സ്നേഹത്തിൽ ഉദിക്കുന്നതാണ് ക്രിസ്മസ്... സമാധാനത്തിൽ നിരന്തരം തുടരുന്നതാണ് ക്രിസ്മസ്...; സീറോ മലബാർ സഭയിലെ ഔദ്യോഗികക്കാരും വിമതരും ഇതുൾക്കൊള്ളുന്നില്ല; സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക്; എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന; അൾത്താരയിലും അക്രമങ്ങൾ; എല്ലാവരേയും പള്ളിയിൽ നിന്ന് പുറത്താക്കി പൊലീസും; ക്രിസ്മസ് തലേന്ന് സഭയിൽ തമ്മിലടി രൂക്ഷം
കൊച്ചി: ക്രിസ്മസ് നൽകുന്ന സന്ദേശം ഒരുമയുടേതാണ്. സ്വർഗവും ഭൂമിയും ലോകരക്ഷയ്ക്കുവേണ്ടി കൈകോർക്കുന്നു. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും പ്രകൃതിയും എല്ലാറ്റിന്റെയും സൃഷ്ടികർത്താവായ ദൈവവും ഒരുമിക്കുമ്പോഴാണ് ഓരോ ജീവിതവും ധന്യമാകുന്നത്, ക്രിസ്മസ് യാഥാർഥ്യമാകുന്നത്. സ്നേഹത്തിൽ ഉദിക്കുന്നതാണ് ക്രിസ്മസ്... സമാധാനത്തിൽ നിരന്തരം തുടരുന്നതാണ് ക്രിസ്മസ്... പ്രതീക്ഷകൾ ഒരിക്കലും അസ്തമിക്കാതിരിക്കുന്നതാണ് ക്രിസ്മസ്... ക്രിസ്മസ് ആഘോഷത്തിനിടെ ഇതു മറക്കുകയാണ് സിറോ മലബാർ സഭ. ഔദ്യോഗികക്കാരും വിമതരും ഈ സന്ദേശം മനസ്സിൽ നിറച്ചാൽ എല്ലാ പ്രശ്നവും തീരും.
സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നതിന് കാരണം ക്രിസ്മസ് സന്ദേശം മറക്കുന്നത് മാത്രമാണ്. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന നടന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ, വിമത വിഭാഗം വൈദികർ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. ഇരു കുർബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയിൽ എത്തിയിരുന്നു. ഇത് ഇന്നലെ രാത്രിയാണ് തുടങ്ങിയത്. രാവിലെയോടെ തർക്കം സംഘർഷത്തിലേക്ക് കടന്നു. ഇതോടെ ക്രിസ്മസ് സന്ദേശവും കുർബാന തർക്കത്തിൽ അപ്രസക്തമാകുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലും ഒരുക്കിയിട്ടുണ്ട്. പ്രതിഷേധം തുടരുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നൽകി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്റർ ആന്റണി പുതുവേലിന് ഹൈക്കോടതി നേരത്തെ പൊലീസ് സംരക്ഷണം നൽകിയിരുന്നു. തർക്കത്തെ തുടർന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്. സാമാനതകളില്ലാത്ത പ്രതിഷേധമാണ് നടക്കുന്നത്. പൊലീസ് അതിശക്തമായി തന്നെ ഇടെപട്ടു. എല്ലാവരേയും പള്ളിയിൽ നിന്ന് മാറ്റി. അൾത്താരയിൽ കയറി ചിലർ സംഘർഷമുണ്ടാക്കിയതാണ് ഇതിന് കാരണം. വിളക്കും മറ്റും മറിച്ചിട്ടു. ചിലത് പൊട്ടി വീണു. പള്ളിയിൽ ഏറ്റവും പരിപാവനമായ ഇടമാണ് അൾത്താര. ഇവിടെയാണ് അക്രമങ്ങൾ ഇന്ന് സംഭവിച്ചത്.
രണ്ടു വിഭാഗവും നേർക്കു നേർത്തുമ്പോൾ പൊലീസുകാരെ പോലും അപമാനിക്കുന്നു. ഹിന്ദുക്കളായ പൊലീസുകാരെ പോലും ഇറക്കി വിടണമെന്ന ആക്രോശങ്ങളുണ്ടായി. കുർബാനയിൽ ആർക്കും പങ്കെടുക്കാം. അതിന് മതേതര സ്വഭാവമാണുള്ളത്. എന്നിട്ടും വിചിത്രമായ ആവശ്യങ്ങൾ സമരക്കാർ ഉയർത്തുന്നു. രണ്ടു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ സംഘർഷം രൂക്ഷമാകുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് എല്ലാം തുടങ്ങുന്നത്. എട്ട് മണിക്ക് ഓദ്യോഗിക പക്ഷം കുർബാന നടത്തി. ഇതേ സമയം മറ്റേ വിഭാഗവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും രണ്ടു കൂട്ടരും പള്ളിയിലേക്ക് എത്തി.
വെള്ളിയാഴ്ച വൈകിട്ട്, നാടകീയ സംഭവങ്ങൾക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക സാക്ഷ്യം വഹിച്ചത്.ഏകീകൃത കുർബാന അർപ്പണത്തിനായി പള്ളി അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ വരുന്ന വിവരമറിഞ്ഞ് വിമത വിഭാഗം വിശ്വാസികളും വൈദികരും നേരത്തെ തന്നെ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ജനാഭിമുഖ കുർബാന ആരംഭിച്ചു. പിന്നീട് പള്ളിയിലെത്തിയ ഫാദർ ആന്റണി പൂതവേലിൽ ഏകീകൃത കുർബാനയും അർപ്പിച്ചു. ഇതിനു ശേഷം ഏകീകൃത കുർബാന അവസാനിച്ചെങ്കിലും രാത്രി വൈകിയും ജനാഭിമുഖ കുർബാന തുടരുകയായിരുന്നു.ഇത് മറുവിഭാഗം ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് കഴിഞ്ഞ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുള്ളത് ഏകീകരിച്ച രീതി തന്നെയാണ്.
എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം. അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത് എന്നാണ് എതിർക്കുന്നവരുടെ വാദം. അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്. കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ടെന്നും വിമത പക്ഷം പറയുന്നു.
MNM Recommends
-
മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം -
കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ -
കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ -
'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ -
തൃണമൂൽ ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമെന്ന് വീണ്ടും മമത; വിശ്വാസമില്ലെന്ന് കോൺഗ്രസ്; കൂടുതൽ സീറ്റുകൾ ലഭിച്ചാൽ തൃണമൂൽ കോൺഗ്രസ് ബിജെപിക്കൊപ്പം പോകാൻ സാധ്യതയെന്ന് അധീർ രഞ്ജൻ ചൗധരി -
രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറി; തെലങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള സ്കൂൾ ആക്രമിക്കുകയും മദറിന്റെ രൂപം തകർക്കുകയും ചെയ്തവർ സ്ഥാപിച്ചത് കാവിക്കൊടി; ബിജെപിക്ക് എതിരെ തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ' -
വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം -
താമസ സ്ഥലത്തെ പാർക്കിങ് തർക്കം; ഗുരുഗ്രാമിൽ യുവാവിനെ അയൽവാസി കാറിടിച്ചു കൊന്നു; സഹോദരന് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ -
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ -
ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ സ്പെഷ്യൽ ഡ്രൈവ്; 243 പേർ അറസ്റ്റിൽ; 53 പേർ കരുതൽ തടങ്കലിൽ -
പുതിയകാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ഗവർണർ -
വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസ്; മൂന്നുപ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി; അയൽവാസിയായ വയോധികയെ കൊന്ന് സ്വർണം കവർന്ന് മൃതദേഹം വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചെന്ന് കേസ് -
മഞ്ഞപ്പിത്തം പടരാതിരിക്കാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം -
സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും പിന്നാലെ എൻസിപിയും; ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കുമെന്ന് എ കെ ശശീന്ദ്രൻ; സീറ്റ് കിട്ടിയാൽ പി സി ചാക്കോയെ മത്സരിപ്പിക്കാൻ നീക്കം; രാജ്യസഭാ സീറ്റുവിഷയം മുന്നണിയിൽ കീറാമുട്ടിയാകുന്നു -
ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത് 'ബാഹ്യശക്തി'യുടെ ഇടപെടൽ; ശിവം ദുബെ മികവു തെളിയിച്ചാൽ 'വൈസ് ക്യാപ്റ്റൻ' പുറത്തിരിക്കും; രോഹിതിന്റെ തീരുമാനം നിർണായകം; മുംബൈ ഇന്ത്യൻസിലെ 'കലഹം' ഇന്ത്യൻ നായകൻ മറക്കില്ല -
ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ -
അയോധ്യയിൽ രാം ലല്ലയുടെ ക്ഷേത്രം പണികഴിപ്പിച്ചതുകൊണ്ട് തീരുന്നില്ല മോദിയുടെ ദൗത്യം; ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന് അമിത് ഷാ; വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി -
അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ -
കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത് -
പ്ലേ ഓഫ് ഉറപ്പിക്കാൻ വലിയ മാർജിനിൽ ജയിച്ചേ തീരു; ജീവൻ മരണ പോരിന് ഇറങ്ങുന്ന ആർസിബിക്ക് മഴ ഭീഷണി; ബംഗളൂരുവിൽ ഓറഞ്ച് അലർട്ട്; ആരാധകർ കാത്തിരുന്ന ആർസിബി-സിഎസ്കെ പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി
Most Read
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
- കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത്
- കോളേജ് വിദ്യാർത്ഥിനി വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം
- കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ
- അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ