സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് തിരുവനന്തപുരം നഗരത്തിൽ സജീവം; മ്യൂസിയം പൊലീസ് വീട്ടിൽ കയറി പൊക്കിയ നെടുമങ്ങാട്ടുകാരൻ മുഹമ്മദ് സജിൻ 'റോമിയോ കെണി' ഒരുക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ഇരുപതുകാരനായ സജിന്റെ കൂട്ടാളികളായി പ്രവർത്തിക്കുന്നത് വൻ റാക്കറ്റെന്നും സൂചന; പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തിയ ശേഷം ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പീഡിപ്പിച്ച് യുവാവ്; മാതാപിതാക്കളെ അറിയിച്ചതോടെ പഴുതടച്ച് പ്രതിയെ പൂട്ടി പൊലീസ്
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്കൂൾ വിദ്യാർത്ഥിനികൾ ഭയപ്പെടണം. സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിക്കുന്ന ഒരു റാക്കറ്റ് സിറ്റിയിൽ സജീവം. മ്യൂസിയവും പരിസര പ്രദേശങ്ങളുമാണ് ഈ പീഡനത്തിന്റെ കേന്ദ്ര സ്ഥാനം. ഇത്തരം റാക്കറ്റിലെ ഒരു പ്രധാനിയെയാണ് മ്യൂസിയം സിഐ യു.ബിജുവും സംഘവും നെടുമങ്ങാടുള്ള പ്രതിയുടെ വീട്ടിൽക്കയറി ഇന്നലെ പിടികൂടിയത്. തലസ്ഥാനത്തെ ഒരു പ്രമുഖ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിനാണ് കോളെജ് വിദ്യാർത്ഥിയായ ഇരുപതുകാരൻ പോക്സോ കേസിൽ അറസ്റ്റിലായത്. നെടുമങ്ങാടുള്ള അബ്ദുൽകലാമിന്റെ മകനായ മുഹമ്മദ് സജിനാണ് അറസ്റ്റിലായത്..
കഴക്കൂട്ടം എംജിഎം കോളെജിലെ രണ്ടാം ബിബിഎം വിദ്യാർത്ഥിയാണ് മുഹമ്മദ് സജിൻ. പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കുകയും പെൺകുട്ടി പ്രണയത്തിൽ കുടുങ്ങി എന്ന് മനസിലായപ്പോൾ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം നടത്തുകയുമായിരുന്നു. പീഡനത്തിനു ശേഷമാണ് മുഹമ്മദ് സജിന്റെ വിശ്വരൂപം പെൺകുട്ടിക്ക് മനസിലായത്. ഫോട്ടോകൾ കാട്ടിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയും ശാരീരിക ആക്രമണങ്ങളാണ് പ്രതി പെൺകുട്ടിക്ക് നേരെ നടത്തിയത്. പീഡനവിവരം പുറത്തെത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പ്രതിക്ക് വഴങ്ങി കൊടുക്കുകയായിരുന്നു. പക്ഷെ ശാരീരിക പീഡനങ്ങളും ഭീഷണിയും അതിര് വിട്ടപ്പോൾ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിക്കുകയായിരുന്നു.അതിനു ശേഷമാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
രണ്ടു വർഷം പെൺകുട്ടിയുടെ പിന്നാലെ കൂടിയാണ് സജിൻ പീഡനം നടത്തിയത്. ഒരു സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ചാണ് മുഹമ്മദ് സജിൻ പീഡനം നടത്തിയത്. ഒരു തവണ പീഡനം നടത്തിയ ശേഷം ശക്തമായ ശാരീരിക ആക്രമണങ്ങളാണ് പെൺകുട്ടിക്ക് നേരെ പ്രതി നടത്തിയത്. പ്രതിയുടെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് സമ്പന്ന പാശ്ചാത്തലത്തിലുള്ള പെൺകുട്ടി മാതാപിതാക്കളുടെ അടുക്കൽ വിവരം ധരിപ്പിച്ചത്. നെടുമങ്ങാട് വീടുള്ള പ്രതി കഴക്കൂട്ടം എംജിഎം കോളെജിൽ പഠിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിയെ തേടി സിറ്റിയിൽ എത്താറുണ്ടായിരുന്നത്. സജിന്റെ ഒപ്പം ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ പീഡന പരാതി ലഭിച്ചയുടൻ അത് പരിശോധിച്ച പൊലീസ് വളരെ പെട്ടെന്ന് തന്നെ തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. പ്രതിയുടെ വീട് നെടുമങ്ങാട് ആണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിയുടെ വീട്ടിൽ കയറി അറസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെയാണ് നെടുമങ്ങാട്ടുള്ള അബ്ദുൽകലാമിന്റെ വീട്ടിൽ കയറി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘർഷം നിറഞ്ഞ രംഗങ്ങളാണ് പ്രതിയുടെ വീട്ടുകാർ സൃഷ്ടിച്ചത്. പ്രതിയുടെ അറസ്റ്റ് തടയാനും പ്രതിയെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണ് എന്ന് കണ്ടപ്പോൾ ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ആയതിനാൽ പൊലീസ് ശ്രദ്ധിച്ചാണ് നീങ്ങിയത്. ഒരു സൂചനയും നൽകാത്തതിനാൽ അറസ്റ്റ് ചെയ്യുന്ന സമയം മുഹമ്മദ് സജിൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ഒരു പഴുതും നൽകപ്പെട്ടതുമില്ല. ഇന്നു പ്രതിയെ തുടർ നടപടികൾക്ക് ഹാജരാക്കിയ പൊലീസ് നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവാഴ്ചയാണ് പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മരിയൻ കോളെജ് വിദ്യാർത്ഥിനിയെ മ്യൂസിയം പൊലീസ് പിടികൂടിയത്. ഓണക്കാലത്ത് സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശിയായ മരിയൻ കോളെജ് വിദ്യാർത്ഥിയായ ജെറി പോക്സോ കേസിൽ കുടുങ്ങിയത്. മുഹമ്മദ് സജിൻ ചെയ്തതുപോലെ സജിനും പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ട് വന്നാണ് ഉച്ച നേരത്ത് ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടിയെ ജെറി പീഡിപ്പിച്ചത്.
നഗരത്തിലെ പ്രമുഖ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഡിഗ്രി വിദ്യാർത്ഥിയായ ജെറി പിടിയിലായത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. ഇതിനിടെയാണ് പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയി ജെറി പീഡിപ്പിച്ചത്.
ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ ഇന്നലെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.
പെൺകുട്ടിയുടെ സുഹൃത്തുമായാണ് ജെറി ആദ്യം അടുത്തത്. പെൺകുട്ടിയുടെ സുഹൃത്ത് ജെറിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായി. ട്യൂഷൻ ക്ലാസിൽ പെൺകുട്ടി എത്തിയപ്പോഴൊക്കെ ജെറിയെ കണ്ടു. സ്കൂളിലേക്ക് പോകുന്ന വഴിയിലും ജെറി കാത്തു നിൽക്കാൻ തുടങ്ങി. പ്രണയത്തിലായപ്പോൾ അടുപ്പം കൂട്ടാനും എപ്പോഴും സംസാരിക്കാനും പെൺകുട്ടിക്ക് ജെറി ഫോൺ വാങ്ങി നൽകുകയും ചെയ്തു. ഈ ഫോൺ പെൺകുട്ടി വീട്ടുകാർ കാണാതെയാണ് സൂക്ഷിച്ചത്.
ഫോൺ സംസാരത്തിൽ തുടങ്ങിയ അടുപ്പമാണ് വഴിവിട്ട ബന്ധത്തിനു പെൺകുട്ടിയെ പ്രേരിപ്പിച്ചത്. സ്കൂളിൽ നിന്ന് സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ ജെറി ബൈക്കിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ യാത്ര അവസാനിപ്പിച്ചത് വെള്ളയമ്പലം ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിലും. പെൺകുട്ടിയും ജെറിയും വീട്ടിൽ കയറി കതകടയ്ക്കുമ്പോൾ പുറത്ത് സുഹൃത്ത് കാവലായി നിന്നു. ശാരീരിക ബന്ധത്തിനു ശേഷം പെൺകുട്ടിയെ ജെറി ബൈക്കിൽ സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. ഇതോടെ സംഭവം പുറത്തറിഞ്ഞു. സ്കൂൾ അധികൃതരും രക്ഷിതാക്കളും അറിഞ്ഞു. സ്കൂളിലും വീട്ടിലും പീഡനം അറിഞ്ഞു. ഇതോടെ വീട്ടിൽ ബഹളവുമായി. പ്രശ്നം അറിഞ്ഞിട്ടും പെൺകുട്ടിയുമായി റെജി ബന്ധം തുടർന്നു. വെളുപ്പിന് ഒരു ദിവസം റെജി പെൺകുട്ടിയുടെ വീട്ടിലുമെത്തി. ഇത് വീട്ടുകാർ അറിയുകയും റെജി നൽകിയ ഫോൺ കണ്ടെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്തു. ഇതോടെ വീട്ടുകാർ പെൺകുട്ടിയേയും കൂട്ടി തമ്പാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
MNM Recommends
-
പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് വിശദീകരിച്ചു ഇ പി ജയരാജൻ; പാർട്ടിയുടെ തീരുമാനം എം വി ഗോവിന്ദൻ പ്രഖ്യാപിക്കും; യോഗശേഷം മാധ്യമങ്ങളോട് മിണ്ടാതെ മടങ്ങി ഇ പി; ലോക്സഭയിൽ എൽഡിഎഫ് 12 സീറ്റിൽ ജയിക്കുമെന്ന് വിലയിരുത്തൽ; ഭരണവിരുദ്ധ വികാരത്തെ പ്രചരണം കൊണ്ട് മറികടന്നെന്ന് കണക്കുകൂട്ടൽ -
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഉടനില്ല; വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണം; ട്രാൻസ്ഫോമറുകൾ ട്രിപ്പാകുന്നതാണ് വൈദ്യുതി ഇടക്കിടെ പോകാനുള്ള കാരണമെന്ന് മന്ത്രി -
വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ -
ശരീഅത്ത് നിയമം ബാധകമാക്കരുത്; മുസ്ലിം മതം ഉപേക്ഷിക്കുന്നവർക്ക് പോലും പാരമ്പര്യ സ്വത്തുക്കൾ ഭാഗം ചെയ്യുമ്പോൾ ശരീഅത്ത് നിയമം ബാധകമാകുന്നു; ശരീഅത്ത് നിയമത്തിൽ ലിംഗ സമത്വമില്ല; അവിശ്വാസിയായ മുസ്ലിമിന്റെ ഹർജിയിൽ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് -
ഇടത് അനുകൂല പ്രചാരണം; നേതൃത്വം പറഞ്ഞ ശേഷവും വിരുദ്ധ പ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല; സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്; സംഘടനാതലത്തിൽ പരിശോധന ഉണ്ടാകുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ -
സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്! -
മുസ്ലിംകളാണ് കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്; അതു പറയുന്നതിൽ എനിക്കൊരു നാണക്കേടുമില്ല; ഞങ്ങൾ ഈ രാജ്യത്തു തന്നെയുള്ളവരാണ്: അസദുദ്ദീൻ ഒവൈസി -
ചോദ്യം ചെയ്യലിനിടെ പ്രതി എലിവിഷം കഴിച്ചത് സംശയം ഇരട്ടിച്ചു; അഞ്ചു ലക്ഷം ഫോൺ കോൾ പരിശോധിച്ച് പ്രതിയെ ഉറപ്പിച്ചു; വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ; വൃദ്ധ ദമ്പതികളെ കൊന്ന അയൽവാസിക്ക് പരമാവധി ശിക്ഷ; അർജുന്റെ ക്രൂരത തിരിച്ചറിഞ്ഞ് കോടതി -
വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അമ്മയെയും മകളെയും; സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിൽ -
ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താൻ കെപിസിസി നേതൃയോഗം മെയ് 4ന്; വിലയിരുത്തൽ നടക്കുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വത്തിൽ -
മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി; യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകി അധികൃതർ; ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു; മേയറുടെ മൊഴിയെടുത്ത് പൊലീസ് -
കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറി; കാറിൽ പലതവണ ബസ് ഇടിക്കാൻ ശ്രമിച്ചു; ലഹരിപദാർഥം ഉപയോഗിച്ചിരുന്നു; പാളയത്ത് സിഗ്നലിൽ നിർത്തിയപ്പോഴാണ് ചോദ്യം ചെയ്തത്; ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ടിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ -
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും രാമക്ഷേത്രം പണിതവർക്കും ഇടയിലാണ് ഈ തെരഞ്ഞെടുപ്പ്; അഞ്ച് വർഷം കൊണ്ടാണ് ബിജെപി ക്ഷേത്രം പണിതതെന്ന് അമിത് ഷാ -
മുതലപ്പൊഴി അപകടത്തിൽ വീണ്ടും മരണം; മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു; മരിച്ചത് പുതുക്കുറിച്ചിക്കാരൻ ജോൺ -
അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നത്; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം; ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധി; ഉടൻ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യത മന്ത്രി -
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ? -
ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ -
ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു -
കെ എസ് ആർ ടി സി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു; പരിശോധന അറിഞ്ഞ് ചില ഡ്രൈവർമാർ മുങ്ങി; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിൽ മുടങ്ങിയത് 13 സർവ്വീസുകൾ; പരിശോധനയ്ക്ക് എത്തിയത് ഗണേശിന്റെ നിർദ്ദേശ പ്രകാരം -
കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? എല്ലാം നിഷേധിച്ച് വീണ്ടും ഇപി; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകം
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സിപിഎമ്മിലെ ഉന്നതനെ ഇപി അറിയിച്ചിരുന്നോ? എല്ലാ വിവാദത്തിലും സഖാക്കളെ മുന്നിൽ നിന്നും പ്രതിരോധിക്കുന്ന തന്നെ ആപത് ഘട്ടത്തിൽ കൈവിട്ടത് ചിലരുടെ താൽപ്പര്യങ്ങൾ; എന്നും പാർട്ടിക്ക് വേണ്ടിയേ എന്തും ചെയ്തുള്ളൂവെന്നും വിശദീകരിക്കും; എകെജി സെന്ററിൽ ഇപി എത്തിയത് രണ്ടും കൽപ്പിച്ചച്ചോ?
- മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിൽ തർക്കിച്ച കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തി; യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകി അധികൃതർ; ഡി.ടി.ഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു; മേയറുടെ മൊഴിയെടുത്ത് പൊലീസ്
- ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു
- ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു