കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ..മനസ്സിന് ശുദ്ധിയുണ്ടെങ്കിൽ അത് വരില്ലെന്ന് കാഷ്വലായി വിമാനത്താവളത്തിൽ പറഞ്ഞ് അപമാനിച്ചതു കൊറോണ ബാധിതരെ! സുരക്ഷാ ക്രമീകരണം ഇല്ലാതെ അനിയന്ത്രിത സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഉയിർ അണ്ണനും; നെടുമ്പാശ്ശേരിയിലെ ഒത്തു ചേരലിൽ സോഷ്യൽ മീഡിയാ പ്രതിഷേധവും ശക്തം; ഏഷ്യാനെറ്റ് ബിഗ് ബോസിൽ നിന്ന് രജത് തിരിച്ചെത്തുന്നതും കേസും വിവാദങ്ങളുമായി; രേഷ്മയുടെ കണ്ണിലെ മുളക് തേക്കൽ അറസ്റ്റിലേക്ക് കാര്യങ്ങളെത്താനും സാധ്യത
കൊച്ചി: കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ..മനസ്സിന് ശുദ്ധിയുണ്ടെങ്കിൽ അത് വരില്ലെന്ന് കാശ്വലായി വിമാനത്താവളത്തിൽ പറഞ്ഞ് പോകുന്ന രജത് കുമാർ!-നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ രജത് കുമാർ ക്വാഷ്യൽ ടോക്കിൽ പറഞ്ഞതാണ് ഇത്. എന്നാൽ ഈ വീഡിയോ വൈറലാകുകയാണ്. കൊറോണ ബാധിതരെ
രജത് കുമാർ അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനിടെയാണ് നെടുമ്പാശ്ശേരിയിലെ ഒത്തുകൂടലിൽ കളക്ടറുടെ കേസെടുക്കൽ. അങ്ങനെ വിവാദനായകനായി രജത് കുമാർ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നു. കൊറോണ കാലത്ത് സുരക്ഷാ ക്രമീകരണമില്ലാതെ തനിക്ക് വേണ്ടി സംഘം ചേരരുതെന്ന് രജത് ആർമിയോടെ രജത് കുമാർ അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതിനിടെ രേഷ്മയുടെ കണ്ണിലെ മുളക് തേക്കലിൽ രജത് കുമാറിനെ കുടുക്കാനും നീക്കമുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ കോവിഡ് 19ന്റെ ഭീഷണി ശക്തമാണ്. അതുകൊണ്ട് തന്നെ രജത് കുമാറിനെ ക്വറന്റൈൻ ചെയ്യണമെന്ന് പറയുന്നവർ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ്. കോറോണ പടർത്താൻ രജത് കുമാറിന്റെ വരവ് വഴിവക്കുമെന്ന ആശങ്കയാണ് അവർ ചർച്ചയാക്കുന്നത്. ഇതിനിതെര കർശന നടപടി വേണമെന്ന് പറയുന്നവരുമുണ്ട്. ഇതിനിടെയാണ് നെടുമ്പാശ്ശേരിയിൽ ഒത്തു ചേർന്നവർക്കെതിരെ കൊച്ചി കളക്ടർ കേസെടുക്കുന്നതായി അറിയിച്ചതും. ഇതിനൊപ്പം രജത് കുമാറിനെ സ്ത്രീ പീഡനക്കേസിൽ കുടുക്കാനും നീക്കം സജീവമാണ്. ബിഗ് ബോസ് ഹൗസിൽ രേഷ്മയുടെ കണ്ണിൽ മുളക് ചേർത്തത് കേസാക്കാനാണ് നീക്കം. ഇതോടെ രജത് കുമാറിന് ജോലി നഷ്ടപ്പെടുത്താൻ കുടിയാണ് നീക്കം. അങ്ങനെ രജത് കുമാർ വിരുദ്ധരും സമർത്ഥമായ നീക്കവുമായി മുമ്പിലുണ്ട്.
ഏഷ്യാനെറ്റിന്റെ ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെയാണ് കേസ് എടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിനിടെയാണ് രജത് കുമാറിന്റെ കൊറോണയെ അപമാനിച്ച വീഡിയോയും ചർച്ചയാകുന്നത്.
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു ടിവി ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്ത് ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്ക് കഴിയില്ല. പേരറിയാവുന്ന നാല് പേരും, കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക് കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും-കളക്ടർ അറിയിച്ചു. ഇതിനിടെയാണ് ഇനി സംഘം ചേരരുതെന്ന രജത് കുമാറിന്റെ പോസ്റ്റും എത്തുന്നത്.
രേഷ്മയുടെ കണ്ണിലെ മുളക് തേക്കലിൽ കേസെടുക്കാനുള്ള സാധ്യതയാണ് രജത്തിന്റെ ശത്രുക്കൾ തേടുന്നത്. ഇത് നടന്നത് ചെന്നൈയിലാണ്. അതുകൊണ്ട് തന്നെ കേരളാ പൊലീസിന് കേസെടുക്കാൻ കഴിയില്ലെന്ന വാദവും സജീവമാണ്. രേഷ്മയും ബിഗ് ബോസിൽ നിന്ന് പുറത്തായി. അവരും അടുത്ത ദിവസം കേരളത്തിൽ എത്തും. രേഷ്മയുടെ നിലപാടാകും ഇനി നിർണ്ണായകം. കേസുമായി മുമ്പോട്ട് പോകാൻ രേഷ്മ തയ്യാറായാൽ രജത്തിന് ജോലി നഷ്ടവും ജയിലിലും പോകേണ്ടി വരുമെന്നാണ് എതിർ ചേരിക്കാരുടെ നിഗമനം. ഇതിനുള്ള കരുക്കൾ അവരും നീക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കൊറോണ വീഡിയോ പ്രചരിപ്പിക്കുന്നതും.
കാലടി ശ്രീ ശങ്കര കോളെജിലെ ബോട്ടണി അദ്ധ്യാപകൻ എന്ന പ്രൊഫൈലിൽ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല അയാൾ. നിരന്തരം സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ട്രാൻസ്ഫോബിക്കുമായ പ്രസ്താവനകൾ നിരന്തരം നടത്തുകയും സർക്കാർ തലത്തിൽ തന്നെ നടപടികൾ നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് രജിത് കുമാർ. വിവാദങ്ങളുടെ ഉറ്റത്തോഴനായ ഇയാൾ ബിഗ് ബോസ് മത്സരവേദിയിൽ എത്തിയതോടെയാണ് മലയാളി സമൂഹത്തിൽ വീണ്ടും ചർച്ചയായത്. ബിഗ് ബോസ് ഹൗസിനകത്തും തന്റെ പ്രസ്താവനകളിൽ പലതും ഇയാൾ തുടർന്നിരുന്നു. 2013 ൽ തിരുവനന്തപുരം വിമൺസ് കോളേജിലെ പൊതുപരിപാടിക്കിടെ പെൺകുട്ടികളെ അപമാനിച്ച് സംസാരിച്ചാണ് രജിത് കുമാർ ആദ്യം വിവാദത്തിലാവുന്നത്. സർക്കാരിന്റെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇയാൾ.
'ഞാൻ ഉൾപ്പെടുന്ന പുരുഷവർഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്പേം പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗർഭപാത്രത്തിലാണ്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ ഓടിച്ചാടി നടന്നാൽ പെൺകുട്ടികളുടെ ഗർഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികൾക്കാണ് ഭർത്താവിന്റെ സ്നേഹവും ബഹുമാനവും പിടിച്ചു പറ്റാൻ കഴിയുക. മേക്കപ്പ് ഒലിച്ചുപോകുമ്പോൾ ഭർത്താവിന്റെ സ്നേഹവും ഇല്ലാതാവും. ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെൺകുട്ടികൾ. തൊണ്ണൂറു ശതമാനം പെൺകുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. ' എന്നൊക്കെയായിരുന്നു രജിത് കുമാറിന്റെ പരാമർശം.
രജിത് കുമാറിന്റെ ഈ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച അന്ന് ഗവൺമെന്റ് വിമൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ആര്യ സുരേഷ് എന്ന പെൺകുട്ടി പൊതുവേദിയിൽ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. തുടർന്ന് സ്ത്രീകളെ അപമാനിച്ച് രജിത് കുമാർ വിമൻസ് കോളേജിൽ വെച്ച് നടത്തിയ പ്രസംഗത്തിനെതിരെ ശോഭനാ ജോർജ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.കെ ഗിരിജാ ദേവിയെ ചുമതലപ്പെടുത്തിയെങ്കിലും രജത്തിന് ക്ലീൻ ചിറ്റ് നൽകി. ഏഷ്യാനെറ്റ് ബിഗ് ബോസിൽ എത്തിയതോടെ രജത് കുമാർ അപ്രതീക്ഷിത താരമായി മാറുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ കഴിഞ്ഞ ദിവസം പുറത്തായ രജിത് കുമാർ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ രജിത് എത്തിയത്. ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകൾക്ക് മുൻപേ വിമാനത്താവളത്തിൽ ആരാധകർ എത്തിത്തുടങ്ങിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആൾക്കൂട്ടം കൊണ്ട് നിറഞ്ഞു. അവരെ നിയന്ത്രിക്കാൻ അധികൃതരും പൊലീസും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു.
അതേസമയം കൊവിഡ് 19 മുൻകരുതലുകൾ വകവെക്കാതെ വിമാനത്താവളം പോലെ ഒരു സ്ഥലത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതിനെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ആരംഭിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം നിലവിലിരിക്കെ ഇത്രയധികം പേർ വിമാനത്താവളത്തിൽ ഒത്തുകൂടിയതാണ് വിമർശിക്കപ്പെടുന്നത്.
ശനിയാഴ്ച എപ്പിസോഡിലാണ് രജിത് കുമാർ ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വാരത്തിലെ വീക്ക്ലി ടാസ്കിനിടെ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത്തിനെ ബിഗ് ബോസ് അപ്പോൾത്തന്നെ ഷോയിൽനിന്ന് താൽക്കാലികമായി പുറത്താക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം മോഹൻലാൽ അവതരിപ്പിച്ച ശനിയാഴ്ച എപ്പിസോഡിൽ രേഷ്മയോട് ചർച്ച ചെയ്തശേഷം മോഹൻലാൽ അന്തിമതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
MNM Recommends
-
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി തുഷാർ ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി -
ബാറ്റിങ് വെടിക്കെട്ടിന് അഴകായി സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ; വിജയറണ്ണിനൊപ്പം സെഞ്ചുറി കുറിച്ച് വിൽ ജാക്സ്; അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററായി കിങ് കോലി; 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി; ഗുജറാത്തിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന് -
'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ -
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന -
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? -
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം -
ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം -
ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്കാരം
Most Read
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി
- എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു