മന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു; വഴിനീളെ കരിങ്കൊടികളുമായി പ്രതിപക്ഷ യുവജന സംഘടനകൾ; ചങ്ങരംകുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും പ്രതിഷേധം; സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നും സ്വന്തമായി വാഹനമില്ലെന്നും ജലീൽ; മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും പറയാനുള്ളത് ഫേസ്ബുക്കിൽ പറയുമെന്നും മന്ത്രി; ഒളിച്ചു കളി തുടരുമ്പോഴും ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തേക്കുമെന്നും സൂചനകൾ
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങൾക്കിടെ മന്ത്രി കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വളാഞ്ചേരിയിലെ വീട്ടിൽ നിന്നുമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെട്ടത്. മന്ത്രി പുറപ്പെട്ടത് അറിഞ്ഞ് മാധ്യമപ്രവർത്തകരും അദ്ദേഹത്തിന്റെ പിന്നാലെ യാത്ര തിരിച്ചിട്ടുണ്ട്. യാത്രക്കിടെ അദ്ദേഹം തവനൂരിലെ കൃഷിയിടത്തിലും ഇറങ്ങി. ഇവിടെ വെച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഫേസ്ബുക്കിൽ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സുരക്ഷയോടെയാണ് മന്ത്രി യാത്ര തിരിച്ചത്. യാത്രക്കിടെ മന്ത്രിയെ വിവിധ പ്രതിപക്ഷ പാർട്ടികൾ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലെ വീടിന് സമീപത്തും ചങ്ങരം കുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും മന്ത്രിക്കെതിരെ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ.ഐ.എയും കസ്റ്റംസും മന്ത്രി കെ. ടി ജലീലിനെ ചോദ്യം ചെയ്യും. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ട് വന്നതിനെക്കുറിച്ചാണ് അന്വേഷണം.
കഴിഞ്ഞ ദിവസം രണ്ടര മണിക്കൂർ കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അതേസമയം ചോദ്യം ചെയ്യലിനെ സംബന്ധിച്ച് മന്ത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ തനിക്ക് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ഫേസ്ബുക്കലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം'', കെ.ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി കെ.ടി ജലീൽ മാധ്യമങ്ങളോട് മറച്ചുവെച്ചതും ഇ.ഡി ഓഫീസിൽ ജലീൽ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പോയതുമെല്ലാം ചർച്ചയായിരുന്നു.
അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നു മന്ത്രി കെ.ടി.ജലീൽ ചോദിച്ചു. ഇഡി ഓഫിസിലേക്ക് ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്നു കരുതി. സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ട് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു. അതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നു മന്ത്രി ചോദിച്ചു. മനോരമയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണു മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോൾ കുടുംബസുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്.അനസിന്റെ വീട്ടിലേക്കാണു ജലീൽ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാർ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തിൽ ഇഡിയുടെ കൊച്ചി ഓഫിസിലെത്തി. മൊഴി നൽകിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനുൾപ്പെടെ ആലപ്പുഴ ജില്ലയിലെ പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ ജലീൽ ഉപയോഗിച്ചിരുന്നത് അനസിന്റെ വാഹനമായിരുന്നു.
അതിനിടെ എൻഫോഴ്സ്മെന്റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതിനിടെ ജലീലിന്റെ സുഹൃത്ത് അരൂർ സ്വദേശി അനസിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിവര ശേഖരണം തുടങ്ങി. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.
മന്ത്രി കെ ടി ജലീലിന്റെ അറിവോടെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസ് മറയാക്കിയോ പ്രതികൾ കള്ളക്കടത്ത് നടത്തി എന്നാണ് എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സംശയം. ഈ പശ്ചാത്തലത്തിലാണ് കെ ടി ജലീലിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ എൻ ഐ എയും കസ്റ്റംസും ഒരുങ്ങുന്നത്. ഇരു ഏജൻസികളുടെയും തലപ്പത്തുനിന്നും ഇക്കാര്യത്തിൽ നിർദേശങ്ങൾ എത്തുന്നുണ്ട്.
മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണക്കള്ളക്കടത്തോ ഹവാലോ ഇടപാടുകളോ നടന്നിട്ടുണ്ടെങ്കിൽ അത് യുഎപിഎ നിലനിൽക്കുന്ന രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പട്ടികയിൽ വരുമെന്നാണ് എൻഐഎയ്ക്ക് കിട്ടിയ നിയമോപദേശം. അറിഞ്ഞോ അറിയാതയോ ഇതിനെ സഹായിക്കുന്നതും രാജ്യവിരുദ്ധ പ്രവർത്തനമാണ്. പ്രോട്ടോകോൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ മന്ത്രി കെ ടി ജലീൽ കൈപ്പറ്റയിത് സംബന്ധിച്ചാണ് പരിശോധന. ഇതിനിടെ, എൻഫോഴ്സ്മെന്റും ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ജലീൽ നൽകിയ മൊഴി ഇ ഡി ഡയറക്ടറുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന നിർദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാകും അടുത്ത ഘട്ട ചോദ്യം ചെയ്യൽ.
ഇതിനിടെ, മന്ത്രി ജലീലിന്റെ സുഹൃത്തായ അരൂർ സ്വദേശിയായ വ്യവസായി പികെ അനസിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ജലീൽ ചോദ്യം ചെയ്യലിന് എത്തിയത്. ഇദ്ദേഹത്തിന്റെ സാന്പത്തിക പശ്ചാത്തലവും ഇടപാടുകളുമാണ് പരിശോധിക്കുന്നത്.
MNM Recommends
-
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ് -
സംസ്ഥാനത്തുകൊടുംചൂടിൽ സൂര്യാഘാതമേറ്റ് രണ്ട് മരണം; അങ്കണവാടികളുടെ പ്രവർത്തനം നിർത്തി; വിവിധ ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത: കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് -
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി -
ബാറ്റിങ് വെടിക്കെട്ടിന് അഴകായി സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ; വിജയറണ്ണിനൊപ്പം സെഞ്ചുറി കുറിച്ച് വിൽ ജാക്സ്; അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററായി കിങ് കോലി; 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി; ഗുജറാത്തിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന് -
'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ -
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന -
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? -
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം
Most Read
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?
- ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിന്; കൊച്ചു മകന്റെ പിറന്നാൾ ദിനത്തിലാണ് വന്നത്; ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം; വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്റെ ശീലമല്ല; തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; ഗൂഢാലോചനാ സിദ്ധാന്തം നിരത്തി ഇ പി ജയരാജന്റെ പ്രതിരോധം
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ