വാർത്ത

അഞ്ചാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ചത് അമ്മ പുറത്ത് വസ്ത്രം അലക്കുന്ന സമയം നോക്കി; കഴിഞ്ഞ നാല് മാസങ്ങൾക്കിടെ കാസർകോട് ജില്ലയിൽ ആത്മഹത്യ ചെയ്തത് ഏഴോളം പ്രായപൂർത്തിയാവാത്ത കുട്ടികൾ; നടുക്കം മാറാതെ നാട്ടുകാർ

ബേക്കൽ: 11 വയസുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി തൂങ്ങി മരിച്ച മുറി പൊലീസ് സീൽ ചെയ്തു. ബേക്കൽ ഹദ്ദാദ് നഗറിലെ ആശ - പ്രവാസിയായ മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിയായ പവിത്രൻ ദമ്പതികളുടെ മകൾ അഷിത (11) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ വിട്ടിലെ കിടപ്പുമുറിയിലാണ് അഷിതയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മകളുടെ മരണ വിവരമറിഞ്ഞ് ദുബൈലുള്ള പിതാവ് പവിത്രൻ വ്യാഴാഴ്ച രാവിലെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു.

പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയാണ്. ഏക സഹോദരൻ അശ്വിൻ ഇതേ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്. മാതാവും സഹോദരനും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. മാതാവ് പുറത്ത് അലക്കി കൊണ്ടിരിക്കുകയായിരുന്നു. സഹോദരൻ വീട്ടിനകത്തുണ്ടായിരുന്നു. അഷിതയ്ക്ക് ചെറിയ കേൾവി കുറവ് ഉണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

കുട്ടിയുടെ ആകസ്മികമായ മരണം നാടിനെയും ബന്ധുക്കളെയും ഓരേപോലെ നടുക്കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നാല് മാസങ്ങൾക്കിടയിൽ ഏഴോളം പ്രായപൂർത്തിയാവാത്ത കുട്ടികളാണ് കാസർകോട് ആത്മഹത്യ ചെയ്തത്. മിക്ക മരണങ്ങളുടെയും കാരണം പ്രണയമായിരുന്നു.

MNM Recommends


Most Read