ജുമുഅ നിസ്കാരത്തിന്റെ യാതൊരു നിയമവും പാലിക്കപ്പെട്ടില്ല; അവരെ മുസ്ലീമായി പോലും അംഗീകരിക്കാനാവില്ല; പേരുകൊണ്ടു മാത്രം ഇസ്ളാമായ അവരുടെ പ്രാർത്ഥന ഇസ്ളാമിക രീതിശാസ്ത്രത്തിന് യോജിച്ചതല്ല: ആമിന വദൂദിന്റെ പാത പിന്തുടർന്ന് ഇന്ത്യയിൽ ഇതാദ്യമായി നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ തള്ളിപ്പറഞ്ഞ് മത പണ്ഡിതർ; സംഘപരിവാറിനെ കൂട്ടുപിടിച്ച് ഇസ്ളാമിനെ അവഹേളിച്ചെന്നും ആരോപണം
കോഴിക്കോട്: മലപ്പുറം വണ്ടൂരിൽ ഇന്നലെ ഖുർആൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ നേതൃത്വം നൽകിയത് പവിത്രമായ ജുമുഅ ആരാധനക്കല്ലെന്നും മറിച്ച് സംഘ്പരിവാറിനെ കൂട്ടുപിടിച്ച് ഇസ്ലാമിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു എന്നും മത പണ്ഡിതരും വിശ്വാസികളും. ജുമുഅ നിസ്്കാരത്തിന് ഇസ്ലാം അനുശാസിക്കുന്ന യാതൊരുവിധ നിയമങ്ങളും അവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ അതിനെ ജുമുഅ നമസ്കാരമെന്ന് വിളിക്കാനുമാകില്ലെന്നും മത പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.
നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചറെ ഒരുമുസ്ലിമായിട്ട് പോലും അംഗീകരിക്കുന്നില്ലന്ന് സമസ്തയും വ്യക്തമാക്കി. കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് സത്താർ പന്തല്ലൂർ ആണ് ഇക്കാര്യത്തിൽ മറുനാടനോട് പ്രതികരിച്ചത്. ജാമിദ ടീച്ചറെ ഒരു മുസ്ലിമായി അംഗീകരിക്കുന്നില്ല. അവർ നമസ്കാരത്തിന് നേതൃത്വം നൽകിയത് ഇസ്ലാമികമായ കർമശുദ്ധികൾ ഇല്ലാതെയാണ്. പിന്നെങ്ങനെ അത് പവിത്രമായ ജുമുഅ നമസ്കാരത്തിന്റെ പരിധിയിൽ വരും. അവരെ വിമർശിച്ചോ, അനുകൂലിച്ചോ പൊതു സമൂഹത്തിൽ അവർക്കോ, അവരുടെ സംഘടനക്കോ സ്ഥാനമുണ്ടാക്കിക്കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. പേര് കൊണ്ട് മാത്രം ഇസ്ലാമായ അവർ നയിച്ച പ്രാർത്ഥന അല്ലെങ്കിൽ ആരാധന ഇസ്ലാമിക രീതി ശാസ്്ത്രത്തിന് യോജിച്ചതല്ല- സത്താർ പന്തല്ലൂർ മറുനാടനോട് പറഞ്ഞു.
അതേ സമയം, സാമൂഹിക മാധ്യമങ്ങളിൽ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിലും മറ്റും ഇത്തരത്തിൽ നടക്കുമ്പോൾ ഇവിടെ മാത്രം എന്തിന് ഇതിനെ പ്രതികൂലിക്കണമെന്നാണ് പലരുടെയും ചോദ്യം. ഒരേ വേദഗ്രന്ഥത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നവർക്ക് എങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ വിവിധ രീതികളുണ്ടായതെന്നും ചിലർ ചോദിക്കുന്നു. മറ്റു ചിലരാകട്ടെ ഒരു സ്ത്രീ നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ പിറകിൽ അവരെ പിന്തുടരുന്ന പുരുഷന്മാരുടെ കൺട്രോളിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത്തരത്തിൽ സ്ത്രീകൾ നമസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ ഓരോരുത്തർക്കും നമസ്കാരത്തിൽ എത്രത്തോളം ആത്മസമർപ്പണം നടത്താനാകുമെന്ന് സംശയിക്കുന്നവരുമുണ്ട്.
വിശ്വാസികൾ പലരും പക്ഷെ ഇവരുടെ രീതികളെ അനുകൂലിക്കുന്നില്ല. ഇസ്ലമിക രീതിശാസ്്ത്ര പ്രകാരം ഇവരുടെ ആരാധനകൾ തെറ്റാണെന്നാണ് ഇത്തരക്കാരുടെ വാദം. വീട്ടിൽ അടങ്ങിയിരിക്കേണ്ടവരാണ് സ്ത്രീകൾ. അവർക്ക് ആരാധനക്കുള്ള സ്ഥലം വീടിന്റെ ഏറ്റവും അകത്തുള്ള മുറിയാണ്. സ്ത്രീകൾക്കതാണുത്തമം എന്നാണ് സുന്നിവിഭാഗത്തിന്റെ വിശദീകരണങ്ങൾ. അതേ സമയം സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുവാദമുള്ള മുജാഹിദ് വിഭാഗങ്ങളും ഇവരുടെ നമസ്കാരത്തെ അംഗീകരിച്ചിട്ടില്ലെന്നതും വലിയ ചർച്ചയാകുന്നു. ഇസ്ലാമിക വിധപ്രകാരം ഇത് ജുമുഅ നമസ്്കാരമായി കണക്കിലെടുക്കാനാകില്ലെന്നാണ് ഇവരുടെ വാദം. മുജാഹിദ് പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടെങ്കിലും അവരുടെ സ്ഥാനം അവിടെയും മറയ്ക്കുള്ളിലാണ്. മുജാഹിദ് പള്ളികളിലെ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകുന്നതും പുരുഷന്മാരാണ്. സ്ത്രീകൾക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയാണ് മുജാഹിദ് പള്ളികളിൽ ആരാധന നടക്കുന്നത്.
എന്നാൽ ജാമിദ ടീച്ചർ പുരുഷന്മാർക്ക് കൂടി നമസ്കാരത്തിന് നേതൃത്വം നൽകിയതിലൂടെ ഇസ്ലാമിക നവോത്ഥാനത്തിനാണ് നേതൃത്വം നൽകിയതെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു മുസ്ലിം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകുന്നത്. സാധാരണ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്കാരങ്ങൾക്ക് പുരുഷന്മാരാണ് നേതൃത്വം നൽകാറുള്ളത്. പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല. സ്ത്രീകൾ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും - ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ വ്യക്തമാക്കി.
ഇസ്ളാമിക് നവോത്ഥാന ചരിത്രത്തിൽ കേരളത്തിൽ ഒരു ചരിത്രവേള സൃഷ്ടിച്ചുകൊണ്ടാണ് വണ്ടൂരിൽ ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ പള്ളിയിൽ നടന്ന നമസ്കാരത്തിന് ജാമിദ ടീച്ചർ നേതൃത്വം നൽകിയത്. ഇതിന് പിന്നാലെ അവർക്ക് വധഭീഷണി അടക്കമുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. 'സ്ത്രീക്കും പുരുഷനും ഖുറാനിൽ തുല്യപ്രധാന്യമാണ് നൽകുന്നത്. പുരുഷന്മാർ സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ, ഭർത്താവ് എന്ന് പോലും ഖുറാനിൽ പരാമർശിച്ചിട്ടില്ല,'' ഈ നിലപാടാണ് ജാമിദ ടീച്ചർ പങ്കുവച്ചത്.
വണ്ടൂരിലെ ഖുറാൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറിയായ ജാമിദ ജുമാ നമസ്കാരത്തിന് നേതൃത്വം നൽകിയതോടെ ഇക്കാര്യം ചർച്ചയാവുകയായിരുന്നു. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി മലപ്പുറത്ത് ജാമിദ ജുമാ നമസ്കാരത്തിന് നേതൃത്വം നൽകി. ഖുറാൻ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു ജാമിദ ഇമാം ആയുള്ള നമസ്കാരം. മുസ്ലിം സമുദായത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നൽകുന്നത്.
എന്നാൽ, ഇത്തരം കീഴ് വഴക്കം ഖുറാനിൽ നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ വാദം. ഇതേ തുടർന്നാണ് വിഷയം ചർച്ചയായിരിക്കുന്നത്. അമേരിക്കയിലെ മുസ്ലിം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്കാരത്തിന് നേതൃത്വം നൽകിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയിൽ നടപ്പാക്കാനാണ് ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ജാമിദ ടീച്ചറും ഇമാമിന്റെ സ്ഥാനം വഹിച്ചത്.
MNM Recommends
-
ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ് -
കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി -
ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി; 200 കോടി രൂപയുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കും; കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു; ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസ് -
എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി: ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും; ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാർക്കറ്റിലും വൻ തിരിച്ചടി -
13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി -
കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും -
പത്ത് ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം -
വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ -
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയ്യാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ -
അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും -
തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ -
ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലി തർക്കം; ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു -
ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറിക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; പത്തനാട് സ്വദേശിക്ക് നഷ്ടമായത് 3500 രൂപയും ലോട്ടറി ടിക്കറ്റുകളും -
പാലക്കാട് തുടർച്ചയായ രണ്ടാം ദിവസവും ഉഷ്ണ തരംഗം; ഇന്നലെ താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി: ഇന്നലെ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് -
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Most Read
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും
- തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ
- കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല നടത്തിയത് ഓട്ടോയിൽ കയറിയ ആൾ; കൊല്ലപ്പെട്ട ശ്രീകാന്ത് ഒരു കൊലപാതക കേസിലെ പ്രതി