രാഷ്ട്രീയം

രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ബിജെപി നേതാവ്; രാഷ്ട്രീയ മര്യാദകളും സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച ഹിമാചൽ പ്രദേശിലെ ബിജെപി അധ്യക്ഷനെ ചൊടുപ്പിച്ചത് കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്റെ മുദ്രാവാക്യം; സത്പാൽ സിംങ് സാറ്റിക്കെതിരെ വ്യാപക പ്രതിഷേധം

ഷിംല: രാഹുൽ ഗാന്ധിക്കെതിരെ അന്ത്യന്തം നീചവും അശ്ലീലവുമായ പരാമർശവുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റി. തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കവെയാണ് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ച് ബിജെപി നേതാവിന്റെ പ്രസംഗം. ഒരു പഞ്ചാബ് സ്വദേശി താങ്കളോട് പറയാൻ എന്നോട് ആവശ്യപ്പെട്ട കാര്യം താൻ പറയുകയാണ്. ഇന്ത്യയുടെ കാവൽക്കാരനായ മോദി കള്ളനാണെങ്കിൽ, താങ്കൾ ഒരു 'മദർചൂദ്' (അമ്മയുമായി ലൈംഗിക ബന്ധം പുലർത്തുന്നയാൾ) ആണ് എന്നായിരുന്നു സത്പാലിന്റെ പരാമർശം. അങ്ങേയറ്റം ഹീനമായ അർത്ഥമുള്ള പ്രയോഗമാണ് രാഷ്ട്രീയ മര്യാദകളെല്ലാം ലംഘിച്ച് സത്പാൽ നടത്തിയത്.

കാവൽക്കാരൻ കള്ളനാണെന്നാണ് അയാൾ പറയുന്നത്. സഹോദരാ., നിങ്ങളുടെ അമ്മ ജാമ്യത്തിലാണ്, താങ്കളുടെ സഹോദരി ഭർത്താവും അങ്ങനെ തന്നെയാണ്. പിന്നെ താങ്കളും. നിങ്ങൾ കള്ളനെന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ ഒരു കേസുമില്ല. അദ്ദേഹം ജാമ്യത്തിലല്ല. ഒരു പഞ്ചാബി സ്വദേശി താങ്കളോട് പറയാൻ ആവശ്യപ്പെട്ടത് ഞാനിവിടെ പറയാം. ഇന്ത്യയുടെ കാവൽക്കാരൻ കള്ളനാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, നിങ്ങൾ ഒരു മദർ ചൂദ് ആണ്- സത്പാൽ പറഞ്ഞു.

സത്പാലിന്റെ പ്രസംഗത്തിനെതിരെ വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.അങ്ങേയറ്റം നാണംകെട്ട വാക്കുകളാണ് സത്പാലിൻറേതെന്ന് ഹിമാചൽ കോൺഗ്രസ് വക്താവ് നരേഷ് ചൗഹാൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ഗവൺമെൻറ് പരാജയപ്പെട്ടു, അതിനാൽ അവർ ഇത്തരം ഭാഷയിലാണ് സംസാരിക്കുന്നത്. ജനങ്ങൾക്ക് ഇത് ഉൾക്കൊള്ളാനാവില്ല. സത്പാലും ബിജെപിയും നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read