മമ്മൂട്ടിയും മോഹൻലാലും റഹ്മാനും മുഖ്യവേഷങ്ങളിൽ എത്തിയ പത്മരാജൻ ചിത്രം 'കരിയിലക്കാറ്റുപോലെ' അടക്കം അഞ്ച് സിനിമകളുടെ കഥാകൃത്ത്; 80കളിൽ മലയാളക്കരയെ ത്രസിപ്പിച്ച നോവലിസ്റ്റ്; തറ പൈങ്കിളി മൽസരത്തിൽനിന്ന് മാറി കലാമൂല്യമുള്ള നോവലുകൾ രചിച്ചു; ഒപ്പം നിരവധി മെഗാ സീരിയലുകളും; ആധുനിക മുട്ടത്തുവർക്കി എന്ന് പേരുകേട്ട സുധാകർ മംഗളോദയം ഓർമ്മയാവുമ്പോൾ
തിരുവനന്തപുരം:' ആധുനിക മുട്ടത്തുവർക്കി.'-അന്തരിച്ച സുധാകർ പി നായർ എന്ന സുധാകർ മംഗളോദയം എന്ന നോവലിസ്റ്റിനെ ഒറ്റവാക്കിൽ അങ്ങനെ വിലയിരുത്താം. ടെലിവിഷൻ സീരിയലുകൾ കാര്യമായി ഇല്ലാതിരുന്ന, ദൂരദർശന്റെ മാത്രം ആധിപത്യമുള്ള ഒരു കാലത്ത് ജനപ്രിയ നോവലുകളുടെ സൂപ്പർ സ്റ്റാർ ആയിരുന്നു സുധാകർ മംഗളോദയം. 'സുധാകർ മംഗളോദയം' എഴുതുന്നു എന്ന ഒറ്റ അനൗൺസുമെന്റ് കൊണ്ടുതന്നെ മനോരമ ആഴ്ചപ്പതിപ്പും, മംഗളം വാരികയുമൊക്കെ ചൂടപ്പം പോലെ വിറ്റുപോയി. എന്നാൽ മാത്യുമറ്റമൊക്കെ ഉയർത്തിക്കൊണ്ടുവന്നപോലെ തറപൈങ്കിളിയായിരുന്നില്ല അദ്ദേഹത്തിന്റെ നോവലുകൾ. ജോയ്സിയും സുധാകർ മംഗളോദയവും മാത്രമായിരുന്നു, 90കളുടെ പകുതിവരെ ശക്തമായ സാന്നിധ്യമായ പൈങ്കിളി നോവൽ തരംഗത്തിൽ വേറിട്ട് ചിന്തിച്ചത്.
പക്ഷേ ഇത്തരം പൾപ്പ് ഫിക്ഷനുകളിൽ സുധാകർ തളച്ചിട്ടുപോയതുകൂടിയായിരുന്നു സുധാകറിന്റെ പ്രതിഭ. പത്മാരജന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും റഹ്മാനും മുഖ്യവേഷത്തിൽ എത്തിയ 'കരിയലിയക്കാറ്റുപോലെ' എന്ന ഒറ്റചിത്രം കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ പ്രതിഭ. ഒരുഫാമിലി ഓറിയൻഡഡ് സസ്പെൻസ് ത്രില്ലറായിരുന്നു ഈ ചിത്രം. പ്രസിദ്ധ സിനിമാ സംവിധായകനായ ഹരികൃഷ്ണൻ (മമ്മൂട്ടി) തന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. അന്നത്തെ കാലത്ത് തുടക്കത്തിൽ തന്നെ മമ്മൂട്ടി മരിക്കുന്ന ചിത്രങ്ങൾ തന്നെ അപൂർവമായിരുന്നു.
സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഡി വൈ എസ്ഇ പി അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു. ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും (ജലജ), അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും അച്യുതൻകുട്ടി ചോദ്യം ചെയ്യുന്നു. പക്ഷേ അവരിൽ നിന്നും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടുന്നില്ല. ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും അച്യുതൻകുട്ടിക്കു ലഭിക്കുന്നു. അവ മുൻനിർത്തി നടത്തുന്ന അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവ്വതിയിലേക്ക് (ഉണ്ണിമേരി) സംശയം നീളുന്നു.
പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു. അച്യുതൻകുട്ടിയുടെ സഹോദരനായ അനിൽ കുമാറിന്റെ (റഹ്മാൻ) കാമുകിയായ ശില്പയും (കാർത്തിക), അവരുടെ അമ്മയായ തുളസിയും (ശ്രീപ്രിയ) ഈ കേസുമായി ബന്ധപ്പെടുന്നു. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോൾ അതിന് അച്യുതൻകുട്ടി കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഈ രീതിയിൽ വ്യത്യസ്തമായി കഥ എഴുതാൻ കഴിയുന്ന ഒരു മനുഷ്യനാണ് പൈങ്കിളി നോവലുകളിൽ തളച്ചിടപ്പെട്ടത്.
കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകർ പി നായർ എന്ന യഥാർത്ഥ പേരിലാണ് ക്രെഡിറ്റ് നൽകിയിരിക്കുന്നത്. വസന്തസേന, നന്ദിനി ഓപ്പോൾ, കളിയൂഞ്ഞാൽ എന്നീ സിനിമകളുടെയും കഥ സുധാകർ മംഗളോദയത്തിന്റേതാണ്. പക്ഷേ അവയൊന്നും 'കരിയിലക്കാറ്റുപോലെ' ശ്രദ്ധിക്കപ്പെട്ടില്ല. നന്ദിനി ഓപ്പോൾ അന്നത്തെകാലത്ത് തരംഗം തീർത്ത നോവൽ ആണെങ്കിലും ചലച്ചിത്രം എന്ന നിലയിൽ നന്നായില്ല. 'ഞാൻ ഏകനാണ്' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെയാണ്.
പക്ഷേ സുധാകർ മംഗളോദയം എന്ന പേര് അരക്കിട്ട് വായനക്കാരിൽ ഉറപ്പിച്ചത് അദ്ദേഹത്തിന്റെ തുടരൻ നോവലുകൾ ആയിരുന്നു. 'അയാൾ കഥയെഴുതുകയാണ്' എന്ന മോഹൻലാൽ ചിത്രത്തിലെ സാഗർ കോട്ടപ്പുറത്തിനെപ്പോലെ അദ്ദേഹം നോവലുകൾ എഴുതിത്ത്തള്ളി. പ്രമുഖ 'മ' വാരികകൾ സുധാകറിന്റെ കൈയെഴുത്ത് പ്രതിക്കായി വീട്ടിനുമുന്നിൽ കാവൽ കെട്ടിക്കിടന്ന കാലം ഉണ്ടായിരുന്നു.
പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്നങ്ങളേയും കടുംവർണങ്ങളിൽ പരത്തിപ്പറഞ്ഞ് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ ചിര:പ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകർ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ കൂടി മലയാളത്തിൽ ആൺപെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും വലിയൊരു വിഭാഗം സാധാരണക്കാരെ വായനയിലേക്ക് അടുപ്പിച്ചത് ഇദ്ദേഹമായിരുന്നു.
സുധാകർ മംഗളോദയത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യ ആസ്വാദനത്തിന്റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയർത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ രചനകൾക്ക് സാധിച്ചിട്ടുണ്ടെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
MNM Recommends
-
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -
നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ -
തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്; പത്ത് റൺസ് ജയത്തോടെ ഡൽഹി അഞ്ചാം സ്ഥാനത്ത്; ആറാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിൽ -
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെച്ചു; കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ -
ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ -
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് -
മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരായ ജനവികാരം; പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി; മത്സരിക്കുക, മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ -
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി -
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ -
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ -
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം -
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ -
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു -
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല -
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം