വാക്സിനേഷൻ വിരുദ്ധരെ വിശ്വസിച്ച് കുട്ടികൾക്കു കുത്തിവയ്പ് എടുക്കാതിരിക്കുന്നവർക്ക് ഒരു ദുഃഖവാർത്ത; മൂവാറ്റുപുഴയിൽ എട്ടുമാസവും നാലും വയസായ സഹോദരങ്ങൾക്ക് വില്ലൻചുമ സ്ഥിരീകരിച്ചു; ഉന്മൂലനം ചെയ്തെന്നു വിശ്വസിക്കുന്ന രോഗങ്ങൾ കേരളത്തിൽ തിരിച്ചെത്തുന്നോ? മുന്നറിയിപ്പുമായി ഡോക്ടർമാരും
മൂവാറ്റുപുഴ: സംസ്ഥാനത്തുനിന്ന് പൂർണമായി ഉന്മൂലനം ചെയ്തെന്നു കരുതുന്ന മാരക രോഗങ്ങൾ തിരിച്ചെത്തുകയാണോ? മൂവാറ്റുപുഴയിൽ എട്ടുമാസവും നാല് വയസും പ്രായമായ സഹോദരങ്ങൾക്ക് വില്ലൻ ചുമ എന്ന ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കടുത്തു ചമയുമായി ചികിത്സ തേടിയെത്തിയ ഇരുവർക്കും പരിശോധനയിൽ വില്ലൻ ചുമയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാരപ്പെട്ടി സ്വദേശികളാണ് ഇരുവരും. ഇവർക്കു കുട്ടിക്കാലത്ത് വില്ലൻചുമ പ്രതിരോധത്തിന്റെ ഭാഗമായി എടുക്കേണ്ട ഡിപിടി വാക്സിനേഷൻ എടുത്തിരുന്നില്ല.
ബോർഡട്ടെല്ല പെർടുസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് വില്ലൻ ചുമ അഥവാ പെർട്ടൂസിസ്. പ്രധാന രോഗലക്ഷണം ചുമയായതിനാൽ തന്നെ ചുമയിലൂടെ പുറത്തെത്തുന്ന അണുക്കൾ വായുവിലൂടെ രോഗം വേഗത്തിൽ പടരുന്നു. ഡിഫ്ത്തീരിയ,വില്ലൻചുമ എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനായി ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെയ്പ്പാണ് ഡിപിറ്റി വാക്സിൻ എടുക്കാതിരുന്ന കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് നവജാത ശിശുക്കൾക്ക് ആറാം ആഴ്ച, പത്താം ആഴ്ച, പതിനാലാം ആഴ്ച എന്നീ ക്രമത്തിൽ മൂന്ന് കുത്തിവെയ്പുകളും തുടർന്ന് 16 24 അഴ്ചകൾക്കിടയിൽ ഒരു കുത്തിവെയ്പ്പും തുടർന്ന് 5 6 ആം വയസ്സിൽ വില്ലൻ ചുമയുടെ ഘടകം ഒഴിവാക്കിയ ഡീ ടീ ബൂസ്റ്റർ ഡോസും നൽകുകയാണ് ഈ വാക്സിന്റെ ഭാഗമായി ചെയ്യേണ്ടത്.വാക്സിൻ വിരുദ്ധരുടെ പ്രചരണങ്ങളിൽ വിശ്വസിച്ചാണ് ഇവർ കുട്ടികൾക്ക് ഈ കുത്തിവെപ്പുകൾ എടുക്കാതിരുന്നത്.
മൂക്കൊലിപ്പും ഇടവിട്ടുള്ള ചുമയുമായി തുടങ്ങുന്ന രോഗം 2 ആഴ്ചകൾക്കുള്ളിൽ ഗുരുതരമാകും. ഏതാനും മിനിറ്റുകൾ നീണ്ടു നിൽക്കുന്ന ശക്തമായ നിർത്താതെയുള്ള ചുമ രോഗിയെ അവശനാക്കും. ദിവസം 10 20 തവണ വരെ വന്നേക്കാവുന്ന ഈ ചുമ നിരകളാണ് വില്ലൻ ചുമയിലെ പ്രധാന വില്ലൻ. ഇത്തരത്തിലുള്ള അസഹ്യമായ കടുത്ത ചുമ 2 3 മാസങ്ങൾ വരെ നീണ്ടു നിന്നേക്കാം എന്നുള്ളതുകൊണ്ട് 100 ഡേ കഫ് ( 100 ദിവസചുമ ) എന്ന പേരിലും ഈ അസുഖം അറിയപ്പെടാറുണ്ട്. കടുത്ത ചുമ ശരീരത്തിലെ പല ഭാഗങ്ങളിലെയും രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കുന്നു. തലച്ചോറിലോ മറ്റ് ആന്തരാവയവങ്ങളിലോ ഇത്തരത്തിലുണ്ടാകുന്ന രക്തസ്രാവം കുഞ്ഞിനെ ജീവിതകാലം മുഴുവൻ ശയ്യാവലംബിയാക്കാനോ എന്തിന് മരണം തന്നെ സംഭവിക്കാനോ കാരണമാകാം. തീരേ ചെറിയ കുഞ്ഞുങ്ങൾക്കും ആരോഗ്യക്കുറവുള്ള കുട്ടികൾക്കും വില്ലൻ ചുമ ബാധിച്ചാൽ ചുമയുടെ അവസാനം അവർക്ക് വേണ്ടത്ര ദീർഘമായി ശ്വാസമെടുക്കാനുള്ള ശക്തിയില്ലാത്തതിനാൽ ഹൃദയമിടുപ്പ് കുറഞ്ഞു വരാം. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ കുഞ്ഞ് മരണപ്പെടാനാണ് സാധ്യത.
കേരളത്തിലെ ആരോഗ്യ മേഖല നേട്ടത്തിലേക്ക് കുതിക്കുന്നുവെന്ന് അധികാരികൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഈ വാർത്തകളും പുറത്തു വരുന്നത്. സംസ്ഥാനത്ത് ഒരു വയസിൽ താഴെയുള്ള 4773 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന്ത്. 2044 കുട്ടികൾ കുത്തിവെപ്പെടുക്കാത്ത മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. 2015-2016 വർഷത്തെ കണക്കുകൾ മാത്രമാണിത്. വാക്സിനുകൾ ദോഷകരമാണെന്നും വാക്സിൻ കമ്പനികൾക്കു വേണ്ടിയാണ് ഇത്തരം പ്രചരണങ്ങളെന്നുമാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണം. മതവിശ്വാസത്തിന്റെ ഭാഗമായും വാക്സിനുകൾ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നുണ്ട്.
അപൂർവമായി മാത്രം പാർശ്വഫലങ്ങൾ ഉണ്ടാക്കാറുള്ളതാണ് ഡിപിറ്റി വാക്സിൻ. വില്ലൻ ചുമയുടെ വാക്സിനിലെ നിർജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. പനി, ദേഹാസ്വാസ്ഥ്യം, സന്നി, നിർത്താതെയുള്ള കരച്ചിൽ, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ തുടർന്നു കുത്തിവയ്പു നടത്തുമ്പോൾ വില്ലൻ ചുമയുടെ വാക്സിൻ ഒഴിവാക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത്. ഡിപിറ്റി വാക്സിന്റെ ഗുണഫലങ്ങളെ കണക്കിലെടുത്ത് ഈ ചെറിയ അപകട സാധ്യതയ്ക്ക് പ്രാധാന്യം നൽകാറില്ല. ഇതിനെ പെരുപ്പിച്ച് കാട്ടിയാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണങ്ങളെല്ലാം.
കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറായ ജിനേഷ് പി.എസ് ഇക്കാര്യങ്ങൾ വിശദമായി ഫെയ്സബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പല ഡോക്ടർമാർക്കും അഞ്ച് വർഷത്തെ എംബിബിഎസ് പഠന കാലയളവിലും മൂന്ന് വർഷത്തെ പിജി റസിഡൻസി കാലയളവിലും കാണാൻ സാധിക്കാതിരുന്ന ഡിഫ്തീരിയയും വില്ലൻ ചുമയും ഒക്കെ അവർക്കിന്ന് കാണാനാകുന്നു. വാക്സിൻ വിരുദ്ധരുടെ മഹത്തായ വിജയമെന്നാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ വർഷവും ഡിഫ്തീരിയ മൂലമുള്ള മരണമുണ്ടാകുമെന്നും മലപ്പുറം ജില്ലയിലായിരിക്കും ഇത് കൂടുതലെന്നും ജിതേഷ് വ്യക്തമാക്കുന്നുണ്ട്.
ഇത്തരം വാർത്തകൾ ദിനം പ്രതി വരുന്നുണ്ടെങ്കിലും പല രക്ഷിതാക്കളും ഇപ്പോഴും വാക്സിനുകൾ എടുക്കാൻ തയാറായിട്ടില്ല. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നിരന്തരം ബന്ധപ്പെട്ട് ബോധവത്കരണം നടത്താനുള്ള ശ്രമങ്ങളിലാണ് അരോഗ്യവകുപ്പ് ഇപ്പോൾ നടത്തുന്നത്.
MNM Recommends
-
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് -
മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരായ ജനവികാരം; പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി; മത്സരിക്കുക, മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ -
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി -
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ -
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ -
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം -
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ -
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു -
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല -
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ -
തായ്ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക മരിച്ചു -
ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ വിട്ടയയ്ക്കും; തടവിലുള്ളവർക്ക് കോൺസുലർ ആക്സസ് നൽകും; കപ്പൽ വിട്ടയയ്ക്കുന്നത് മനുഷ്യത്വപരമായ നടപടി എന്ന നിലയിലെന്ന് ഇറാൻ വിദേശമന്ത്രി; ജീവനക്കാർക്ക് ആശ്വാസം -
പിണറായി പറഞ്ഞിട്ടാണ് ജാവ്ദേക്കറെ കണ്ടതെന്നും ജയരാജനെ ഒറ്റിയെന്നും ആരോപിച്ച് ആക്രമണം കടുപ്പിച്ച് വി ഡി സതീശൻ; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി; ഇപിയുടെ തുറന്നുപറച്ചിലിൽ കേന്ദ്ര നേതൃത്വത്തിലും അതൃപ്തി; ജയരാജന് എതിരെ നടപടി വന്നേക്കും -
ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം! -
'കാഫറിന് വോട്ടുചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജം; വർഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ല; വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു; ശൈലജ പറയുന്നത് ഇല്ലാത്ത കാര്യം'; വടകരയിൽ പോളിങ് നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഷാഫി പറമ്പിൽ -
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാവട്ടയിലുണ്ടായ സംഘർഷം; സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് സ്റ്റേഷനിലേത്തിച്ചെന്ന് യുഡിഎഫ് -
മഹാ വികാസ് അഘാഡി സഖ്യം ഒരു മുസ്ലിം നേതാവിനെ പോലും സ്ഥാനാർത്ഥിയാക്കിയില്ല; പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺഗ്രസ് വ്യതിചലിച്ചു; പ്രചാരണ സമിതിയിൽനിന്ന് രാജിവച്ച് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് -
ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം -
വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ അപകടം; പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- രാഹുൽ റായ്ബറേലിയിലും പ്രിയങ്ക അമേഠിയിലും മത്സരിക്കുമോ? റോബർട്ട് വാദ്രയെ ഒഴിവാക്കാൻ പുതിയ ഫോർമുലയും ചർച്ചകളിൽ; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നിർണ്ണായകം; വരുൺ ഗാന്ധി നോ പറഞ്ഞതോടെ ബിജെപിയും സ്ഥാനാർത്ഥിയെ തേടുന്നു; രാഹുൽ വയനാട് വിടുമോ?