ചെക് പോസ്റ്റിൽ സിസിടിവി കണ്ട് ഞെട്ടുന്ന വിജിലൻസുകാർ! സുതാര്യതയ്ക്ക് വേണ്ടി ക്യാമറ വച്ചത് എന്തിനെന്ന വിചിത്ര ചോദ്യവുമായി അഴിമതി നിരോധന അന്വേഷണ ഏജൻസി; മോട്ടോർ വാഹന വകുപ്പിനെതിരെ നൽകിയ റിപ്പോർട്ട് ഞെട്ടിച്ചത് മുഖ്യമന്ത്രിയേയും; വിജിലൻസ് എത്തുന്നത് പണപിരിവിനെന്ന എം വി ഐ മാരുടെ പരാതി ഗൗരവത്തോടെ എടുക്കാൻ സർക്കാരും; വിജിലൻസിനെ പൂട്ടാൻ സൂപ്പർ വിജിലൻസ് വരുമോ ?
തിരുവനന്തപുരം. വാളയാർ ചെക്ക് പോസ്റ്റിൽ ഈ മാസം 11ന് നടത്തിയ പരിശോധയിലാണ് നാല് ക്യാമറകൾ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ അനുമതി കൂടാതെ വാളായാർ ഇൻ ചെക്ക് പോസ്റ്റിൽ സി സി ടി വി സ്ഥാപിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാടുള്ള ഒരു ഏജൻസിയെ കൊണ്ട് ആർ ടി ഒ ഓഫീസ് പരിസരത്ത് അനധികൃതമായി ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് ഐ പി എസ് സർക്കാരിന് നല്കിയ റിപ്പോർട്ടിലുള്ളത്.
റിപ്പോർട്ട് കണ്ട് മുഖ്യമന്ത്രി ഞെട്ടി. ചെക്കു പോസ്റ്റുകൾ സുതാര്യതയിലേക്ക് മാറുന്നതിൽ വിജിലൻസിന് എന്താണ് കണ്ണു കടിയെന്ന് ഗതാഗത മന്ത്രിയെ വിളിച്ചു ആരാഞ്ഞുവെന്നാണ് വിവരം. എന്നാൽ സർക്കാർ അനുമതിയോടെയാണ് ചെക്ക് പോസ്റ്റിൽ ക്യാമറ സ്ഥാപിച്ചതെന്ന് ഗതാഗത മന്ത്രി അന്വേഷണം നടത്തിയ ശേഷം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എല്ലാ ചെക്ക് പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കാൻ ട്രാൻസ് പോർട്ട് കമ്മീഷണർ ആസ്ഥാനത്തു നിന്നും ഈ മാസം മൂന്നാം തിയ്യതി രേഖാ മൂലം നിർദ്ദേശം നല്കിയിരുന്നുവെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും ഉത്തരവ് സഹിതം മുഖ്യമന്ത്രിക്ക് ഗതാഗത മന്ത്രി മറുപടി നല്കിയെന്നാണ് അറിയുന്നത്.
ഗതാഗത കമ്മീഷറേറ്റിൽ നിന്നും ഉത്തരവ് നല്കും മുൻപ് തന്നെ സംസ്ഥാന സർക്കാരിൽ നിന്നും ചെക്കു പോസ്റ്റുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഗതാഗത കമ്മീഷണറേറ്റ് ഉത്തരവിറക്കിയത്. തങ്ങൾക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്തോ വലിയ പാതകം കണ്ടെത്തി എന്ന രീതിയിൽ സർക്കാരിനെ സമീപിച്ച വിജിലൻസ് ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഇതിനിടെ ഒരു കൂട്ടം മോട്ടർ വാഹന ഇൻസ്പെക്ടർമാർ വിജിലൻസിനെതിരെ ഗതാഗത മന്ത്രിക്ക് നല്കിയ പരാതിയും ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ കാണിച്ചുവെന്നാണ് വിവരം.
വിജിലൻസിനെതിരെ മോട്ടോർ വാഹന ജീവനക്കാർ നൽകി പരാതിയിൽ പറയുന്നത് ഇങ്ങനെ.
മുൻപ് എങ്ങും ഇല്ലാത്ത വിധം തുടരെ തുടരെ വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകളിൽ എത്തി ജോലി തടസപ്പെടുത്തുന്നു. എന്നാൽ വിജിലൻസ് പരിശോധനക്ക് ഞങ്ങൾ എതിരല്ല, പക്ഷേ വിജിലൻസ് ചെയ്യുന്നത് അധാർമ്മികമായ കാര്യങ്ങളാണ് ചെക്ക് പോസ്റ്റിലെ ആർ ടി ഒ ഓഫീസിന് മുന്നിൽ വന്ന് നിന്ന് എം വി ഐ യാണന്ന് പരിചയപ്പെടുത്തി പണ പിരിവ് നടത്തിയശേഷം ഓഫീസിൽ ഡ്യൂട്ടിയൽ ഉള്ള ജീവനക്കാരനെ കൈക്കൂലി വാങ്ങിയെന്ന് കുറ്റം ചുമത്തി നടപടി സ്വീകരിക്കുന്നു. എം വി ഐ മാർക്കും എ എം വി ഐ മാർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ നിയന്ത്രണം വന്നശേഷമാണ് വിജിലൻസിന്റെ പീഡനം ഉണ്ടായി തുടങ്ങിയത്. മുൻ കാലങ്ങളിൽ പരാതി ഉണ്ടായ്ൽ പോലും വിജിലൻസ് ചെക്ക് പോസ്റ്റുകളിൽ പേരിന് മാത്രമാണ് പരിശോധന നടത്തിയിരുന്നത്.
അയപ്പ ഭക്തരിൽ നിന്നും വിജിലൻസ് പണം പിരിക്കുന്നു. അതും ആർ ടി ഓ മാരുടെ തലയിൽ കെട്ടി വെയ്ക്കുന്നു. അതു കൊണ്ട് തന്നെ എല്ലാ ചെക്ക് പോസ്റ്റുകളിലും സി സി ടിവി ക്യാമറ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ക്യാമറ ഇല്ലാത്ത ചെക്ക് പോസ്റ്റുകളിൽ ഉടൻ ക്യാമറ സ്ഥാപിക്കണമെന്നും ആവിശ്യപ്പെടുന്നു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് ചെക്ക് പോസ്റ്റുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ അഴിമതിക്കാരല്ലന്നാണ്. കാരണം മുൻപ് ഏത് ഉദ്യോഗസ്ഥനും ചെക്ക് പോസ്റ്റ് ഡ്യൂട്ടി വാങ്ങി പോകാം. സ്വാധീനവും കാശും മാത്രം മതിയായിരുന്നു. ഒരു വർഷത്തേക്ക് അഞ്ചും ഏഴും ലക്ഷം രൂപ വരെ കൈക്കൂലി കൊടുത്താണ് പണ്ട് പലരും ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നത്. ഇന്ന് അതല്ല സ്ഥിതി.
അഴിമതി രഹതരായ ഒരു കൂട്ടം ഉദ്യോഗസ്ഥർ നിരന്തരം ആവിശ്യപ്പെട്ടതു പ്രകാരം എൽ ഡി എഫ് സർക്കാർ വന്ന ശേഷം കേരളത്തെ നാലു സോണുകളായി തിരിച്ച് എല്ലാ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കും ചെക്ക് പോസ്റ്റ് ഡ്യൂട്ടി നിർബന്ധമാക്കി റൊട്ടേഷൻ വ്യവസ്ഥയിലാണ് ഡ്യൂട്ടി ക്രമീകരണം. അതു കൊണ്ട് തന്നെ ഒരു ഉദ്യോഗസ്ഥന് ശരാശരി ഒരു വർഷത്തിൽ ഒരിക്കൽ മാത്രമേ ചെക്ക് പോസ്റ്റ് ഡ്യൂട്ടി ലഭിക്കുന്നുള്ളു. പിന്നീട് അടുത്ത ഊഴം ലഭിക്കണമെങ്കിൽ ആ സോണിലെ മുഴുവൻ എം വി ഐമാരും ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചെയ്തുവെന്ന് ഉറപ്പു വരുത്തണം. വാളായാർ ചെക്ക് പോസ്റ്റിൽ ഇപ്പോൾ നിയമനം ലഭിച്ചത്.
അടുത്തിടെ ജോലിയിൽ കയറിയ സേഫ് സോൺ ചുമതലയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാണ്. ഇതിൽ കലിപൂണ്ട സ്ഥിരം ചെക്ക് പോസ്റ്റ് ഡ്യൂട്ടി മാത്രം നോക്കിയിരുന്നു ഉദ്യോഗസ്ഥർ വിജിലൻസുമായി ഒത്തുകളിച്ചാണ് ഇപ്പോഴത്തെ പരിശോധ പ്രഹസനമെന്നാണ് ഇവരുടെ പരാതി. കാരണം ചെക്ക് പോസ്റ്റുകളിൽ മാത്രം സ്ഥിരം ഡ്യൂട്ടി നോക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ ഒരു വർഷത്തെ ശമ്പളത്തിന് പുറമെയുള്ള വരുമാനം തന്നെ അൻപ്ത ലക്ഷത്തിനും ഒരു കോടിക്കും ഇടയിലായിരുന്നു. ഇവരിൽ പലരും വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലും മറ്റു വകുപ്പ തല നടപടികളിലും അന്വേഷണം നേരിടുന്നുണ്ട്.
എന്തായാലും മോട്ടർ വാഹന വകുപ്പ് ഉദ്യാഗസ്ഥരുടെ പരാതി അങ്ങനെ കളയാൻ സർക്കാർ ഒരുക്കമല്ലന്ന സൂചനയാണ് ലഭിക്കുന്നത്. ഡ്യൂട്ടി റൊട്ടേഷൻ വന്ന ശേഷമുള്ള വിജിലൻസിന്റെ നടപടിയും അതിന് മുൻപുള്ള വിജിലൻസിന്റെ നീക്കവും പ്രത്യേകം പ്രത്യേകം പരിശോധിക്കാനാണ് ഗതാഗത വകുപ്പിന്റെ നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആശിർവാദവും ഉണ്ടെന്നാണ് സൂചന.
MNM Recommends
-
ഒറ്റരാത്രി കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ -
ഇ.പി ജയരാജനുള്ള സിപിഎം സംരക്ഷണം ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാൽ; ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്; ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു കെ സുധാകരൻ -
ജാക്കി തെന്നി കാർ തലയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു -
യുജിസി വിലക്കിന് പുല്ലുവില; കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; എസ്എഫ്ഐ നേതാക്കൾക്ക് പിൻവാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാൻ നീക്കമെന്ന് ആരോപണം; തടയണമെന്ന് ഗവർണർക്ക് പരാതി -
ആ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു; മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി; വർഗീയ കുടിലതയുള്ളത് നിങ്ങൾക്ക്; ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല; വടകരയിലെ സിപിഎം ആരോപണം പരാജയം മുന്നിൽ കണ്ടെന്ന് കെ കെ രമ -
ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട് -
അമിത് ഷായെ സംവരണ വിരുദ്ധനാക്കിയുള്ള വ്യാജ വീഡിയോ നിർമ്മിച്ചെന്ന് ആരോപണം; തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹാജരാകാൻ ഡൽഹി പൊലീസിന്റെ സമൻസ്; ഡൽഹി പൊലീസാണ് ബിജെപിയുടെ പുതിയ ഉപകരണമെന്ന് രേവന്ദ് റെഡ്ഡി -
സഹോദരിയുടെ വിവാഹാഘോഷം: നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് സംശയം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു -
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകൾ; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ; വിമർശിച്ചു വി ഡി സതീശൻ -
ബിജെപിയുടെ സൂററ്റ് മോഡൽ ഓപ്പറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥിയെ കാറിൽ കൊണ്ടുപോകുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൈലാഷ് വിജയ്വർഗീയ; നേതൃത്വത്തെ പഴിച്ച് കോൺഗ്രസ് പ്രവർത്തകർ -
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ -
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ -
സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; ഏറ്റവുമധികം പോളിങ് വടകരയിൽ: 78.41 ശതമാനം; 1,11,4950 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 63.37 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ -
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ -
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; എസ്ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും; പിഴ തുക കുട്ടിക്ക് നൽകണം -
പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജൻ നേരത്തെ പറഞ്ഞു; ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ ഇ. പി കേസ് കൊടുക്കും; ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് അവസാനിപ്പിക്കാൻ നിർദേശിച്ചു; ഇ പിയെ തള്ളാതെ സിപിഎം; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരും -
പാലക്കാട്ട് ജില്ലയിൽ ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും; സംസ്ഥാനത്ത് മെയ് 15 വരെ തൊഴിൽ സമയക്രമീകരണം; ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നു വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് അനുവദിക്കില്ല -
ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപി പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നു; ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ക്യാപഷൻ എഴുതിയ ഇടതു മുന്നണി കൺവീനർ ഇടതാണോ വലത്താണോ എന്ന് സംശയം; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ -
നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ -
'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
Most Read
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?