ഹോം സെക്രട്ടറിയുടെ പേരിൽ ബന്ധുക്കൾ പാക്കിസ്ഥാനിൽ വിസ തട്ടിപ്പ് നടത്തുന്നതായി ആരോപണം; കാശ് കൊടുക്കുന്നവർക്കെല്ലാം ബ്രിട്ടീഷ് വിസ ഉറപ്പ് നൽകിയെന്ന് ആരോപിച്ച് ചിലർ; ചുമതല ഏൽക്കും മുമ്പ് സാജിദ് ജാവിദിന് പണി തെറിക്കുമോ...?
ലണ്ടൻ: ആംബർ റുഡ് രാജി വച്ച ഒഴിവിൽ പുതിയ ഹോം സെക്രട്ടറിയായി ചുമതലയേറ്റ പാക്ക് വംശജൻ സാജിദ് ജാവിദിന് തുടക്കത്തിൽ തന്നെ പേര് ദോഷമുണ്ടായെന്ന് റിപ്പോർട്ട്. ജാവിദിന്റെ ഹോം സെക്രട്ടറി പദവി മുതലെടുത്ത് അദ്ദേഹത്തിന്റെ പാക്കിസ്ഥാനിലെ ബന്ധുക്കൾ വൻ തോതിൽ വിസ തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ജാവിദിന്റെ അമ്മാവനടക്കമുള്ള ബന്ധുക്കൾ തങ്ങളുടെ സ്ഥാപനങ്ങളിലൂടെ നിരവധി പേരിൽ നിന്നും വൻ തുക വാങ്ങി ബ്രിട്ടീഷ് വിസ ഉറപ്പ് നൽകുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പണം വാങ്ങിയിട്ടും തങ്ങൾക്ക് വിസ നൽകുന്നില്ലെന്ന ആരോപണവുമായി ചിലർ മുന്നോട്ട് വന്നിട്ടുമുണ്ട്.
ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ചുമതല ഏൽക്കും മുമ്പ് ജാവിദിന്റെ പണി തെറിക്കുമോയെന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ജാവിദിന്റെ ഒരു അമ്മാവനായ അബ്ദുൾ മജീദ് ബ്രിട്ടീഷ് വിസ ശരിപ്പെടുത്തിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ഒരു റാക്കറ്റ് വർഷങ്ങൾക്ക് മുമ്പ് തന്നെ പാക്കിസ്ഥാനിൽ ആരംഭിച്ചിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഈ തട്ടിപ്പ് തുടരുകയും ചെയ്തിരുന്നു. മറ്റൊരു അമ്മാവനായ ഖാലിദ് അബ്ദുൾ ഹമീദ് (60) ഈ തട്ടിപ്പ് ഇന്നും തുടരുന്നുണ്ട്. നിലവിൽ ബ്രിസ്റ്റോളിൽ ജീവിക്കുന്ന അയാൾ മരുമകൻ ഹോം സെക്രട്ടറി ആയതോടെ തന്റെ തട്ടിപ്പ് ആ പേരിൽ വിപുലമാക്കിയെന്നും സൂചനയുണ്ട്.
കുറച്ച് സ്റ്റുഡന്റ് വിസകൾ താൻ വിജയകരമായി വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ രാത്രി ഹമീദ് തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് ജാവിദിന്റെ സ്വാധീനത്തിലോ അദ്ദേഹത്തിന്റെ പേര് പറഞ്ഞോ അല്ലെന്നും ഹമീദ് തറപ്പിച്ച് പറയുന്നു. ബ്രിട്ടീഷ് വിസക്ക് വേണ്ടി ജാവിദിന്റെ ബന്ധുക്കൾക്ക് പണം കൊടുത്തിട്ടും തങ്ങൾക്ക് വിസ ലഭിച്ചില്ലെന്ന ആരോപണവുമായി ചിലർ കഴിഞ്ഞ രാത്രി മുന്നോട്ട് വന്നതിനെ തുടർന്നാണ് ഈ പ്രശ്നം വ്യാപകമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിരിക്കുന്നത്. ഈ രണ്ട് അമ്മാവന്മാരും കൂടി 1990കൾ മുതൽ തന്നെ ബ്രിട്ടീഷ് വിസകൾ ശരിപ്പെടുത്തിക്കൊടുത്ത് വരുന്നുണ്ടെന്നാണ് നോർത്ത് ഈസ്റ്റേൺ പാക്കിസ്ഥാനിലെ ലസൂരി ഗ്രാമത്തിലുള്ളവർ വെളിപ്പെടുത്തുന്നത്.
ഈ ഗ്രാമത്തിൽ ജാവിദിന്റെ കുടുംബത്തിന് വീടുണ്ട്. 2006ൽ മജീദ് യുകെ സ്റ്റഡി എന്നൊരു കമ്പനി രാജനക്ക് സമീപം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സ്ഥാപനം വഴി നിരവധി പേരോട് വിസ വാഗ്ദാനം ചെയ്ത് ഇയാൾ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണവും ശക്തമാണ്. മരുമകൻ ഹോം സെക്രട്ടറിയായ ബലത്തിൽ ഇയാൾ തന്റെ തട്ടിപ്പ് വ്യാപിപ്പിച്ചുവെന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഇംഗ്ലീഷ് ലെസൻസ് പഠിപ്പിക്കുന്നതിന് പുറമെ ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കമുള്ള സ്റ്റുഡന്റ് വിസ ലഭിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനം സഹായം വാഗ്ദാനം ചെയ്യുന്നുമുണ്ട്.
യുകെ വിസ ലഭിക്കുന്നതിനായി പണം വാങ്ങി യുകെയിൽ വിവാഹബന്ധങ്ങൾ തരപ്പെടുത്തിക്കൊടുന്നുവെന്ന ആരോപണവും ഹമീദിനെതിരെ ഉയർന്നിരുന്നു. ബ്രിട്ടീഷ് വിസക്കായി ഹമീദിന് പണം നൽകിയിട്ടും തങ്ങൾക്ക് വിസ ലഭിക്കാത്ത ദുരനുഭവം നിരവധി പേർക്കുണ്ട്. അതിലൊരാളാണ് ലസൂരി ഗ്രാമത്തിലെ 70കാരനും മുൻ കർഷകനുമായ മുഖ്ദാർ മാസിഹ്. താൻ ട്രാക്ടർ വിറ്റ് 25,000 പാക്കിസ്ഥാൻ രൂപ അഥവാ 160 പൗണ്ട് ഫീസായി ഹമീദിന് നൽകിയെങ്കിലും തനിക്ക് അയാൾ വ്യാജ രേഖകളായിരുന്നു പകരം കൈമാറിയതെന്ന് മാസിഹ് ആരോപിക്കുന്നു.
അതുപോലെ തന്നെ ചതിക്ക് വിധേയനായ ആളാണ് 78 കാരനായ റിട്ടയേഡ് അദ്ധ്യാപകൻ അബ്ദുൾ ഹമീദ് ക്വാസിൽ . ബ്രിട്ടീഷ് വിസക്കായി അദ്ദേഹം ഹമീദിന് നൽകിയിരുന്നത് 1270 പൗണ്ടായിരുന്നു. എന്നാൽ വിസ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് പുറമെ 42 കാരനായ ബിസിനസുകാരൻ ഷാഹിദിൽ നിന്നും ഹമീദ് ബ്രിട്ടീഷ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയിരുന്നു. ഇസ്ലാമാബാദ് കാരനായ ഷാഹിദ് 320 പൗണ്ടായിരുന്നു ബ്രിട്ടീഷ് വിസക്കായി നൽകിയത്. എന്നാൽ ഇതുവരെ വിസ ലഭിച്ചിട്ടില്ല. ബ്രിട്ടനിലെ സ്റ്റുഡന്റ് വിസ സിസ്റ്റം വൻതോതിൽ ദുരുപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായി വരുന്ന സാഹചര്യത്തിലാണ് ഹോം സെക്രട്ടറിയുടെ ബന്ധുക്കൾ തന്നെ വിസ തട്ടിപ്പ് നടത്തുന്നുവെന്നത് കടുത്ത ഗൗരവമർഹിക്കുന്നുവെന്ന് ചിലർ ആരോപിക്കുന്നുണ്ട്.
MNM Recommends
-
സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം; ബഡ്സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്ന നിക്ഷേപകരോടുള്ള വീമ്പു പറച്ചിലും പാളി; ഹൈറിച്ച് കൂടുതൽ കുരുക്കിലേക്ക് -
പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികളടക്കം വിദേശ വിദ്യാർത്ഥികളുടെ ബ്രിട്ടനിലേക്കുള്ള കുത്തൊഴുക്ക് നിലച്ചത് യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു; ഇംഗ്ലണ്ടിലെ ഹഢേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വെട്ടിക്കുറക്കുന്നത് 200 ഓളം ജോലികളും വിവിധ കോഴ്സുകളും -
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ? -
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി റിപ്പോർട്ട് -
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു; ഒരാളെ കാണാനില്ല; കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം തുടരുന്നു; പ്രതികൂല സാഹചര്യത്തിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടേണ്ടി വരുമോ? -
അമ്മയുടെ പിടിവിട്ട് ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് വീണത് ഏഴുമാസം പ്രായമുള്ള കുഞ്ഞ്; രണ്ടാം നിലയുടെ പാരപ്പെറ്റിന് മുകളിൽ കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അയൽക്കാർ -
ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ -
കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ... പിജെയെ ചർച്ചയാക്കി റെഡ് ആർമിക്കാർ; ഇന്ന് നിർണ്ണായക സിപിഎം സെക്രട്ടറിയേറ്റ്; ഇപിയും പങ്കെടുക്കും; ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ചയിൽ ചർച്ച; ഇടത് കൺവീനർ മാറുമോ? -
കുടുംബ വഴക്കിനിടെ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദിച്ചു: സംഭവമറിഞ്ഞെത്തിയ പൊലീസിനെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ് -
സംസ്ഥാനത്തുകൊടുംചൂടിൽ സൂര്യാഘാതമേറ്റ് രണ്ട് മരണം; അങ്കണവാടികളുടെ പ്രവർത്തനം നിർത്തി; വിവിധ ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത: കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് -
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ