പാവങ്ങളുടെ പാർട്ടിയെ പ്രതിനിധീകരിച്ച് ഡൽഹിക്ക് പോയ എ സമ്പത്ത് ഒരു വർഷം ടി എ ഇനത്തിൽ വാങ്ങിയത് 38 ലക്ഷം രൂപ! ശ്രീമതി ടീച്ചർ 32.5 ലക്ഷവും എം ബി രാജേഷ് 30 ലക്ഷവും വാങ്ങിയപ്പോൾ രാജ്യസഭയ്ക്ക് പോയ സി പി നാരായണൻ വാങ്ങിയത് 58 ലക്ഷം! വിപ്ലവ പാർട്ടിയുടെ ബംഗാൾ എം പി ഋതബ്രതാ ബാനർജിയുടെ ടി എ 69 ലക്ഷം; കെ സി വേണുഗോപാൽ 32 ലക്ഷവും കെ വി തോമസ് 31 ലക്ഷവും കീശയിലാക്കി: ടൈംസ് നൗ ചർച്ചയിൽ നാണം കെട്ട് കേരളം
ന്യൂഡൽഹി: പാർലമെന്റിൽ ശോഭിക്കുന്ന എംപിമാരുടെ കൂട്ടത്തിൽ മുമ്പിലാണ് കേരളത്തിൽ നിന്നുള്ള എംപിമാർ. രാജ്യത്തിന്റെ തന്റെ പ്രതിപക്ഷമെന്ന നിലയിലാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രവർത്തനം. രാജ്യസഭയിൽ ആയാലും ലോക്സഭയിൽ ആയാലും മികച്ച പ്രകടനമാണ് ഇവരുടേത്. സഭയിലെ പ്രകടനം പോലെ തന്നെ മറ്റു കാര്യങ്ങളിലും കേരള എംപിമാർ മുന്നിലാണെന്നാണ് വ്യക്തമാകുന്ന വിവരങ്ങൾ. പാർലമെന്റിലെ തന്നെ ഇടതു എംപിമാർ മുന്നിൽ നിൽക്കുന്ന കാര്യം ഖജനാവ് ധൂർത്തടിക്കുന്ന കാര്യത്തിലാണ്. ഇത്തരത്തിൽ ഒരു വ്യാഖ്യാനവുമായി എംപിമാരുടെ ടി എ, ഡി എ വിവരങ്ങൾ പുറത്തുവിട്ടത് ടൈംസ് നൗ ചാനലിന്റെ ചർച്ചയിലാണ്.
പാവങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും പാർട്ടിയെ പ്രതിനിധീകരിച്ച് ഡൽഹിക്ക് പോയ ഇടതു എംപിമാർ ഒരു വർഷം യാത്രാപ്പടി ഇനത്തിൽ വാങ്ങിയത് വലിയൊരു തുക തന്നെയാണ്. രാജ്യസഭയിലും ലോക്സഭയിലും ഇക്കാര്യത്തിൽ മുന്നിൽ ഇടതു എംപിമാരായി എന്നതാണ് കേരളത്തിന് നാണക്കേടായത്. ഇത്രയും വലിയ തുക യാത്രാ ഇനത്തിൽ എഴുതി എടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തൽ. ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
ലോക്സഭയിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരിൽ അഞ്ച് പേരാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടത്. 2016 മെയ് മാസം മുതതൽ 2017 ഏപ്രിൽ വരെയുള്ള കണക്കാണ് പുറത്തുവന്നത്. കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള ലോക്സഭാ എംപിമാരിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയത് ആറ്റിങ്ങൽ എംപി എ സമ്പത്താണ്. 38,19,300 രൂപയാണ് ഈ സി.പി.എം എംപി ഈ ഇനത്തിൽ എഴുതി എടുത്തത്. തൊട്ടു പിന്നാലെ ഇക്കാര്യത്തിൽ പിന്നിലുള്ളത് കണ്ണൂരിൽ നിന്നുള്ള ലോക്സഭാംഗം പി കെ ശ്രീമതിയാണ്. 32,58,739 രൂപയാണ് സി.പി.എം എംപി എഴുതി എടുത്തത്. മറ്റൊരു സി.പി.എം എംപി എം ബി രാജേഷ് 30,27,268 രൂപയാണ് പോക്കറ്റിലാക്കിയത്.
ഇക്കാര്യത്തിൽ കോൺഗ്രസ് എംപിമാരും ഒട്ടും പിന്നിലല്ല. ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗം കെ സി വേണുഗോപാൽ 32,12,771 രൂപ എഴുതിയെടുത്തപ്പോൾ മുൻ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസ് 31,34,607 രൂപയും പോക്കറ്റിലാക്കി. അതേസമയം ലോക്സഭാ എംപിമാരുടെ പട്ടികയിൽ ഏറ്റവും അധികം പണം എഴുതി എടുത്തത് തമിഴ്നാട്ടിൽ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധിയാണ്. 57 ലക്ഷം രൂപയാണ് ജയലളിതയുടെ പാർട്ടി എംപി കെ ഗോപാൽ യാത്രാപ്പടിയായും അലവൻസായും എഴുതിയെടുത്തത്. എഐഎഡിഎംകെയുടെ തന്നെ അംഗം പി കുമാറാണ് രണ്ടാം സ്ഥാനത്ത് 44 ലക്ഷം രൂപയാണ് അദ്ദേഹം ഖജനാവിൽ നിന്നും യാത്രാപ്പടിയുടെ പേരിൽ എഴുതി എടുത്തത്. ആന്മാൻ നിക്കോബാർ ഐലന്റിൽ നിന്നുള്ള എംപി ബിഷ്ണു പഡ റേ 41 ലക്ഷവും യാത്രാപ്പടിയായി എഴുതിയെടുത്തു.
രാജ്യസഭയിൽ നിന്നുള്ള കണക്കുകൾ എടുത്താലും കേരള എംപിമാർ ഖജനാവ് ധൂർത്തടിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ഇവിടെയും കേരളത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾ തന്നെയാണ് യാത്രാപ്പടി വാങ്ങിയതിൽ മുന്നിലുള്ളത്. ആദ്യ പത്തിൽ ഇടം പിടിച്ചവരിൽ സിപിമ്മിലെ ഇ നാരായണൻ 58,24,502 രൂപ യാത്രാപ്പടി ഇനത്തിൽ വാങ്ങിയപ്പോൾ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായ ജോയ് എബ്രഹാം 47,03,278 രൂപയാണ് ഈ ഇനത്തിൽ എഴുതിയെടുത്തത്. രാജ്യസഭാ എംപിമാരുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് ആഡംബര ജീവിതത്തിന്റെ പേരിൽ സി.പി.എം നടപടി കൈക്കൊണ്ട സി.പി.എം നേതാവ് ഋതബ്രതാ ബാനർജിയാണ്. അദ്ദേഹത്തിന്റെ ടി എ 69 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയമാണ്.
രാജ്യസഭയിലും ലോക്സഭയിലുമായി ആകെ 20 പേരെ എടുത്താൽ അതിൽ ഏഴ് പേർ കേരളത്തിലുള്ളവരാണെന്നത് സംസ്ഥാനത്തിന് നാണക്കേടായി മാറി. ലോക്സഭാ സമ്മേളനങ്ങൾ നേരത്തെ തന്നെ നിശ്ചയിക്കുന്നതാണ്. അതുകൊണ്ട് വിമാന ടിക്കറ്റുകൾ മുൻകൂട്ടി തന്നെ എടുക്കാവുന്നതാണ്. എന്നാൽ, ഇതിന് നിൽക്കാതെ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ എടുക്കുന്നതും മറ്റുമാണ് ഖജനാവിന് അധികഭാരം വരുത്തുന്നതെന്നാണ് ചർച്ചയിൽ ഉയർന്ന പൊതു അഭിപ്രായം.
അതേസമയം കേരളത്തിലെ എംപിമാർ അവരുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന രീതി കൊണ്ടാണ് ഇത്രയേറെ പണം ചെലവാകുന്നതെന്ന വാദവും ഉയരുന്നുണ്ട്. മറ്റ് എംപിമാരിൽ നിന്നും വ്യത്യസ്തമായി കേരള എംപിമാരുടെ പ്രവർത്തനം മണ്ഡലങ്ങളിൽ ഒരു പഞ്ചായത്ത് മെമ്പർമാരെ പോലെ തന്നെയാണ്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ ചിലവെന്നുമാണ് ഇവരുടെ വാദം. ഇത് കൂടാതെ മറ്റൊരു കാര്യമുള്ളത് പാർലമെന്റ് കാര്യങ്ങളിലെ അറിവാണ്. എംപിമാർക്ക് ഏതൊക്കെ വഴി പണം ചിലവഴിക്കാമെന്ന് മറ്റുള്ളവരേക്കാൾ കൃത്യമായി മനസിലാക്കിയിട്ടുള്ളവാരാണ് കേരള എംപിമാർ. ഈ അവസരം അതുകൊണ്ടു തന്നെ അവർ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, എംപിമാർ യാത്രാപ്പടിയുടെ പേരിൽ പണം പോക്കറ്റിലാക്കുമ്പോൾ നഷ്ടം വരുന്നത് ഖജനാവിന് തന്നെയാണ്.
രണ്ട് സഭകളിലുമായി എംപിമാർക്ക് യാത്രാപ്പടി എന്ന നിലയിൽ 95 കോടിയിലേറെ രൂപ ചിലവഴിക്കേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. എല്ലാം അറിയാവുന്ന കേരള എംപിമാർ തന്നെ ഈ ധൂർത്തിന് കുടപിടിക്കുന്നു എന്നത് സംസ്ഥാനത്തിന് നാണക്കേടായി മാറുകയും ചെയ്തു.
MNM Recommends
-
കെ എസ് ആർ ടി സി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു; പരിശോധന അറിഞ്ഞ് ചില ഡ്രൈവർമാർ മുങ്ങി; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിൽ മുടങ്ങിയത് 13 സർവ്വീസുകൾ; പരിശോധനയ്ക്ക് എത്തിയത് ഗണേശിന്റെ നിർദ്ദേശ പ്രകാരം -
കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? എല്ലാം നിഷേധിച്ച് വീണ്ടും ഇപി; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകം -
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു -
ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക -
സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം; ബഡ്സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്ന നിക്ഷേപകരോടുള്ള വീമ്പു പറച്ചിലും പാളി; ഹൈറിച്ച് കൂടുതൽ കുരുക്കിലേക്ക് -
പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികളടക്കം വിദേശ വിദ്യാർത്ഥികളുടെ ബ്രിട്ടനിലേക്കുള്ള കുത്തൊഴുക്ക് നിലച്ചത് യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു; ഇംഗ്ലണ്ടിലെ ഹഢേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വെട്ടിക്കുറക്കുന്നത് 200 ഓളം ജോലികളും വിവിധ കോഴ്സുകളും -
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ? -
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി റിപ്പോർട്ട് -
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു; ഒരാളെ കാണാനില്ല; കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം തുടരുന്നു; പ്രതികൂല സാഹചര്യത്തിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടേണ്ടി വരുമോ? -
അമ്മയുടെ പിടിവിട്ട് ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് വീണത് ഏഴുമാസം പ്രായമുള്ള കുഞ്ഞ്; രണ്ടാം നിലയുടെ പാരപ്പെറ്റിന് മുകളിൽ കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അയൽക്കാർ -
ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ -
കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ... പിജെയെ ചർച്ചയാക്കി റെഡ് ആർമിക്കാർ; ഇന്ന് നിർണ്ണായക സിപിഎം സെക്രട്ടറിയേറ്റ്; ഇപിയും പങ്കെടുക്കും; ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ചയിൽ ചർച്ച; ഇടത് കൺവീനർ മാറുമോ? -
കുടുംബ വഴക്കിനിടെ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദിച്ചു: സംഭവമറിഞ്ഞെത്തിയ പൊലീസിനെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ് -
സംസ്ഥാനത്തുകൊടുംചൂടിൽ സൂര്യാഘാതമേറ്റ് രണ്ട് മരണം; അങ്കണവാടികളുടെ പ്രവർത്തനം നിർത്തി; വിവിധ ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത: കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് -
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ