'ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി': വാക്കത്തിയും കോടാലിയുമായി ഉൾവനത്തിൽ ഒളിച്ചുകഴിയവേ പിടികൂടുമ്പോഴും കൂസലില്ലാതെ ഇക്ബാൽ; ഭാര്യ റഷീദയുമായി ലക്ഷ്മണന് ബന്ധമുണ്ടെന്ന് സംശയം; വ്യാജചാരായവാറ്റിൽ തന്നെ ഒറ്റിക്കൊടുത്തതിലെ ഈർഷ്യം പകയായി മാറി; മാങ്കുളത്ത് അയൽവാസിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത് സംശയം മൂലം തന്നെ; വെട്ടേറ്റ ഭാര്യ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ
അടിമാലി: മാങ്കുളത്ത് അയൽവാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇക്ബാൽ പിടിയിൽ. ഇന്നലെ രാവിലെ 11 മണിയോടെയാണ് അയൽവാസിയും സുഹൃത്തുമായിരുന്ന ലക്ഷമണനെ ഇക്ബ്ബാൽ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള കുട്ടിയെയും എടുത്തുകൊണ്ട് നിൽക്കുകയായിരുന്ന തന്റെ ഭാര്യ റഷീദയെയും ഇയാൾ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്.
സംഭവത്തിന് ശേഷം മാങ്കുളം വനമേഖലയിലേയ്ക്ക് രക്ഷപെട്ട ഇക്ബാലിനെ 12 മണിക്കൂറോളം നീണ്ട തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്. ഈ സമയത്തും വാക്കത്തിയും കോടാലിയുമടക്കമുള്ള ആയുധങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നെന്നും തിരച്ചിലിന് നേതൃത്വം നൽകിയ മൂന്നാർ സി ഐ സുമേഷ് സുധാകരൻ മറുനാടനോട് വ്യക്തമാക്കി. അറസ്റ്റിലായ മാങ്കുളം 50-ാം മൈൽ ചിക്കനാംകൂടി ആദിവാസി കോളനിയിലെ താമസക്കാരൻ പുല്ലാട്ട് ഇക്ബ്ബാലിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു.
'ചതിക്കുന്നവന് ഭൂമിയിൽ സ്ഥാനമില്ല..അതുകൊണ്ട് നീതി നടപ്പാക്കി. ഇക്ബ്ബാൽ താൻ നടത്തിയ അരുംകൊലയെ ന്യായികരിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ. സി ഐ യുടെ നേതൃത്വത്തിലുള്ള 18 അംഗ പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടടുത്താണ് വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ശക്തമായ മഴയും അട്ടയുടെ കടിയും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും അവഗണിച്ചാണ് കുന്നും താഴ്വാരങ്ങളും താണ്ടി പൊലീസ് സംഘം തിരച്ചിലുമായി മുന്നേറിയത്. കോളനിയിലെ ഏതാനും യുവാക്കൾ വഴികാട്ടാൻ ഒപ്പമുണ്ടായിരുന്നു.
ഉൾവനത്തിൽ മലയുടെ മുകൾ ഭാഗത്ത് ഷെഡിൽ വിശ്രമിച്ചിരുന്ന ഇക്ബ്ബാലിനെ രാത്രി 12 മണിയോടുത്താണ് പൊലീസ് സംഘം കണ്ടെത്തുന്നത്. അപ്പോൾ തന്നെ ഉദ്യോഗസ്ഥ സംഘം ഇയാളെയും കൊണ്ട് കാടിറങ്ങി. പിടിയിലായ അവസരത്തിൽ നടന്ന പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ കൊലനടത്തിയതിൽ തനിക്ക് യാതൊരു മനസ്താപവും ഇല്ലെന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. താൻ നീതി നടപ്പാക്കുകയായിരുന്നെന്നായിരുന്നു ഇയാളുടെ നിലപാട്.
വ്യാജവാറ്റുമായി ബന്ധപ്പെട്ട് ഇക്ബ്ബാലും ലക്ഷമണനും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലക്ഷ്്മണനെ എക്സൈസ് സംഘം വ്യാജവാറ്റുകേസ്സിൽ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ ഇക്ബ്ബാലിനെയും എക്സൈസ് സംഘം പിടികൂടി. ലക്ഷ്മണൻ ഒറ്റിക്കൊടുത്തതിനാലാണ് താനും കേസ്സിൽ പ്രതിയായതെന്നായിരുന്നു ഇക്ബ്ബാലിന്റെ വിശ്വാസമെന്നും ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നുമാണ പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.
ഭാര്യ റഷീദയുമായി ലക്ഷമണൻ അടുപ്പം പുലർത്തിയിരുന്നതായി തനിക്ക് നേരത്തെ മുതൽ സംശയമുണ്ടായിരുന്നെന്നും ഇതും കൊലനടത്താൻ പ്രേരണയായെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇക്ബ്ബാലിന് ഇരുമ്പുപാലത്ത് ഭാര്യം മൂന്നുകുട്ടികളുമുണ്ട്. അടുത്തകാലത്താണ് ചിക്കനാംകുടി ആദിവാസി കോളനിയിലെത്തി ഇപ്പോഴത്തെ ഭാര്യയെ വിവാഹം കഴിച്ചത്. ലക്ഷമണനും ഇക്ബ്ബാലും വാജവാറ്റിൽ ഏറെക്കാലും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരും അടുത്തടുത്താണ് കുടംബസഹിതം താമസിച്ചിരുന്നത്.
ഇക്ബാലിന്റെ ഒപ്പം താമസിക്കുന്ന കുടി നിവാസി ലഷീദ(30)യെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷ്മണൻ(54) മരിച്ചത്. ഇന്നലെ രാവിലെ 11നാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ഇക്ബാൽ ലഷീദയുമായുണ്ടായ വാക്കു തർക്കമാണ് കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂത്തപ്പോൾ ഇക്ബാൽ കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്നു പറഞ്ഞ് വാക്കത്തി കൊണ്ട് ആക്രമിക്കാനൊരുങ്ങി. ഇതോടെ ലഷീദ സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് കുഞ്ഞുമായി ഓടി. പിറകെ എത്തിയ ഇക്ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വെട്ടി. നിലത്തുവീണ ലഷീദയിൽ നിന്ന് കുട്ടിയെ പിടിച്ചുവാങ്ങി.
ഇതു കണ്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്ബാൽ വെട്ടി വീഴ്ത്തുകയായിരുന്നു. ലക്ഷ്മണൻ മരിച്ചെന്നു കണ്ട ഇക്ബാൽ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാർ ലഷീദയെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു. ഭാര്യ മല്ലികയുടെ മുന്നിലാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ ലക്ഷ്മണനും ഇക്ബാലും ഒരു മാസം മുൻപ് അബ്കാരി കേസിൽ ഉൾപ്പെട്ട് ഒളിവിലായിരുന്നു. ലക്ഷ്മണൻ ആണ് പ്രതിപ്പട്ടികയിൽ തന്റെ പേര് പറഞ്ഞുകൊടുത്തതെന്നാണ് ഇക്ബാൽ വിശ്വസിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പക കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന് മൂന്നാർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു. ലക്ഷ്മണന്റെ മക്കൾ: വിജയൻ, വിജിമോൾ. മരുമക്കൾ: തങ്കച്ചൻ, സുധ.
MNM Recommends
-
കണ്ടെത്തിയത് പൊക്കിൾക്കൊടി മുറിച്ച നിലയിൽ ഒരു ദിവസം പ്രായമുള്ള കുട്ടിയെ; തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിർണ്ണായക തെളിവായി; ആമസോൺ കവറിലെ ദുരൂഹത നീങ്ങുമ്പോൾ -
പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം -
11കെവി ലൈനുകളിൽ അമിത ഉപഭോഗമണ്ടൂക്കാന്ന സമ്മർദ്ദത്തിലുള്ള തകരാറുകൾ രൂക്ഷം; വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചുള്ള നിയന്ത്രണം വരും; ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാൻഫോർമറുകളുടെ ചാർട്ട് തയാറാക്കി കെ എസ് ഇ ബി -
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിന് സ്റ്റേ ഇല്ല; ഹൈക്കോടതി നിലപാട് മന്ത്രി ഗണേശിന് അനുകൂലം; ഡ്രൈവിങ് സ്കൂളുകളുമായുള്ള ചർച്ച പരാജയം; ഇന്നും ലൈസൻസ് പരീക്ഷകൾ നടന്നില്ല; കോടതിയിലെ കേസ് പരിഷ്കരണ വിരുദ്ധർക്ക് തിരിച്ചടിയാകുമോ? -
കൊല്ലത്ത് വ്യാജമെത്രാൻ ബിജെപിക്ക് പണി കൊടുത്തോ? കാതോലിക്ക ബാവയായി അവതരിച്ച ജെയിംസ് ജോർജുമായുള്ള ബിജെപി നേതാക്കളുടെ ചങ്ങാത്തം വോട്ടിങിൽ തിരിച്ചടിച്ചുവെന്ന് സൂചന; കൊല്ലത്ത് എൻഡിഎയിലെ വിവാദം തീരുന്നില്ല -
യദുവിനെ അറസ്റ്റു ചെയ്ത് ശേഷം മണിക്കൂറുകൾ ബസ് ഒതുക്കിയിട്ടത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ; രാത്രി ഒരു മണിക്ക് എടുക്കും വരെ ആർക്കും ബസിൽ കയറാവുന്ന അവസ്ഥ; ആ മെമ്മറി കാർഡ് മോഷണം പാളയം ഗൂഢാലോചനയോ? സാഫല്യത്തെ സിസിടിവി പരിശോധന അനിവാര്യം; കെ എസ് ആർ ടി സി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാനോ? -
റായ്ബറേലിയിൽ പ്രിയങ്കഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയിരുന്നെങ്കിൽ ഓളമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസുകാർ നിരാശർ; ഒരിക്കൽ തോറ്റ അമേഠിയിലേക്ക് പോകാൻ മടിച്ച് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ അണികൾക്ക് ആവേശമില്ല; വധേര നോട്ടമിട്ട അമേഠിയിൽ കിഷോരിലാൽ ശർമ്മയെ നിർത്തുന്നതിലും അതൃപ്തികൾ -
കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം -
കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ് -
'ഇത് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചേക്കും; ശ്രീകൃഷ്ണൻ ഭക്തിയോടെ ഒന്നിലധികം സ്ത്രീകളോടൊപ്പം ജീവിച്ചു; പ്രജ്വൽ ആ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഊഹിക്കുന്നു'; പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വെട്ടിലായി കർണാടക മന്ത്രി; രാജിവെക്കണമെന്ന് ബിജെപി -
കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം പാളിയെന്ന് യുഡിഎഫ് അവലോകന യോഗത്തിൽ വിമർശനം; ഡിസിസി ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകിയില്ലെന്ന് ആക്ഷേപം; എങ്കിലും ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്ന് വിലയിരുത്തൽ -
ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകി; കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു; ആരോപണം ഉയർന്നത് അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തിയ നീക്കത്തിൽ; ആനന്ദ ബോസിനെതിരായ പരാതിയിൽ വിശദീകരണവുമായി രാജ്ഭവൻ -
രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടും; അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മ മത്സരിക്കും; ഒടുവിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി; രാഹുലിന്റെ പത്രികാ സമർപ്പണത്തിന് സോണിയാ ഗാന്ധിയും എത്തും -
സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്; അക്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല യു.എസ്; കാമ്പസുകളിലെ ഫലസ്തീൻ അനുകൂല സമരത്തിൽ പ്രതികരിച്ചു ജോ ബൈഡൻ; അമേരിക്കയുടെ ഇസ്രയേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും പ്രസിഡന്റ് -
ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം -
നോർത്ത് ലണ്ടനിലെ വാൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊല്ലപ്പെട്ട 14 കാരനായ സ്കൂൾ വിദ്യാർത്ഥിയെ ആക്രമിക്കുന്നതിന് മുമ്പ് മറ്റൊരു വീട്ടിൽ കയറി നാല് വയസ്സ് പ്രയമുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; പിതാവിനും കഴുത്തിൽ വെട്ടേറ്റു; വെട്ടേറ്റ പൊലീസ് ഓഫീസറുടെ കൈ അറ്റ നിലയിൽ -
2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ് -
ന്യൂസീലൻഡിൽ മീൻ പിടിക്കാൻ പോയ രണ്ട് മലയാളി യുവാക്കളെ കാണാതായി; ഇരുവരുടേയും വാഹനവും മൊബൈൽ ഫോണും കടൽ തീരത്ത് നിന്നും കണ്ടെടുത്ത് പൊലീസ്: ഹെലികോപ്റ്ററിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല -
ഓൺലൈൻ തട്ടിപ്പിനേക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്ന ബി ബി സി അവതാരകനെ പറ്റിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ജീവിത സമ്പാദ്യത്തിന്റെ പകുതിയോളം; തട്ടിപ്പിന് ഇരയായത് ബി ബി സി യിൽ ലുക്ക് നോർത്ത് അവതാരകനായ പീറ്റർ ലെവി
Most Read
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ ടൂർ പാക്കേജ്; ആദ്യ യാത്ര തിരുവനന്തപുരത്തുനിന്ന് ഗോവയിലേക്ക്
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം