500 രൂപയുടെ ഓണക്കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈകോ വില 320 രൂപ; ഓരോ കിറ്റിൽ നിന്നും അപ്രത്യക്ഷമായത് 180 രൂപയുടെ സാധനങ്ങൾ; 80 ലക്ഷം കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നഷ്ടം 144 കോടി രൂപ; സാധനങ്ങൾ മുക്കിയതിന് പുറമേ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ്; ഓപ്പറേഷൻ ക്ലീൻ ചിറ്റ് വിജിലൻസ് റെയ്ഡിലും ഗുണനിലവാരവും തൂക്കവും ഇല്ലെന്ന് കണ്ടെത്തൽ; ഓണക്കിറ്റിൽ തിരിമറി നടന്നത് എങ്ങനെ? സപ്ലൈകോ കമ്മീഷണർ മറുനാടനോട് പറഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന വിവാദത്തിൽ നിന്നും തലയൂരാനാകാതെ ഭക്ഷ്യവകുപ്പ്. ഓണത്തിനു സൗജന്യമായി വിതരണം ചെയ്യുന്ന കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങളില്ലെന്ന ആരോപണത്തിനു കൃത്യമായ മറുപടി നൽകാൻ കഴിയാത്തതാണ് വകുപ്പിന് തലവേദനയാകുന്നത്. കിറ്റിലെ സാധനങ്ങൾ എണ്ണി നോക്കിയും തൂക്കി നോക്കിയും വിലനിലവാരം പുറത്തു വിട്ടും കാർഡ് ഉടമകൾ നടത്തിയ നീക്കമാണ് വകുപ്പിന് ക്ഷീണമായത്. കിറ്റിൽ സാധനങ്ങൾക്ക് തൂക്കക്കുറവ് കാണുന്നു. കിറ്റിലെ സാധനങ്ങൾക്ക് മാർക്കറ്റ് വില 380 രൂപ. സപ്ലൈകോ വില 320 രൂപ. ഓരോ കിറ്റിലും 180 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും ഈ 180 രൂപ എവിടെ പോയി എന്ന ചോദ്യമാണ് ഭക്ഷ്യവകുപ്പിന് ക്ഷീണമായത്. ഒരു കിറ്റിൽ നിന്നും ലാഭിക്കുന്നത് 180 രൂപ. വിതരണം ചെയ്യുന്നത് 80 ലക്ഷം കിറ്റുകൾ. നഷ്ടമാകുന്നത് 144 കോടിയോളം രൂപ. ഈ തുക എവിടെ പോയി. ആരോപണങ്ങൾ ശക്തമായതോടെ വകുപ്പ് വെട്ടിലായ അവസ്ഥയായി. ഇതിനു തൊട്ടു പിന്നാലെയാണ് ഓപ്പറേഷൻ ക്ലീൻ കിറ്റ് എന്ന പേരിൽ വിജിലൻസ് റെയ്ഡും വന്നത്. സംസ്ഥാനത്താകെ സ്പ്ലൈകോയുടെ 58 പാക്കിങ് കേന്ദ്രങ്ങളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണു വിജിലൻസ് പരിശോധന നടത്തിയത്.
റെയിഡിലും തെളിഞ്ഞത് വ്യാപകമായ കൃത്രിമങ്ങൾ തന്നെയാണ്. പായ്ക്കിങ് തീയതി രേഖപ്പെടുത്തിയിട്ടില്ല. നിർമ്മാണ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച വന്നു എന്നും റെയിഡിൽ തെളിഞ്ഞത്. കിറ്റിൽ പറഞ്ഞ ശർക്കരയിൽ 100 ഗ്രാം വരെ തൂക്കക്കുറവ് ഉണ്ടെന്നും റെയിഡിൽ തെളിഞ്ഞു. എല്ലാ കിറ്റിലും എല്ലാ സാധനങ്ങളും ഇല്ല. വിജിലൻസ് മാർക്കറ്റ് വിലയിട്ടപ്പോൾ 400 മുതൽ 490 രൂപവരെ മാത്രമാണ് വിലയെന്നും വിജിലൻസ് കണ്ടെത്തി. ഓണക്കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ ഇല്ലെന്ന ആരോപണമാണ് വിജിലൻസും ശരിവെച്ചത്. ശർക്കരയുടെ ഇടപാടിൽ സപ്ലൈകോയ്ക്ക് 77 ലക്ഷം രൂപ നഷ്ടമുണ്ടായതായും വെളിപ്പെട്ടിട്ടുണ്ട്. ചില കിറ്റുകളിൽ 50 ഗ്രാം വീതമാണ് ശർക്കര കുറഞ്ഞത്. കമ്പനിയുടെ പേരോ പാക്കിങ് തീയതിയോ രേഖപ്പെടുത്താത്ത സാധനങ്ങളാണ് വന്നത്. ഇതിൽ ഡിപ്പോ മാനേജർമാർ സപ്ലൈകോ അധികൃതർക്ക് കത്തും നൽകിയിട്ടുണ്ട്.
കിറ്റിലെ സാധനങ്ങൾ ഇങ്ങനെ: പഞ്ചസാരയും ശർക്കരയും ഗോതമ്പ് നുറുക്കും (ഒരു കിലോഗ്രാം വീതം), ചെറുപയർ 500 ഗ്രാം, വെളിച്ചെണ്ണ 500 മില്ലിലീറ്റർ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി (100 ഗ്രാം വീതം), പപ്പടവും സേമിയയും (ഒരു പായ്ക്കറ്റ് വീതം). ഇതേ സാധനങ്ങൾ സപ്ലൈകോ ഔട്ലെറ്റിൽ നിന്നു വാങ്ങിയാൽ ചെലവാകുക 357 രൂപ മാത്രം. 20 രൂപയുടെ തുണിസഞ്ചിയും പാക്കിങ് ചാർജ് 5 രൂപയും കൂടി കൂട്ടിയാൽ പോലും 382 രൂപയേ ആകൂ. പൊതുവിപണിയിൽ മുന്തിയ ബ്രാൻഡുകൾ നോക്കി വാങ്ങിയാൽ പോലും 500 രൂപ ചെലവു വരില്ല. ഇതോടെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്.
അഞ്ഞൂറ് രൂപയുടെ കിറ്റിൽ അഞ്ഞൂറ് രൂപയുടെ സാധങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഭക്ഷ്യവകുപ്പ്. ഇന്നലെ നടത്തിയ വിജിലൻസ് അന്വേഷണവും വകുപ്പിന് ക്ഷീണമായി. കാർഡ് ഉടമകൾ ആക്ഷേപിച്ച രീതിയിൽ കിറ്റിലെ സാധനങ്ങൾക്ക് തൂക്കക്കുറവ് വന്നിട്ടുണ്ടെന്നും ഗുണമേന്മയില്ലെന്നും വകുപ്പിനും ബോധ്യമായിട്ടുണ്ട്. അഞ്ഞൂറ് രൂപയുടെ സാധനങ്ങൾ കിറ്റിൽ ഇല്ലാത്തതും പ്രശ്നമായി. ചില കിറ്റിൽ ചില സാധനങ്ങൾ ഇല്ലെന്നും അധികൃതർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് സിവിൽ സപ്ലൈസ് കമ്മിഷണർ പി.വേണുഗോപാൽ മറുനാടന് നൽകിയ വിശദീകരണം ഇങ്ങനെ:
പതിനൊന്നു അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. തൂക്കവും ഗുണനിലവാരവും ഉറപ്പ് വരുത്തണം എന്നാണ് നിർദ്ദേശം വന്നത്. എല്ലാ റേഷൻ കാർഡുകൾക്കും ഇത് നൽകണം. ഇതിന്റെ അവസാന വില എന്താണ് എന്ന് പറയാൻ കഴിയില്ല. വില നിലവാരം മാറിക്കൊണ്ടിരിക്കും. വിതരണത്തിനു ശേഷം മാത്രമേ എത്ര രൂപ വന്നു എന്ന് വിലയിരുത്താൻ കഴിയൂ. ഒരു കിറ്റിനു ഏഴു രൂപ റേഷൻ കടകൾക്ക് നൽകുന്നുണ്ട്.ബാഗിന് വരെ വിലയുണ്ട്. ഇതെല്ലാം ഉൾപ്പെട്ടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമേ മൊത്തം തുക മനസിലാക്കാൻ കഴിയൂ. വിലയല്ല അതിന്റെ പ്രശ്നം. ആയിരം രൂപയുടെ കിറ്റ് കൊടുത്തപ്പോഴും ഇതേ ആരോപണം വന്നിരുന്നു. ഒരു സപ്ലൈയറുടെ വില ആയിരിക്കില്ല മറ്റൊരു സപ്ലൈയറുടെ വില. ഒരു സിംഗിൾ സപ്ലൈയർക്കും 80 ലക്ഷം പേർക്കുള്ള സാധനങ്ങൾ നൽകാൻ കഴിയില്ല. സാധനങ്ങൾ എല്ലാം കിറ്റിലുണ്ടോ എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. അതിനുള്ള ശ്രമമാണ് നടക്കുന്നത്. വിജിലൻസ് റെയ്ഡ് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ജാഗരൂകരാകും. ആളുകൾ രാത്രിയും പകലും ഇരുന്നു ജോലി ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നത്. അപ്പോൾ അതിൽ ചിലപ്പോൾ തൂക്കവ്യത്യാസം വന്നേക്കും. ഇന്ന തൂക്കത്തിൽ ഉള്ള സാധനങ്ങൾ നൽകാൻ വേണ്ടി മാത്രമാണ് ആവശ്യപ്പെട്ടത്. കിറ്റിൽ സാധനങ്ങൾ കുറഞ്ഞാൽ മാവേലി സ്റ്റോറിൽ പറഞ്ഞു ഞങ്ങൾ അത് നൽകും-വേണുഗോപാൽ പറയുന്നു.
അതേസമയം ഇത് ഒരു രാഷ്ട്രീയ ആരോപണവുമായി മാറിയിട്ടുമുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ടു രംഗത്ത് വന്നത്. ഓണക്കിറ്റിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിനഷ്ടമായ സാധാരണ ജനങ്ങൾ വളരെ പ്രയാസം അനുഭവിക്കുന്ന സമയമാണിത്. അവർക്ക് ആശ്വാസമേകേണ്ട സർക്കാരാണ് ജനങ്ങൾക്ക് അർഹതപ്പെട്ട മുതൽ മോഷ്ടിച്ചത്. വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ സംഭവമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഓണക്കിറ്റിന്റെ മറവിൽ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. 88 ലക്ഷം കാർഡ് ഉടമകളാണ് ഓണക്കിറ്റിന്റെ ഉപഭോക്താക്കൾ. ഒരു കിറ്റിൽ നിന്നും 150 രൂപയിലധികം വച്ച് നടക്കുന്ന വെട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. ലോക്ക് ഡൗൺ സമയത്തു നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണത്തിലും സമാനമായ ആക്ഷേപം ഉണ്ടായി.ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റിന് ചെലവ് വെറും 750 രൂപമാത്രമാണുള്ളതെന്ന് അന്നും ആരോപണം ഉയർന്നിരുന്നു-മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഇങ്ങനെ:
ഓണക്കിറ്റിലും തട്ടിപ്പ് എൽഡിഎഫ് സർക്കാർ തട്ടിപ്പു സർക്കാർ തന്നെയാണ് എന്നതിന്റെ അവസാന ഉദാഹരണമാണ് ഓണകിറ്റ്. കിറ്റിൽ പറഞ്ഞ സാധനങ്ങൾ കമ്പോളത്തിൽ നിന്ന് വാങ്ങുമ്പോൾ ആകെ തുക:369 രൂപ. ഈ സാധനങ്ങൾ സപ്ളൈ കോയുടെ ചില്ലറ വില്പന ശാലയിൽ നിന്നുംവാങ്ങുമ്പോൾ ആകെ തുക:320 രൂപ. സർക്കാർ കിറ്റ് 500 രൂപ. ഒരു കിറ്റിൽ നിന്നും അടിച്ചെടുക്കുന്നത്: 500-320 = 180 രൂപ. ആകെ 80 ലക്ഷം കാർഡുടമകൾക്ക് കിറ്റുകൾ തയ്യാറാക്കി എന്നാണ് സർക്കാർ പറഞ്ഞത്. അപ്പോൾ 80 ലക്ഷം X 180 = 144കോടി. ഈ തുക എവിടേക്ക് പോയി. കോടികൾക്ക് വിലയില്ലാതായോ?
ഓണകിറ്റിലെ സാധനവില
പേര് tQy. മാർക്കറ്റ് വില മാവേലി വില
1)വെളിച്ചെണ്ണ---- 500gm. 82 65
2)മുളക് പൊടി--- 1പേക്ക്---- 24.----- 22
3)സാമ്പാർപൊടി----- 1പേക്ക്--- 26.----- 24
4)മഞ്ഞൾ പൊടി---- 1പേക്ക്---- 19-----. 18
)വെല്ലം ----- 1സg. 50. 50
6) മല്ലിപ്പൊടി---- 1പേക്ക്---- 16----- 14
7) പഞ്ചസാര 1സഴ 38. 25
8)പപ്പടം------ 1പേക്ക് ------ 15-------. 15
9) റവ----- 1 സg. 34. 33
10) ചെറുപയർ----- 500gm 50. 40
1) സേമിയ----- 1 പേക്ക്. ---- 15 ---- 14
ആകെ ------- 369.------- 320
MNM Recommends
-
എട്ടാം ക്ലാസുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി; വടി കൊണ്ട് മർദ്ദിച്ചു; ലൈംഗികമായി ഉപദ്രവിച്ചു; ആന്തരികാവയവങ്ങൾക്കടക്കം ഗുരുതര പരിക്ക്; പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം -
രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്തു; ദുരനുഭവം സ്വന്തം മണ്ഡലത്തിൽ വെച്ച്; വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി -
വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം -
വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും -
'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല; ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും'; റായ്ബറേലി - അമേഠി സീറ്റുകളെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വധേര; പ്രതികരണം, പ്രിയങ്കയെ മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ചെന്ന വാർത്തകൾക്കിടെ -
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം; മൂന്ന് ദിവസം കഴിഞ്ഞാൽ പത്തനാപുരം ഗാന്ധി ഭവനിൽ സേവനം; വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് മാതൃകാ ശിക്ഷ; സന്നദ്ധ സേവനം വീട്ടുകാരുടേയും അഭിപ്രായം അറിഞ്ഞ് -
ഉത്തേജക മരുന്ന് പരിശോധനക്ക് സാംപിൾ നൽകിയില്ല; ഒളിമ്പിക്സ് സെലക്ഷൻ ട്രയൽസിന് മുന്നോടിയായി ബജ്റംഗ് പുനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് നാഡ; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണം; ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടി -
'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ -
'നേപ്പാളിന്റേത് ഏകപക്ഷീയമായ നീക്കം; സ്ഥിതിഗതികളിലോ യഥാർഥ വസ്തുതകളിലോ മാറ്റം വരുത്തില്ല'; ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെടുത്തി നൂറ് രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ പ്രതികരിച്ച് എസ്. ജയശങ്കർ -
പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ചുമരെഴുത്തുകളും പോസ്റ്ററുകളുമില്ല; തിരഞ്ഞെടുപ്പിന് നിശബ്ദമായി ഒരുങ്ങി ഗോവ; ഇന്ത്യ സഖ്യത്തിന്റെ വരവ് മാറ്റമുണ്ടാക്കുമോ? വോട്ടെടുപ്പ് മെയ് ഏഴിന് -
തിരുനെൽവേലി ഈസ്റ്റ് ഡിസിസി പ്രസിഡന്റിന്റെ മരണം: ദുരൂഹത തുടരുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാർ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ; ലഭിച്ചില്ലെന്ന നിലപാടിൽ പൊലീസ്; പ്രതിഷേധവുമായി ബിജെപിയും -
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റിലായ തമിഴ്നാട്ടിലെ യൂട്ഊബർ സവുക്കു ശങ്കർ അഴിമതിക്കാരുടെ പേടിസ്വപ്നം; പുറത്തു കൊണ്ടുവന്നത് 2 ജി സ്പെക്ട്രം അടക്കം നിരവധി അഴിമതിക്കഥകൾ; വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനും ശങ്കറിന് എതിരേ കേസ് -
കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ -
കൊല്ലത്തെ വ്യാജമെത്രാൻ ആഗ്രഹിച്ചത് ഭാരതീയ ജനപക്ഷ പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ കയറിക്കൂടാൻ; കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ കയറിക്കൂടിയത് തിരിച്ചടിയായി; വ്യാജമെത്രാൻ ജെയിംസ് ജോർജിന്റെ ലക്ഷ്യം തകർത്തത് എൽഡിഎഫും യുഡിഎഫും ചേർന്ന് -
തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം -
വീടു കയറി സ്ത്രീകളെ അടക്കം ആക്രമിച്ചു; പൊലീസ് പിന്തുടർന്നപ്പോൾ ഒളിസങ്കേതങ്ങളിൽ മാറി മാറി താമസം; അച്ഛനും രണ്ടു മക്കളുമടക്കം ആറംഗ അക്രമി സംഘത്തെ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്ന് പൊക്കി പന്തളം പൊലീസ് -
പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലി; മേള പ്രമാണിമാർക്ക് വലത്തും ഇടത്തും നിന്നു സൃഷ്ടിച്ചത് അത്ഭുതം; ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന മാരാർ പൂര മേളത്തിന്റെ ബലം; 45 വർഷം തൃശൂരിനെ ത്രസ്സിപ്പിച്ച കലാകാരൻ വിടവാങ്ങി; കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു -
തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കള്ളക്കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം; തെക്കൻ ജില്ലകളിൽ അതിരൂക്ഷ ദുരിതം; കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം ശക്തമായി പാലിക്കണമെന്ന് സർക്കാർ; ഓറഞ്ച് അലർട്ട് തുടരും -
ബ്ലൂകോർണ്ണർ നോട്ടീസിൽ പ്രജ്വലിനെ കുടുക്കാൻ കരുക്കൾ നീക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ; അച്ഛനെ അകത്തിട്ടവർ തന്നെയും വെറുതെ വിടില്ലെന്ന് മനസ്സിലാക്കിയ ദേവഗൗഡയുടെ കൊച്ചുമകൻ; മംഗ്ലൂരുവിലേക്ക് പ്രജ്വൽ രേവണ്ണ പറക്കുന്നത് കീഴടങ്ങാൻ; കർണ്ണാടകയിൽ നാടകീയ നീക്കങ്ങൾ സജീവം -
മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
Most Read
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ