മാവേലിനാട്ടിൽ നന്മവെളിച്ചങ്ങൾ മങ്ങാതെ ഇപ്പോഴുമുണ്ട്: പണത്തിന്റെ മൂല്യം കൂടുന്നത് നല്ലതിനായി നൽകുമ്പോഴെന്ന് ഓർമിപ്പിച്ച് വെറോണിക്കയെന്ന മുത്തശ്ശി; കരിങ്ങാച്ചിറയിൽ ആദ്യത്തെ കുട്ടികളുടെ ഗ്രാമത്തിന് പിന്നിലെ കാരുണ്യക്കഥ
തൃശൂർ:മാള സ്നേഹവീട്ടിലെ അമ്മമാർക്കും പുത്തൻചിറ കരിങ്ങാചിറയിലെ കുരുന്നുകൾക്കും ഇത്തവണ മറക്കാനാവത്ത മധുരിക്കുന്ന ഓണമാണ്. നന്മയുടെ ഈ നല്ല പൂക്കാലം അവർക്കായി സമ്മാനിച്ചതാകട്ടെ വേറോണിക്കയെന്ന എഴുപത്തിരണ്ട് പിന്നിട്ട മുത്തശ്ശിയും. പണം ഉണ്ടായാൽ മാത്രം പോര അത് നല്ലതിനായി വിനിയോഗിക്കുമ്പോഴാണ് യഥാർഥത്തിൽ അതിന് മൂല്യം വർദ്ധിക്കുകയെന്നാണ് വെറോണിക്കയുടെ പക്ഷം.
ഈ നിലപാട് തന്നെയാണ് പശ്ചിമ ജർമ്മനിയിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്ത് നേടിയ വസ്തുക്കൾ അശരണർക്കും കുട്ടികൾക്കും സമ്മാനമായി കൊടുക്കാൻ ഈ അമ്മയെ പ്രേരിപ്പിച്ചതും. സ്വയം അധ്വാനിച്ച് വെറോണിക്ക നേടിയ ഒന്നര ഏക്കർ ഭൂമിയിൽ ഇനി കരിങ്ങാച്ചിറയിൽ ആദ്യത്തെ കുട്ടികളുടെ ഗ്രാമം ഉയരും.സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കുട്ടികളുടെ ഗ്രാമത്തിനായി ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് വെറോണിക്ക തന്റെ സ്ഥലം വിട്ട് കൊടുത്തത്. ടിഎൻ പ്രതാപൻ എംഎൽഎ ചെയർമാനായ സ്നേഹപൂർവ്വം ചാരിറ്റബിൾ ട്രസ്റ്റിനാണ് ഇവർ സ്ഥലം കൈമാറ്റം ചെയ്തത്.
ഇതിന് മുൻപ് ഇവർ വിട്ട് കൊടുത്ത സ്ഥലം ഉൾപ്പെടെ ചേർത്താണ് മാളയിലെ സ്നേഹ വീട് നിർമ്മിച്ചത്. പകൽ വീടിന്റെ മാതൃകയിൽ അമ്മമാർക്കായി കാരുണ്യ ട്രസ്റ്റ് ആണ് ഇത് നടത്തുന്നത്. ഈ ട്രസ്റ്റിലെ ഒരു അംഗം കൂടിയാണ് വെറോണിക്ക. ഇരിങ്ങാലകുട സ്വദേശിനിയായ ഇവർ 1965ലാണ് നാട് വിട്ട് വെസ്റ്റ് ജർമ്മനിയിൽ എത്തുന്നത്.അതിന് മുൻപ് ഇരിങ്ങാലക്കുടയിലെ തന്നെ പ്രസിദ്ധമായ ലിറ്റിൽ ഫ്ളവർ കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസവും ടീടിസിയും പൂർത്തിയാക്കി. അപ്പോഴെല്ലാം മനസിൽ ആതുര സേവനമെന്ന ഒരേയൊരു ചിന്തയിലാണ് വെറോണിക്ക കഴിഞ്ഞത്. കുന്നംകുളത്തെ ഒരു മഠത്തിൽ ജോലിക്കായി എത്തിയതോടെയാണ് ഇതിനുള്ള വഴിയും ഏതാണ്ട് തെളിഞ്ഞത്.
വെസ്റ്റ് ജർമ്മനിയിലേക്ക് പഠനത്തിനായി കുട്ടികളെ തിരഞ്ഞെടുക്കുന്നുണ്ട് എന്നറിഞ്ഞ് അന്നത്തെ ബിഷപ്പ് ജോജ്ജ് ആലപ്പാട്ട് തിരുമേനിയാണ് വെറോണിക്കയേയും അതിന് പ്രോത്സാഹിപ്പിച്ചത്. ജർമ്മനിയിൽ പോയി അതുര സേവന രംഗത്ത് ഉന്നത പഠനമായിരുന്നു അവരുടെ ലക്ഷ്യം. പഠനത്തിൽ മിടുക്കിയായിരുന്നതിനാൽ വെറോണിക്കയും അവിടേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അവിടെയെത്തി ആദ്യം മെഡിസിൻ പഠനത്തിനായിരുന്നു ഇവർ ചേർന്നത്. പിന്നീടാണ് ആതുര സേവനം ആണ് തന്റെ വഴിയെന്ന് വേറോനിക്ക തിരിച്ചറിഞ്ഞത്.
അവിടുത്തെ പ്രാഥമിക പഠനത്തിന് ശേഷം ക്യാൻസർ റിസർച്ച് മേഖലയിലെക്കാണ് താൻ കടന്നതെന്ന് വെറോണിക്ക പറയുന്നു.(ഇത് നഴ്സിങ്ങ് ജോലിയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ്)പഠന ശേഷം അവിടെ തന്നെ ജോലിയും .ജർമ്മൻ സർക്കാരിന് കീഴിലുള്ള ക്യാൻസർ റിസർച്ച് സെന്ററിൽ റിസർച്ച് പേഴ്സാണായി നീണ്ട വർഷക്കാലം ജോലി ചെയ്തു.ഈ സമയത്തെല്ലാം ഇടക്ക് വെറോണിക്ക നാട്ടിൽ വന്ന് പോകാറുമുണ്ട്.ക്യാൻസർ റിസർച്ച് സെന്ററിലെ ജോലിയാണ് മനുഷ്യ സ്നേഹമാണ് ദൈവം എന്ന കൃത്യമായ ബോധ്യപ്പെടലിലേക്ക് താൻ എത്തുന്നതെന്ന് അവർ ഓർക്കുന്നു. അവിവാഹിതയായ വെറോണിക്ക തന്റെ ആയുർവേദ ചികിത്സക്കായാണ് ജോലി താൽക്കാലികമായി നിർത്തി 1994ൽ നാട്ടിലേക്ക് വിമാനം കയറുന്നത്.അവിടുന്ന് ലഭിച്ച സമ്പാദ്യവും പെൻഷനും കൊണ്ട് പത്തര ഏക്കർ പുരയിടം കരിങ്ങാചിറയിൽ വെറോണിക്ക വാങ്ങിക്കുകയായിരുന്നു.
സ്വന്തം തറവാട്ടിൽ നിന്ന് പോലും ഒരു തുണ്ട് ഭൂമിയുടെ അവകാശം വാങ്ങാതെ തന്റെ ഓഹരി കൂടി വെറോണിക്ക ഇതിനകം സഹോദരങ്ങൾക്ക് എഴുതി നൽകിയിരുന്നു.2002ഓടെയാണ് സ്ഥിരമായ വിസയിൽ ഇന്ത്യയിൽ താമസിക്കാൻ ഇവർക്ക് അവരമൊരുങ്ങുന്നത്.ജീവിത സയാഹ്നത്തിൽ സ്വന്തം നാട്ടുകാർക്ക് കൂടി വെണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന തിരിച്ചറിവ് കൂടിയായപ്പോൾ വെറോണിക്കയുടെ നന്മ നാട്ടുകാർക്ക് കൂടി പ്രകാശമേകി. ആദ്യം 30 സെന്റ് ഭൂമിയാണ് ഇവർ സ്നേഹപൂർവ്വം ചാരിറ്റബിൾട്രസ്റ്റിനായി വിട്ടു നൽകിയത്. കുട്ടികൾക്കായി പാർക്ക് നിർമ്മിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത് .എന്നാൽ കുട്ടികളുടെ ഗ്രാമം എന്ന സർക്കാർ പദ്ധതിക്ക് ഒരേക്കർ സ്ഥലം വേണമെന്ന സർക്കാർ നിബന്ധനയുണ്ടെന്ന് ഭാരവാഹികൾ വീണ്ടും വെറോണിക്കയെ അറിയിക്കുകയായിരുന്നു.
വളരെ സന്തോഷത്തോടെയാണ് അവർ 70 സെന്റ് സ്ഥലം കൂടി എഴുതി നൽകിയതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ അഷറഫ് പറഞ്ഞു. ഇതിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കുട്ടികളുടെ ഗ്രാമമായിരിക്കും ഒരുങ്ങുകയെന്ന് ടി എൻ പ്രതാപൻ എംഎൽഎ അറിയിച്ചു. വിവാഹം കഴിക്കാത്തതിലോ കുടുംബമോ കുട്ടികളോ ഇല്ലാത്തതിലോ യാതൊരു വേദനയും ഇല്ലെന്നാണ് വെറോണിക്ക സ്വന്തം ജീവിതം കൊണ്ട് കാണീക്കുന്നത്. ഈ പത്തര ഏക്കറിനുള്ളിലെ വീട്ടിൽ ഇവർ ഒറ്റക്കാണ് താമസം. കൂട്ടിനാകട്ടെ നാട്ടിലെ സുമനസുകളും. ബന്ധുക്കളായൊന്നും കാര്യമായ ഇടപെടൽ നടത്താത്ത വേറോണിക്കയുടെ ജീവിതത്തിൽ സ്നേഹവീടും ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. മിക്ക ദിവസങ്ങളിലും രാവിലെ മുതൽ സ്നേഹ വീടിലെ പ്രവർത്തനങ്ങളിൽ ഇവരും സജ്ജീവമാണ്.
സ്നേഹവീട്ടിൽ നടക്കുന്ന കുട്ടികളുടെ കാർഷിക പരിശീലന പരിപാടികൾക്കും എല്ലാ അർഥത്തിലും സഹായവും നേതൃത്വവും നൽകുന്നതും ഈ എശുപത്തി രണ്ട്കാരി തന്നെയാണ്.ഇരുപത്തിയേഴിന്റെ ചുറുചുറുക്കോടെ.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
MNM Recommends
-
ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടി; വിഘടനവാദത്തിനും, തീവ്രവാദത്തിനും അക്രമത്തിനും ഇടം നൽകുന്നതിൽ രൂക്ഷ വിമർശനം -
ഒറ്റരാത്രി കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ -
ഇ.പി ജയരാജനുള്ള സിപിഎം സംരക്ഷണം ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാൽ; ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്; ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു കെ സുധാകരൻ -
ജാക്കി തെന്നി കാർ തലയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു -
യുജിസി വിലക്കിന് പുല്ലുവില; കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; എസ്എഫ്ഐ നേതാക്കൾക്ക് പിൻവാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാൻ നീക്കമെന്ന് ആരോപണം; തടയണമെന്ന് ഗവർണർക്ക് പരാതി -
ആ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു; മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി; വർഗീയ കുടിലതയുള്ളത് നിങ്ങൾക്ക്; ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല; വടകരയിലെ സിപിഎം ആരോപണം പരാജയം മുന്നിൽ കണ്ടെന്ന് കെ കെ രമ -
ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട് -
അമിത് ഷായെ സംവരണ വിരുദ്ധനാക്കിയുള്ള വ്യാജ വീഡിയോ നിർമ്മിച്ചെന്ന് ആരോപണം; തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹാജരാകാൻ ഡൽഹി പൊലീസിന്റെ സമൻസ്; ഡൽഹി പൊലീസാണ് ബിജെപിയുടെ പുതിയ ഉപകരണമെന്ന് രേവന്ദ് റെഡ്ഡി -
സഹോദരിയുടെ വിവാഹാഘോഷം: നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് സംശയം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു -
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകൾ; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ; വിമർശിച്ചു വി ഡി സതീശൻ -
ബിജെപിയുടെ സൂററ്റ് മോഡൽ ഓപ്പറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥിയെ കാറിൽ കൊണ്ടുപോകുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൈലാഷ് വിജയ്വർഗീയ; നേതൃത്വത്തെ പഴിച്ച് കോൺഗ്രസ് പ്രവർത്തകർ -
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ -
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ -
സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; ഏറ്റവുമധികം പോളിങ് വടകരയിൽ: 78.41 ശതമാനം; 1,11,4950 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 63.37 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ -
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ -
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; എസ്ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും; പിഴ തുക കുട്ടിക്ക് നൽകണം -
പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജൻ നേരത്തെ പറഞ്ഞു; ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ ഇ. പി കേസ് കൊടുക്കും; ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് അവസാനിപ്പിക്കാൻ നിർദേശിച്ചു; ഇ പിയെ തള്ളാതെ സിപിഎം; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരും -
പാലക്കാട്ട് ജില്ലയിൽ ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും; സംസ്ഥാനത്ത് മെയ് 15 വരെ തൊഴിൽ സമയക്രമീകരണം; ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നു വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് അനുവദിക്കില്ല -
ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപി പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നു; ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ക്യാപഷൻ എഴുതിയ ഇടതു മുന്നണി കൺവീനർ ഇടതാണോ വലത്താണോ എന്ന് സംശയം; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ -
നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Most Read
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?