'നായ പാത്തിയ കല്ലിന്മ്മേൽ ചന്ദനം പൂശിയ കേളപ്പാ'; വാടാനപ്പള്ളി സമരകാലത്തെ 'കേളപ്പൻ ഹാജി' തളിക്ഷേത്ര പ്രശ്നത്തിൽ ഇടപട്ടതോടെ സംഘിയായി; സത്യാഗ്രഹ സ്മാരകമായി ഗുരുവായൂരിൽ ഉയർന്നത് ശിഷ്യനായ എകെജിയുടെ പ്രതിമ; കേരളഗാന്ധി കെ കേളപ്പൻ വിസ്മൃതിയിൽ; ഇത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണെന്ന് ടി പത്മനാഭൻ
കോഴിക്കോട്: അവർണ്ണരുടെ ക്ഷേത്ര പ്രവേശനത്തിന് ഇടയാക്കിയ ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പനെ അവഗണിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ.
പിറന്ന നാടിനുവേണ്ടി സവർവസ്വവും സമർപ്പിച്ച ആ നിസ്വാർഥ സേവകന്, ഇത്രയും കാലമായിട്ടും സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ലെന്ന് പത്മനാഭൻ ചൂണ്ടിക്കാട്ടുന്നു. കേളപ്പൻ നയിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സ്മാരകമായി ഉയർന്നുവന്നത് ശിഷ്യനായ എ.കെ.ജിയുടെ പ്രതിമയാണെന്നും, എ.കെ.ജി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ആ സ്മാരകം ഇടിച്ചു നിരത്തുമായിരുന്നെന്നും, മലയാളികളുടെ പ്രിയ കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന് 90 വയസ്സ് പുർത്തിയാവുന്ന ഈ സമയത്ത് പുറത്തിറക്കിയ നവതി പ്രത്യേക പതിപ്പിലാണ് രൂക്ഷ വിമർശനങ്ങളുള്ള ടി.പത്മനാഭന്റെ ലേഖനം ഉള്ളത്.
'കേളപ്പൻ ഹാജിയിൽനിന്ന് സംഘിയിലേക്ക്'
ടി പത്മനാഭൻ 'കേളപ്പൻ എന്ന അനുഭവം' എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. -'' അങ്ങാടിപ്പുറത്തെ തളിക്ഷേത്രം ഒരുകാലത്ത് ധാരാളം സ്വത്തുക്കളുള്ള ഒരു വലിയ ആരാധനാലയം ആയിരുന്നു. കാലാന്തരത്തിൽ സ്വത്തുക്കളെല്ലാം കൈയേറ്റങ്ങളാൽ അന്യാധീനപ്പെട്ടു. ക്ഷേത്രവും പതുക്കെ പതുക്കെ പൊളിഞ്ഞ് നാമാവശേഷമായി. ഒടുവിൽ പാതവക്കിൽ നിരാലംബമായ ഒരു ബിംബം മാത്രം അവശേഷിച്ചു. ഈ ഘട്ടത്തിലാണ് പ്രാദേശികരായ ഏതാനും ക്ഷേത്ര വിശ്വാസികൾ, 'തളി'യുടെ പുനുരദ്ധാരണത്തിനായി ഇറങ്ങിത്തിരിച്ചത്. തങ്ങളുടെ പരിശ്രമത്തിന് സഹായം അഭ്യർത്ഥിച്ച് വന്ന വിശ്വാസികളെ കേളപ്പൻ നിരാശനാക്കിയില്ല. തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളുടെ നേതൃസ്ഥാനം, സ്വാഭവികമായും അദ്ദേഹം ഏറ്റെടുത്തു.
പിന്നീട് എന്തുണ്ടായി എന്ന് ഞാൻ വിസ്തരിച്ച് പറയുന്നില്ല. അന്നത്തെ ഭരണകൂടത്തിന്റെ മർദനമുറകൾ ഒരു വശത്ത്. ഒരു പ്രത്യേക മതവിഭാഗത്തിൽപെടുന്ന പ്രാദേശികവാസികളുടെ എതിർപ്പ് മറുവശത്ത്. 'നായ പാത്തിയ കല്ലിന്മ്മേൽ ചന്ദനം പൂശിയ കേളപ്പാ' എന്ന ആക്രോശങ്ങൾ എമ്പാടും....ബ്രിട്ടീഷ് ഭരണകാലത്ത് അറസ്റ്റും ജയിൽവാസവും മർദ്ദനവുമൊക്കെ കേളപ്പൻ എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, സ്വതന്ത്ര ഇന്ത്യയിൽ കേളപ്പന് നേരിടേണ്ടിവന്ന ആദ്യത്തെ അറസ്റ്റ് തളി സമരത്തോട് അനുബന്ധിച്ചായിരുന്നു. അറസ്റ്റ് ചെയ്തത് മന്ത്രി ഇമ്പിച്ചിബാവയുടെ പൊലീസ്. കാരണം സമാധനഭഞ്ജനം.
കേളപ്പനെതിരെ അന്ന് ഒട്ടെറ അപവാദ കഥകൾ ഉയരുകയുണ്ടായി. കേളപ്പൻ മുസ്ലിം വിരോധിയാണ്. കേളപ്പൻ സംഘിയാണ് എന്നൊക്കെ. മലപ്പുറം ജില്ലാ രൂപവത്ക്കരണത്തെ, ന്യായമെന്ന് തനിക്ക് തോന്നിയ കാരണത്താൽ എതിർത്ത കേളപ്പനെതിരെ ഉപയോഗിക്കാൻ ഈ അപവാദശരങ്ങൾ ഏറെക്കുറെ പര്യാപ്തമായിരുന്നു താനും. എന്നാൽ, ഈ അപവാദ കർത്താക്കൾ സൗകര്യപൂർവം മറന്ന ചില കാര്യങ്ങളുണ്ട്. അവയിൽ രണ്ടെണ്ണം കുറിക്കുന്നു.
1) മലബാർ കലാപകാലത്ത്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് കേളപ്പൻ നടത്തിയ വീരോചിത പ്രയത്നങ്ങൾ. ഇത് കേളപ്പന്റെ ശത്രുക്കളായ ബ്രിട്ടീഷ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥർപോലും രേഖപ്പെടുത്തിയിട്ടുണ്ട്.
2) വാടാനപ്പള്ളിയിലെ മുസ്ലിംപള്ളിക്ക് മുന്നിലൂടെ ചന്ദനക്കുടമെഴുന്നെള്ളിച്ച് അവിടെ കലാപമുണ്ടാക്കാൻ ശ്രമിച്ച ഹിന്ദുമതഭ്രാന്തന്മാരെ തടഞ്ഞു നിർത്തുന്നതിൽ കേളപ്പൻ വഹിച്ച പങ്ക്.
ഒരുകാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്, വാടാനപ്പള്ളി സമരകാലത്ത് ഹിന്ദുമതഭ്രാന്തന്മാരിൽനിന്ന് കേളപ്പന് കിട്ടിയ പുതിയ ബിരുദം, 'കേളപ്പൻ ഹാജി' എന്നതായിരുന്നു. പക്ഷേ ഈ ആരോപണങ്ങളും അപവാദങ്ങളുമൊന്നും കേളപ്പനെ അൽപ്പം പോലും പ്രകോപിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. തന്റെ മനസാക്ഷി കാണിച്ചുതന്ന വഴിയിലൂടെ- അത് ധർമ്മത്തിന്റെ വഴിയായിരുന്നു- അചഞ്ചലനായി അദ്ദേഹം മുന്നോട്ടു നടന്നു. ''- ടി പത്മനാഭൻ എഴുതി
കോരപ്പുഴ പാലത്തിന്റെ ശിൽപ്പി
അതുപോലെ തന്നെ കേരളത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പല വികസനകാര്യങ്ങളും കേളപ്പന് നടപ്പാക്കാൻ കഴിഞ്ഞെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ പ്രതിഛായ വർധിപ്പിക്കാൻ അത് ഉപയോഗിച്ചില്ലെന്നും ടി പത്മനാഭൻ ചൂണ്ടിക്കാട്ടുന്നു. ''ജനമധ്യത്തിൽ തന്റെ പ്രതിഛായ പൊലിപ്പിച്ചുകാട്ടാൻ കേളപ്പൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല. മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്ന കാലത്ത് അദ്ദേഹത്തിന് വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിമായിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും അതിന് ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ കാലത്ത് പുറത്തുവന്ന എത്രയോ വിശേഷാൽ പ്രതികൾ തെളിവുകളാണ്.
1940ൽ കേളപ്പൻ മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്താണ്, കോരപ്പുഴ പാലം നിർമ്മിച്ചത്. കോഴിക്കോടിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ, ഇങ്ങനെ ഒരു പാലം എലത്തൂരിന് സമീപം കോരപ്പുഴയിൽ അതാവശ്യമായിരുന്നു. ഡിസ്ട്രിക്ക് ബോർഡ് പ്രസിഡന്റ് ആയിരുന്ന കേളപ്പനാണ്, ജനങ്ങളുടെ ഈ ചിരകാല അഭിലാഷം സാധിച്ച് കൊടുത്തത്. എന്നും വൈകുന്നേരങ്ങളിൽ പാലത്തിന്റെ നിർമ്മാണ പുരോഗതി കാണാൻ കേളപ്പൻ അവിടെ ചെല്ലാറുണ്ടായിരുന്നു. പാലവും ഇരുകരകളിലെ അപ്രോച്ച് റോഡുമൊക്കെ പൂർത്തിയായപ്പോൾ, അതുവഴി ഭാരം കയറ്റിവന്ന വയസ്സനായ ഒരു കാളവണ്ടിക്കാരനെ കേളപ്പൻ പാലത്തിലൂടെ കടത്തിവിട്ടു. അതുവരെ ചങ്ങാടത്തിലൂടെ ആയിരുന്നു പുഴ കടക്കേണ്ടിയിരുന്നത്.
ഒരുതരത്തിലുള്ള ഉദ്ഘാടന മഹാമഹവും അവിടെ നടന്നില്ല. ഒരുതരത്തിലുള്ള കൊട്ടും കുരവയുമുണ്ടായില്ല. പാലത്തിന്റെ രണ്ടറ്റങ്ങളിലും ഒരുതരത്തിലുള്ള ഫലകവും ആരുംപതിച്ചില്ല. പാലത്തിന് ഒരു പ്രത്യേക പേരും ഉണ്ടായിരുന്നില്ല''- ടി പത്മനാഭൻ ചൂണ്ടിക്കാട്ടി. '' സ്വാതന്ത്രപ്രാപ്തിക്കുശേഷം കേളപ്പന് ഒരു കേന്ദ്രമന്ത്രിയോ ഗവർണ്ണറോ ഒക്കെ ആകാമായിരുന്നു. പത്മ പുരസ്ക്കാരങ്ങൾ നേടാമായിരുന്നു. ഇനിനൊക്കെയുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം എന്നും അധികാരത്തിന്റെ വഴികളിൽനിന്ന് മാറിനിന്നു. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു. ജനസേവനമായിരുന്നു, പ്രത്യേകിച്ചും പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും സേവനമായിരുന്നു, ആ മഹാപരുഷന്റെ മാർഗം.''- ടി പത്മനാഭൻ എഴുതി.
'ഇത് ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്'
പത്മനാഭൻ തുടർന്ന് ഇങ്ങനെ എഴുതുന്നു. ''കേളപ്പൻ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെ ആയിട്ടും പിറന്ന നാടിനുവേണ്ടി സവർവസ്വവും സമർപ്പിച്ച ആ നിസ്വാർഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയർന്നുവന്നിട്ടില്ല. അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാവുകയാണെങ്കിൽ അതിന് ഏറ്റവും ഉചിതമായ സ്ഥലം, ഗുരുവായൂരാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കാതിരിക്കില്ല. മഹത്തായ ക്ഷേത്രപ്രവേശന സമരത്താൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചത്, ഗുരുവായൂരാണെല്ലോ. ഈ അടുത്ത കാലത്ത് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേനടയിൽ, സത്യാഗ്രഹസമരനായകന് ഒരു സ്മാരകം ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അത് കേളപ്പനുള്ളതല്ല. സമരകാലം മുഴുവൻ കേളപ്പന്റെ സഹായിയും, പ്രിയ ശിഷ്യനുമായ എ.കെ.ജിയുടെ പേരിലാണ്!
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് എ.കെ.ജി. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യുക, ആ സ്മാരകം ഇടിച്ചു നിരത്തുകയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. കല്ലിലും ലോഹത്തിലും, തീർത്ത സ്മാരകങ്ങളില്ലെങ്കിലും, ജനഹൃദയങ്ങളിൽ കേളപ്പൻ എന്നും ജീവിക്കും. പക്ഷേ അതല്ലല്ലോ കാര്യം. ഗുരുവായൂരിലെ ഈ സത്യാഗ്രഹ സ്മാരകത്തിന് പിന്നിലെ ബുദ്ധി ആരുടേതാണെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ തറപ്പിച്ച് പറയുന്നു. ഇത് ചരിത്രത്തെ തമസ്ക്കരിക്കലാണ്. ചരിത്രത്തെവളച്ചൊടിക്കലാണ്. ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇതു ചെയ്തവർക്ക് കാലം മാപ്പുകൊടുക്കില്ല. ''- ഇങ്ങനെയാണ് ടി പത്മമനാഭൻ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.
സംഘപരിവാർ കേളപ്പനെ ഹൈജാക്ക് ചെയ്യുന്നുവെന്നൊക്കെയുള്ള പ്രചാരണങ്ങൾക്കിടയിൽ, പത്മാനഭനെപ്പോലുള്ള ഒരു മുതിർന്ന എഴുത്തുകാരന്റെ വിമർശനം രാഷ്ട്രീയ- സാംസ്കാരിക വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. അടുത്തകാലത്തുള്ള വിവിധ പ്രശ്നങ്ങളിൽ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന നിലപാടാണ് ടി. പത്മനാഭൻ എന്ന കണ്ണൂരുകാരുടെ പ്രിയപ്പെട്ട പപ്പേട്ടൻ സ്വീകരിക്കാറുണ്ടായിരുന്നത് എന്നതും ഈ ലേഖനത്തെ ചർച്ചയാക്കുന്നുണ്ട്.
MNM Recommends
-
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി റിപ്പോർട്ട് -
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു; ഒരാളെ കാണാനില്ല; കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം തുടരുന്നു; പ്രതികൂല സാഹചര്യത്തിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടേണ്ടി വരുമോ? -
അമ്മയുടെ പിടിവിട്ട് ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് വീണത് ഏഴുമാസം പ്രായമുള്ള കുഞ്ഞ്; രണ്ടാം നിലയുടെ പാരപ്പെറ്റിന് മുകളിൽ കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അയൽക്കാർ -
ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ -
കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ... പിജെയെ ചർച്ചയാക്കി റെഡ് ആർമിക്കാർ; ഇന്ന് നിർണ്ണായക സിപിഎം സെക്രട്ടറിയേറ്റ്; ഇപിയും പങ്കെടുക്കും; ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ചയിൽ ചർച്ച; ഇടത് കൺവീനർ മാറുമോ? -
കുടുംബ വഴക്കിനിടെ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദിച്ചു: സംഭവമറിഞ്ഞെത്തിയ പൊലീസിനെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ് -
സംസ്ഥാനത്തുകൊടുംചൂടിൽ സൂര്യാഘാതമേറ്റ് രണ്ട് മരണം; അങ്കണവാടികളുടെ പ്രവർത്തനം നിർത്തി; വിവിധ ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത: കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് -
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി -
ബാറ്റിങ് വെടിക്കെട്ടിന് അഴകായി സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ; വിജയറണ്ണിനൊപ്പം സെഞ്ചുറി കുറിച്ച് വിൽ ജാക്സ്; അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററായി കിങ് കോലി; 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി; ഗുജറാത്തിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന് -
'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ -
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന
Most Read
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി