ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം നിയമവിരുദ്ധം; മൊബൈൽ ഫോൺ മാത്രമല്ല മറ്റൊരു വിധത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളും വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലെന്ന് 37-ാം ഭേദഗതി: ബ്ലൂടൂത്തും ഹെഡ് സെറ്റും ഉപയോഗിച്ച് ഡ്രൈവിങിനിടെ സംസാരിച്ചാലും പണി കിട്ടും; മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷനിലെ വ്യവസ്ഥ സംശയങ്ങൾ ദൂരീകരിക്കുമ്പോൾ
കൊച്ചി: ബ്ലൂടൂത്ത് വഴിയാണെങ്കിലും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. നേരത്തെ ഇതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. 2019-ലെ കേന്ദ്രമോട്ടോർവാഹനനിയമഭേദഗതിയിൽ ഡ്രൈവിങ്ങിനിടെ നേരിട്ട് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി. ഭേദഗതിയിലെ 'നേരിട്ടെന്ന' പ്രയോഗമാണ് ബ്ലൂടൂത്ത്, ഹെഡ്സെറ്റുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന വാദത്തിന് ഇടയാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് കേരളം വിശദീകരണം പോലും ചോദിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിശദാംശങ്ങൾ പുറത്തു വരുന്നത്
വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് 37-ാം ഭേദഗതിയിൽ പറയുന്നു. അതുകൊണ്ട് തന്നെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ പറയുന്നു. 2017-ലെ ഡ്രൈവിങ് റെഗുലേഷൻസ് കേന്ദ്ര നിയമഭേദഗതിക്ക് മുന്നോടിയായി കൊണ്ടുവന്നതാണ്. ഇതിന് ഭേദഗതിയിലും സാധുതയുണ്ട്. ഇതുപ്രകാരം ഒരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഡ്രൈവിങ്ങിനിടെ ഉപയോഗിക്കാൻ പാടില്ല.
പുത്തൻതലമുറ വാഹനങ്ങളുമായി മൊബൈൽഫോൺ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയിൽ സെൻട്രൽ കൺസോളിലെ ടച്ച് സ്ക്രീനിലൂടെ മൊബൈൽഫോൺ നിയന്ത്രിക്കാം. കോൾചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈൽഫോണോ ഹെഡ്സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങൾക്കിടയാക്കും. ഫോൺ ചെയ്യണമെങ്കിലോ സ്വീകരിക്കണമെങ്കിലോ ഡ്രൈവർ ടച്ച് സ്ക്രീനിൽ കൈയെത്തിക്കണം. സ്ക്രീനിൽനിന്ന് വിളിക്കേണ്ടയാളിന്റെ പേര് കണ്ടെത്തണം. ഈ ശ്രദ്ധ തിരിയിൽ അപകടകരമാണെന്നാണ് വിലയിരുത്തൽ.
കാറുകൾക്ക് ഉള്ളിലെ റിയർവ്യൂമിററിൽ ഘടിപ്പിക്കുന്ന സ്ക്രീനിൽ വാഹനമോടുന്ന സമയത്ത് ഡ്രൈവറുടെ ശ്രദ്ധതിരിക്കും വിധം വീഡിയോ പ്രദർശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ജി.പി.എസ് ഉപയോഗിക്കുന്നതിന് മാത്രമാണ് ഇളവ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥ നിയമത്തിൽ നിലവിൽ ഇല്ലാത്തതിനാൽ പൊലീസിന് കേസ് എടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി വന്നതിനു ശേഷം മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമ നടപടികൾ അവ്യക്തമായി തുടരുകയായിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ കേരള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാൾ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുത്തിരുന്നത്.
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിൽ കേസ് എടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി വന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതു ജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് കണക്കാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മൊബൈലിൽ സംസാരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് തീർത്തും പൊതുസുരക്ഷയ്ക്ക് ഭീഷണിയാവില്ലെന്നാണ് കോടതി പറഞ്ഞത്. മൊബൈലിൽ ചില വിവരങ്ങൾ കേൾക്കുമ്പോൾ വാഹനമോടിക്കുന്ന ആളുടെ ശ്രദ്ധ മാറുമെന്നും അത് അപകടത്തിന് കാരണമാവുമെന്നുള്ള വാദം കോടതി പാടെ തള്ളി. അങ്ങനെയെങ്കിൽ വാഹനങ്ങളിലെ റേഡിയോയിൽ ചില വാർത്തകൾ കേൾക്കുമ്പോഴും ഇതു സംഭവിക്കാമല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനെല്ലാം വ്യക്തത വരുത്തുന്നതാണ് കേന്ദ്ര നിയമം.
ഗതാഗതനിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥചെയ്യുന്ന മോട്ടോർവാഹന നിയമഭേദഗതി നിലവിൽ വന്നു കഴിഞ്ഞു. 30 വർഷത്തിനുശേഷമാണ് മോട്ടോർവാഹന നിയമത്തിൽ ഇത്ര വിപുലമായ ഭേദഗതികൾ. ഉയർന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്. 2019 ഏപ്രിൽ മുതൽ ജൂൺ വരെ 14,076 അപകടങ്ങളാണുണ്ടായി. ഇതിൽ 1203 ജീവനുകൾ പൊലിഞ്ഞു. വർഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ ആറുമാസത്തിൽ കുറയാതെ ഒരുവർഷംവരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. റെഡ് ലൈറ്റ് മറികടക്കൽ, സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അപകടകരമായ ഓവർടേക്, വൺവേ തെറ്റിക്കുക എന്നിവയാണ് അപകടകരമായ രീതികൊണ്ട് അർഥമാക്കുന്നത്. കൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചുകൊണ്ടു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റകരമാക്കിയിട്ടുള്ളത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപയാണ് പിഴ. പിന്നിൽ ഇരുന്നുയാത്രചെയ്യുന്നവർക്കും ഇരുചക്രവാഹനയാത്രയ്ക്ക് ഹെൽമെറ്റ് നിർബന്ധമാണ്. മുന്നിലിരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് ഉണ്ടാവണം
MNM Recommends
-
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി -
ബാറ്റിങ് വെടിക്കെട്ടിന് അഴകായി സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ; വിജയറണ്ണിനൊപ്പം സെഞ്ചുറി കുറിച്ച് വിൽ ജാക്സ്; അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററായി കിങ് കോലി; 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി; ഗുജറാത്തിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന് -
'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ -
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന -
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? -
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം -
ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം -
ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്കാരം
Most Read
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?