ഫെബ്രുവരി 8 ന് ഡൽഹിയിൽ സമരമിരിക്കാൻ പോകുന്നത് കേന്ദ്രത്തിന്റെ മനം മാറുമെന്ന് പ്രതീക്ഷിച്ച്; ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മനംമാറ്റമില്ലെങ്കിൽ പ്ലാൻ ബിയുമായി സംസ്ഥാന സർക്കാർ; ബജറ്റിലെ കാതലായ നയം മാറ്റം ഇങ്ങനെ
തിരുവനന്തപുരം: കേരളം ധനമാനേജ്‌മെന്റിൽ പോരാ എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാനത്തിന്റെ ഹർജിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം കേരളത്തെ എടുത്തിട്ട് കുടഞ്ഞത്. കേരളം അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആർബിഐയും പറയുന്നത്. നിയമവും വായ്പ പരിധിയും മറികടക്കാനാണ് കേരളം ബജറ്റിൽ ഉൾപ്പെടുത്താതെ, കിഫ്ബി, കെഎസ്എസ്‌പിഎൽ എന്നിവയിൽ നിന്ന് വായ്പ എടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. ഫേബ്രുവരി 8 ന് കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രി അടക്കം സമരത്തിന് പോവുകയാണ്. എന്നാൽ, കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റം വരുമോയെന്ന് കണ്ടറിയണം. ഈ പശ്ചാത്തലത്തിൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. കേരളത്തോടുള്ള അവഗണന തുടർന്നാൽ ഒരു പ്ലാൻ ബി കേരളത്തിനുണ്ടെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്.
എന്താണ് പ്ലാൻ ബി?
കേന്ദ്ര അവഗണന തുടർന്നാൽ, സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും, വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും പ്ലാൻ ബി തയ്യാറാക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ധനമന്ത്രി വിശദീകരിച്ചില്ലെങ്കിലും, അതിന്റെ ചില സൂചനകൾ ബജറ്റിൽ കാണുന്നുണ്ട്
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവസമാഹരണം നടത്താതെ സർക്കാരിന് മുന്നേട്ടുപോകാനാവില്ല. ഇതിനായി ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ ഉയർത്താൻ തുനിഞ്ഞില്ലെങ്കിലും 62 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് ക്ഷേമ പെൻഷൻ എങ്ങനെ നൽകുമെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രത്യേകിച്ചും 5 മാസമായി ക്ഷേമപെൻഷൻ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ.
കണ്ണുവയ്ക്കുന്നത് സ്വകാര്യ നിക്ഷേപത്തിൽ; ഇടതുനയം മാറ്റമോ?
പൊതുമേഖലയിൽ വിവേകപൂർവം പണം ചെലവഴിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതിനൊപ്പം, അടിസ്ഥാന സൗകര്യ വികസനത്തിനും, ടൂറിസം വികസനത്തിനും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള പരിശ്രമം ബജറ്റിൽ കാണുന്നു. വിഴിഞ്ഞം പദ്ധതിക്കായി പ്രത്യേക വികസന മേഖലകളുടെ സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി പറയുന്നു. സ്‌പെഷ്യൽ ഡവലപ്‌മെന്റ് സോണുകൾ( എസ് ഡി സെഡ്) 1970 കളിൽ ചൈനയിൽ ഉരുത്തിരിഞ്ഞ ആശയമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. കേരളത്തിൽ പ്രത്യേക വികസന മേഖലകൾ സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കും എന്ന് ധനമന്ത്രി ബജറ്റിൽ പറയുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹകരിപ്പിച്ച് ആഗോള നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് ഡെവലപ്മെന്റ് സോണുകളാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
'പ്രതിസന്ധികളും, വെല്ലുവിളികളും എല്ലാം കഴിഞ്ഞതിന് ശേഷം കേരളത്തിന്റെ വികസനത്തിനായുള്ള സാധ്യതകൾ യാഥാർഥ്യമാക്കാമെന്ന് കരുതാനാവില്ല. അതുകൊണ്ട് സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മോഡലുകൾ തയ്യാറാക്കേണ്ടി വരും', കെ എൻ ബാലഗോപാൽ പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 25 പുതിയ പാർക്കുകൾക്ക് 2024-2025 ൽ അനുമതി നൽകും. വ്യവസായം, വിദ്യാഭ്യാസ, ടൂറിസം, കായിക മേഖലകളിലെല്ലാം സ്വകാര്യ നിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നു. ചുരുക്കി പറഞ്ഞാൽ, പൊതുമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇടതുസർക്കാർ നയത്തിൽ മാറ്റം വന്നിരിക്കുന്നു. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങും, വിദേശ സർവകലാശാലകൾ വരെ തുടങ്ങും എന്നും ധനമന്ത്രി പറയുന്നു. വിദേശ സർവകലാശാലകൾ തുടങ്ങുന്നത് എൽഡിഎഫിന്റെ മുൻകാല നയത്തിൽ നിന്നുള്ള മാറ്റവുമാണ്.
വൻ പദ്ധതികളില്ല, പുത്തൻ ആശയങ്ങൾ
പൊതുവികസന പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുക എന്നതിനും ഊന്നൽ നൽകുന്നു. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ ഒരാൾ നേടിയാൽ, ആ ചികിത്സയ്ക്ക് കൂടുതൽ പണമടയ്ക്കാൻ അയാൾ തയ്യാറാണെങ്കിലും നിലവിൽ അതിന് മാർഗ്ഗമില്ല. ഇതിന് പരിഹാരമായാണ് സർക്കാർ റെമിറ്റൻസ് അക്കൗണ്ട് തുടങ്ങുമെന്ന പ്രഖ്യാപനം. ആരോഗ്യ സുരക്ഷാ ഫണ്ടെന്ന രീതിയിലായിരിക്കും അത് നടപ്പാക്കുക.
വിദ്യാഭ്യാസ മേഖലയിലും ഇതേനയം, സർക്കാർ പരീക്ഷിക്കുന്നുണ്ട്. ഒരുവിദ്യാർത്ഥിയെ ബിരുദാനന്തര ബിരുദ തലം വരെ പഠിപ്പിക്കാൻ സർക്കാരിന് 25 ലക്ഷം രൂപയാണ് ചെലവാകുന്നതെന്നാണ് കണക്ക്. ഇങ്ങനെ പഠിച്ചിറങ്ങി വിദേശത്തുൾപ്പെടെ മികച്ച വരുമാനമുള്ള ജോലി നേടുന്നവരെ അതിന് പ്രാപ്തരാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാനുള്ള ഫണ്ടാണ് എഡ്യൂക്കേഷൻ പ്രമോഷൻ ഫണ്ട് എന്ന രീതിയിൽ രൂപീകരിക്കുക. ഇതിന് പുറമെ ഇൻസന്റീവും നിരക്കിളവുകളും നൽകി വിനോദ സഞ്ചാര മേഖലകളിലും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. അടുത്ത മൂന്നു വർഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനാണ് ശ്രമം.
സർക്കാർ ജീവനക്കാരെ ഒപ്പം നിർത്തും
സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികളെ കൂടി പരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഡി.എ കുടിശ്ശികയുടെ ഒരു ഗഡുവെങ്കിലും അനുവദിക്കാനുള്ള തീരുമാനവും ഈ ദിശയിൽ ഉള്ളതാണ്.
പങ്കാളിത്ത പെൻഷൻ കൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമില്ലെന്ന പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ പുറത്തുവന്നിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി തുടരേണ്ടെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ ജീവനക്കാരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരുന്നത് സർക്കാർ ജീവനക്കാരും സ്വാഗതം ചെയ്‌തേക്കും.
അധിക വിഭവ സമാഹരണ ലക്ഷ്യങ്ങൾ തൃപ്തികരമോ?
അധികവിഭവ സമാഹരണം ലക്ഷ്യമിട്ട് ഫീസ് നിരക്കുകൾ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്മേൽ ഗാലനേജ് ഫീസ് ലിറ്ററിന് പത്തു രൂപയായി വർധിപ്പിച്ചു. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
കോടതി വ്യവഹാരങ്ങൾക്കും ഇനി ചെലവ് കൂടും. ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാമ്പ് നിരക്കുകൾ പരിഷ്‌കരിക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. 1963 ൽ നിശ്ചയിച്ച തുകയാണിത്. ഇത് യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും നൽകേണ്ട ഡ്യൂട്ടി നിരക്ക് ആറു പൈസ എന്നതിൽ നിന്നും യൂണിറ്റിന് 10 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 101.41 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഭൂനികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം റിയൽ എസ്‌റ്റേറ്റ് മേഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് വ്യക്തിഗതമായി ഭൂനികുതി ഒടുക്കി നൽകണമെന്ന ആവശ്യം ഉന്നയിച്ചു വരുന്നു. സംസ്ഥാനത്തെ ഫ്ലാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ( ഊടുകൂറവകാശത്തിന്) ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ വ്യക്തിഗതമായി ഭൂനികുതി നിരക്കുകൾ ഏർപ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തെ ന്യായവില തുക അവസാനമായി നിശ്ചയിച്ചത് 2010ലാണ്. തുടർന്ന് ന്യായവില നിരക്കിൽ കാലാകാലങ്ങളിൽ നിശ്ചിത ശതമാനം വർധനവ് വരുത്തി വരുന്നു. 2010ന് ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമി വിലയിൽ ഉണ്ടായ വർധന കണക്കിലെടുത്ത് സംസ്ഥാനത്ത് ഫെയർവാല്യു കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കാൻ നടപടികൾ സ്വീകരിക്കുന്നതാണെന്നും ധനമന്ത്രി അറിയിച്ചു.
ഫെയർവാല്യു കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കുന്നതോടൊപ്പം ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിർണയിക്കുന്നതിനും നടപടികൾ കൈക്കൊള്ളും. സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുള്ള ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഈ തുക പിരിഞ്ഞ് കിട്ടുന്നതിനായി ആംനസ്റ്റി സ്‌കീം കൊണ്ടുവരും. ആംനസ്റ്റി സ്‌കീമിലൂടെ കുടിശ്ശിക തീർക്കുന്ന പാട്ടക്കാർക്ക് പുതുക്കിയ പാട്ട നയപ്രകാരം താഴ്ന്ന നിരക്കിൽ പാട്ടം പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. ആംനസ്റ്റി സ്‌കീമിലൂടെ കുടിശ്ശിക തീർക്കാത്ത കുടിശ്ശികക്കാരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കുന്നതും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് റവന്യൂ റിക്കവറി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണെന്നും ധനമന്ത്രി വ്യക്തമാക്കി. അധിക വരുമാനം കണ്ടെത്താനുള്ള ബജറ്റിലെ നിർദ്ദേശങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കില്ലെന്നും ആശ്വാസ നടപടി മാത്രമെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.
MNM Recommends
-
'ഒടുവിൽ മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നു; ഹൃദയമിടിപ്പ് തുടരുകയാണ്; ആരാധകരെ ശക്തമായ ആലിംഗനം ചെയ്യുന്നു'; അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വായ് ഇതിഹാസം എഡിൻസൻ കവാനി -
ആലപ്പുഴയിൽ പൊലീസുകാരൻ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചുതകർത്തു; ബൈക്ക് ഹോട്ടലിലേക്ക് ഓടിച്ചുകയറ്റിയെന്നും ജീവനക്കാർ; അക്രമി കസ്റ്റഡിയിൽ -
കാറിനുള്ളിലെ സ്വിമ്മിങ് പൂൾ: കർശന നടപടി വേണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം; സഞ്ജു ടെക്കി കേസിലെ നടപടികൾ എം വി ഡി അറിയിക്കണമെന്നും കോടതി -
ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചെന്ന സംശയം; തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തിയേക്കും; പ്രജ്വൽ രേവണ്ണ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ; അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി -
കഴക്കൂട്ടം ബിയർ പാർലറിലെ വധശ്രമ കേസ്; രണ്ടും ആറും പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോർട്ട്; 3 ന് ജാമ്യ ഹർജിയിൽ ഉത്തരവ് പറയും -
'മകൻ മരിച്ചപ്പോൾ അനുഭവിച്ച അതേ ദുഃഖം; പ്രതികൾക്ക് ജാമ്യം ലഭിച്ചതോടെ തെളിവ് നശിപ്പിക്കാം; സാക്ഷികളെ സ്വാധീനിക്കാം; തെളിവ് നശിപ്പിച്ചത് ആഭ്യന്തര വകുപ്പ്'; അറസ്റ്റിലായ 19 പ്രതികൾക്കും ജാമ്യം ലഭിച്ചത് നിരാശാജനകമെന്ന് സിദ്ധാർഥന്റെ കുടുംബം -
ഫലസ്തീൻ വിഷയം വേറെ, മതരാഷ്ട്ര സിദ്ധാന്തം വേറെ; ഇത് എന്നാണാവോ കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ മനസിലാക്കാൻ പോകുന്നത്? വെള്ളാശേരി ജോസഫ് എഴുതുന്നു -
വീടിന്റെ കതക് ചവിട്ടിത്തുറന്നു അതിക്രമിച്ചു കയറി; തനിച്ചു താമസിക്കുന്ന വയോധികയുടെ മാല കവർന്നു; രണ്ടു പ്രതികൾ കൂടൽ പൊലീസിന്റെ പിടിയിൽ; പ്രതികൾ മുമ്പും മോഷണ കേസുകളിൽ പ്രതികളായവർ -
കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിന് ഇറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു; അപകടം, പത്ത് അടി താഴ്ചയിലുള്ള മാലിന്യ ടാങ്കിൽ ഇറങ്ങിയപ്പോൾ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇരുവരും മലയാളികളെന്ന് സൂചന -
ഇന്ത്യ സഖ്യം ജയിച്ചാൽ മോദിക്ക് പകരം രാഹുൽ പ്രധാനമന്ത്രി ആകട്ടെ; കോൺഗ്രസിന്റെ മനസ്സിലിരുപ്പ് തുറന്നുപറഞ്ഞ് ഖാർഗെ; ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെന്ന വാദം പെട്ടിയിൽ വച്ച് പൂട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ; ശനിയാഴ്ച ചേരുന്ന അനൗദ്യോഗിക സഖ്യയോഗത്തിൽ, ആലോചനകൾ മുറുകും -
ലോക്സഭ തെരഞ്ഞെടുപ്പ്: ഇന്ത്യ ഇനി ഭരിക്കുക ആരാണെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമാകാൻ മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ ഫലം ലൈവായി കാണിക്കാൻ മുംബൈയിലെ സിനിമ തിയേറ്ററുകൾ -
നെപ്പോട്ടിസം, അല്ലാതെന്താ? 'ബാറ്റിംഗിൽ മാത്രമല്ല, വിക്കറ്റ് കീപ്പിംഗിലും ദയനീയം; അസം ഖാൻ വിട്ടുകളഞ്ഞത് അനായാസമായ രണ്ട് ക്യാച്ച്; ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് പിന്നാലെ മോയിൻ ഖാന്റെ മകനെ പരിഹസിച്ച് ആരാധകർ -
എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിന് കേരളത്തിലെ സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സംശയം; മുമ്പും പലതവണയായി ഇവർ 20 കിലോ സ്വർണം കടത്തിയതായി വിവരം; സ്വർണക്കടത്തിന് എയർ ഹോസ്റ്റസുമാർ നേരത്തെയും അകത്തായെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് ഇതാദ്യം -
ഡി കെ ശിവകുമാറിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകും; മൃഗബലി ക്ഷേത്ര പൂജയുടെ ഭാഗമല്ല; യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള നേതാക്കൾ ക്ഷേത്രത്തിൽ വരാറുണ്ട്; അതുകൊണ്ട് തെറ്റിദ്ധാരണ ഉണ്ടായതാവാം; ഡികെയുടെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്ര ദേവസ്വം ഭാരവാഹികൾ -
'പാണ്ഡ്യൻ പിൻഗാമിയല്ല; പിൻഗാമിയെ തീരുമാനിക്കുന്നത് ജനങ്ങളാണ്; അഞ്ചുവർഷം കൂടി സംസ്ഥാനം ഭരിക്കാനുള്ള ആരോഗ്യമുണ്ട്; മറിച്ചുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം'; ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി നവീൻ പട്നായിക് -
കടയിലേക്കെന്ന് പറഞ്ഞ് ബാലികയെ കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം: യുവാവിനെ അറസ്റ്റ് ചെയ്തു -
കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ നരേന്ദ്ര മോദി ധ്യാന നിരതനായി ഇരിക്കുന്നതിനിടെ, 33 വർഷം മുമ്പുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; മുരളീ മനോഹർ ജോഷിക്കൊപ്പം വിവേകാനന്ദ പ്രതിമയിൽ പ്രണാമം അർപ്പിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആരാധകർ -
വിമാനം 20 മണിക്കൂറിലേറെ സമയം വൈകി; യാത്രക്കാരിൽ പലരും കുഴഞ്ഞുവീണു; യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ആവശ്യമായ നടപടികളില്ല; എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് -
ബഹിരാകാശത്തും മനുഷ്യന്റെ തലച്ചോറിലും കൈവെച്ചു; ഇനി ലക്ഷം അമേരിക്കൻ രാഷ്ട്രീയം; ഡൊണാൾഡ് ട്രംപ് പ്രസിഡന്റായാൽ ഇലോൺ മസ്ക്ക് വൈറ്റ്ഹൗസ് ഉപദേഷ്ടാവായേക്കും; ട്രംപും മസ്ക്കും തമ്മിൽ ധാരണ ചർച്ചകൾ നടന്നെന്ന് വാൾ സ്ട്രീറ്റ് ജേണൽ -
പീഡനക്കേസ് കുരുക്കായി; സന്ദീപ് ലാമിച്ചനെയ്ക്ക് വീസ അനുവദിക്കാതെ യുഎസ് എംബസി; രണ്ടാം തവണയും വീസ അപേക്ഷ തള്ളി; നേപ്പാൾ സ്പിന്നർക്ക് ട്വന്റി20 ലോകകപ്പ് നഷ്ടമാകും; പ്രതിഷേധവുമായി ആരാധകർ
Most Read
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- കേന്ദ്രമന്ത്രിയാകാൻ രാജ്യസഭാ അംഗത്വം വേണമെന്ന നിലപാടിൽ ജോസ് കെ മാണി; കേരളാ കോൺഗ്രസ് എമ്മും മറ്റൊരു കാബിനറ്റ് പദവി കൊണ്ട് തൃപ്തിപ്പെടില്ലെന്ന് സൂചന; ഇടതുപക്ഷത്ത് പ്രതിസന്ധി രൂക്ഷം; രാജ്യസഭയിലെ ഉഭയകക്ഷി ചർച്ച ഫലം കാണുമെന്ന് സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ
- കൃത്യമായി ഭക്ഷണം നൽകാറില്ല, വിശന്നു വലഞ്ഞാൽ കുടിക്കാൻ വെള്ളം മാത്രം; തൊട്ടതിനും പിടിച്ചതിനുമെല്ലാം ശകാരവും മർദ്ദനവും; കുവൈത്തിൽ വീട്ടുജോലിക്കു പോയ യുവതി തൂങ്ങി മരിച്ചതായി അറിയിപ്പ്; അജിതയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു പരാതിയുമായി കുടുംബം
- ട്വന്റി 20 ലോകകപ്പ്: സന്നാഹ മത്സരത്തിനൊരുങ്ങി ഇന്ത്യ; സഞ്ജുവും ജയ്സ്വാളും ചഹലും ആവേശും അമേരിക്കയിൽ; ഐപിഎല്ലിനുശേഷം ചെറിയ ഇടവേളയെടുത്ത് കോലി; ബംഗ്ലാദേശിനെതിരായ മത്സരം ജൂൺ ഒന്നിന്
- രാത്രിയിൽ കുടിച്ചത് ചൂടുവെള്ളം മാത്രം; പ്രത്യേക മുറി ഒഴിവാക്കി ധ്യാനമണ്ഡപത്തിന്റെ നിലത്ത് ഉറക്കം; പുലർച്ചെ ത്രിവേണിയിൽ സൂര്യോദയം കണ്ട ശേഷം വീണ്ടും ധ്യാനത്തിലേക്ക് കടന്നു; പ്രധാനമന്ത്രിയുടെ വിവേകാനന്ദപാറയിലെ ധ്യാനത്തിലെ ആദ്യ റിപ്പോർട്ടുകൾ പുറത്ത്; കന്യാകുമാരിയിൽ അതീവ സുരക്ഷ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിന് കേരളത്തിലെ സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സംശയം; മുമ്പും പലതവണയായി ഇവർ 20 കിലോ സ്വർണം കടത്തിയതായി വിവരം; സ്വർണക്കടത്തിന് എയർ ഹോസ്റ്റസുമാർ നേരത്തെയും അകത്തായെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്നത് ഇതാദ്യം
- അത്താഴം വിളമ്പാൻ വിസമ്മതിച്ചു; ഭാര്യയുടെ തലവെട്ടിയെടുത്തശേഷം മൃതദേഹം തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി ഭർത്താവ്