നായരും നാടാരും തമ്മിലെ പ്രണയത്തെ രണ്ട് വീട്ടുകാരും എതിർത്തു; പാരലൽ കോളേജിലെ അദ്ധ്യാപകൻ ടിപ്പർ ഡ്രൈവറായതോടെ മദ്യപാനിയുമായി; വീട്ടുകാരെ തള്ളി പറഞ്ഞ് ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മനസ്സിലാക്കിയത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ; മദ്യത്തിൽ മയക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് അതേ മുറിയിൽ രാത്രിയിൽ കിടന്നുറങ്ങി ഭർത്താവും; ആദർശിന്റെ ആത്മഹത്യാ തിയറി പൊളിച്ചത് ഭാര്യയുടെ ദേഹത്തെ മുറിപ്പാടുകൾ; രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
പോത്തൻകോട്: ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിൽ ടിപ്പർ-ഓട്ടോ ഡ്രൈവറായ ആദർശിന്റേത് സമാനതകളില്ലാത്ത ക്രൂരത. ഭാര്യയെ കൊന്ന കേസിൽ പോത്തൻകോട് നന്നാട്ടുകാവ് ജി.വി.എൻ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന വാമനപുരം ആനാകുടി കുന്നുംപുറത്ത് വീട്ടിൽ ആദർശിനെയാണ് (26) പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തത്. വേറ്റിനാട് ഐക്കുന്നം ശിവാലയം വീട്ടിൽ രാജേന്ദ്രൻ - ലീന ദമ്പതികളുടെ മൂത്തമകൾ രാകേന്ദുവാണ് (24) കൊല്ലപ്പെട്ടത്.
സ്കൂൾ പഠനകാലത്തേ പ്രണയത്തിലായ ഇവർ കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. രണ്ട് ജാതിയിൽപ്പെട്ടവരായതിനാൽ രാകേന്ദുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. രാകേന്ദു നീറമൺകര എൻ.എസ്.എസ് കോളേജിൽ അവസാന വർഷ ഡിഗ്രിക്ക് പഠിക്കവെയാണ് ആദർശ് കൂട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്. രാകേന്ദ്ു നായർ സമുദായാംഗവും ആദർശ് നാടാരുമായിരുന്നു. ആദർശിന്റെ വീട്ടിലും വിവാഹത്തെ ആദ്യം എതിർത്തിരുന്നു. ഈ പ്രണയ വിവാഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആദർശിന്റെ മദ്യപാനത്തെ ചൊല്ലിയും വഴിവിട്ട ബന്ധങ്ങളേയും പറ്റിയും ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം ആദർശ് വീട്ടിലിരുന്ന് മദ്യപിച്ചു. അതേചൊല്ലി വഴക്കായതോടെ മുറിയിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് അടിച്ചു. നിലവിളി പുറത്ത് വരാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു. കുപ്പിയിൽ അവശേഷിച്ച മദ്യം വായിലേക്ക് ഒഴിച്ചു. അബോധാവസ്ഥയിലായ രാകേന്ദുവിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ടിൽ കെട്ടിത്തൂക്കി. അതിനുശേഷം അതേമുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ 10 മണിയോടെ, രാകേന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ബന്ധുക്കളെ ധരിപ്പിച്ചു. മൃതദേഹം അഴിച്ചെടുത്ത് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു.
തൂങ്ങിമരിച്ചെന്നാണ് പൊലീസിനോടും വെളിപ്പെടുത്തിയത്. മൃതദേഹ പരിശോധനയിൽ രാകേന്ദുവിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയത് നിർണ്ണായകമായി. ഫാനിൽ കെട്ടിത്തൂക്കിയതിലും അസ്വാഭാവികത ഉണ്ടായിരുന്നു. എങ്കിലും പൊലീസ് സംശയമൊന്നും ആദ്യം പ്രകടിപ്പിച്ചില്ല. പിന്നീട് ആദർശിനെ വിളിച്ചുവരുത്തി മൃതദേഹത്തിൽ കണ്ട മുറിവുകളെ സംബന്ധിച്ച് ചോദ്യം ചെയ്തു. ഇതിനിടെ രാകേന്ദുവിന്റെ കുടുംബവും സംശയം ഉന്നയിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീർക്കാനുള്ള ആദർശിന്റെ നാടകീയ ശ്രമങ്ങൾ പോത്തൻകോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പൊളിക്കുകയായിരുന്നു.
ആദർശിന്റെ ചില വഴിവിട്ടബന്ധങ്ങളെക്കുറിച്ചാണ് കൊലപാതക ദിവസം തർക്കങ്ങൾ തുടങ്ങിയത്. മദ്യപിച്ചിരുന്ന ആദർശ് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തർക്കം നീണ്ടു. തുടർന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മർദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയിൽ തന്നെ കട്ടിലിൽ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദർശിന്റെ പിതാവ് അനിൽകുമാർ വന്നു വിളിച്ചപ്പോഴാണ് ഉണർന്ന് വാതിൽ തുറന്നത്. രാകേന്ദു ഫാനിൽ തൂങ്ങിയെന്നു പറഞ്ഞു.
പൊലീസ് വന്നശേഷം അഴിച്ചാൽ മതിയെന്നു പറഞ്ഞതു പോലും കേൾക്കാതെ ആദർശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കി. ആദർശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാൽ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് ആദർശനിെ കുടുക്കിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുവേലി ഹയർ സെക്കന്ററി സ്കൂളിൽ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്ന ആദർശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമൺകര എൻഎൻഎസ് കോളജിൽ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.
പല സ്ഥലങ്ങളിലും ഇവർ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നിൽ വച്ച് ആദർശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. ആദർശ് മറ്റു പെൺകുട്ടികളെ ഫോണിൽ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവർ തമ്മിൽ തുടക്കത്തിലേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞത്. അദ്ധ്യാപനം മതിയാക്കിയ ശേഷം ആദർശ് ഓട്ടോറിക്ഷ, ടിപ്പർ വാഹനകളിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
MNM Recommends
-
മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയർക്കും സംഘത്തിനുമെതിരെ കേസെടുക്കണം; കെ എസ് ആർ ടി സിക്കും പൊലീസിനും ഗുരുതരവീഴ്ച; മേയർക്കും ഡ്രൈവർക്കും ഇരട്ടനീതി പാടില്ല; ചോദ്യങ്ങളുമായി വിഡി സതീശൻ -
'യഥാർഥ പേര് ബദ്രുദ്ദീൻ, ഭാര്യ പാക്കിസ്ഥാൻ സ്വദേശിനിയായ സുലൈഖ; താമസം ദാവൂദ് ഇബ്രാഹിമിന്റം ബംഗ്ലാവിൽ'; സൈബറിടത്തിലെ വ്യാജ പ്രചരണത്തിൽ മറുപടിയുമായി ധ്രുവ് റാഠി; എന്റെ വിമർശനങ്ങൾക്ക് അവർക്ക് ഉത്തരമില്ല, അതുകൊണ്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നെന്ന് ധ്രുവ് -
ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ -
അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥികൾ ഗാന്ധി കുടുംബത്തിൽ നിന്നും വരുമോ? രാഹുലും പ്രിയങ്കയും മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ; ഇരുവരും മത്സരിച്ചാൽ യുപിയിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് നേതാക്കൾ -
ഞാൻ വണ്ടിയുടെ മുന്നിൽ കയറിനിന്നു, അവരില്ലാതെ പോവാൻ പറ്റില്ലെന്ന് പറഞ്ഞു; അപ്പോഴേക്കും മറ്റ് യാത്രക്കാരും ഇടപെട്ടു; കെഎസ്ആർടിസി ബസിൽ വനിതാ യാത്രക്കാരിക്കായി പ്രതികരിച്ച അനുഭവം പങ്കുവെച്ച് ഇ എസ് ബിജിമോൾ -
ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ -
ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ -
തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ -
പുനർനിയമനം ആണെങ്കിൽ പോലും മൂന്ന് വർഷമോ അതിലധികമോ ആ സ്ഥാനത്ത് തുടർന്നാൽ ആർജിത അവധിക്ക് അർഹത; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റിനും അത് നൽകണം; ജസ്റ്റീസ് ബർകത് അലിക്ക് നിയമ പോരാട്ടത്തിൽ വിജയം; ഗ്രാറ്റുവിറ്റി കേസിൽ ലോകായുക്തയുടേത് നിർണ്ണായക വിധി -
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ അമ്മാവനും അബുദാബി രാജ കുടുംബാംഗവുമായ ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധി -
പെട്രോൾ പമ്പുകളിൽ മോഷണം നടത്തുന്ന വിരുതൻ; കവർന്നെടുക്കുന്ന പണമുപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനം; പെൺസുഹൃത്തുക്കളുമായുള്ള അടിച്ചു പൊളിയും ഇഷ്ടം; രാസലഹരിക്ക് അടിമ; ജിമ്മൻ കിച്ചുവിനെ അകത്താക്കി പൊലീസ് സാഹസികത; മലപ്പുറത്തെ ന്യൂജെൻ കള്ളൻ കുടുങ്ങുമ്പോൾ -
മന്ത്രി ഗണേശിന്റെ ലൈസൻസ് പരിഷ്കാരം ഇന്ന് ഒരിടത്തും നടന്നില്ല; മലപ്പുറത്ത് മോട്ടോർ വകുപ്പിന് സ്വന്തമായി പരീക്ഷാ ഗ്രൗണ്ടു പോലുമില്ല; സിഐടിയു ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ; ലൈസൻസ് എടുക്കാൻ ആരും വരാത്തതിനാൽ പ്രതിഷേധം സംഘർഷമായില്ല; പിന്മാറില്ലെന്ന് മന്ത്രി ഗണേശും -
ഇന്നലെ ലിസ്റ്റ് ചെയ്തത് 113-ാം കേസായി; വാദങ്ങൾ നീണ്ടു പോയപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസായി സിബിഐ ഉയർത്തിയതുമില്ല; ഇന്ന് വീണ്ടും പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ എസ് എൻ സി ലാവ് ലിൻ അപ്പീൽ ഹർജി; 110-ാം കേസായതിനാൽ പരിഗണിക്കാനുള്ള സാധ്യത വിരളമെന്നും വിലയിരുത്തൽ; സിബിഐ നിലപാട് നിർണ്ണായകം -
അധ്വാനിച്ചതെല്ലാം നിക്ഷേപമാക്കി; മകളുടെ കല്യാണത്തിന് അഞ്ചു ലക്ഷം ചോദിച്ചപ്പോൾ കൈമലർത്തി; നിവർത്തികേടിൽ തോമസ് സാഗരത്തിന്റെ ആത്മഹത്യ; പ്രതിസ്ഥാനത്ത് യുഡിഎഫിന്റെ പെരുമ്പഴുതൂർ സർവ്വീസ് സഹകരണ ബാങ്ക്; നെയ്യാറ്റിൻകരയിലും സഹകരണ ചതി -
അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം രൂക്ഷം; പല ക്യാമ്പസിലും സംഘർഷം; ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം പാസാക്കി യുഎസ് ജനപ്രതിനിധി സഭ; സംഘർഷം പരിധി വിടുമ്പോൾ -
സുഹൃത്തിനെ പങ്കാളിയാക്കി ബിസിനസ് വിപൂലീകരണത്തിന് കോഴിക്കോട് എത്തി; ബംഗ്ലൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കോടികളുണ്ടാക്കി ആഡംബ ജീവിതം; ദുബായിലും മയക്കു മരുന്ന് കേസിൽ അകത്തു കിടന്നു; അബ്ദുൾ നൂർ എന്ന തങ്ങൾ വമ്പൻ സ്രാവ്; മലബാറിൽ ലഹരി മാഫിയ സജീവം -
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്; പ്രമേയത്തിന് മുമ്പ് തന്നെ തന്റെ രാജി പ്രഖ്യാപിച്ച യൂസഫ് അവിശ്വാസ പ്രമേയത്തിനെ അതിജീവിച്ചത് മൂലം ഒഴിവായത് സ്കോട്ട്ലാന്റിലെ പൊതു തിരഞ്ഞെടുപ്പ് -
ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ? -
ശോഭാ സുരേന്ദ്രനും ദല്ലാളിനും എതിരെയുള്ള ഇപിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം എത്തും; നിയമോപദേശം തേടിയ ശേഷം കേസെടുക്കും; ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്താൻ പൊലീസ്; ശോഭയെ ചോദ്യം ചെയ്യാനും ആലോചന -
സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം രൂക്ഷം; പല ക്യാമ്പസിലും സംഘർഷം; ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം പാസാക്കി യുഎസ് ജനപ്രതിനിധി സഭ; സംഘർഷം പരിധി വിടുമ്പോൾ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ