കുരിശുമല തീർത്ഥാടനത്തിനായി സ്ഥാപിച്ചത് 14 കോൺക്രീറ്റ് കുരിശുകൾ; ഇതിൽ അഞ്ചെണ്ണം സർക്കാർ ഭൂമിയിലും; രണ്ടെണ്ണം പൊളിച്ചത് വനംവകുപ്പ്; ബാക്കി പൊളിക്കാനെത്തിയ ഉദ്യോഗസ്ഥർ മടങ്ങിയത് വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന്; രാത്രിയുടെ മറവിൽ കുരിശ് പൊളിച്ചത് വിവാദമായി; ബോണക്കാട്ടെ സംഘർഷത്തിന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീർത്ഥാടന നടത്തിപ്പുമായി ബന്ധപ്പെട്ടു നിർമ്മിച്ച 14 കോൺക്രീറ്റ് കുരിശുകളിൽ മൂന്നെണ്ണം വനം വകുപ്പ് ഇളക്കിമാറ്റിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ബോണക്കാട് വനഭൂമിയിൽ ബാക്കി കുരിശുകളും തകർക്കപ്പെട്ട നിലയിൽ. ബോണക്കാട് വനഭൂമിയിലെ അനധികൃത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിരിക്കെയാണ് കുരിശുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.
കുരിശുമല തീർത്ഥാടന നടത്തിപ്പിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട 14 കുരിശുകളിൽ അവസാന രണ്ടെണ്ണവും അൾത്താരയും തകർത്ത നിലയിൽ കണ്ടെത്തിയത് സംഘർഷങ്ങൾക്കും വഴി വച്ചു. ഇതിൽ ഒരു കുരിശും അൾത്താരയും മലയുടെ നിറുകയിലാണ്. വനം വകുപ്പിന്റെ അധീനതയിലാണെന്നു വകുപ്പ് അവകാശപ്പെട്ട ഭൂമിയിലെ കുരിശുകളാണു തകർക്കപ്പെട്ടത്. 14 കുരിശുകളിൽ മൂന്നെണ്ണം നേരത്തെ വനം അധികൃതർ ഇളക്കി മാറ്റിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മന്ത്രി കെ.രാജു ഇടപെട്ടു വകുപ്പുതല നടപടി നിർത്തിവച്ചതിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം. വനം വകുപ്പിനു പങ്കില്ലെന്നു ഡിഎഫ്ഒ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് കുരിശുകൾ തകർന്നുകിടക്കുന്നത് നാട്ടുകാർ കണ്ടത്. താഴ്ഭാഗത്തെ ഒരു കുരിശും തകർത്തിട്ടുണ്ട്. ബോണക്കാട്ടെ അഞ്ച് കുരിശുകളിൽ രണ്ടെണ്ണം കഴിഞ്ഞ 12ന് വനം ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ബാക്കി കുരിശുകൾ പൊളിക്കാതെ അന്ന് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിശ്വാസികൾക്കൊപ്പമാണ് സർക്കാർ സമരക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. തുടർന്ന് സഭാ നേതൃത്വവുമായി അടിയന്തര ചർച്ച നടത്തി. ചർച്ചയെ തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 14 കുരിശുകളിൽ അഞ്ചെണ്ണം വനം വകുപ്പിന്റെ ഭൂമിയിലാണെന്നായിരുന്നു ആരോപണം.
ഞായറാഴ്ച വൈകീട്ട് ഏഴിന് മുഖ്യമന്ത്രി സഭാ നേതൃത്വവുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ചർച്ചയിൽ വനംമന്ത്രി, എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും പങ്കെടുക്കും. മതസൗഹാർദത്തിനേറ്റ വലിയ മുറിവാണിതെന്ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് പറഞ്ഞു. യോഗം കഴിയുന്നത് വരെ കുരിശുകൾ നീക്കം ചെയ്യേണ്ടതില്ലെന്നായിരുന്നു മന്ത്രിതല ചർച്ചയിൽ വനംവകുപ്പിന്റെ തീരുമാനം. അതേസമയം, കുരിശുകൾ തകർത്തതിൽ പ്രതിഷേധിച്ച് കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ഇന്ന് വിതുരയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
കുരിശ മാറ്റാൻ തുടങ്ങിയത് വനം വകുപ്പായിരുന്നു. ഇത് വിവാദമായതോടെയാണ് തുടർ നടപടി നിർ്ത്തിയത്. വനഭൂമിയിൽ നിർമ്മാണ പ്രവർത്തനം പാടില്ലെന്ന നിർദേശമുള്ളതിനാലാണു കുരിശുകൾ മാറ്റിയതെന്നാണു വനം വകുപ്പിന്റെ വിശദീകരണം. വനഭൂമിയിലെ അഞ്ച് കുരിശുകളിൽ ബാക്കി രണ്ടെണ്ണം ഇളക്കിമാറ്റാൻ വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും നടന്നില്ല. വികാരിയും വിശ്വാസികളും കൂട്ടമായെത്തി തടഞ്ഞതോടെ വനം ഉദ്യോഗസ്ഥർ തിരിച്ചുപോയിരുന്നു. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നല്ല, പകരം റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിക്കാത്തതിനാലാണു തിരിച്ചുപോയതെന്നു വനം അധികൃതർ അറിയിക്കുകയും ചെയ്തു. തീർത്ഥാടക നടത്തിപ്പ് ചുമതലയുള്ള വികാരി ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തിനെ അറിയിക്കാതെയായിരുന്നു കുരിശുമാറ്റിയതെന്നും ആരോപണമുണ്ട്.
വനം വകുപ്പിന്റെ നടപടിക്കെതിരെ കെഎൽസിഎ, കെസിവൈഎം പ്രവർത്തകർ വിതുര വനംവകുപ്പ് ഓഫിസിലേക്കു റാലി നടത്തി. വിശ്വാസികൾ കുരിശുമലയിലെത്തി പ്രാർത്ഥിക്കുന്നതിലോ തീർത്ഥാടനം നടത്തുന്നതിലോ വനം വകുപ്പിന് എതിർപ്പില്ലെന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ ദിവ്യ എസ്.എസ്.റോസ് അറിയിച്ചു. എന്നാൽ അനധികൃത നിർമ്മാണം അനുവദിക്കില്ലെന്നും വിശദീകരിച്ചു. ഇതു സംബന്ധിച്ചു പല തവണ തീർത്ഥാടന നടത്തിപ്പ് കമ്മിറ്റി അധികൃതർക്കു വനം വകുപ്പ് നോട്ടിസ് നൽകിയിരുന്നു. കുരിശുമലയിലേയ്ക്കുള്ള വഴി നിയമാനുസൃതമാണു കെട്ടിയടച്ചത്.
അടുത്ത് തീർത്ഥാടന കാലം വരുമ്പോൾ അതു തുറന്നുകൊടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിൽ മരക്കുരിശുകൾ നിർമ്മിക്കാമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.
MNM Recommends
-
മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ; മന്ത്രിയുടെ പ്രസ്താവന ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറക്കാൻ; ഗണേശ്കുമാറിനെ വിമർശിച്ചു മുസ്ലിംലീഗ് -
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം -
'ഐ.പി.എല്ലിൽ മോശം പ്രകടനം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഹാർദിക് ഇന്ത്യൻ ടീമിൽ; പ്രത്യേക പരിഗണന മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും; ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു'; ബിസിസിഐയ്ക്കെതിരെ ഇർഫാൻ പഠാൻ -
10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ് -
ലൈംഗിക ആരോപണവും ദേശീയ ഗുസ്തി താരങ്ങളു എതിർപ്പും തിരിച്ചടി; കൈസർഗഞ്ചിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇത്തവണ സീറ്റില്ല; പകരം മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥി; പത്രികാ സമർപ്പണം നാളെ -
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ; മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ; ഹരിത നേതാക്കളെ കുറിച്ച് വിമർശന കുറിപ്പുമായി നുർബിന റഷീദ് -
ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോയെന്ന് ചോദ്യം; അൽപം കുഴയ്ക്കുന്ന ചോദ്യമെന്ന് സഞ്ജു; അതിനൊപ്പം പ്രധാനം ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണെന്നും പ്രതികരണം; പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങും -
പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി; പ്രധാനമന്ത്രി നുണപറച്ചിലും വിദ്വേഷ പ്രചാരണവും നിർത്തണമെന്ന് ഖാർഗെ; സംവാദത്തിന് വെല്ലുവിളിച്ച് കത്ത് -
400 സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രം; 300ലേറെ സീറ്റു തന്നെ അസാധ്യം; ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി; കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല; തെക്കേ ഇന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ മോശമായിരിക്കും ബിജെപിയുടെ സ്ഥിതി; തരൂർ വിലയിരുത്തുന്നു -
വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ; ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം; ഭൂരിപക്ഷം അണക്കെട്ടുകൾ വരൾച്ചയുടെ വക്കിൽ -
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ -
യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ; ദ്വിരാഷ്ട്രം മാത്രമാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പോംവഴി; സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്നതായി ഇന്ത്യ -
'കൂലിപ്പണിക്ക് പോകുന്നയാളാണ്, പണം അത്യാവശ്യമാണ് അതു തരണം എന്നാണ് പറഞ്ഞത്; മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല'; സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി; സഹകരണ തട്ടിപ്പിൽ ജീവൻ പൊലിഞ്ഞത് കൂലിപ്പണിക്കാരന് -
സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്? -
മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കണം; ആസ്ബെസ്റ്റോസും ടിൻ ഷീറ്റുകളും മേൽക്കൂരയായ തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം; ചൂട് അതികഠിനം; കർശന നിർദ്ദേശങ്ങളുമായി സർക്കാർ -
കേരള സ്റ്റാർട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാർ ഒപ്പിട്ടു; അത്യാധുനിക സ്ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും -
പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു; ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ? ഗോസിപ്പുകൾ ചിരിച്ചു തള്ളി ഭാവന -
വിവാദങ്ങൾക്കിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തു; തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതു കൊണ്ടെന്ന് വിശദീകരണം -
മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയർക്കും സംഘത്തിനുമെതിരെ കേസെടുക്കണം; കെ എസ് ആർ ടി സിക്കും പൊലീസിനും ഗുരുതരവീഴ്ച; മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ല; ചോദ്യങ്ങളുമായി വിഡി സതീശൻ -
'യഥാർഥ പേര് ബദ്രുദ്ദീൻ, ഭാര്യ പാക്കിസ്ഥാൻ സ്വദേശിനിയായ സുലൈഖ; താമസം ദാവൂദ് ഇബ്രാഹിമിന്റം ബംഗ്ലാവിൽ'; സൈബറിടത്തിലെ വ്യാജ പ്രചരണത്തിൽ മറുപടിയുമായി ധ്രുവ് റാഠി; എന്റെ വിമർശനങ്ങൾക്ക് അവർക്ക് ഉത്തരമില്ല, അതുകൊണ്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നെന്ന് ധ്രുവ്
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?