കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാനും വേണ്ടത് അന്താരാഷ്ട്ര ഏജൻസി; 2520 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന കാർഷിക പശ്ചാത്തല വികസന നിധി മുന്നിൽ കണ്ട് ആഗോള ടെൻഡർ വിളിക്കൽ; 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന നൽകുന്നത് കള്ളക്കളിക്കോ?
തിരുവനന്തപുരം: കേരളത്തെ കാർഷിക വിപ്ലവത്തിലേക്ക് നയിക്കാൻ ഇനി പുതു മോഡൽ. സംസ്ഥാനത്ത് കർഷക സംരംഭകരുടെ കൂട്ടായ്മകൾ ഉണ്ടാക്കി വളർത്തിയെടുക്കുന്ന ചുമതല ഏജൻസികളെ ഏൽപ്പിക്കും. ആഗോള ടെൻഡറിലൂടെയാണ് ഏജൻസിയെ കണ്ടെത്തുക. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആവശ്യത്തിന് കാർഷിക വിദഗ്ധരുണ്ടായിരിക്കെ അന്താരാഷ്ട്ര ഏജൻസികൾക്ക് കേരളത്തിന്റെ കാർഷിക ഉത്പാദന മേഖലയിൽ നേരിട്ട് ഇടപെടാൻ വഴിയൊരുക്കാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വ്യാപക വിമർശനത്തിനും വഴി വയ്ക്കും. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ ചർച്ച നടക്കുമ്പോഴാണ് കേരളവും മറ്റൊരു വഴിയിലൂടെ കാര്യങ്ങൾ ചർച്ചയാക്കുന്നത്.
കാർഷിക പശ്ചാത്തല വികസനത്തിന് കഴിഞ്ഞ മെയ് 15-ന് കേന്ദ്രം പ്രഖ്യാപിച്ച ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയിൽ കേരളത്തിന് കിട്ടുന്നത് 2520 കോടി രൂപയാണ്. മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പശ്ചാത്തലസൗകര്യം ഒരുക്കാനുമാണ് ഈ തുക. മൂന്നുവർഷം കൊണ്ടാണ് ഈ തുക നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കുറഞ്ഞ പലിശയ്ക്ക് രണ്ടുകോടിവരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നബാർഡ് മുഖേനയാണ് നടപ്പാക്കുന്നത്. വിവിധ ബാങ്കുകളാണ് പണം അനുവദിക്കുക. കേരളത്തിൽ ചെറുകിട ഇടത്തരം കർഷകരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ രൂപം കൊടുത്ത സ്മോൾ ഫാർമേഴ്സ് അഗ്രി ബിസനസ് കൺസോർഷ്യത്തെ (എസ്.എഫ്.എ.സി.) ഇതിന്റെ നോഡൽ ഏജൻസിയായി നിയമിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
ആഗോള ടെൻഡർ ക്ഷണിച്ച സർക്കാർ സുതാര്യമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന കൃഷിവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ് അഗ്രി ബിസനസ് കൺസോർഷ്യമാണ് (എസ്.എഫ്.എ.സി.) ഇ-ടെൻഡർ ക്ഷണിച്ചത്. നവംബർ പത്തുവരെ അപേക്ഷിക്കാം. അന്താരാഷ്ട്ര തലത്തിൽ മികവു തെളിയിച്ച കാർഷിക സംരംഭക പ്രോത്സാഹന ഏജൻസികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. കർഷക സംരംഭങ്ങൾക്ക് കാർഷിക വിദഗ്ധരെയും ഉപദേശകരെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം നൽകേണ്ടത് ഈ ഏജൻസിയായിരിക്കും. ഇപ്പോൾ ഇതെല്ലാം കൃഷിവകുപ്പ് നേരിട്ടാണ് നൽകുന്നത്.
വിളവെടുപ്പിനും വിപണനത്തിനും ഇവർ ഉപദേശ നിർദ്ദേശങ്ങൾ നൽകണം. 21 ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിനെ വളർത്തിയെടുക്കാൻ അനുവദിക്കുക. ഇങ്ങനെ വിവിധ ജില്ലകളിലായി 50 കൂട്ടായ്മകളെങ്കിലും ഉണ്ടാക്കുകയാണ് ലക്ഷ്യം. മൂന്നുവർഷംകൊണ്ട് ആകെ പത്തുകോടി അറുപത്തിമൂന്നു ലക്ഷം രൂപയാണ് ഏജൻസിക്കുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യം താഴേത്തട്ടിൽ 10-20 പേരടങ്ങുന്ന കർഷകതാത്പര്യ കൂട്ടായ്മ ഉണ്ടാക്കും. ഇത്തരം കൂട്ടായ്മകളുടെ ഫെഡറേഷൻ ആണ് കാർഷികോത്പാദക സംഘടന (എഫ്.പി.ഒ.). ഇങ്ങനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. 25 കോടിക്കുമേൽ വാർഷിക വിറ്റുവരവുള്ള ഏജൻസിക്ക് ടെൻഡറിൽ മുൻഗണന കിട്ടുന്ന തരത്തിലാണ് വ്യവസ്ഥകൾ. അതുകൊണ്ട് തന്നെ കുത്തക കമ്പനികൾക്ക് മാത്രമേ ആഗോള ടെൻഡറിൽ പങ്കെടുക്കാൻ പോലും കഴിയൂ.
ഒരു എഫ്.പി.ഒ.യിൽ 500 മുതൽ 1000 വരെ കർഷകരാണ് ഉണ്ടാകുക. ഇത്തരം എഫ്.പി.ഒ.കളെ ഉണ്ടാക്കിയെടുക്കലാണ് ഏജൻസിയുടെ ചുമതല. കർഷകർക്ക് വായ്പ, കൃഷിയിറക്കാൻ വിത്തുൾപ്പടെയുള്ള സാമഗ്രികൾ തുടങ്ങിയവ എഫ്.പി.ഒ.നൽകും. വിളവെടുപ്പിനും വിൽപ്പനയ്ക്കുമുള്ള സഹായവും നൽകും. മൂന്നുവർഷത്തേക്കാണ് ഒരു ഏജൻസിയുടെ കാലാവധി. കേരളത്തെ അഞ്ചുമേഖലകളായി തിരിക്കും. ഒരു മേഖലയിൽ ഒരു ഏജൻസി എന്ന തോതിലാണ് ഉദ്ദേശിക്കുന്നത്. പ്രൊഫഷണൽ ഏജൻസിയെ കൊണ്ടുവന്ന് മികച്ച രീതിയിൽ കാർഷിക സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോൽപ്പാദനം, ഭക്ഷ്യോൽപ്പന്ന സംസ്കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളർച്ച തുടരുന്ന അപൂർവം മേഖലകളിലൊന്നാണ് കാർഷികരംഗം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് പുതിയ ഇടപെടൽ. കാർഷിക പശ്ചാത്തല വികസന നിധി എന്ന പേരിലാണ് ഈ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വരിക. കേരളത്തിൽ കാർഷികോത്പാദക സംഘടനകൾ (എഫ്.പി.ഒ.) മുഖേന പണം ലഭ്യമാക്കാനാണ് പരിപാടിയെന്ന് ഇത് സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിരുന്നു. എട്ടുശതമാനം പലിശയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും മൂന്നുശതമാനം സബ്സിഡിയുണ്ട്. പദ്ധതിയെ മറ്റ് ഏതെങ്കിലും സബ്സിഡിയുള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാൽ ബാക്കി പലിശയും ഒഴിവായിക്കിട്ടും. ഫലത്തിൽ പലിശരഹിതമായി പണം ലഭ്യമാക്കാനാകുമെന്നാണ്് പ്രതീക്ഷ.
കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ കർഷകർ കൃഷിയിലേക്കും അനുബന്ധ സംരംഭങ്ങളിലേക്കും തിരിഞ്ഞ സാഹചര്യത്തിൽ പുതിയൊരു സാധ്യതയാണ് ഇത് തുറന്നുതരുന്നത്. കേരളത്തിൽ നിലവിലുള്ള 50 കാർഷികോത്പാദന സംഘടനകളെ ശക്തിപ്പെടുത്താനും പുതിയതായി 50 എണ്ണം തുടങ്ങാനും പദ്ധതി തയ്യാറായിട്ടുണ്ട്. ചുരുങ്ങിയത് നൂറുകർഷകരാണ് ഒരു സംഘടനയിൽ ഉണ്ടാകുക. ക്രമേണ ഇത് 500 മുതൽ 1000 വരെ ആക്കണമെന്ന് സംസ്ഥാന കൃഷിവകുപ്പിന്റെ മാർഗരേഖ നിർദ്ദേശിക്കുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന ഇത്തരം 10,000 സംഘനടകൾ മൂന്നുവർഷം കൊണ്ട് രാജ്യത്ത് രൂപവത്കരിക്കണമെന്ന കേന്ദ്രസർക്കാർനയത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. താഴെത്തട്ടിൽ 10 മുതൽ 20 വരെ പേരടങ്ങുന്ന കർഷക ഗ്രൂപ്പുകൾ വേണമെന്നും ഇത്തരം പത്തുമുതൽ 50 വരെ ഗ്രൂപ്പുകൾ ചേരുന്നതാകണം ഒരു എഫ്.പി.ഒ. എന്നും മാർഗരേഖ പറയുന്നു.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാലുവീതവും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്നുവീതവും ആലപ്പുഴ, കാസർകോട് ജില്ലകളിൽ രണ്ടുവീതവും തൃശ്ശൂർ ജില്ലയിൽ ആറും എഫ്.പി.ഒ.കൾ രൂപവത്കരിക്കണം. ഓരോ ജില്ലയിലും ഏതൊക്കെ കാർഷികോത്പന്നം അടിസ്ഥാനപ്പെടുത്തിയ എഫ്.പി.ഒ.കൾ ആകാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മേൽനോട്ടത്തിനാണ് ആഗോള ഏജൻസിയെ കണ്ടെത്താനുള്ള നീക്കം.
MNM Recommends
-
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് -
'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ -
വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ -
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ല; ഷാഫി പറമ്പിലിന് എതിരെ പി ജയരാജൻ -
'ജയിലിനുള്ള മറുപടി ഞങ്ങൾ വോട്ടിലൂടെ നൽകും': ആം ആദ്മി പാർട്ടി പ്രചാരണ ഗാനത്തിന് എതിരെ വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം; ഗാനത്തിൽ ബിജെപിയെ പരാമർശിക്കുന്നില്ലെന്ന് വാദിച്ച് അതിഷി; -
ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി -
പ്രസവത്തെ തുടർന്ന് അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയതോടെ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി -
ബാറ്റിങ് വെടിക്കെട്ടിന് അഴകായി സിക്സറുകളുടെ കൂട്ടപ്പൊരിച്ചിൽ; വിജയറണ്ണിനൊപ്പം സെഞ്ചുറി കുറിച്ച് വിൽ ജാക്സ്; അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററായി കിങ് കോലി; 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മറികടന്ന് ആർസിബി; ഗുജറാത്തിനെ കീഴടക്കിയത് ഒൻപത് വിക്കറ്റിന് -
'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ -
ഇൻഡിഗോയോട് പിണക്കം കാരണം പറക്കില്ല; വോൾവോയിലും പതിവില്ല; വന്ദേഭാരതിൽ ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമില്ല; ഞായറാഴ്ച ഇ പി കണ്ണൂരിൽ തന്നെ; ബിജെപി പ്രവേശന വിവാദം കത്തി നിൽക്കെ തിങ്കളാഴ്ചത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന -
ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ? -
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ -
ക്രൈസ്തവ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയശക്തികളും ഇവിടെ വർഗീയവിഷം വിതയ്ക്കേണ്ട; പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം; രക്ഷകരായി ആരും വരേണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി -
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; രണ്ടാം ദിവസവും ആക്രമണം പൊലീസ് അന്വേഷണം നടക്കുന്നതിനിടെ -
ഇന്ത്യക്ക് ഏകദിന ലോകകപ്പിന് വഴിയൊരുക്കിയ പരിശീലകൻ; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഗാരി കിർസ്റ്റനെ പുതിയ പരിശീലകനാക്കി പാക് ക്രിക്കറ്റ് ടീം; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക ജേസൺ ഗില്ലെസ്പി -
കോൺഗ്രസിന്റെ ചെലവിൽ എഎപിയെ വളർത്തുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം കാരണം കിട്ടിയത് മൂന്നുസീറ്റ് മാത്രം; ദീപക് ബാബറിയയുടെ ഇടപടൽ അസഹനീയം; കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലൗലിയുടെ രാജി വലിയ പൊട്ടിത്തെറിയുടെ തുടക്കം മാത്രം -
ജെഡിഎസ് സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ; ബംഗാളിൽ ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ്; ബേട്ടി ബച്ചാവോ മുദ്രാവാക്യം കാപട്യമെന്ന് പരിഹാസം -
ജഗതി ശ്രീകുമാറിന് ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു; 50,000 രൂപയും കീർത്തിപത്രവും ഫലകമുൾപ്പെട്ട ദേശീയപുരസ്കാരം
Most Read
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- 'ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു; കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട കാണിച്ചു; വലിയ അപമാനം നേരിട്ടു'; കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തതെന്ന് മേയർ ആര്യ രാജേന്ദ്രൻ; പണി തരുമെന്ന് മേയർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ
- ആദ്യ 22 പന്തിൽ 29 റൺസ്; 31 പന്തിൽ അർധസെഞ്ചുറി; മോഹിത് ശർമ പന്തെറിഞ്ഞതോടെ ടോപ് ഗിയറിൽ; 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ മാത്രം; ആറ് മിനിറ്റിനിടെ അർധസെഞ്ചുറിയും സെഞ്ചുറിയും ആഘോഷിച്ച് വിൽ ജാക്സ്; വെടിക്കെട്ടിന് കയ്യടിച്ച് കോലി
- വടകരയിൽ ലീഗ് കളിച്ചത് തീക്കളി; ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് മതനിറം കൊടുക്കാൻ അമിതാവേശം കാട്ടി; സംഘ്പരിവാർ കാവിവൽക്കരിച്ച പോലെ ലീഗ് പ്രവർത്തകർ സമ്പൂർണ്ണമായും പച്ചവൽക്കരിച്ചു; വിമർശനവുമായി കെ ടി ജലീൽ
- ഒരു വശത്ത് പാർട്ടിക്കുള്ളിൽ പി.ജയരാജന്റെ വിമർശനം; മറുവശത്ത് റെയ്ഡുകൊണ്ടു പൊറുതി മുട്ടിക്കുന്ന ആദായ നികുതി വകുപ്പ്; ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കുടുംബത്തിന് ഉയർന്ന ഓഹരിയുള്ള 'വൈദേകമെന്ന കെണിയിൽ' നിന്നും രക്ഷപ്പെടാനോ?