ഗവർണർക്കു മുന്നിൽ കീഴടങ്ങി കേരള സർവകലാശാല; പുതിയ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നൽകാൻ ഉടൻ സെനറ്റ് യോഗം വിളിക്കും; തീരുമാനം ഗവർണർ സെനറ്റ് പിരിച്ചുവിടുമെന്നും വി സിയെ സസ്പെൻഡ് ചെയ്യുമെന്നും ഉറപ്പായതോടെ. ഗവർണറുടെ ബ്രഹ്മാസ്ത്രത്തെ ഭയന്ന് സർക്കാരും; സർവ്വകലാശാലയിൽ രാജ്ഭവൻ വിജയിക്കുമ്പോൾ
തിരുവനന്തപുരം : ഗവർണറുമായി ഉടക്കി, വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് കടുംപിടുത്തം പിടിച്ച കേരള സർവകലാശാല ഗവർണർക്ക് വഴങ്ങി സെനറ്റ് യോഗം വിളിക്കാൻ തീരുമാനിച്ചത് ഗവർണർ ഒരു ബ്രഹ്മാസ്ത്രം പ്രയോഗിക്കുമെന്ന് ഉറപ്പായതോടെയാണ്. സർവകലാശാലയുടെ തലവനായ ഗവർണർക്ക് സെനറ്റിനെ പിരിച്ചുവിടാനുള്ള അധികാരമുണ്ട്.
തന്റെ നിർദ്ദേശം അനുസരിക്കാത്തതിന് വൈസ്ചാൻസലറെ സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാം. ഈ നാണക്കേട് ഭയന്നാണ് സർവകലാശാല ഗവർണർക്ക് മുന്നിൽ വഴങ്ങിയത്. തന്നെ വെല്ലുവിളിച്ച സെനറ്റിനെ സസ്പെൻഡ് ചെയ്യുന്നതും പിരിച്ചുവിടുന്നതും, ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ വി സിയെ സസ്പെൻഡ് ചെയ്യുന്നതുമടക്കമുള്ള നടപടികൾ ഗവർണർ കൈക്കൊള്ളുമെന്ന് ഉറപ്പായതോടെയാണ് സർക്കാർ സെനറ്റ് യോഗം വിളിക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയത്.
ഗവർണറുടെ ബ്രഹ്മാസ്ത്രമായി മാറിയ നിയമങ്ങൾ ഇവയാണ്:- കേരള സർവകലാശാലയുടെ ചട്ടം ചാപ്റ്റർ-3 സെക്ഷൻ 7(4) പ്രകാരം അടിയന്തര സാഹചര്യമുണ്ടായാൽ ഏത് അധികാരിയെയും പിരിച്ചുവിടാനും സസ്പെൻഡ് ചെയ്യാനും ചാൻസലർക്ക് അധികാരമുണ്ട്. പിരിച്ചുവിട്ട ശേഷം ഇടക്കാല ഭരണസംവിധാനം ഏർപ്പെടുത്തുകയും ചെയ്യാം. സെനറ്റ് പ്രതിനിധിയെ നൽകാനുള്ള നിർദ്ദേശം അവഗണിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് വിലയിരുത്തി സെനറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ഗവർണർ പ്രയോഗിക്കുമെന്ന് സർക്കാരിന് വിവരം കിട്ടി. ഇത് സർവകലാശാലയ്ക്ക് കൈമാറിയതോടെയാണ് സെനറ്റ് വിളിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.
സർവകലാശാലാ നിയമത്തിലെ ചാപ്റ്റർ-4 സെക്ഷൻ-16 പ്രകാരം സെനറ്റ്, സിൻഡിക്കേറ്റ്, ബോർഡ് ഒഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി അടക്കം ഏത് സമിതിക്കെതിരെയും ഗവർണർക്ക് നടപടിയെടുക്കാം. ഇതിന് വ്യവസ്ഥയില്ലാത്ത അധികാരമാണ് ചാൻസലർക്കുള്ളത്. സെക്ഷൻ10 (11) പ്രകാരം ആക്ട്, സ്റ്റാറ്റിയൂട്ട്, ഓർഡിനൻസ് പ്രകാരം വിശ്വാസ്യതയോടെ പ്രവർത്തിച്ചില്ലെങ്കിൽ വൈസ്ചാൻസലർക്കെതിരേ ഗവർണക്ക് നടപടിയെടുക്കാം. ഇതുപ്രകാരം സെനറ്റ് യോഗം വിളിക്കാനുള്ള നിർദ്ദേശം ലംഘിച്ചതിന് വി സിയെ സസ്പെൻഡ് ചെയ്യാം. നിയമനാധികാരിക്ക് അച്ചടക്കനടപടിയെടുക്കാൻ അധികാരമുണ്ട്. വി സിയുടെ നടപടി ഡ്യൂട്ടിയിലെ വീഴ്ചയായും കണക്കാക്കാം. ചാൻസലറുടെ ഏത് ഉത്തരവും പാലിക്കാൻ വി സിക്ക് ഉത്തരവാദിത്തമുണ്ട്. ചാപ്റ്റർ7(3) പ്രകാരം ആക്ടിനും സ്റ്രാറ്റിയൂട്ടിനും വിരുദ്ധമായ ഏത് നടപടിയും ഉത്തരവുകളും ചാൻസലർക്ക് റദ്ദാക്കാം. പിന്നീട് കാരണംകാണിക്കൽ നോട്ടീസ് നൽകി ഹിയറിങ് നടത്തിയാൽ മതി. ഇത്രയും ശക്തിമത്തായ അധികാരങ്ങൾ കൈയിലിരിക്കുന്ന ഗവർണർ അതെല്ലാം എടുത്തു പ്രയോഗിച്ചാലുണ്ടാവുന്ന അപകടം മുൻകൂട്ടി കണ്ടാണ് സെനറ്റ് യോഗം വിളിക്കാൻ സർക്കാർ നിർദ്ദേശിച്ചത്.
തന്നെ പറ്റിക്കാൻ സർവകലാശാല നടത്തിയ നീക്കങ്ങളെക്കുറിച്ച് ഗവർണർക്ക് ഉത്തമബോദ്ധ്യമുണ്ട്. ജൂലായ് 15ന് സെനറ്റിന്റെ പ്രത്യേകയോഗം, പ്ലാനിങ് ബോർഡ് വൈസ്ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രനെ സെർച്ച്കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ വി സി നിയമനത്തിൽ ഗവർണറെ വെട്ടാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കും മുൻപ് അദ്ദേഹം സ്വയംഒഴിഞ്ഞു. ഇക്കാര്യവും പുതിയ പ്രതിനിധിയെ സെനറ്റ് നിശ്ചയിക്കുമെന്നും ഗവർണറെ വി സി അറിയിച്ചിരുന്നതാണ്. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ, കമ്മിറ്റിയംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാം.
വേണ്ടപ്പെട്ടവരെ വി സിയാക്കാനുള്ള സർക്കാരിന്റെ തന്ത്രമായ ബിൽ പ്രകാരം ചാൻസലറും സർക്കാരും യുജിസിയും സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനും നാമനിർദ്ദേശം ചെയ്യുന്ന അഞ്ചംഗ സെർച്ച്കമ്മിറ്റിയാണുള്ളത്. ഭൂരിപക്ഷ തീരുമാനമാണ് പാനലായി ഗവർണർക്ക് കൈമാറേണ്ടത്. തന്റെ അധികാരം വെട്ടാൻ കൊണ്ടുവന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.
MNM Recommends
-
വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീശന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ -
ശരീഅത്ത് നിയമം ബാധകമാക്കരുത്; മുസ്ലിം മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യ സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ശരീഅത്ത് നിയമം ബാധകമാകുന്നു; ശരീഅത്ത് നിയമത്തിൽ ലിംഗ സമത്വമില്ല; അവിശ്വാസിയായ മുസ്ലിമിന്റെ ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് -
ഇടത് അനുകൂല പ്രചാരണം; നേതൃത്വം പറഞ്ഞ ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല; സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്; സംഘടനാതലത്തിൽ പരിശോധന ഉണ്ടാകുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ -
സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം ആരോപണം മാത്രം; യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നടന്നത് കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെയുള്ള അധികാര ഹുങ്കിന്റെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്! -
മുസ്ലിംകളാണ് കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്; അതു പറയുന്നതിൽ എനിക്കൊരു നാണക്കേടുമില്ല; ഞങ്ങൾ ഈ രാജ്യത്തു തന്നെയുള്ളവരാണ്: അസദുദ്ദീൻ ഒവൈസി -
ചോദ്യം ചെയ്യലിനിടെ പ്രതി എലിവിഷം കഴിച്ചത് സംശയം ഇരട്ടിച്ചു; അഞ്ചു ലക്ഷം ഫോൺ കോൾ പരിശോധിച്ച് പ്രതിയെ ഉറപ്പിച്ചു; വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ; വൃദ്ധ ദമ്പതികളെ കൊന്ന അയൽവാസിക്ക് പരമാവധി ശിക്ഷ; അർജുന്റെ ക്രൂരത തിരിച്ചറിഞ്ഞ് കോടതി -
വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ -
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മെയ് 4ന്; വിലയിരുത്തൽ നടക്കുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വത്തിൽ -
മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി; യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകി അധികൃതർ; ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു; മേയറുടെ മൊഴിയെടുത്ത് പൊലീസ് -
കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറി; കാറിൽ പലതവണ ബസ് ഇടിക്കാൻ ശ്രമിച്ചു; ലഹരിപദാർഥം ഉപയോഗിച്ചിരുന്നു; പാളയത്ത് സിഗ്നലിൽ നിർത്തിയപ്പോഴാണ് ചോദ്യം ചെയ്തത്; ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ -
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും രാമക്ഷേത്രം പണിതവർക്കും ഇടയിലാണ് ഈ തെരഞ്ഞെടുപ്പ്; അഞ്ച് വർഷം കൊണ്ടാണ് ബിജെപി ക്ഷേത്രം പണിതതെന്ന് അമിത് ഷാ -
മുതലപ്പൊഴി അപകടത്തിൽ വീണ്ടും മരണം; മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു; മരിച്ചത് പുതുക്കുറിച്ചിക്കാരൻ ജോൺ -
അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നത്; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം; ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധി; ഉടൻ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യത മന്ത്രി -
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ? -
ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ -
ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു -
കെ എസ് ആർ ടി സി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു; പരിശോധന അറിഞ്ഞ് ചില ഡ്രൈവർമാർ മുങ്ങി; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിൽ മുടങ്ങിയത് 13 സർവ്വീസുകൾ; പരിശോധനയ്ക്ക് എത്തിയത് ഗണേശിന്റെ നിർദ്ദേശ പ്രകാരം -
കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? എല്ലാം നിഷേധിച്ച് വീണ്ടും ഇപി; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകം -
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു -
ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം ആരോപണം മാത്രം; യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നടന്നത് കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെയുള്ള അധികാര ഹുങ്കിന്റെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു
- ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്