ഫൈവ് സ്റ്റാറിന് ആദ്യം വേണ്ടത് ബാർ ലൈസൻസ്; മോദിയെ ചാരി തടിയൂരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾക്കായുള്ള മാർഗ്ഗ രേഖയിൽ കാര്യങ്ങൾ വ്യക്തം; ഉമ്മൻ ചാണ്ടിയെ തള്ളി സുധീരനും ചെന്നിത്തലയും; പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി
ന്യൂഡൽഹി: ഘട്ടം ഘട്ടമായ മദ്യനിരോധനം എന്ന പ്രഖ്യാപിത ലക്ഷ്യം കാറ്റിൽ പറത്തിയാണ് സംസ്ഥാനത്ത് പുതിയ ആറു ബാർ ഹോട്ടലുകൾ കൂടി പ്രവർത്തനം തുടങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെയാണ് ഈ ഹോട്ടലുകൾ ബാർ സ്റ്റാറ്റ്സ് നേടിയെടുത്തത്. എല്ലാം ചെയ്തത് കേന്ദ്ര സർക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം പൊളിയുകയാണ്. ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ഫൈവ് സ്റ്റാർ സ്റ്റാറ്റസ് നൽകാറുള്ളൂ. അതായത് ബാർ ലൈസൻസ് സംസ്ഥാനം അനുവദിച്ചാൽ മാത്രമേ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ടാവുകയുള്ളൂ എന്നതാണ് വസ്തുത.
ആറ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസമാണ് ബാർ അനുമതി ലഭിച്ചത്. സുപ്രീംകോടതി വരെ പോയ ശേഷമാണ് ലൈസൻസ് നേടിയെടുത്തത്. ഇവയിൽ നാല് ഹോട്ടലുകൾ ത്രീ സ്റ്റാറിൽ നിന്ന് ഫൈ സ്റ്റാറിലേക്ക് ഉയർത്തപ്പെട്ടവയാണ്. ഇതോടെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. പത്ത് ഹോട്ടലുകൾ കൂടി അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ മദ്യവർജ്ജന നയത്തിന് എതിരാണ് പുതിയ ബാറുകളെന്ന വിമർശനം ഉയർന്നു. ഇതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നും ത്രീഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകില്ലെന്നുമുള്ള വിശദീകരണവുമായി മുഖ്യമന്ത്രി എത്തി. എന്നാൽ പുതിയ ബാർ നൽകണോ എന്നു തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രത്തെ പഴിചാരേണ്ട എന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. ഇതിന് പിറകെയാണ് ഹോട്ടലുകൾക്ക് സ്റ്റാറുകൾ അനുവദിക്കുന്ന മാനദണ്ഡം പുറത്തുവരുന്നത്.
അത് പ്രകാരം ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ഫൈവ് സ്റ്റാർ പദവി കിട്ടൂവെന്ന് വ്യക്തമാണ്. അതായത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആകുന്നതിന് മുമ്പ് തന്നെ ബാർ ലൈസൻസ് ഹോട്ടലുകൾക്ക് നൽകി. ഇത് ഉൾപ്പെടെകാട്ടി കേന്ദ്ര സർക്കാരിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ച് കേന്ദ്രം അനുമതി നൽകുകയും ചെയ്തു. ഈ വസ്തുത മറച്ചുവച്ചാണ് ബാറിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയ്യാറായതെന്നതാണ് വസ്തുത. ഫൈവ് സ്റ്റാർ ഹോട്ടലിന് ബാർ കൊടുക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണെന്ന് വരുത്താനായിരുന്നു ശ്രമം. 'കേന്ദ്ര സർക്കാർ ഫൈവ് സ്റ്റാർ പദവി കൊടുക്കുമ്പോൾ ഞങ്ങൾക്ക് എന്ത് ചെയാൻ പറ്റും 'എന്നാണു മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറപടിയായി നൽകിയത്. ഇന്ത്യയിൽ നിലവിലിരിക്കുന്ന നിയമപ്രകാരം ബാർ ഇല്ലാത്ത ഒരു ഹോട്ടലിനു 5 സ്റ്റാർ പദവി കിട്ടില്ല എന്നാണ് പുറത്തു വന്ന മാർഗ്ഗ നിർദ്ദേശ രേഖ വ്യക്തമാക്കുന്നത്.
ഒരു ഹോട്ടൽ ഫൈവ് സ്റ്റാർ ആക്കാൻ ലൈസൻസ് കൊടുക്കുന്നത് കേന്ദ്രം സർക്കാരിലെ ടൂറിസം വകുപ്പാണ്. സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു 10,12 എൻഒസി കിട്ടിയാലേ കേന്ദ്രത്തിലേക്ക് 5 സ്റ്റാർ എന്ന് പറഞ്ഞ് അപേക്ഷ പോലും നൽകാൻ പറ്റൂ. അതിലൊന്നാണ് ബാർ ലൈസൻസ്. ഫൈവ് സ്റ്റാർ ബാർകിട്ടിയ ഒരു ഹോട്ടൽ എക്സൈസ് മന്ത്രിയുടെ മണ്ഡലത്തിലെ ക്രൗൺപ്ലാസ, ഇതിന് ഫോർസ്റ്റാർ ലൈസൻസിന് തദ്ദേശസ്ഥാപന എൻഒസി നൽകിയെന്ന പേരിലാണ് പണ്ട് സുധീരൻ കോൺഗ്രസ് ഭരിക്കുന്ന മരട് നഗരസഭയിലെ അംഗങ്ങൾക്കെതിരെ നടപടിയെടുത്തത്. അതേ ഹോട്ടലിനും ഫൈവ് സ്റ്റാറിന്റെ പേരിൽ ഇപ്പോൾ ബാർ ലൈസൻസ് നൽകുകയാണ് ചെയ്തത്.
യു.ഡി.എഫിന്റെ മദ്യനയവും ബാർ കോഴയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരും പകരുന്നതിനിടയിലാണ് അര ഡസൻ ബാർലൈസൻസുകൾ പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. കൊച്ചി മരടിലെ ക്രൗൺ പ്ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്സ്, ആലപ്പുഴയിലെ ഹോട്ടൽ റമദ , തൃശ്ശൂർ ജോയ്സ് പാലസ്, അങ്കമാലി സാജ് എർത്ത് റിസോർട്ട്സ് , വയനാട് വൈത്തിരി വില്ലേജ് റിസോർട്ട് എന്നിവക്കാണ് എക്സൈസ് കമ്മിഷണർ ബാർ ലൈസൻസ് നൽകിയത്. ഇവയെല്ലാം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. എന്നാൽ, ഇതിൽ നാലെണ്ണം ത്രീ സ്റ്റാറിൽ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്ഗ്രേഡ് ചെയ്തതാണ്. സാജ് എർത്ത് റിസോർട്ട് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് ബാർ ലൈസൻസ് കരസ്ഥമാക്കിയത്.
ഇന്ത്യയിലെ ഹോട്ടലുകൾക്ക് 5സ്റ്റാർ പദവി കൊടുക്കുന്നതു കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. ഇതുയർത്തിയാണ് പുതിയ ബാറുകൾ അനുവദിച്ചത് കേന്ദ്രമാണെന്ന് വരുത്താൻ നീക്കം നടന്നത്. എന്നാൽ വാദത്തിലെ പൊള്ളത്തരം പുറത്തുവന്നതോടെ മദ്യനയം കുറ്റമറ്റരീതിയിൽ നടപ്പാക്കണമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു. അതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഉചിതമായ തീരുമാനം സ്വകീരിക്കണമെന്നും സുധീരൻ പറഞ്ഞു. പുതിയ ബാർ ലൈസൻസ് സർക്കാരിന്റെ മദ്യനയത്തിൽ വിരുദ്ധമല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാൽ ഈ സാഹചര്യത്തിൽ കൊടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കണം. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി
വിവാദം മദ്യനയത്തിന്റെ ഭാഗമാണ് പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് അനുവദിച്ചതെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒടുവിൽ നിലപാട് മാറ്റി. മദ്യനയത്തിൽ ഒരു മാറ്റവുമില്ല. നയം കർശനമായി നടപ്പാക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെന്നിത്തലയും സുധീരനും നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് ഇത്.
മദ്യനയം സംബന്ധിച്ച് മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. ഇന്നുള്ള വ്യവസ്ഥയ്ക്കപ്പുറത്തേക്ക് വേണമെങ്കിൽ പോവുമെന്നും മുഖ്യമന്ത്രി മലപ്പുറം പ്രസ് ക്ളബ്ബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
MNM Recommends
-
13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി -
കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും -
പത്ത് ദിവസത്തോളം വെള്ളം കിട്ടാതെ അലഞ്ഞ കാട്ടാന ചരിഞ്ഞു; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം -
വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ -
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകാനുള്ള തയ്യാറെടുപ്പിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ -
അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും -
തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ -
ഗൂഗിൾപേയിൽ പണം നൽകുന്നതിനെച്ചൊല്ലി തർക്കം; ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു -
ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറിക്കാരനിൽ നിന്നും പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു; പത്തനാട് സ്വദേശിക്ക് നഷ്ടമായത് 3500 രൂപയും ലോട്ടറി ടിക്കറ്റുകളും -
പാലക്കാട് തുടർച്ചയായ രണ്ടാം ദിവസവും ഉഷ്ണ തരംഗം; ഇന്നലെ താപനില 41.8 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി: ഇന്നലെ രേഖപ്പെടുത്തിയത് സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് -
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -
നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ -
തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്; പത്ത് റൺസ് ജയത്തോടെ ഡൽഹി അഞ്ചാം സ്ഥാനത്ത്; ആറാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിൽ -
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെച്ചു; കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ -
ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ
Most Read
- ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം
- തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ
- ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്?
- നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി