്നത്. മുറിയിൽ കടന്ന് കതകടച്ച് രഹസ്യമായി പ്രാർത്ഥിക്കണമെന്ന് നിർദ്ദേശിച്ച ഈശോ പതിവായി ചെയ്തിരുന്നതും അതു തന്നെയായിരുന്നുവെന്നു സാരം.
പൗലോസ് ശ്ലീഹാ തെസലോനിക്കക്കാരോട് പറയുന്ന നിർദ്ദേശവും ഇതിനോട് കൂട്ടി നമ്മൾ വായിക്കണം. അദ്ദേഹം പറയുന്നു: "നിങ്ങൾ ആത്മാവിനെ നിർവീര്യമാക്കരുത് (1തെസ 5:19). പഞ്ചേന്ദ്രിയങ്ങളെ പിൻവലിച്ച് ഒരുവൻ തന്റെ ഉള്ളിലേക്ക് പിൻതിരിയുമ്പോഴാണ് അവൻ അവനിലെ അരൂപിയുമായി സമ്പർക്കത്തിലാകുന്നത്. അതായത് എന്റെ ശരീരത്തിനു പിറകിലുള്ള എന്നിലെ ജീവൻ ദൈവികജീവന്റെ തന്നെ അംശമാണ്. അതിനാൽ തന്നെ എന്നിലെ ജീവനിലാണ് ദൈവാരൂപി സന്നിഹിതനാകുന്നത്. അങ്ങനെയെങ്കിൽ, എന്നിലെ ജീവനുമായി ഞാൻ സമ്പർക്കത്തിലാകുമ്പോൾ എന്നിലെ ദൈവാരൂപി സജീവമാകുമെന്നർത്ഥം. നേരെ മറിച്ച്, എന്നിലെ ജീവനുമായുള്ള എന്റെ സമ്പർക്കം കുറഞ്ഞു വരുമ്പോൾ എന്നിലെ ദൈവാരൂപി നിർവീര്യമാകും, കെട്ടുപോകുന്നുവെന്നു സാരം.
ഒരു സന്യാസിയെ പരീക്ഷിക്കാൻ പോയെ കുട്ടിയുടെ കഥ. കുരിവി ജീവനുള്ളതാണോ അതോ ചത്തതാണോ? ഇതാണ് ചോദ്യം (കഥയുടെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക). നിന്നിലെ ദൈവാരൂപി സജീവമാണോ അതോ നിർവീര്യമാണോ എന്നത് നിന്നെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
ഇതേ നിർദ്ദേശം തന്നെയാണ് ഫ്രാൻസീസ് പാപ്പായും തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ നൽകുന്നത്: "എന്നാൽ ഇതു സംഭവിക്കണമെങ്കിൽ ദൈവവുമായി ഒറ്റയ്ക്ക് ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങളെങ്കിലും വേണം. ആവിലായിലെ അമ്മത്രേസ്യായെ സംബന്ധിച്ചടുത്തോളം പ്രാർത്ഥന ദൈവവുമായുള്ള സ്നേഹ സംസർഗ്ഗമാണ്; കൂടെക്കൂടെയുള്ളതും ഒറ്റക്കുള്ളതുമായ സംഭാഷണമാണ് (GE 149).
നമ്മോട് നേരിട്ടുള്ള ചോദ്യത്തിലൂടെ ഇതേ കാര്യം തന്നെ പാപ്പാ ആവർത്തിക്കുന്നുണ്ട്: "അതുകൊണ്ട് നിങ്ങളോട് ഞാൻ ചോദിക്കട്ടെ, കർത്താവിന്റെ സന്നിധിയിൽ നിങ്ങളെത്തന്നെ ശാന്തമായി നിലനിർത്തുന്ന നിമിഷങ്ങൾ ഉണ്ടോ? ശാന്തമായി അവിടുന്നുമായി നിങ്ങൾ സമയം ചെലവഴിക്കുന്നുണ്ടോ (GE 151).
ചുരുക്കത്തിൽ, ഈശോ ഇന്ന് നമ്മളോട് ആവശ്യപ്പെടുന്നത് നമ്മിലെ ദൈവാരൂപിയുമായി സമ്പർക്കത്തിലാകാനാണ്. നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന നിന്റെ ജീവനിലെ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ജീവിക്കുന്നിടത്താണ് നീ നിന്നിലെ ദൈവാരൂപിയുമായി സമ്പർക്കത്തിലാകുന്നത്. നിന്നിലെ ജീവചൈതന്യവുമായി സദാസമ്പർക്കത്തിൽ ജീവിക്കുമ്പോഴാണ് സത്യത്തിന്റെ പൂർണ്ണതയിലേക്കു നീ വളരുന്നത്.
കാരണം, പഞ്ചേദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടെയും ലഭിക്കുന്ന അറിവ് നിന്റെ ഉപജീവനത്തിന് നിന്നെ സഹായിക്കും. എന്നാൽ നിന്നിലെ ജീവചൈതന്യവുമായുള്ള സമ്പർക്കം നിന്നെ ജീവന്റെ നിറവിലേക്ക് വളർത്തും; മരണത്തിന് അപ്പുറത്തേക്ക് കടക്കുന്ന നിത്യജീവനിലേക്കും.
MNM Recommends
-
ജാക്കി തെന്നി കാർ തലയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു -
യുജിസി വിലക്കിന് പുല്ലുവില; കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; എസ്എഫ്ഐ നേതാക്കൾക്ക് പിൻവാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാൻ നീക്കമെന്ന് ആരോപണം; തടയണമെന്ന് ഗവർണർക്ക് പരാതി -
ആ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു; മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി; വർഗീയ കുടിലതയുള്ളത് നിങ്ങൾക്ക്; ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല; വടകരയിലെ സിപിഎം ആരോപണം പരാജയം മുന്നിൽ കണ്ടെന്ന് കെ കെ രമ -
ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട് -
അമിത് ഷായെ സംവരണ വിരുദ്ധനാക്കിയുള്ള വ്യാജ വീഡിയോ നിർമ്മിച്ചെന്ന് ആരോപണം; തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹാജരാകാൻ ഡൽഹി പൊലീസിന്റെ സമൻസ്; ഡൽഹി പൊലീസാണ് ബിജെപിയുടെ പുതിയ ഉപകരണമെന്ന് രേവന്ദ് റെഡ്ഡി -
സഹോദരിയുടെ വിവാഹാഘോഷം: നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് സംശയം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു -
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകൾ; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ; വിമർശിച്ചു വി ഡി സതീശൻ -
ബിജെപിയുടെ സൂററ്റ് മോഡൽ ഓപ്പറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥിയെ കാറിൽ കൊണ്ടുപോകുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൈലാഷ് വിജയ്വർഗീയ; നേതൃത്വത്തെ പഴിച്ച് കോൺഗ്രസ് പ്രവർത്തകർ -
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ -
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ -
സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; ഏറ്റവുമധികം പോളിങ് വടകരയിൽ: 78.41 ശതമാനം; 1,11,4950 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 63.37 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ -
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ -
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; എസ്ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും; പിഴ തുക കുട്ടിക്ക് നൽകണം -
പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജൻ നേരത്തെ പറഞ്ഞു; ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ ഇ. പി കേസ് കൊടുക്കും; ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് അവസാനിപ്പിക്കാൻ നിർദേശിച്ചു; ഇ പിയെ തള്ളാതെ സിപിഎം; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരും -
പാലക്കാട്ട് ജില്ലയിൽ ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും; സംസ്ഥാനത്ത് മെയ് 15 വരെ തൊഴിൽ സമയക്രമീകരണം; ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നു വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് അനുവദിക്കില്ല -
ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപി പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നു; ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ക്യാപഷൻ എഴുതിയ ഇടതു മുന്നണി കൺവീനർ ഇടതാണോ വലത്താണോ എന്ന് സംശയം; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ -
നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ -
'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു -
പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് വിശദീകരിച്ചു ഇ പി ജയരാജൻ; യോഗശേഷം മാധ്യമങ്ങളോട് മിണ്ടാതെ മടങ്ങി ഇ പി; ലോക്സഭയിൽ എൽഡിഎഫ് 12 സീറ്റിൽ ജയിക്കുമെന്ന് വിലയിരുത്തൽ; ഭരണവിരുദ്ധ വികാരത്തെ പ്രചരണം കൊണ്ട് മറികടന്നെന്ന് കണക്കുകൂട്ടൽ
Most Read
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?