മാർ ആലഞ്ചേരിയെ പുറത്താക്കാനുള്ള എല്ലാ നീക്കവും പൊളിഞ്ഞതോടെ വ്യാജ പ്രചരണങ്ങൾ ശക്തമാക്കി വിമത വൈദികർ; ഒടുവിൽ ശ്രമം സ്ത്രീവിരുദ്ധനാക്കി മാറ്റാൻ; ചർച്ച് ആക്ട് നടപ്പിലാക്കാൻ നടത്തിയ പ്രതിഷേധവും മാർ ആലഞ്ചേരിക്കെതിരെയെന്ന് പറഞ്ഞവർ രാജ്യനിയമത്തേക്കാൾ വലുതാണ് സഭാ നിയമം എന്ന് മാർ ആലഞ്ചേരി പറഞ്ഞുവെന്നും പ്രചരിപ്പിച്ചു; വിമതരുടെ വാക്കുകൾ കേട്ടതു പോലെ വിളമ്പി മാധ്യമങ്ങളും
കൊച്ചി: സിറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ആലഞ്ചേരിയെ എങ്ങനേയും പുറത്താക്കിയേ അടങ്ങൂവെന്ന വാശിയിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ. അതിനായി ആലഞ്ചേരിക്കെതിരെ നിരന്തരം വാർത്തകളെത്തിക്കുകയാണ് അവർ. ഭൂമി ഇടപാടിൽ കെസിബിസിയുടെ ഒത്തുതീർപ്പ് എത്തിയതോടെ ആലഞ്ചേരിക്കെതിരായ നീക്കങ്ങൾ പൊളിഞ്ഞിരുന്നു. അതിന് ശേഷം പൊതു സമൂഹത്തിൽ കർദിനാളിനെ അപമാനിക്കാനും താറടിച്ചു കാണിക്കാനുമാണ് ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തെ നിയമം സഭയ്ക്ക് ബാധകമല്ലെന്ന് കർദിനാൽ പറഞ്ഞുവെന്ന് പോലും വാർത്ത എത്തി. ഇപ്പോൾ കർദിനാളിനെ സ്ത്രീവിരുദ്ധനാക്കാനാണ് നീക്കം.
പെസഹ ദിവസം സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന കർദിനാളിന്റെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ കർദിനാൾ വിരുദ്ധ വൈദിക വിഭാഗം രംഗത്ത് എത്തിയത് കരുതലോടെയാണ്. പെസഹദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന് സിറോ മലബാർ സഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ദിനത്തിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. പരമ്പരാഗത രീതിയിൽ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും കാലുകൾ കഴുകിയാൽ മതിയെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കർദിനാളിന്റെ ഉത്തരവിനെ വൈദികർ വിമർശിക്കുന്നത്. എല്ലാം അറിയാവുന്ന വൈദികരാണ് തെറ്റായ പ്രചരണം നടത്തുന്നത്. ഇത് മാധ്യമങ്ങൾ അതേ പോലെ നൽകുകയും ചെയ്യുന്നു. അങ്ങനെ കർദിനാളിനെ മോശപ്പെടുത്താൻ മുഖ്യധാരാ മാധ്യമങ്ങളും സജീവമായി ഇടപെടൽ നടത്തുന്നു.
ആഗോള കത്തോലിക്ക സഭയിൽ 2,000 വർഷത്തോളമായി നിലനിന്ന പാരമ്പര്യങ്ങളെ മാറ്റിക്കൊണ്ട് കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾക്കും പങ്കാളിത്തം നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം കാൽ കഴുകലിന് സ്ത്രീകളെക്കൂടി പരിഗണിക്കണമെന്ന് കാട്ടി വത്തിക്കാൻ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, സിറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെയ്ന്റ് തോമസിൽ ചേർന്ന സിനഡ് മാർപാപ്പയുടെയും കർദിനാൾ സംഘത്തിന്റെയും നിർദ്ദേശം തള്ളുകയായിരുന്നു. പൗരസ്ത്യസഭകളുടെ ആരാധനാ ക്രമത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് പ്രത്യേക പദവിയാണുള്ളത്. ഇതിനെ തള്ളിക്കളയാനാകില്ലെന്നാണ് സിറോ മലബാർ സഭയുടെ വാദം. ഇത് സിനഡ് തീരുമാനമാണ്. ഇതാണ് സർക്കുലറായി കർദിനാൾ പുറത്തിറക്കിയത്. എന്നാൽ ഈ തീരുമാനം സിനഡിന്റേതല്ല കർദിനാളിന്റേതാണെന്ന് വരുത്തി തീർത്തി ആലഞ്ചേരിയെ മോശക്കാരനാക്കാനാണ് വൈദികരിൽ ഒരു വിഭാഗത്തിന്റെ നീക്കം.
സഭയിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ്. കാനോനിക നിയമങ്ങളും ഇത് ഉറപ്പു നൽകുന്നുണ്ട്. അങ്ങനെയിരിക്കെ പെസഹ ദിവസം പുരുഷന്മാരുടെ കാലുകൾ മാത്രം കഴുകിയാൽ മതിയെന്ന മാർ ജോർജ് ആലഞ്ചേരിയുടെ ഉത്തരവ് സഭാ വിരുദ്ധമെന്നാണ് വൈദികരുടെ വാദം. യേശു 12 പുരുഷന്മാരുടെ കാലുകളാണ് കഴുകിയതെന്നും അതിന്റെ പ്രതീകമായിട്ടാണ് കാൽ കഴുകൽ ശുശ്രൂഷയെന്നുമാണ് സഭാ നേതൃത്വത്തിന്റെ മറുവാദം. എന്നാൽ, കാൽ കഴുകലിലൂടെ ഉദ്ദേശിക്കുന്നത് ഇടയൻ ഭൃത്യനായി മാറുന്ന മഹത്തായ സന്ദേശമാണെന്നും അതിന് സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും വൈദികർ പറയുന്നു. മാർപാപ്പയ്ക്ക് സ്ത്രീകളുടെ കാൽ കഴുകാമെങ്കിൽ കർദിനാളിനായിക്കൂടെ എന്നാണ് ഇവരുടെ ചോദ്യം. എന്നാൽ സിനഡിന്റെ തീരുമാനത്തിൽ കർദിനാളിന് ഒന്നും ചെയ്യാനാകില്ല. ഇത് അനുസരിക്കുക മാത്രമേ വഴിയുള്ളൂ. അങ്ങനെ സിനഡിന്റെ കൂട്ടായ തീരുമാനം പോലും കർദിനാളിന്റെ പുറത്ത് ചാരി വാർത്തി കൊടുപ്പിക്കുകയാണ് വിമത വൈദികർ.
സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന കർദിനാളിന്റെ ഉത്തരവിന് സിനഡ് നൽകിയ പിന്തുണ ചോദ്യം ചെയ്യാനാണ് വൈദികരുടെ നീക്കം. അടുത്ത സമിതി യോഗങ്ങളിൽ തന്നെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി അവതരിപ്പിക്കുമെന്ന് ഫാ. ജോസഫ് വയലിക്കോടത്ത് അറിയിച്ചു.സ്ത്രീകളുടെ കാലും കഴുകാം എന്ന് പോപ്പ് ഫ്രാൻസിസ് നടത്തിയ അഭിപ്രായവും സീറോ മലബാർ മെത്രാന്മാരുടെ സിനഡ് ചർച്ച ചെയ്തു വേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. സിനഡ് തീരുമാനം നടപ്പിലാക്കേണ്ട ബാധ്യത മേജർ ആർച് ബിഷപ്പിനല്ലാതെ മറ്റാർക്കാണ്. അത് മേജർ ആർച് ബിഷപ്പിന്റെ വ്യകതിപരമായ നിലപാടാക്കി ചിത്രീകരിക്കുന്നതുകൊടും ക്രൂരതയാണ്. കഴഞ്ഞ ദിവസം ചർച്ച ആക്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടു ചിലർ നടത്തിയ പ്രതിഷേധവും ഇവർ മാർ ആലഞ്ചേരിക്കെതിരെയുള്ള സമരമാക്കി മാറ്റിയിരുന്നു. ഇതെല്ലാം കർദിനാളിനെ പൊതുസമൂഹത്തിൽ മോശക്കാരനാക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഇത്തരക്കാർ മുതലെടുക്കുന്നത് സഭയിലെ പ്രശ്ങ്ങളെ കുറിച്ച് സാധാരണക്കാർക്കുള്ള അജ്ഞതയാണ്. പൊതു സമൂഹത്തിനു ഇതൊക്കെ കേൾക്കുമ്പോൾ മാർ ആലഞ്ചേരി ഒരു തട്ടിപ്പുകാരൻ ആണ് എന്ന് തോന്നുക സ്വാഭാവികം. ഇതിലൂടെ കർദിനാളിനെതിരെ പൊതുവികാരം ഉണ്ടാക്കുകയാണ് ലക്ഷ്യം.
നേരത്തെ രാജ്യ നിയമത്തെ കർദിനാൾ തള്ളിപ്പറഞ്ഞുവെന്നും വിവാദമുണ്ടാക്കി. ഇങ്ങനെ രാജ്യത്തിന് എതിരാണ് കർദിനാൾ എന്ന് വരുത്തി തീർക്കാനാണ് വിമതരുടെ ശ്രമം. ഇതിനെ സഭ പ്രസ്താവനയിലൂടെ പ്രതിരോധിച്ചിരുന്നു. രാജ്യത്തിന്റെ നിയം അനുസരിച്ച് ജീവിക്കുക എന്നത് പൗരന്റെ കടമയാണ്. എന്നാൽ ദൈവത്തിന്റെ നിയമത്തിന് പ്രാമുഖം കൊടുക്കുക. രാഷ്ട്രത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് വിചാരിക്കുന്നത് തെറ്റാണ്. സഭയിൽ പോലും പലപ്പോഴും അത് നടക്കുന്നുണ്ട്. കോടതി വിധികൾ കൊണ്ട് സഭയെ നിയന്ത്രിക്കാം എന്ന് നിശ്ചയിക്കുന്നവർ സഭയ്ക്കുള്ളിലുണ്ട്. കർത്താവ് പറഞ്ഞു നിങ്ങൾ ദൈവത്തിന്റെ രാജ്യവും അവിടുത്ത നീതിയും അന്വേഷിക്കുക. ബാക്കിയുള്ളതെല്ലാം നിങ്ങൾക്ക് കൂട്ടിച്ചേർക്കപ്പെടും-ഇതായിരുന്നു കർദിനാൾ ഉദ്ദേശിച്ചതെന്ന് സഭ പത്രക്കുറിപ്പും ഇറക്കി.
പൂർണ്ണമായ നീതി ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ച് മാത്രമേ ലഭിക്കൂവെന്നാണ് കർദിനാൾ വിശദീകരിച്ചത്. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ച് കർദിനാൾ രാജ്യ നിയമത്തിന് എതിരാണെന്ന് വരുത്തി തീർത്തത്. വിശ്വാസ വിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമ നീതിക്ക് ചേർന്നതല്ലെന്ന് സഭാ വക്താവ് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഈ വിവാദം കെട്ടടങ്ങി. തൊട്ട് പിന്നാലെയാണ് സ്ത്രീ കാൽകഴുകേണ്ടതെന്ന സിനഡ് തീരുമാനവും കർദിനാളിന്റേത് മാത്രമായി അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്.
MNM Recommends
-
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന -
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? മൊറാഴയിൽ നിരാമയ എത്തുന്നത് ബിജെപി നേതൃത്വത്തിന്റെ സഹായത്താൽ; തനിക്കെതിരെ ഗൂഢാലോചനയെന്ന് ഇ.പി ജയരാജൻ -
സംസ്ഥാനത്ത് നടന്നത് ശക്തമായ ത്രികോണ മത്സരം; യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം -
ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം -
ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്കാരം -
നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം -
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം; കിണർ പണിക്കിടയിൽ തളർന്ന് വീണ മാഹി സ്വദേശിക്ക് ദാരുണാന്ത്യം; പാലക്കാട് എലപ്പുള്ളിയിൽ കനാലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം സൂര്യാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് -
സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും -
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി; ഒരുസീറ്റിൽ ജയിക്കാനായി അവർക്ക് മുമ്പിൽ കീഴടങ്ങി; രാഹുലിനെ ഉന്നമിട്ട് ആരോപണങ്ങളുമായി നരേന്ദ്ര മോദി -
ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്കു തെറ്റുപറ്റി; പിഴവിന് കാരണം പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശം; പുനഃപരിശോധിക്കപ്പെടണം; അസാധാരണ തുറന്നു പറച്ചിലുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി -
മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി -
സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല; രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പ്രശ്നങ്ങൾ സൃഷ്ടിച്ചു; വോട്ട് ചെയ്യാനാകാതെ നിരവധി പേർ മടങ്ങി'; ഗുരുതര വീഴ്ചകൾ അന്വേഷിക്കണം; കമ്മീഷന് പരാതി നൽകി വി.ഡി സതീശൻ -
മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു -
റുവണ്ടൻ പദ്ധതി ഫലപ്രദം, അയർലൻഡിലേക്കുള്ള അഭയാർത്ഥി പ്രവാഹം തെളിവെന്ന് ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം റുവാണ്ടൻ പദ്ധതിയെ ഭയന്ന് അഭയാർത്ഥികൾ അയർലൻഡിലെക്ക് ഒഴുകുന്നുവെന്ന അയർലൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി മിഷേൽ മാർട്ടിന്റെ പ്രസ്താവനയെ തുടർന്ന് -
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; പരാതിയുമായി മകൾ രംഗത്ത്; നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ കേസെടുത്ത് പൊലീസ് -
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകും; കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാൻ പോകുന്നത്; ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് നീക്കം; ആരോപണവുമായി യോഗി ആദിത്യനാഥ്
Most Read
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- മക്കൾ രണ്ടും ലണ്ടനിൽ കൂലിപ്പണി ചെയ്തു കഷ്ടപ്പെടുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ; കൂലിപ്പണി രാജനെന്ന് സൈബർ ട്രോളുകൾ; യുകെയിൽ വിദ്യാർത്ഥി വിസയിൽ മക്കൾ കൂലിപ്പണി ചെയ്യുന്നതിൽ കേരളത്തിലെ എംപിക്കും സങ്കടം; എതിരാളി എംവി ബാലകൃഷ്ണന്റെ മകളും യുകെ മലയാളി
- എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും
- മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യവാഹനത്തിന് സൈഡ് നൽകാത്തതിൽ തർക്കം; വാഹനം കുറുകെ നിർത്തി എന്താണ് സൈഡ് തരാത്തതെന്ന് കെഎസ്ആർടിസി ഡ്രൈവറോട് മേയറുടെ ചോദ്യം; മോശമായി പെരുമാറിയെന്ന് കാണിച്ച് പരാതിയും; ഡ്രൈവർക്കെതിരെ കേസെടുത്തു