ടാറ്റ സ്റ്റീൽ കടുത്ത പ്രതിസന്ധിയിൽ; ടാറ്റ മാജിക്കിൽ കാർ വിപണിയെ രക്ഷിച്ചത് പോലെ സ്റ്റീലിനെ രക്ഷിക്കാൻ കഴിയുന്നില്ല; ബ്രിട്ടനിലെ രണ്ട് പ്ലാന്റുകളിൽ നിന്നും ആയിരത്തോളം പേരെ പിരിച്ച് വിടും
നഷ്ടത്തിലായ ജാഗ്വറിനെ ടാറ്റ ഏറ്റെടുത്തത് മുതൽ പ്രസ്തുത ബ്രാൻഡ് വിപണിയിൽ കുതിച്ച് കയറുകയായിരുന്നു. നിരവധി ബ്രിട്ടീഷുകാരുടെ തൊഴിൽ നഷ്ടപ്പെടാതെ കാക്കാനും ടാറ്റയുടെ ഈ അത്ഭുത പ്രവൃത്തിയിലൂടെ അന്ന് സാധിച്ചിരുന്നു. എന്നാൽ കാർവിപണിയെ രക്ഷിച്ച മാജിക്ക് നഷ്ടത്തിലായ തങ്ങളുടെ ഉരുക്കുവിപണിയെ രക്ഷിക്കാൻ പ്രയോഗിക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ടാറ്റ സ്റ്റീൽ നാൾക്ക് നാൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ കഴിവും മാനേജ്മെന്റ് പാടവവുമുപയോഗിച്ച് കാർ വിപണിയെ കരകയറ്റിയത് പോലുള്ള നടപടികൾ നഷ്ടത്തിലായ സ്റ്റീലിനെ ലാഭത്തിലാക്കാൻ പ്രയോഗിക്കാൻ ഈ ഇന്ത്യൻ വ്യവസായ ഭീമന് സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പ്രതിസന്ധിയെ തുടർന്ന് വെയിൽസിലെ രണ്ട് പ്ലാന്റുകളിൽ നിന്നും ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിടാൻ ടാറ്റ ഒരുങ്ങുകയാണ്.സൗത്ത് വെയിൽസിലെ ടാൽബോട്ട് പ്ലാന്റിൽ നിന്നും ലാൻവേൺ പ്ലാന്റിൽ നിന്നുമാണീ പിരിച്ച് വിടൽ.
ഈ പിരിച്ച് വിടലോടെ അന്നന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഉരുക്ക് മേഖലയ്ക്ക് മറ്റൊരു കനത്ത ആഘാതം കൂടി ഉണ്ടായിരിക്കുകയാണ്. സൗത്ത് വെയിൽസിലെ ടാൽബോട്ട് പ്ലാന്റിലെ തൊഴിലാളികളോട് പിരിച്ച് വിടൽ കാര്യം ഔദ്യോഗികമായി ടാറ്റ ഇന്ന് വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.വെൽഷ് പ്ലാന്റിലെ കാൽ ഭാഗം തൊഴിലാളികളും അധികമാണെന്ന സ്ഥിതിയാണിപ്പോൾ സംജാതമായിരിക്കുന്നത്. സ്കുൻതോർപ്, മദർവെൽ, ക്ലൈഡെബ്രിഡ്ജ് എന്നിവിടങ്ങളിലെ സ്റ്റീൽ പ്ലാന്റുകൾ ടാറ്റ അടച്ച് പൂട്ടുമെന്ന് പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞാണ് ഇപ്പോഴത്തെ പിരിച്ച് വിടൽ വാർത്തയുമെത്തിയിരിക്കുന്നത്. ഈ അടച്ച് പൂട്ടലിലൂടെ 1000ത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഇതിനെതിരെ തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭാഗികമായി കഴിഞ്ഞ ഓഗസ്റ്റിൽ അടച്ച് പൂട്ടിയ പോർട്ട് ടാബ്ലോട് പ്ലാന്റിലെ 620പേർക്കും ലാൻവേൺ പ്ലാന്റിലെ 115 പേർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ പിരിച്ച് വിടൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ അടുത്ത കാലത്തെ ഈ രംഗത്തെ തൊഴിൽ നഷ്ടം 5000 കവിയും. വെറും 30,000 പേർ ജോലിയെടുക്കുന്ന മേഖലയിലാണ് ഈ തൊഴിൽ നഷ്ടമുണ്ടാകുന്നതെന്നത് പരിഗണിക്കുമ്പോഴാണ് അതിന്റെ ആഘാതം മനസിലാക്കാനാവുക.പോർട്ട് ടാൾബോൽട്ട് പ്ലാന്റ് ആഴ്ചയിൽ 1 മില്യൺ പൗണ്ട് നഷ്ടമുണ്ടാക്കുന്നുവെന്നാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്തെ പ്രതിസന്ധിയെ തുടർന്ന് യുകെയിലെ സ്റ്റീൽ പ്രൊഡക്ഷൻ വർഷത്തിൽ 4.6 മില്യൺ ടണിൽ നിന്നും 3.5 മില്യൺ ടണ്ണാക്കി ചുരുക്കാൻ ടാറ്റ കഴിഞ്ഞ വർഷമാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷം തങ്ങളുടെ യൂറോപ്യൻ ശാഖ 24 മില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.
നിലവിലും ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപാദകനാണ് ടാറ്റ. ജോലിയെ ബാധിക്കുന്ന ഏത് കാര്യവും തങ്ങളുടെ തൊഴിലാളികളെ ശരിയായ സമയത്ത് അറിയിക്കുമെന്നാണ് ടാറ്റ സ്റ്റീലിന്റെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റീൽ വ്യവസായത്തിലും മറ്റ അടിസ്ഥാനവ്യവസായങ്ങളിലുമുള്ള പ്രതിസന്ധി അന്താരാഷ്ട്ര തലത്തിലുള്ളതാണെന്നാണ് ടാറ്റയുടെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.
സമീപകാലത്തായി യുകെയിലെ സ്റ്റീൽ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ടാറ്റയടക്കം നിരവധി കമ്പനികൾ കുറച്ച് കാലത്തിനിടെ അനേകം തൊഴിലാളികളെ ഇതിന്റെ ഭാഗമായി പിരിച്ച് വിടുകയുമുണ്ടായി. കടുത്ത മത്സരം കാരണം പിടിച്ച് നിൽക്കാൻ പ്രയാസമായതിനാലാണ് തങ്ങളുടെ സ്കുൻതോർപിലെയും ലങ്കാഷെയറിലെയും പ്ലാന്റുകളിലുള്ള തൊഴിലാളികളെ പിരിച്ച് വിടുന്നുവെന്നാണ് ടാറ്റ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളിലെ 1200 തൊഴിലാളികളെയാണ് അന്ന് ടാറ്റ പ ിരിച്ച് വിട്ടിരുന്നത്. ടാറ്റയ്ക്ക് പുറമെ യുകെയിലെ മറ്റ് നിരവധി സ്റ്റീൽ കമ്പനികളും കടുത്ത മത്സരവും പ്രതിസന്ധികളും മൂലം അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുമുണ്ട്. ആഗോള വിപണിയിൽ സ്റ്റീലിനുണ്ടായ വിലയിടിവും ചൈനയിൽ നിന്നും കുറഞ്ഞ നിരക്കിലുള്ള നിലവാരം കുറഞ്ഞ സ്ററീൽ വൻതോതിൽ യുകെയിൽ വന്ന് തള്ളുന്നതും ഇവിടുത്തെ വ്യവസായത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരുന്നത്.
MNM Recommends
-
ശരീഅത്ത് നിയമം ബാധകമാക്കരുത്; മുസ്ലിം മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യ സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ശരീഅത്ത് നിയമം ബാധകമാകുന്നു; ശരീഅത്ത് നിയമത്തിൽ ലിംഗ സമത്വമില്ല; അവിശ്വാസിയായ മുസ്ലിമിന്റെ ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് -
ഇടത് അനുകൂല പ്രചാരണം; നേതൃത്വം പറഞ്ഞ ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല; സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്; സംഘടനാതലത്തിൽ പരിശോധന ഉണ്ടാകുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ -
സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം ആരോപണം മാത്രം; യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നടന്നത് കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെയുള്ള അധികാര ഹുങ്കിന്റെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്! -
മുസ്ലിംകളാണ് കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്; അതു പറയുന്നതിൽ എനിക്കൊരു നാണക്കേടുമില്ല; ഞങ്ങൾ ഈ രാജ്യത്തു തന്നെയുള്ളവരാണ്: അസദുദ്ദീൻ ഒവൈസി -
ചോദ്യം ചെയ്യലിനിടെ പ്രതി എലിവിഷം കഴിച്ചത് സംശയം ഇരട്ടിച്ചു; അഞ്ചു ലക്ഷം ഫോൺ കോൾ പരിശോധിച്ച് പ്രതിയെ ഉറപ്പിച്ചു; വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ; വൃദ്ധ ദമ്പതികളെ കൊന്ന അയൽവാസിക്ക് പരമാവധി ശിക്ഷ; അർജുന്റെ ക്രൂരത തിരിച്ചറിഞ്ഞ് കോടതി -
വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ -
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മെയ് 4ന്; വിലയിരുത്തൽ നടക്കുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വത്തിൽ -
മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി; യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകി അധികൃതർ; ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു; മേയറുടെ മൊഴിയെടുത്ത് പൊലീസ് -
കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറി; കാറിൽ പലതവണ ബസ് ഇടിക്കാൻ ശ്രമിച്ചു; ലഹരിപദാർഥം ഉപയോഗിച്ചിരുന്നു; പാളയത്ത് സിഗ്നലിൽ നിർത്തിയപ്പോഴാണ് ചോദ്യം ചെയ്തത്; ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ -
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും രാമക്ഷേത്രം പണിതവർക്കും ഇടയിലാണ് ഈ തെരഞ്ഞെടുപ്പ്; അഞ്ച് വർഷം കൊണ്ടാണ് ബിജെപി ക്ഷേത്രം പണിതതെന്ന് അമിത് ഷാ -
മുതലപ്പൊഴി അപകടത്തിൽ വീണ്ടും മരണം; മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു; മരിച്ചത് പുതുക്കുറിച്ചിക്കാരൻ ജോൺ -
അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നത്; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം; ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധി; ഉടൻ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യത മന്ത്രി -
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ? -
ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ -
ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു -
കെ എസ് ആർ ടി സി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു; പരിശോധന അറിഞ്ഞ് ചില ഡ്രൈവർമാർ മുങ്ങി; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിൽ മുടങ്ങിയത് 13 സർവ്വീസുകൾ; പരിശോധനയ്ക്ക് എത്തിയത് ഗണേശിന്റെ നിർദ്ദേശ പ്രകാരം -
കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? എല്ലാം നിഷേധിച്ച് വീണ്ടും ഇപി; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകം -
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു -
ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക -
സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം; ബഡ്സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്ന നിക്ഷേപകരോടുള്ള വീമ്പു പറച്ചിലും പാളി; ഹൈറിച്ച് കൂടുതൽ കുരുക്കിലേക്ക്
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്
- ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു