നിരവധി രക്ഷിതാക്കൾ സംഘടിച്ചു വന്ന് 'കിത്താബ്' പിൻവലിച്ചില്ലെങ്കിൽ ടിസി ആവശ്യപ്പെട്ടു; ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറയ്ക്കുമെന്ന് ആയപ്പോൾ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായി; 'സ്വർഗ്ഗത്തിൽ ഹൂറന്മാരുണ്ടോ?' എന്ന് ചോദിച്ച് വിവാദമായ നാടകത്തിന് അനുമതി നിഷേധിച്ചത് സ്കൂൾ അധികൃതർക്കു നേരെ വന്ന കടുത്ത സമ്മർദം; ഇതേ സമ്മർദം സാംസ്കാരിക പ്രവർത്തകർക്ക് നേരെയുമെന്ന് റഫീഖ് മംഗലശ്ശേരി: വീണ്ടും ആളിക്കത്തി കിത്താബ് വിവാദം
കോഴിക്കോട്: വിവാദമായ കിത്താബ് നാടകം സംസ്ഥാന സ്കുൾ കലോത്സവത്തിലേക്ക് പോവാതെ പിൻവലിക്കപ്പെട്ടതിനുപിന്നിൽ രക്ഷിതാക്കളുടെയും കടുത്ത സമ്മർദം. നാടകം വിവാദമാവുകയും അത് മുസ്ലിം വിരുദ്ധമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ രക്ഷിതാക്കളുടെ കടുത്ത സമ്മർദമാണ് സിപിഎം നിയന്ത്രണത്തിലുള്ള ട്രസ്റ്റ് നടത്തുന്ന മേമുണ്ട ഹയർസെക്കൻഡിറി സ്കൂളിനുനേരെയുണ്ടായത്്. നിരവധി പേർ സ്കൂളിൽ സംഘടിച്ചെത്തി ടിസി ആവശ്യപ്പെടുകയുണ്ടായെന്ന് പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ഒരു അദ്ധ്യാപകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫോൺ കോളുകളുടെ ബഹളം വേറെയും. ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറക്കുമെന്ന് ആയപ്പോൾ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായതാണ് നാടകത്തിന് സത്യത്തിൽ സംഭവിച്ചത്. അമ്പതുകുട്ടികൾ കുറഞ്ഞാൽപോലും ഡിവിഷൻ ഫാൾ വരും. രണ്ട് അദ്ധ്യാപകരുടെയെങ്കിലും പണി പോവും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാടകം ആലപ്പുഴയിലെ സംസ്ഥാന കലോത്സവത്തിൽ പോവേണ്ട എന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചത്.
എന്നാൽ നാടകത്തിൽ അഭിനയിച്ച കുട്ടികൾക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി പറയുന്നു. കൈ പോയാലും കാൽ പോയാലും കളിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു കുട്ടികൾ. പക്ഷേ നാടകവുമായി മുന്നോട്ടു പോയാൽ സ്കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളെ ടി.സി വാങ്ങിച്ചു കൊണ്ടു പോകുമെന്ന രക്ഷിതാക്കളുടെ ഭീഷണിയടക്കം മേമുണ്ട സ്കൂളിന് നേരിടേണ്ടി വന്നിരുന്നു. സംഭാഷണങ്ങളിൽ ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കാമെന്ന വാദം പോലും ചർച്ചയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്കൂളധികൃതർക്ക് നാടകാവതരണത്തിൽ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.- റഫീഖ് മറുനാടൻ മലയാളിയോട് പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം നാടകം സൂപ്പർ ഹിറ്റായിരിക്കയാണ്. കിതാബ് നാടകത്തിന്റെ സ്ക്രിപ്റ്റ് പ്രതിഫലം കൂടാതെ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റഫീഖ് മംഗലശ്ശേരി പറഞ്ഞു. തന്നെ സമീപിക്കുന്ന ഏതു വ്യക്തിക്കും സംഘടനയക്കും നിബന്ധനകളില്ലാതെ നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറുമെന്നും, ആർക്കു വേണമെങ്കിലും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നും റഫീഖ് പറയുന്നു. കേരളത്തിലെ ഏറ്റവും മികച്ച നാടകപ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നോ രണ്ടോ വേദികളിൽ കിതാബ് റഫീഖിന്റെ തന്നെ സംവിധാനത്തിൽ അവതരിപ്പിക്കാനും പദ്ധതികളുണ്ട്.
നാടകം മറ്റു വേദികളിലെത്തിക്കാനുള്ള സഹായവാഗ്ദാനവുമായി നൂറോളം സംഘടനകൾ തന്നെ ഇതിനോടകം സമീപിച്ചു കഴിഞ്ഞെന്ന് റഫീഖ് പറയുന്നു. 'കലാസമിതികൾ, ക്ലബുകൾ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി, ബാലസംഘം എന്നിങ്ങനെ കേരളത്തിലെ നൂറോളം പുരോഗമന സംഘങ്ങൾ സമീപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സംഘങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കാനല്ല, മറിച്ച് എല്ലാവരിലേക്കും നാടകമെത്താനായി എല്ലാവർക്കും സ്ക്രിപ്റ്റ് കൊടുക്കാനാണ് തീരുമാനം. യാതൊരു പ്രതിഫലവും വാങ്ങാതെ ആ സ്ക്രിപ്റ്റ് കേരളത്തിനു മുന്നിൽ വയ്ക്കുകയാണ്.'
'കിത്താബിനൊപ്പം' ക്യാമ്പയിനിൽ ഒപ്പിടുകയും പിന്നീട് അതിൽ നിന്ന് പിൻവലിയുകയും ചെയ്ത സച്ചിദാനന്ദനടക്കമുള്ള എഴുത്തുകാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും പരിഹാസവും നിറയുകയാണ്. നാടകം പിൻവലിക്കുകയും രണ്ടാംസ്ഥാനം നേടിയ എലിപ്പെട്ടി നാടകത്തെ സംസ്ഥാന മത്സരത്തിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്ത ശേഷമാണ് സച്ചിദാനന്ദനടക്കമുള്ള ഒരുകൂട്ടം എഴുത്തുകാരും മറ്റും നാടകത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. എന്നാൽ പ്രസ്താവനയിൽ ഒപ്പിട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് സച്ചിദാനന്ദൻ, എസ്. ഹരീഷ് തുടങ്ങിയ എഴുത്തുകാർ പ്രസ്താവനയിൽ നിന്ന് പിൻവലിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ഉണ്ണി.ആർ തനിക്ക് കത്തെഴുതിയെന്നും ഇസ്ലാമിനെ കിത്താബ് പ്രാകൃതമായി ചിത്രീകരിക്കുകയാണെന്നും ഉണ്ണി പറഞ്ഞതായും സച്ചിദാനന്ദൻ വിശദീകരിക്കുന്നു. നാടകം കാണാൻ അവസരം ഉണ്ടായിട്ടില്ലെന്നും നാടകം കളിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവർ ഈ വസ്തുതകൾ കണക്കിലെടുത്ത് സ്വന്തം അഭിപ്രായം പുനഃപരിഗണനയ്ക്ക് വിധേയമാക്കണമെന്നുമാണ് സച്ചിദാനന്ദൻ ആവശ്യപ്പെട്ടത്. സച്ചിദാനന്ദന്റെ ഈ വഞ്ചനാപരമായ നിലപാടിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ കടുത്തവിമർശനം ഉയരുന്നത്. പതിഷേധക്കുറിപ്പിൽ ഒപ്പുവെച്ചവരെ പിന്തിരിപ്പിക്കുകയും കിത്താബ് എന്ന നാടകം ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നു എന്നും അത് പ്രാകൃത ഇസ്ലാമിനെയാണ് ചിത്രീകരിക്കുന്നതെന്നും വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്ന ഉണ്ണി.ആർ എന്ന ബിംബം ഉടഞ്ഞു ചിതറേണ്ടതുണ്ടെന്ന് കിത്താബിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരി പ്രതികരിച്ചു. റഫീക്കിന്റെ കിത്താബാണോ, ഉണ്ണി .ആറിന്റെ വാങ്കാണോ ഇസ്ലാമിനെ പ്രാകൃതമാക്കിയതെന്ന ചർച്ചയ്ക്ക് താൻ തയാറാണെന്നും റഫീക്ക് വെല്ലുവിളിക്കുന്നു.
പ്രസ്താവന പത്രങ്ങൾക്ക് കൊടുത്തശേഷമാണ് എസ്. ഹരീഷ് പേരൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ബൈജു മേരിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു. രണ്ടാം ദിവസമാണ് ഉണ്ണി ആർ ആവശ്യപ്പെട്ടതെന്നതിനാലാണ് പിന്തുണ പിൻവലിക്കുന്നതായി സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ബൈജു തുടരുന്നു. പ്രസിദ്ധീകരിക്കുന്ന കഥകളുടെ സ്വതന്ത്ര ആവിഷ്കാരങ്ങൾ കലോത്സവങ്ങളിൽ നാടകങ്ങളായി അരങ്ങേറാറുണ്ടെന്നും ടാഗോറും സാറാ ജോസഫും മഹാേശ്വതാദേവിയും സന്തോഷ് ഏച്ചിക്കാനവും ചാർലി ചാപ്ലിനും റോയൽറ്റി അവകാശപ്പെട്ട് രംഗത്ത് വരാറില്ലെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഉണ്ണി.ആറിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. സംസ്ഥാന സർക്കാറിന്റെ നവോത്ഥാന മതിലുമായി കൂട്ടിക്കെട്ടി ഒരു പ്രത്യേകതരം നവോത്ഥാനം എന്നപേരിലാണ് ഈ ഇരട്ടത്താപ്പിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.
MNM Recommends
-
റുവണ്ടൻ പദ്ധതി ഫലപ്രദം, അയർലൻഡിലേക്കുള്ള അഭയാർത്ഥി പ്രവാഹം തെളിവെന്ന് ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം റുവാണ്ടൻ പദ്ധതിയെ ഭയന്ന് അഭയാർത്ഥികൾ അയർലൻഡിലെക്ക് ഒഴുകുന്നുവെന്ന അയർലൻഡ് ഡെപ്യൂട്ടി പ്രധാനമന്ത്രി മിഷേൽ മാർട്ടിന്റെ പ്രസ്താവനയെ തുടർന്ന് -
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; പരാതിയുമായി മകൾ രംഗത്ത്; നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ കേസെടുത്ത് പൊലീസ് -
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകും; കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാൻ പോകുന്നത്; ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് നീക്കം; ആരോപണവുമായി യോഗി ആദിത്യനാഥ് -
കുറഞ്ഞത് മറ്റു മുന്നണികളുടെ വോട്ട്; താൻ കൃത്യമായ ഭൂരിപക്ഷത്തിൽ ജയിക്കും; അതെത്രയെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് ആന്റോ ആന്റണി; പത്തനംതിട്ടയിൽ കോൺഗ്രസും വലിയ പ്രതീക്ഷയിൽ -
അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വന്ന അനിൽ കെ. ആന്റണി അത്ഭുതങ്ങൾ കാട്ടുമോ? എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ എൻഡിഎയ്ക്ക് മറിഞ്ഞുവെന്ന് സൂചന; കുറഞ്ഞ പോളിങ് ശതമാനത്തിൽ അനിലിനും പ്രതീക്ഷ -
'ഹർദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? വ്യക്തികൾക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം; ഓസ്ട്രേലിയ ടീം ഗെയിമാണ് ഇഷ്ടപ്പെടുന്നത്; സമീപനം മാറ്റിയില്ലെങ്കിൽ ലോകകപ്പ് പോലെ വലിയ ടൂർണമെന്റുകൾ ജയിക്കാനാവില്ല'; തുറന്നുപറഞ്ഞ് ഇർഫാൻ പഠാൻ -
മൂന്നു സ്ഥാനാർത്ഥികളോടും താൽപര്യമില്ല; എൽഡിഎഫും യുഡിഎഫും ജയിച്ചാൽ ഒരു പോലെ; ആര് വന്നാലും ജനത്തിന്റെ ദുരിതം തുടരും; ചൂടും വെയിലും സഹിച്ച് ഇവരെയൊക്കെ ജയിപ്പിച്ച് വിട്ടിട്ട് എന്തു കിട്ടാൻ? പത്തനംതിട്ടയിൽ പോളിങ് ശതമാനം കുറയാൻ കാരണം ഇതൊക്കെ -
എൽഡിഎഫിന് ചെയ്യാതെ പോയത് 17,000 വോട്ടെന്ന് വിലയിരുത്തൽ; എന്നാലും തോമസ് ഐസക്ക് അരലക്ഷം വോട്ടിന് ജയിക്കുമെന്ന് സിപിഎമ്മിന് പ്രതീക്ഷ; അടിയൊഴുക്കുകൾ നിർണായകം: പത്തനംതിട്ടയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം വളരെക്കുറവാകും -
മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം -
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അശ്ലീല വീഡിയോകൾ പ്രചരിച്ചു; ജെ.ഡി.എസ്. സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ രാജ്യംവിട്ടെന്ന് അഭ്യൂഹം; ദേവഗൗഡയുടെ കൊച്ചുമകൻ മുങ്ങിയത് ഫ്രാൻക്ഫർട്ടിലേക്ക്? വീഡിയോ വ്യാജമെന്ന് ജെഡിഎസ് നേതൃത്വം -
മേഗൻ മെർക്കലിനെ മറ്റൊരു പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്താൻ നെറ്റ്ഫ്ളിക്സ് ഇറങ്ങിയേക്കും; തന്റെ പുതിയ കുക്കിങ്- ലൈഫ്സ്റ്റൈൽ ബിസിനസ്സ് നടത്താൻ മുന്നിട്ടിറങ്ങണമെന്ന് നെറ്റ്ഫ്ളിക്സിനോട് അപേക്ഷിച്ച് മേഗൻ -
മെഡിക്കൽ ടെസ്റ്റുകൾ നടത്താൻ ഡ്രോണുകൾ ഉപയോഗിച്ച് ബ്രിട്ടനിലെ ഹോസ്പിറ്റലുകളും; ഗൂഗിളിന്റെ ഓട്ടോണോമസ് ഡ്രോണിന്റെ പുതിയ ടെക്നോളജി ഉപയോഗിക്കുന്നത് രക്ത സാമ്പിളുകൾ ലണ്ടൻ ഹോസ്പിറ്റലുകളിൽ നിന്ന് അയയ്ക്കുവാൻ -
'ടെസ്റ്റ് പരമ്പരയിൽ ജുറലിന്റെ പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്; ഞങ്ങൾക്ക് അവനിൽ വിശ്വാസമുണ്ട്; നെറ്റ്സിൽ ഒന്നും രണ്ടും മണിക്കൂർ പരിശീലനം നടത്തുന്നു'; ലഖ്നൗവിനെതിരായ വിജയത്തിൽ പങ്കാളിയായ ധ്രുവ് ജുറലിനെ പിന്തുണച്ച് സഞ്ജു സാംസൺ -
കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്; 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല'; വിചിത്ര നിർദ്ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ് -
മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് കസ്റ്റഡിയിലെടുത്ത അതിഥി തൊഴിലാളികൾ; ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ ചെറുതന സ്വദേശി അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി -
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു; അരവിന്ദർ സിങ് ലവ്ലിയുടെ രാജി സംഘടനാ തലത്തിലെ അതൃപ്തി കാരണം; ആം ആ്ദമി സഖ്യത്തിലും കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലും അടക്കം ലവ്ലിക്ക് ശക്തമായ എതിർപ്പ് -
നരേന്ദ്ര മോദിയുടെ മുസ്ലിം വിദ്വേഷ പരാമർശം ചോദ്യം ചെയ്തു; ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മുൻ ചെയർമാൻ അറസ്റ്റിൽ; പാർട്ടിയിൽനിന്നും പുറത്താക്കിയതിന് പിന്നാലെ നടപടി; സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി -
ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന്; കൊച്ചു മകന്റെ പിറന്നാൾ ദിനത്തിലാണ് വന്നത്; ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം; വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്റെ ശീലമല്ല; തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; ഗൂഢാലോചനാ സിദ്ധാന്തം നിരത്തി ഇ പി ജയരാജന്റെ പ്രതിരോധം -
ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ് -
കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
Most Read
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- വിമർശനത്തിയീൽ നിൽക്കവേ കെ സുധാകരനെ കണ്ട് ഇ പി ജയരാജൻ; കല്യാണ വീട്ടിൽ കണ്ടുമുട്ടിയ നേതാക്കൾ ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു; ഇ പിയെ വെട്ടിലാക്കിയ വിവാദം കത്തിയത് ബിജെപിയിലേക്ക് പോകാൻ ഇ പി ചർച്ച നടത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലോടെ
- കേന്ദ്രമന്ത്രി സ്ഥാനം രണ്ട് വർഷത്തേക്ക് ഒഴിവ് അഭ്യർത്ഥിച്ചു; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; അഞ്ച് വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്; തൃശ്ശൂരിലെ വിജയപ്രതീക്ഷയിൽ ഭാവികാര്യങ്ങളെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
- 13 വർഷത്തോളം 8 പെൺകുട്ടികളെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചതിന് പാക്കിസ്ഥാൻ വംശജരായ 20 ഓളം കുറ്റവാളികൾക്ക് മൊത്തം 346 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; വെസ്റ്റ് യോർക്ക്ഷയറിൽ നടത്തിയ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ച് ലീഡ്സ് ക്രൗൺ കോടതി
- അമേരിക്കയിലെ കാർ അപകടം; നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ശ്രമം: മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും
- സദാസമയവും സുഹൃത്തുക്കളുമായി വീഡിയോകോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
- തിരഞ്ഞെടുപ്പു ദിനത്തിലെ മുഖ്യമന്ത്രിയുടെ പരസ്യശാസനയോടെ പാർട്ടിയിൽ ഇ. പി ഒറ്റപ്പെട്ട നിലയിൽ; ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തില്ല; മുതിർന്ന നേതാവിനെ പാർട്ടി പൂർണമായും തള്ളുമോ? നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ
- കനൗജിൽ അഖിലേഷ് മത്സരിക്കാൻ തീരുമാനിച്ചതോടെ യുപിയിൽ മത്സരം കടുപ്പിക്കാൻ കോൺഗ്രസും; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും; മത്സരത്തിന് തയ്യാറായി നിൽക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം; തിങ്കളോ ചൊവ്വയോ പത്രിക നൽകിയേക്കും
- എം ഡി എച്ച്, എവറസ്റ്റ് മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി: ഇന്ത്യൻ കറിപൗഡർ കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും; ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാർക്കറ്റിലും വൻ തിരിച്ചടി
- മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം 2024 ൽ മൂന്ന് ദിവസമുള്ള ഇലക്ട്രോണിക് ബ്ലാക്ക് ഔട്ടും പ്രവചിച്ച് ബ്രസീലിലെ, ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രവാചകൻ; ഇലക്ട്രോ മാഗ്നറ്റിക് പൾസ് സാങ്കേതിക വിദ്യയാൽ സംഭവിക്കുന്ന അവസ്ഥ ലോകത്തെ നിശ്ചലമാക്കുമെന്നും പ്രവചനം