വിധിയോട് പൊരുതി തോറ്റെങ്കിലും പരീക്ഷയിൽ തോൽക്കാതെ കൃതിക; കണ്ണിലെ ഇരുളിനെ ഉൾക്കണ്ണിന്റെ വെളിച്ചത്താൽ തോൽപ്പിച്ച് ഹാറൂൺ കരീം; വിജയം അറിയും മുന്നേ യാത്രയായ വിഘ്നേഷും നൊമ്പരമാകുന്നു; 150 കിലോമീറ്റർ താണ്ടി കാടിറങ്ങി വന്ന ശ്രീദേവിയും നേടിയത് പത്ത് എ പ്ലസ്; പത്തിൽ ഒട്ടും പതറാതെ പത്തനംതിട്ടയും നൂറുമേനി കൊയ്ത് കുട്ടനാടും; എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ നിഴലും നിലാവും ഇങ്ങനെ..
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാകുകയാണ് കോവിഡ് കാലത്തും കുറ്റമറ്റ രീതിയിൽ നടത്തിയ എസ്എസ്എൽഎസി പരീക്ഷയും കൃത്യതയോടെ നടത്തിയ മൂല്യ നിർണയവുംപരീക്ഷാഫലവും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ ശതമാനം എന്നതിലുപരി, പരീക്ഷ നടന്ന കാലഘട്ടമാണ് ഈ വിജയത്തിന് കൂടുതൽ തിളക്കമേകുന്നത്. മഹാമാരിയുടെ നിഴലിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ പൂർത്തിയാക്കാനും സമയബന്ധിതമായി മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കാനും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.
ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതിയ 98.82ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷയെഴുതിയ 4,22,092 വിദ്യാർത്ഥികളിൽ 4,17,101 പേർ ജയിച്ചു. ഇവരിൽ 10 ശതമാനത്തിലേറെപ്പേർക്ക് (41,906) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷം ലഭിച്ചവർ 37,334.
പ്രൈവറ്റായി എഴുതിയ 1770 വിദ്യാർത്ഥികളിൽ (പുതിയ സ്കീം) 1356 പേർ ജയിച്ചു– 76.61%. എസ്എസ്എൽസി–ഹിയറിങ് ഇംപയേഡിൽ 100, ടിഎച്ച്എസ്എൽസിയിൽ 99.13, എഎച്ച്എസ്എൽസിയിൽ 77.14 എന്നിങ്ങനെയാണു വിജയശതമാനം. സിബിഎസ്ഇ, ഐസിഎസ്ഇ ഫലങ്ങൾ കൂടി പ്രസിദ്ധീകരിച്ച ശേഷം പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
മുമ്പന്മാർ ഇങ്ങനെ
വിജയശതമാനത്തിൽ മുന്നിലുള്ള ജില്ല പത്തനംതിട്ടയാണ്. പരീക്ഷ എഴുതിയതിൽ 99.71ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്.–ഇവിടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. അതായത് നൂറ് ശതമാനം വിജയം. ഏറ്റവും കൂടുതൽ എ പ്ലസ് ഉള്ള ജില്ല മലപ്പുറമാണ്– 6447 എപ്ലസുകളാണ് ജില്ലയിൽ. 1837 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. (കഴിഞ്ഞ വർഷം 1703). സർക്കാർ– 637, എയ്ഡഡ്– 796, അൺ എയ്ഡഡ്– 404 എന്നിങ്ങനെയാണ് കണക്ക്.
ശ്രീദേവി എ പ്ലസുകൾ വാരിക്കൂട്ടിയത് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി
പൊള്ളാച്ചിക്കടുത്ത് കാടിനകത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്. കൂട്ടുകാരും അദ്ധ്യാപകരും തുള്ളിച്ചാടുമ്പോഴും കാടിനകത്ത് മൊബൈലിനു റേഞ്ച് ലഭിക്കാത്ത ആദിവാസിക്കുടിയിൽ ശ്രീദേവിയും അവളെ പരീക്ഷയെഴുതിക്കാൻ ബൈക്കിലിരുത്തി ഇത്രദൂരം സഞ്ചരിച്ച അച്ഛൻ ചെല്ലമുത്തുവും സന്തോഷവാർത്ത അറിഞ്ഞിട്ടുണ്ടാവില്ല. ഇരുപതു കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ ഫോണിൽ അറിയിച്ച സന്ദേശം ഇന്നു മാത്രമേ കാടിറങ്ങി അവൾക്കരികിലെത്തൂ.
നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ശ്രീദേവി ലോക് ഡൗൺ കാരണം പരീക്ഷ നീട്ടിയതോടെയാണ് നാട്ടിലേക്കു മടങ്ങിയത്. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത് അവളറിഞ്ഞത് പരീക്ഷയുടെ തലേന്നു മാത്രം. വനംവകുപ്പിന്റെയും മറ്റ് അധികൃതരുടെയും സഹായത്തോടെ കാടും മലയും താണ്ടിയെത്തിയ ശേഷം ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു പരീക്ഷയെഴുതുകയും ദിവസങ്ങളോളും സ്കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ കഴിയുകയും ചെയ്തിരുന്നു.
ഹാറൂൺ കരീം നേടിയത് ഇരുട്ടിനെ തോൽപ്പിച്ച വിജയം
പരിമിതിയുടെ ഇരുട്ടിനെ ആത്മധൈര്യത്തിന്റെ വെളിച്ചത്താലകറ്റി ഹാറൂൺ കരീം. സംസ്ഥാനത്ത് ആദ്യമായി സ്ക്രൈബിന്റെ സഹായമില്ലാതെ കംപ്യൂട്ടർ ഉപയോഗിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിയ മങ്കട ഗവ. ഹൈസ്കൂളിലെ ഈ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥി നേടിയത് മുഴുവൻ എ പ്ലസ്. ഇത്തരം വിദ്യാർത്ഥികൾ സഹായിയെ ഉപയോഗിച്ചാണ് പരീക്ഷയെഴുതാറുള്ളത്. സ്വന്തമായി പരീക്ഷ എഴുതണമെന്ന ഹാറൂണിന്റെ ആവശ്യത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി പ്രത്യേക ഉത്തരവിറക്കി. നിരീക്ഷകൻ വായിച്ചുനൽകിയ ചോദ്യങ്ങൾക്ക് പരീക്ഷാഹാളിൽ ഒരുക്കിയ കംപ്യൂട്ടറിൽ ഉത്തരങ്ങൾ ടൈപ്പ് ചെയ്തു. ഈസി റീഡർ, ഇൻഫിനിറ്റി എഡിറ്റർ, മൈക്രോസോഫ്റ്റ് വേഡ് എന്നീ സോഫ്റ്റ്വെയറുകളാണ് ഉപയോഗിച്ചത്. ഉത്തരങ്ങൾ ടൈപ്പ് ചെയ്തശേഷം വിദ്യാഭ്യാസ വകുപ്പിൽനിന്ന് നൽകുന്ന ഉത്തരക്കടലാസിൽ പ്രിന്റെടുത്തു. എട്ടാം ക്ലാസുമുതൽ കംപ്യൂട്ടർ ഉപയോഗിച്ചാണ് ടി കെ ഹാറൂൺ കരീം പരീക്ഷ എഴുതുന്നത്. എഴുത്തും വായനയും പഠനവുമെല്ലാം പൂർണമായും കംപ്യൂട്ടറിൽത്തന്നെ.
ഉത്തരങ്ങൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പ്രിൻറ് എടുക്കുന്ന രീതിയാണ് ഉപയോഗിച്ചത്. എട്ടാം ക്ലാസ് മുതൽ ഇതേ രീതിയിലാണ് ഹാറൂൺ പരീക്ഷകൾ എഴുതിയത്. എസ്.എസ്.എൽ.സി പരീക്ഷ അതേരീതിയിൽ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ആദ്യം അനുമതി ലഭിച്ചില്ല. വീണ്ടും അപേക്ഷ നൽകിയതിെൻറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. മേലാറ്റൂർ തൊടുകുഴി കുന്നുമ്മൽ അബ്ദുൽകരീം-സബീറ ദമ്പതികളുടെ മകനായ ഹാറൂൺ കരീം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കമ്പ്യൂട്ടറിൽ സ്വന്തം സോഫ്റ്റ്വെയർ വികസിപ്പിച്ച് ശ്രദ്ധേയനായിരുന്നു. സോഫ്റ്റ്വെയർ എൻജിനീയറാകാനാണ് ആഗ്രഹം. നേട്ടത്തിൽ രക്ഷിതാക്കൾക്കൊപ്പം മങ്കട ഹൈസ്കൂൾ അധ്യാപകരും ആഹ്ലാദത്തിലാണ്. വള്ളിക്കാപറ്റ സ്പെഷൽ സ്കൂളിലാണ് ഹാറൂൺ കരീം ഏഴുവരെ പഠിച്ചത്.
വിധി കൊണ്ടുപോയെങ്കിലും കൃതിക നേടിയത് മുഴുവൻ എ പ്ലസ്
കൃതിക വി. പിള്ള (15) ആണ് കുടുംബത്തിനും കൂട്ടുകാർക്കും അദ്ധ്യാപകർക്കും സമ്മാനിച്ചത്കണ്ണീരുപ്പു കലർന്ന വിജയമധുരം. കരൾരോഗബാധിതയായി മരിച്ച കൊറ്റൻകുളങ്ങര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തിൽ വേലായുധൻ പിള്ള – ബിന്ദു ദമ്പതികളുടെ മകളുമായ കൃതിക പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു. പരീക്ഷകളെല്ലാം എഴുതി, ഫലം വരാൻ ഒരാഴ്ച ശേഷിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലെ പതിവു കളിചിരികൾക്കിടയിൽ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ കരൾ മാറ്റിവയ്ക്കലിന് ഒരുക്കം തുടങ്ങി.
പണം കണ്ടെത്താൻ നാട്ടുകാർ കൈകോർത്തു. കരൾ പകുത്തു നൽകാൻ അമ്മ ബിന്ദു ശസ്ത്രക്രിയാമുറിയിലേക്ക് പോകുന്നതിനു മണിക്കൂറുകൾ മുൻപാണ് അതേ ആശുപത്രിയിൽ കൃതിക വിധിക്കു കീഴടങ്ങിയത്. അച്ഛൻ 4 വർഷം മുൻപ് കാൻസർ മൂലം മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ ബിന്ദുവിന് മറ്റു 2 പെൺമക്കൾ കൂടിയുണ്ട്. പരീക്ഷാഫലം വന്നതിന്റെ തലേന്ന്, തിങ്കളാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകൾ.
ഫലമറിയാൻ വിഘ്നേഷ് ഇല്ല
എഴുതിയ ഏഴു പരീക്ഷകളിലും എപ്ലസ് നേടിയെങ്കിലും ഫലം വന്നപ്പോൾ അതുകാണാൻ വിഘ്നേഷ് ഇല്ല. വള്ളികുന്നം അമൃത ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന താമരക്കുളം വേടരപ്ലാവ് വരദയിൽ അജയകുമാർ–ശ്രീദേവി ദമ്പതികളുടെ മകൻ വിഘ്നേഷ് ലോക്ഡൗൺ കാലത്ത് മാറ്റിവച്ച പരീക്ഷകൾ തുടങ്ങുന്നതിന് രണ്ടാഴ്ച മുൻപ് ആണ് മരിച്ചത്. മെയ് ഒമ്പതിനാണ് അജയകുമാർ -–- ശ്രീദേവി ദമ്പതികളുടെ മകനായ വിഘ്നേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പരീക്ഷകൾ ബാക്കിവച്ചായിരുന്നു ജീവിതത്തിലെ അർധവിരാമം.
കഥകളി സംഗീതം, പദ്യപാരായണം, ശാസ്ത്രീയ സംഗീതം എന്നിവയിൽ കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വിഘ്നേഷിന്റെ മരണം അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് മൂലം മാറ്റിവച്ച അവസാനത്തെ മൂന്നു പരീക്ഷകൾ കൂടി എഴുതിയിരുന്നെങ്കിൽ എല്ലാ വിഷയങ്ങൾക്കും അവന് എ പ്ലസ് ലഭിച്ചേനേയെന്ന് വിതുമ്പലോടെ അദ്ധ്യാപകരും പറയുന്നു. മകന്റെ നേട്ടം ആഘോഷിക്കാനാവാതെ സങ്കടപ്പെടുന്ന കുടുംബം നാടിന്റെ വിങ്ങലാകുന്നു.
MNM Recommends
-
മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് കസ്റ്റഡിയിലെടുത്ത അതിഥി തൊഴിലാളികൾ; ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ ചെറുതന സ്വദേശി അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി -
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു; അരവിന്ദർ സിങ് ലവ്ലിയുടെ രാജി സംഘടനാ തലത്തിലെ അതൃപ്തി കാരണം; ആം ആ്ദമി സഖ്യത്തിലും കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലും അടക്കം ലവ്ലിക്ക് ശക്തമായ എതിർപ്പ് -
നരേന്ദ്ര മോദിയുടെ മുസ്ലിം വിദ്വേഷ പരാമർശം ചോദ്യം ചെയ്തു; ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മുൻ ചെയർമാൻ അറസ്റ്റിൽ; പാർട്ടിയിൽനിന്നും പുറത്താക്കിയതിന് പിന്നാലെ നടപടി; സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി -
ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന്; കൊച്ചു മകന്റെ പിറന്നാൾ ദിനത്തിലാണ് വന്നത്; ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം; വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്റെ ശീലമല്ല; തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; ഗൂഢാലോചനാ സിദ്ധാന്തം നിരത്തി ഇ പി ജയരാജന്റെ പ്രതിരോധം -
ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ് -
കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി -
ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി; 200 കോടി രൂപയുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കും; കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു; ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസ് -
എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി: ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും; ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാർക്കറ്റിലും വൻ തിരിച്ചടി -
13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി -
കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും -
പത്ത് ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം -
വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ -
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയ്യാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ -
അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും -
തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ -
ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലി തർക്കം; ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു -
ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറിക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; പത്തനാട് സ്വദേശിക്ക് നഷ്ടമായത് 3500 രൂപയും ലോട്ടറി ടിക്കറ്റുകളും -
പാലക്കാട് തുടർച്ചയായ രണ്ടാം ദിവസവും ഉഷ്ണ തരംഗം; ഇന്നലെ താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി: ഇന്നലെ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് -
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും
Most Read
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും
- കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല നടത്തിയത് ഓട്ടോയിൽ കയറിയ ആൾ; കൊല്ലപ്പെട്ട ശ്രീകാന്ത് ഒരു കൊലപാതക കേസിലെ പ്രതി
- ചെന്നൈയിലേക്കുള്ള വന്ദേഭാരതിന്റെ സർവീസുകൾ വർധിപ്പിച്ചു; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ സർവീസുകൾ