കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും; തുലാ മാസക്കാലത്ത് വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; ഇപ്പോൾ പിണറായി ഒറ്റ വരി മാത്രം വായിച്ച് മോദിയെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ ആ പഴയ കത്ത്; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയാക്കിയത് ശബരിമല വിഷയമാണ്. പ്രത്യക്ഷത്തിൽ ശബരിമല എന്ന് പറഞ്ഞില്ലെങ്കിലും വിശ്വാസ വിഷയം ആളിക്കത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിന് ശേഷം പത്തനംതിട്ടയിലെത്തിയ അമിത് ഷായും ശബരിമല ചർച്ചയാക്കി. ഇതോടെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ശബരിമലയിൽ ഇടപെടൽ നടത്തിയതെന്ന് സിപിഎം അവകാശ വാദം ഉന്നയിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഉത്തരവ് പ്രകാരമായിരുന്നു ഇടപെടലെന്നും വിശദീകരിച്ചു. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ സുരക്ഷയൊരുക്കാൻ കേരളത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്ന തരത്തിലാണ് ചർച്ചകൾ സജീവമായത്. എന്നാൽ ഇത് തീർത്തും പച്ചക്കള്ളമാണ്.
ഞാൻ കളവ് പറയാറില്ല. ഉള്ളത് മാത്രമേ പറയാറുള്ളൂ. തെളിവുമായാണ് എത്തിയത്. നമ്പർ വായിച്ചു. അതിലെ ഒരു വരി മാത്രം വായിക്കാമെന്ന് പറഞ്ഞ് ഒരു വരി മുഖ്യമന്ത്രി വായിച്ചു. അതിലെ മറ്റ് വാചകങ്ങളൊന്നും വായിച്ചതുമില്ല. ഉത്തരവ് മാധ്യമങ്ങൾക്ക് നൽകിയതുമില്ല. അങ്ങനെ തന്ത്രപരമായി ഇടപെട്ടു. അതിന് മുമ്പിലുള്ളതൊന്നും വായിച്ചതുമില്ല. ഇതിലൂടെ ഉത്തരവിന്റെ കാതൽ മറച്ചു വയ്ക്കാനാണ് പിണറായി ശ്രമിച്ചത്. ശബരിമല സുപ്രീംകോടതി വിധിയുടെ സ്പിരിറ്റിന് എതിരായ സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും ഇതേ ചെയ്യാനാകു. അത് തന്നെയാണ് കേരള സർക്കാരും ചെയ്തത്-ഇതായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയുടെ കമന്റ്. ഇതിലൂടെ കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സുപ്രീംകോടതി വിധി നടപ്പാക്കിയതെന്ന ചർച്ച സജീവമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
ശബരിമല വിഷയം കത്തി നിൽക്കുന്ന മണ്ഡലകാലത്തും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വിശദീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കൻ കേരളത്തോട് കേന്ദ്രം നിർദ്ദേശിച്ചുവെന്നും പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരുന്നത് അതുകൊണ്ടാണെന്നും വിശദീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടേയും സിപിഎം സെക്രട്ടറി കോടിയേരിയുടേയും നിലപാട് വിശദീകരണം. എന്നാൽ കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നത് മറ്റ് കാര്യങ്ങളായിരുന്നു. ഇത് മറുനാടൻ ചർച്ചയാക്കിയതോടെ ഈ വാദത്തിൽ നിന്നും പിന്മാറി. തെരഞ്ഞെടുപ്പ് കാലത്തും അതേ ഉത്തരവാണ് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ സിപിഎമ്മും പിണറായിയും ഉപയോഗിക്കുന്നത്. ഇതേ കത്ത് തന്ത്രപരമായി വീണ്ടും ഉപയോഗിക്കുകയാണ് പിണറായി ചെയ്യുന്നത്. യഥാർത്ഥത്തിൽ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളെ പ്രവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ ഈ കത്തിലൂടെ ആവശ്യപ്പെട്ടിട്ടില്ല.
ഇന്റലിൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ 'ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും' ശബരിമല കയറാൻ വരും എന്നും പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ വാർത്ത മാധ്യമങ്ങളിൽ എത്തിയപ്പോൾ ''സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശം'' എന്നായി. ഇതാണ് മുഖ്യമന്ത്രിയും കോടിയേരിയും അടക്കമുള്ളവർ വാർത്താ സമ്മേളനങ്ങളിലും മറ്റും ഉയർത്തിക്കാട്ടിയത്. രഹസ്യ സ്വഭാവമുള്ള കത്ത് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് കേരളത്തിലേക്ക് അയച്ചത്. സമാന കത്ത് തമിഴ്നാടിലും ആന്ധ്രയ്ക്കും കർണ്ണാടകയ്ക്കും അയക്കുകയും ചെയ്തു. എന്താണ് തുലമാസ നട തുറക്കുമ്പോൾ സംഭവിക്കുകയെന്നും പൊലീസിനെ അറിയിക്കുകയായിരുന്നു കേന്ദ്ര സർക്കാർ കത്തിലൂടെ ഉദ്ദേശിച്ചത്. ഈ കത്തുമായി തന്നെയാണ് ശബരിമലയിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താൻ പിണറായി ഇന്നും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
നാല് പാരഗ്രാഫുകളാണ് കത്തുള്ളത്. ഇതിൽ ആദ്യ ഭാഗത്തിലാണ് സുരക്ഷ വേണമെന്ന് വിശദീകരിക്കുന്നത്. സുപ്രീംകോടതി വിധി കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇത് വാക്കുകളിൽ തന്നെ വ്യക്തമാണ്. ഇതിനെയാണ് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദ്ദേശിച്ചുവെന്ന തരത്തിൽ തുടക്കം മുതൽ സംസ്ഥാന മന്ത്രിമാരും സിപിഎമ്മുകാരും വ്യാഖ്യാനിക്കപ്പെട്ടത്. കേരള സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കത്ത് കേന്ദ്രം എഴുതിയതെന്ന വരികൾ മറച്ചു വച്ചാണ് കേന്ദ്ര സർക്കാരിന്റെ കത്ത് ആയുധമാക്കി പ്രചരണം അന്നും നടത്തുന്നത്. അതിന്റെ പുതിയ വെർഷനാണ് ഇന്നും നടക്കുന്നത്.
രണ്ടാമത്തെ പാരയിൽ കാര്യങ്ങൾ കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്നു. ആക്ടിവിസ്റ്റുകളും ഇടത് സംഘടനകളും സ്ത്രീകളെ ശബരിമലയിലേക്ക് പോകാനായി നിർബന്ധിക്കുന്നുണ്ട്. ഇതിനെ വിശ്വാസികൾ എതിർക്കും. നിലയ്ക്കലിൽ ഹിന്ദു സംഘടനകൾ പ്രതിഷേധത്തിന് ശ്രമിക്കും. അതുകൊണ്ട് നിലയ്ക്കലിലും എരുമേലിയിലും സുരക്ഷ കർശനമാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേരളത്തിലുട നീളം കോടതി വിധിക്കെതിരെ പ്രതിഷേഘം നടക്കും. ഇതിൽ ആയിരങ്ങൾ അണിനിരക്കും. ഈ സാഹചര്യത്തിൽ വേണ്ടത്ര കരുതലെടുക്കണം. തമിഴ്നാട്ടിലും കർണ്ണാടകയിലും സുരക്ഷ വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര സർക്കാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലെ അവസാന വരികളാണ് പിണറായി ഇന്ന് മാധ്യമങ്ങൾക്കുമുമ്പിൽ വായിച്ചത്.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സർക്കാരാണു കത്ത് മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നു തുലാമാസ പൂജ സമയത്തും പിണറായി വിജയൻ പറഞ്ഞിരുന്നു. സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും കത്തിലുണ്ടെന്നും വിശദീകരിച്ചിരുന്നു. എന്നാൽ സ്ത്രീകൾ എത്തിയാൽ ഉണ്ടായ പ്രശ്നങ്ങളെ മറികടക്കാൻ ക്ഷേത്രത്തിന് സുരക്ഷ നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ കത്ത്. ആക്ടിവിസ്റ്റുകളും ഇടത് ആശയമുള്ളവരും പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കത്തിലൂടെ സംസ്ഥാനത്തെ അറിയിച്ചുവെന്നാതാണ് യാഥാർത്ഥ്യം.
MNM Recommends
-
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -
നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ -
തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്; പത്ത് റൺസ് ജയത്തോടെ ഡൽഹി അഞ്ചാം സ്ഥാനത്ത്; ആറാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിൽ -
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെച്ചു; കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ -
ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ -
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് -
മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരായ ജനവികാരം; പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി; മത്സരിക്കുക, മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ -
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി -
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ -
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ -
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം -
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ -
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു -
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല -
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ -
തായ്ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക മരിച്ചു -
ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ വിട്ടയയ്ക്കും; തടവിലുള്ളവർക്ക് കോൺസുലർ ആക്സസ് നൽകും; കപ്പൽ വിട്ടയയ്ക്കുന്നത് മനുഷ്യത്വപരമായ നടപടി എന്ന നിലയിലെന്ന് ഇറാൻ വിദേശമന്ത്രി; ജീവനക്കാർക്ക് ആശ്വാസം -
പിണറായി പറഞ്ഞിട്ടാണ് ജാവ്ദേക്കറെ കണ്ടതെന്നും ജയരാജനെ ഒറ്റിയെന്നും ആരോപിച്ച് ആക്രമണം കടുപ്പിച്ച് വി ഡി സതീശൻ; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി; ഇപിയുടെ തുറന്നുപറച്ചിലിൽ കേന്ദ്ര നേതൃത്വത്തിലും അതൃപ്തി; ജയരാജന് എതിരെ നടപടി വന്നേക്കും -
ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം