സുപ്രീംകോടതി ഉത്തരവുമായി കൂളായി നടന്നുവന്ന ബിന്ദു അമ്മണി; കാവി മുണ്ടും വെള്ള ഷർട്ടും ഇട്ട അയ്യപ്പ ധർമ്മ സമിതി നേതാവ് എതിർ വശത്ത് നിന്ന് നടന്നു വന്നതും അസ്വാഭാവികത തോന്നിക്കാതെ; ആക്ടിവിസ്റ്റിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ കയ്യിൽ ഒളിപ്പിച്ച സ്പ്രേയർ ഉപയോഗിച്ച് കണ്ണു നോക്കി പ്രയോഗം; മുഖത്ത് തന്നെ വീണ ദ്രാവകത്തിന്റേത് ചുവപ്പു നിറം; ബിന്ദു അമ്മണിയെ ആസൂത്രിതമായി ആക്രമിച്ചത് പ്രതീഷ് വിശ്വനാഥന്റെ അനുയായി; ബിന്ദു അമ്മണിയെ ആശുപത്രിയിലെത്തിച്ച് അറസ്റ്റിലായത് ഹിന്ദു ഹെൽപ് ലൈൻ നേതാവ് ശ്രീനാഥ് പത്മാനാഭൻ
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം മുളകു സ്പ്രേ അടിച്ചയാൾ പിടിയിൽ. ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാവി മുണ്ടും വെള്ള ഷർട്ടുമിട്ട ഇയാളെ ബിന്ദു അമ്മണി തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ഗുരുതര വകുപ്പുകൾ തന്നെ ചുമത്തും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്യും. ഈ അക്രമത്തിന് മറ്റാരുടേയും സഹായം കിട്ടിയതായി പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമല്ല.
പ്രതിഷേധക്കാർ തനിക്ക് നേരെ മുളകു സ്പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാൻ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ആദ്യം മുളക് സ്േ്രപ ആക്രമണത്തിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നടന്നത് വ്യക്തമായ ആക്രമണമാണെന്ന് വ്യക്തമായി. തൃപ്തി ദേശായിയെ കമ്മീഷണറുടെ മുറിയിൽ എത്തിച്ച ശേഷം ഫയൽ എടുക്കാനെത്തിയതായിരുന്നു ബിന്ദു അമ്മിണി.
കാറിൽ നിന്ന് ഫയൽ എടുത്ത് മടങ്ങുമ്പോൾ നേരെ നടന്നുവരികയായിരുന്നു ശ്രീനാഥ്. തൊട്ടടുത്ത് എത്തിയപ്പോൾ കൈയിൽ കരുതിയ സ്േ്രപ ബിന്ദു അമ്മിണിയുടെ മുഖത്ത് അടിക്കുകയായിരുന്നു ഇയാൾ. കണ്ണിനെ ലക്ഷ്യമിട്ടായിരുന്നു സ്േ്രപ പ്രയോഗം. ബിന്ദു അമ്മണി അതിൽ നിന്ന് കുതറി ഓടി രക്ഷപ്പെട്ടു. മുഖം കൈകൊണ്ട് പൊത്തി. പിന്നേയും അടിക്കാൻ ശ്രമിച്ചു. ഇതെല്ലാം ദേഹത്താണ് വീണത്. ഹിന്ദു ഹെൽപ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ അടുത്ത അനുയായിയാണ് ശ്രീനാഥ്. ശബരിമല കർമ്മ സമിതിയുമായി ബന്ധപ്പമില്ലാത്ത അയ്യപ്പ വിശ്വാസ കൂട്ടായ്മയാണ് പ്രതീഷ് വിശ്വനാഥന്റേത്. ആക്രമത്തിന് ശേഷം ബിന്ദുവിനെ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പ്രതീഷ് വിശ്വാഥനും എത്തി. അതിന് ശേഷം നിരവധി ഭക്തർ കൊച്ചി കമ്മീഷണർ ഓഫീസിൽ പ്രതിഷേധം തീർക്കാനെത്തി. ഇതിനിടെ ബിന്ദു അമ്മണിയെ ആശുപത്രിയിലേക്ക് മാറി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ്മ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പ്രതീഷ് വിശ്വനാഥനാണ് അയ്യപ്പ ധർമ്മ സമിതിയുടെ നേതാവ്. ഇത്തരത്തിൽ ശബരിമല ദർശനത്തിന് സംഘം എത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തൃപ്തി ദേശായിയും സംഘവും കമ്മീഷണറുടെ ഓഫീസിലുണ്ടെന്നാണ് വിവരം. പുലർച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിൻഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂണെയിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ പുലർച്ചെയോടെയാണ് സംഘം എത്തിച്ചേർന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് കേരളത്തിൽ എത്തിയെങ്കിലും വലിയ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലും കഴിയാതെ തൃപ്തി ദേശായി തിരിച്ച് പോവുകയായിരുന്നു. ഇത്തവണ ഇവരെ അതീവ രഹസ്യമായി നെടുമ്പാശേരിയിൽ എത്തിച്ചത് ബിന്ദു അമ്മിണിയാണ്. എന്നിട്ടും വിവരങ്ങൾ പുറത്തു പോയി എന്നതാണ് വസ്തുത.
ശബരിമലയിലേക്ക് പോകാൻ തനിക്ക് സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്ന് ബിന്ദു പറഞ്ഞു. സംഘർഷം നടന്ന സ്ഥലത്തു നിന്നും ബിന്ദുവിനെ പൊലീസ് മറ്റൊരു ഓഫീസിലേക്ക് മാറ്റി. സംരക്ഷണം ആവശ്യപ്പെട്ട് തൃപ്തിദേശായിയും സംഘവും കൊച്ചിയിൽ കമ്മീഷണർ ഓഫീസിലുണ്ട്. പൂണെയിൽ നിന്നും ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് തൃപ്തിദേശായിയും മറ്റ് നാലു പേരും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഇവർക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. രാവിലെ നാലരയോടെ അഞ്ചംഗ സംഘം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.
തുടർന്ന് ഇവർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ഇവർ സംരക്ഷണ ആവശ്യപ്പെട്ട് കൊച്ചി കമ്മീഷണർ ഓഫീസിൽ എത്തുകയായിരുന്നു. പിന്നീട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ബിന്ദുവിനെ സംഘപരിവാർ പ്രവർത്തകർ തടയുകയും ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. നാമജപവും ശരണംവിളിയുമായിട്ടാണ് ഇവർ ബിന്ദുവിനെ തടഞ്ഞത്. സംഘപരിവാർ പ്രവർത്തകർ തനിക്ക് നേരെ ഇവർ മുളകുപൊടിയേറ് നടത്തിയതായി ബിന്ദു ആരോപിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബിന്ദുവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തൃപ്തി ദേശായിയും സംഘവും കമ്മീഷണർ ഓഫീസിൽ തുടരുകയാണ്. നേരത്തേ ഇവർ നിലയ്ക്കലിലേക്ക് യാത്ര തിരിച്ചതായി വിവരമുണ്ടായിരുന്നു. എന്നാൽ പൊലീസ് സംരക്ഷണ ആവശ്യപ്പെട്ട് സംഘം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ മുകളിലത്തെ നിലയിൽ ഇരിക്കുന്നതായിട്ടാണ് പുതിയതായി വരുന്ന വിവരം.
അതേസമയം തൃപ്തിദേശായിയെയും ശബരിമലയിലേക്ക വിടില്ലെന്ന നിലപാടിലാണ് സംഘപരിവാർ സംഘടനകൾ. കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ ഇവർ ഇവിടേയ്ക്ക് കൂടുതൽ ആൾക്കാരെ വിളിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്്. കമ്മീഷണർ സ്ഥലത്ത് എത്തിയിട്ടില്ല. ഓഫീസിന് മുന്നിൽ സംഘപരിവാർ പ്രവർത്തകർ കൂട്ടം കൂടി നിൽക്കുകയാണ്. തൃപ്തി ദേശായിക്കും സംഘത്തിനും ശബരിമലയിലേക്ക് പോകാൻ സംരക്ഷണം നൽകണോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞതവണയും തൃപ്തിദേശായി ശബരിമല ദർശനത്തിന് എത്തിയിരുന്നെങ്കിലും അന്ന് വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനായില്ല. നവംബർ 20 ന് താൻ ശബരിമലയിൽ എത്തുമെന്ന് പറഞ്ഞിരുന്നു.
MNM Recommends
-
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ -
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ -
സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; ഏറ്റവുമധികം പോളിങ് വടകരയിൽ: 78.41 ശതമാനം; 1,11,4950 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 63.37 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ -
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ -
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; എസ്ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും; പിഴ തുക കുട്ടിക്ക് നൽകണം -
പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജൻ നേരത്തെ പറഞ്ഞു; കൂടിക്കാഴ്ച തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ ഇ. പി കേസ് കൊടുക്കും; ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് അവസാനിപ്പിക്കാൻ നിർദേശിച്ചു; ഇ പി ജയരാജനെ തള്ളാതെ സിപിഎം; എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരും -
പാലക്കാട്ട് ജില്ലയിൽ ഉഷ്ണതരംഗം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും; സംസ്ഥാനത്ത് മെയ് 15 വരെ തൊഴിൽ സമയക്രമീകരണം; ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്നു വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് അനുവദിക്കില്ല -
ഒരു എംഎൽഎ പോലും ഇല്ലാത്ത ബിജെപി പിണറായി വിജയനെ മുൻനിർത്തി കേരളം ഭരിക്കുന്നു; ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ക്യാപഷൻ എഴുതിയ ഇടതു മുന്നണി കൺവീനർ ഇടതാണോ വലത്താണോ എന്ന് സംശയം; രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ -
നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ -
'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു -
പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് വിശദീകരിച്ചു ഇ പി ജയരാജൻ; യോഗശേഷം മാധ്യമങ്ങളോട് മിണ്ടാതെ മടങ്ങി ഇ പി; ലോക്സഭയിൽ എൽഡിഎഫ് 12 സീറ്റിൽ ജയിക്കുമെന്ന് വിലയിരുത്തൽ; ഭരണവിരുദ്ധ വികാരത്തെ പ്രചരണം കൊണ്ട് മറികടന്നെന്ന് കണക്കുകൂട്ടൽ -
വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ -
ശരീഅത്ത് നിയമം ബാധകമാക്കരുത്; മുസ്ലിം മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യ സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ശരീഅത്ത് നിയമം ബാധകമാകുന്നു; ശരീഅത്ത് നിയമത്തിൽ ലിംഗ സമത്വമില്ല; അവിശ്വാസിയായ മുസ്ലിമിന്റെ ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് -
ഇടത് അനുകൂല പ്രചാരണം; നേതൃത്വം പറഞ്ഞ ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല; സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്; സംഘടനാതലത്തിൽ പരിശോധന ഉണ്ടാകുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ -
സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്! -
മുസ്ലിംകളാണ് കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്; അതു പറയുന്നതിൽ എനിക്കൊരു നാണക്കേടുമില്ല; ഞങ്ങൾ ഈ രാജ്യത്തു തന്നെയുള്ളവരാണ്: അസദുദ്ദീൻ ഒവൈസി -
ചോദ്യം ചെയ്യലിനിടെ പ്രതി എലിവിഷം കഴിച്ചത് സംശയം ഇരട്ടിച്ചു; അഞ്ചു ലക്ഷം ഫോൺ കോൾ പരിശോധിച്ച് പ്രതിയെ ഉറപ്പിച്ചു; വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ; വൃദ്ധ ദമ്പതികളെ കൊന്ന അയൽവാസിക്ക് പരമാവധി ശിക്ഷ; അർജുന്റെ ക്രൂരത തിരിച്ചറിഞ്ഞ് കോടതി -
വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ -
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മെയ് 4ന്; വിലയിരുത്തൽ നടക്കുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വത്തിൽ
Most Read
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?