വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
കൊല്ലം: ദാമ്പത്യ ജീവിതത്തിൽ ഇഷ്ടങ്ങൾ നടന്നില്ല. കുഞ്ഞിനെ നോക്കുന്നതിലും വീഴ്ച. പോരായ്മകൾ പ്രതീക്ഷിച്ചതിനും അപ്പുറം. സ്വർണ്ണവും പണവും പല വഴിക്കായി മാറ്റിയത് ബന്ധമൊഴിയുന്നതിനും തടസ്സമായി. മകനെ നഷ്ടപ്പെടുമെന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അശക്തൻ. കൃത്യം വിജയിച്ചാൽ എല്ലാം ശുഭം. ഭാര്യ ഉത്രയെ കൊലപ്പെടുത്തുന്നതിന് തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെക്കുറിച്ച് ഭർത്താവ് സൂരജ് പൊലീസിനോട് ഏറ്റവുമൊടുവിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.
ഇപ്പോൾ പൊലീസിന് മുന്നിൽ എല്ലാം ഏറ്റുപറയുന്ന പ്രകൃതമാണ് സൂരജ് പ്രകടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. നേരത്തെ 4 ദിവസത്തേയ്ക്കായിരുന്നു സൂരജിനെ പൊലീസ് കസ്റ്റഡിയിൽ വീട്ടിരുന്നത്. അന്വേഷണ സംഗത്തിന്റെ അപേക്ഷ പരിഗണിച്ച് 5 ദിവസംകൂടി പൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ജൂൺ 4-ന് സൂരജിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
വിവാഹ ആലോചന വന്നപ്പോൾ ഇടനിലക്കാരൻ ഉത്രയുടെ പോരായ്മകളെകുറിച്ച് തന്നോട് പറഞ്ഞിരുന്നതെന്നും എന്നാൽ ഒപ്പം ജീവിച്ചു തുടങ്ങിയപ്പോൾ ഒരു തരത്തിലും പൊരുത്തപ്പെടാനാവാതെ പോയി എന്നും സൂരജ് പറയുന്നു. ഒരു കുട്ടി ആയതോടെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി എന്നും ഇതാണ് ഉത്രയെ കൊല്ലാൻ പ്രധാന കാരണമെന്നുമാണ് സൂരജ് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുള്ളത്.
വിവാഹത്തിന് ഉത്രയുടെ വീട്ടുകാർ സമ്മാനിച്ച 90 പവൻ സ്വർണ്ണത്തിൽ ഒട്ടുമുക്കാലും താൻ പല ആവശ്യങ്ങൾക്കായി ലോക്കറിൽ നിന്നും എടുത്തതായി സൂരജ് പൊലീസിനോട് സമ്മതിച്ചു. അച്ഛന് ഓട്ടോറിക്ഷ വാങ്ങാനും സുഹൃത്തുക്കളുടെ വീടുകളിലെ വിശേഷങ്ങൾക്ക് സമ്മാനമായി നൽകാനും പണയം വയ്ക്കാനും വീട്ടിലെ നിരവധി ആവശ്യങ്ങൾക്കുമായിട്ടാണ് ലോക്കറിൽ നിന്നെടുത്ത സ്വർണം വിനയോഗിച്ചതെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ലോക്കർ തുറന്ന് പരിശോധിച്ചാലെ ഇക്കാര്യം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.
എച്ച് ഡി എൽ ബാങ്കിന്റെ മൈക്രോ ഫിനാൻസ് വായ്പയുടെ കളക്ഷൻ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു സൂരജ്. 15000 രൂപയോളമായിരുന്നു തന്റെ ശമ്പളമെന്നും ഇത് ഒന്നിനും തികയാത്ത അവസ്ഥയയായിരുന്നെന്നും അതിനാലാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്ര അറിയാതെ എടുത്ത് പണയപ്പെടുത്തേണ്ടിവന്നതെന്ന ന്യായീകരണവും ഇയാൾ പൊലീസിന് മുമ്പാകെ നിരത്തിയിട്ടുണ്ട്.
സാമ്പത്തീക പ്രതിസന്ധി മനസ്സിലാക്കി താൻ എല്ലാമാസവും 8000 രൂപവീതം സൂരജിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നതായി ഉത്രയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിയായിരുന്നെന്ന് സൂരജിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ സമ്മർദ്ദങ്ങൾക്കും ഭീഷിണികൾക്കും വിധേയയാക്കിയും ദൗർബല്യം മുതലെടുത്തും വീട്ടുകാരിൽ നിന്നും പണം തട്ടിയെടുക്കാൻ തന്റെ വീട്ടുകാർ ശ്രമിച്ചതായുള്ള സൂചനകളും സൂരജ് പൊലീസുമായി പങ്കിട്ടിട്ടുണ്ടെന്നാണ് സൂചന.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂർ പൊലീസിൽ ഉത്രയ്ക്കെതിരെ ഗാർഹിക പീഡനം നടന്നതായി കാണിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്ന് കൊലക്കേസ് അന്വേഷിക്കുന്ന സംഘം പത്തനംതിട്ട എസ് പി യിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമവശങ്ങൾ പഠിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ മറുനാടനോട് വ്യക്തമാക്കി. കേസിൽ അന്വേഷണ സംഘം കൂടുതൽ തെളിവുകൾ കണ്ടെത്തി. ഉത്രയുടെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും സംശയം. വൻ തുകയ്ക്കുള്ള എൽ.ഐ.സി. പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, പ്രതികളുടെ പൊലീസ് കസ്റ്റഡി കൊട്ടാരക്കര കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി നൽകി.
സൂരജ് ഉറക്കഗുളികകൾ വാങ്ങിയതിനു തെളിവായി ഗുളികയുടെ സ്ട്രിപ്പ് പൊലീസ് കണ്ടെടുത്തു. പാമ്പിനെക്കൊണ്ടു കൊത്തിക്കുന്നതിനു മുമ്പ് ഉറക്കഗുളിക നൽകിയിരുന്നതായി സൂരജ് മൊഴി നൽകിയിരുന്നു. സൂരജ് പാമ്പിനെ കൊണ്ടുവന്നത് ഉത്രയുടെ കുടുംബം വിവാഹ സമ്മാനമായി നൽകിയ ബൊലേനോ കാറിലായിരുെന്നന്നും പൊലീസിനു തെളിവു ലഭിച്ചു. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കയായിരുന്ന ഈ കാർ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞയുടൻ ആൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ബൊലേനോ തന്നെ വേണമെന്നു സൂരജ് വാശിപിടിക്കുകയായിരുന്നു. ഉത്രയുടെ പേരിലാണു കാർ വാങ്ങിയത്. കഴിഞ്ഞ ആറിന് രാത്രി ഈ കാറിലാണ് സൂരജ് പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഉത്രയുടെ വീട്ടിൽ കൊണ്ടുവന്നത്.
ഏഴിന് രാവിലെ പാമ്പുകടിയേറ്റ നിലയിൽ കട്ടിലിൽ കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന് ഇതേ കാറിലാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ഈ സമയം കാറോടിക്കാൻ തനിക്കു കഴിയില്ലെന്നു പറഞ്ഞു സൂരജ് ഒഴിഞ്ഞുമാറിയിരുന്നു. തുടർന്ന് ഉത്രയുടെ സഹോദരൻ വിഷുവാണ് കാർ ഓടിച്ചത്. ഇതേ കാറിൽനിന്നാണ് ഉറക്കഗുളികയുടെ സ്ട്രിപ്പ് പൊലീസിന് ലഭിച്ചത്. ഇതിൽ എട്ട് ഗുളികകൾ ഉപയോഗിച്ച നിലയിലായിരുന്നു. പാമ്പിനെ കൊണ്ടുവന്ന ബാഗ്, പ്ലാസ്റ്റിക് കുപ്പി എന്നിവ നേരത്തെ കണ്ടെത്തിയിരുന്നു. ഉത്ര പാമ്പുകടിയേറ്റു കിടന്ന കട്ടിലിലെ ബെഡ്ഷീറ്റ്, പാമ്പിനെ അടിച്ചുകൊന്ന വടി എന്നിവയും തെളിവായി കണ്ടെടുത്തു.
MNM Recommends
-
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -
നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ -
തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്; പത്ത് റൺസ് ജയത്തോടെ ഡൽഹി അഞ്ചാം സ്ഥാനത്ത്; ആറാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിൽ -
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെച്ചു; കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ -
ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ -
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് -
മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരായ ജനവികാരം; പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി; മത്സരിക്കുക, മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ -
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി -
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ -
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ -
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം -
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ -
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു -
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല -
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം