'മാധ്യമം' കൊറോണയെക്കാൾ മാരകമായ വൈറസ് വാഹകർ; ജമാഅത്തെ ഇസ്ലാമിയോടും നമുക്ക് സാമൂഹ്യ അകലം പാലിക്കാം! ഹൈക്കോടതയിൽ ജലീലിനെതിരെ സ്വപ്നാ സുരേഷ് നൽകുന്ന തെളിവുകളിൽ എന്ത്? മുന്മന്ത്രിക്കെതിരെ വീണ്ടും ആരോപണം ഉയർത്തുമ്പോൾ ചർച്ചകളിൽ സ്വർണ്ണ കടത്ത് അറസ്റ്റിന് മുമ്പുള്ള പഴയ മാധ്യമ വിരുദ്ധ പോസ്റ്റും
കൊച്ചി: സ്വർണ്ണ കടത്ത് കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ തെളിവ് പുറത്തു വിടുമെന്നാണ് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ. ഹൈക്കോടതിയിൽ രേഖ നൽകുമെന്ന് പറയുമ്പോൾ ചർച്ചയാകുന്നത് ജലീലിന്റെ പഴയൊരു ഫെയ്സ് ബുക്ക് കുറിപ്പും. പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ 'മാധ്യമം' പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് മറുപടിയുമായി മന്ത്രിയായിരിക്കെ കെ ടി ജലീൽ ഫെയ്സ് ബുക്ക് കുറിപ്പിട്ടിരുന്നു. സ്വർണ്ണ കടത്ത് കേസിൽ സ്വപ്നാ സുരേഷും മറ്റും അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ കുറിപ്പ് എന്നതാണ് ശ്രദ്ധേയം. 2020 ജൂലൈ മാസത്തിലാണ് സ്വർണ്ണ കടത്ത് കേസ് ഉയരുന്നതും സ്വപ്ന ബംഗ്ളൂരുവിൽ അറസ്റ്റിലാകുന്നതും.
2020 ജൂൺ 20ന് ജലീൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ
മാധ്യമം ദിനപത്രത്തിന്റെ ഗൾഫ് എഡിഷനുകളുടെയും കേരള എഡിഷനുകളുടെയും 24-06-2020 ലെ ഒന്നാം പേജാണ് ചുവടെ ഇമേജായി ചേർത്തിരിക്കുന്നത്. ഗൾഫ് ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ (ഗൾഫിലാണ് ഭൂരിഭാഗവും) കോവിഡ് ബാധയെ തുടർന്ന് ചികിൽസ കിട്ടാതെയും, ആഹാരം ലഭിക്കാതെയും, വിദേശ നാടുകളിലെ ദുരിതഭൂമിയിൽ നിന്ന്, സൗകര്യങ്ങൾ നിർലോഭമുള്ള കേരളത്തിലെത്താൻ കഴിയാത്തതിലെ മനോവിഷമം സഹിക്കവയ്യാതെയും ഹൃദയം പൊട്ടി മരിച്ചവരെന്ന് വരികൾക്കിടയിൽ പറഞ്ഞാണ് കാലത്തിന്റെ മറുതീരം പൂകിയവർക്ക് ''മാധ്യമം' ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. മരണമടഞ്ഞവരുടെ ഫോട്ടോകൾ സഹിതം പ്രസിദ്ധപ്പെടുത്തിയ മാധ്യമം ദിനപത്രം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ തത്രപ്പാടിൽ മറന്നുപോയ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താനാണ് ഈ കുറിപ്പ്.
കേരളത്തെ കേരളമാക്കിയതിൽ ഗൾഫ് പണത്തിനുള്ള പങ്ക് ചെറുതല്ല. കേരളത്തിലെ നിരവധി മത സമുദായ സാമൂഹ്യ രാഷ്ട്രീയ സംഘടനകൾക്ക്, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ പ്രസിദ്ധീകരണങ്ങളായ മാധ്യമത്തിനും മീഡിയ വൺ ചാനലിനും ഗൾഫ് നാടുകളിലെ ഭരണാധികാരികളിൽ നിന്നും ഉദാരമതികളായ അറബ് പൗരന്മാരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് കയ്യും കണക്കുമില്ല. ഇന്നത്തെ മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച മരിച്ച മലയാളികളുടെ ഓരോ ചിത്രവും തുറിച്ച് നോക്കുന്നത് ഗൾഫ് ഭരണാധികാരികളുൾപ്പടെയുള്ള പല ഭരണകർത്താക്കളുടെയും മുഖത്തേക്കാണെന്നല്ലേ ആർക്കും തോന്നുക? ഒരു സന്നിദ്ധഘട്ടത്തിൽ തങ്ങളെ കയ്യൊഴിഞ്ഞ മദ്ധ്യപൗരസ്ത്യ രാജ്യങ്ങളുൾപ്പടെയുള്ള അറബ് സമൂഹത്തോടും അറബേതര സമൂഹത്തോടുമാണ് ആ കണ്ണുകളിലെ മുഴുവൻ രോഷവുമെന്നല്ലേ ഏതൊരാൾക്കും അനുഭവപ്പെടുക?.
പിടിച്ചു നിർത്താവുന്നതിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ലോകത്തെവിടെയും സംഭവിക്കുന്നതേ ഗൾഫിലും മറ്റു രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളൂ. പിണറായി വരുദ്ധ തിമിരം ബാധിച്ച് കണ്ണിനും മനസ്സിനും അന്ധത ബാധിച്ച ജമാഅത്തെ ഇസ്ലാമി, ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് ഒന്ന് നോക്കണം. അവിടെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ ഒരിറ്റുശ്വാസം വലിക്കാൻ പെടാപ്പാട് പൊടുന്നവർക്കായി താൽക്കാലിക വെൻഡിലേറററുകൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന കാഴ്ച എന്തുമാത്രം ഹൃദയഭേദകമാണ്. ഡൽഹിയിൽ മന്ത്രിമാർ പോലും ഇപ്പോഴും ചികിൽസയിൽ തുടരുകയാണ്. തമിഴ്നാട്ടിൽ ഒരു പ്രമുഖനായ ഡി.എം.കെ MLA കോവിഡ് ബാധിച്ച് ഇതിനകം മരിച്ചു. അവിടുത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. നിയന്ത്രണം വിട്ടാൽ ഏതു നിമിഷവും ഈ സ്ഥിതി എവിടെയുമെത്താം. ഒരു നാടും ഒരു സമൂഹവും അതിൽ നിന്ന് മുക്തരല്ല.
ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിലെ ഇടതു സർക്കാരിനോടുള്ള പക തീർക്കൽ, ഇക്കാലമത്രയും മലയാളികൾക്ക് മരുഭൂമിയിൽ അന്നവും തണലും സുരക്ഷിതത്വവും മതിവരുവോളം പകർന്നു നൽകിയ ഗൾഫ് രാജ്യങ്ങളെ അപമാനിച്ചു തന്നെ വേണമായിരുന്നോ?. അബൂദാബിയിലെ ബനിയാസ് ഖബർസ്ഥാന്റെ ചിത്രം കൊടുത്ത് അവിടെ കാണുന്ന നൂറുകണക്കിന് മീസാൻ കല്ലുകൾ (കുഴിമാടം) ചൂണ്ടി ഇതെല്ലാം കോവിഡ് പിടിപെട്ട് ചികിൽസ ലഭിക്കാതെ അറേബ്യൻ നാടുകളിൽ ശ്വാസംമുട്ടി മരിച്ചവരുടേതാണെന്ന് വരുത്തിത്തീർത്ത്, വെൽഫെയർ പാർട്ടിക്കും അതിലൂടെ ലീഗിനും കോൺഗ്രസ്സിനും വോട്ടുണ്ടാക്കാൻ 'മാധ്യമം' പത്രം നടത്തിയ നീക്കം അങ്ങേയറ്റം ഹീനമാണ്.
ആ രാജ്യങ്ങളിൽ ഇപ്പോഴും ജോലി ചെയ്യുന്ന ലക്ഷോപലക്ഷം മലയാളികളുടെ കഞ്ഞിയിൽ പൂഴിവാരിയിടാനേ ഇത്തരം നന്ദികേടുകൾ ഹേതുവാകൂ. അറേബ്യൻ സംസ്ക്കാരത്തെത്തന്നെയും താറടിച്ച് കാണിച്ച് 'മാധ്യമം' നടത്തിയ നീക്കം, അറബ് നാടുകളെക്കുറിച്ച് കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന മതിപ്പ് ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനാണ് ഇടവരുത്തുക? അറബികളുടെ ഉപ്പും ചോറും തിന്ന് തടിച്ച് കൊഴുത്ത ജമാഅത്തെ ഇസ്ലാമി പാല് കൊടുത്ത കൈക്കുതന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. അറബ് ജനതയുടെയും ഭരണാധികാരികളുടെയും മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നതിന് സമാനമായിപ്പോയി കോവിഡ് പിടിച്ച് മരിച്ചവരുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ വെച്ചുള്ള ഇന്നത്തെ 'മാധ്യമ'ത്തിന്റെ സപ്ലിമെന്റ്.
ഗൾഫ് മാധ്യമത്തിൽ അവർക്കത് പ്രസിദ്ധീകരിക്കാൻ ധൈര്യമില്ലാതെ പോയതിന്റെ കാരണം, ഭാവിയിലും പാവം അറബികളെ പച്ചക്ക് ചൂഷണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാകാം. ജമാഅത്തെ ഇസ്ലാമിയുടെ ഈ മുഖംമൂടി പിച്ചിച്ചീന്തപ്പെടണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ കൊറോണയെക്കാൾ മാരകമായ വൈറസാണ് ഈ മുസ്ലിം ഗോൾവാൾക്കറിസ്റ്റുകൾ മനസ്സിൽ പേറുന്നത്. കൊറോണയോട് മാത്രമല്ല ജമാഅത്തെ ഇസ്ലാമിയോടും നമുക്ക് സാമൂഹ്യ അകലം പാലിക്കാം.
MNM Recommends
-
മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം -
കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ -
കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ -
'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ -
തൃണമൂൽ ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമെന്ന് വീണ്ടും മമത; വിശ്വാസമില്ലെന്ന് കോൺഗ്രസ്; കൂടുതൽ സീറ്റുകൾ ലഭിച്ചാൽ തൃണമൂൽ കോൺഗ്രസ് ബിജെപിക്കൊപ്പം പോകാൻ സാധ്യതയെന്ന് അധീർ രഞ്ജൻ ചൗധരി -
രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറി; തെലങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള സ്കൂൾ ആക്രമിക്കുകയും മദറിന്റെ രൂപം തകർക്കുകയും ചെയ്തവർ സ്ഥാപിച്ചത് കാവിക്കൊടി; ബിജെപിക്ക് എതിരെ തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ' -
വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം -
താമസ സ്ഥലത്തെ പാർക്കിങ് തർക്കം; ഗുരുഗ്രാമിൽ യുവാവിനെ അയൽവാസി കാറിടിച്ചു കൊന്നു; സഹോദരന് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ -
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ -
ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ സ്പെഷ്യൽ ഡ്രൈവ്; 243 പേർ അറസ്റ്റിൽ; 53 പേർ കരുതൽ തടങ്കലിൽ -
പുതിയകാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ഗവർണർ -
വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസ്; മൂന്നുപ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി; അയൽവാസിയായ വയോധികയെ കൊന്ന് സ്വർണം കവർന്ന് മൃതദേഹം വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചെന്ന് കേസ് -
മഞ്ഞപ്പിത്തം പടരാതിരിക്കാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം -
സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും പിന്നാലെ എൻസിപിയും; ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കുമെന്ന് എ കെ ശശീന്ദ്രൻ; സീറ്റ് കിട്ടിയാൽ പി സി ചാക്കോയെ മത്സരിപ്പിക്കാൻ നീക്കം; രാജ്യസഭാ സീറ്റുവിഷയം മുന്നണിയിൽ കീറാമുട്ടിയാകുന്നു -
ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത് 'ബാഹ്യശക്തി'യുടെ ഇടപെടൽ; ശിവം ദുബെ മികവു തെളിയിച്ചാൽ 'വൈസ് ക്യാപ്റ്റൻ' പുറത്തിരിക്കും; രോഹിതിന്റെ തീരുമാനം നിർണായകം; മുംബൈ ഇന്ത്യൻസിലെ 'കലഹം' ഇന്ത്യൻ നായകൻ മറക്കില്ല -
ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ -
അയോധ്യയിൽ രാം ലല്ലയുടെ ക്ഷേത്രം പണികഴിപ്പിച്ചതുകൊണ്ട് തീരുന്നില്ല മോദിയുടെ ദൗത്യം; ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന് അമിത് ഷാ; വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി -
അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ -
കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത് -
പ്ലേ ഓഫ് ഉറപ്പിക്കാൻ വലിയ മാർജിനിൽ ജയിച്ചേ തീരു; ജീവൻ മരണ പോരിന് ഇറങ്ങുന്ന ആർസിബിക്ക് മഴ ഭീഷണി; ബംഗളൂരുവിൽ ഓറഞ്ച് അലർട്ട്; ആരാധകർ കാത്തിരുന്ന ആർസിബി-സിഎസ്കെ പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി
Most Read
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
- കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത്
- കോളേജ് വിദ്യാർത്ഥിനി വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം
- കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ
- അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ