വൈകിവന്ന വൈൽഡ് കാർഡ് എൻട്രി തകർത്ത് എറിഞ്ഞത് സുജോയുടേയും അലക്സാൻട്രയുടേയും അനശ്വര പ്രണയം; നിനക്ക് മറ്റൊരു കാമുകിയില്ലേടാ.. നാണമില്ലേടാ..എന്ന് മസിൽമാൻ പവൻ വെളിപ്പെടുത്തിയതോടെ സുജോയുടേയും സഞ്ജനയുടേയും ദിവ്യപ്രണയം നാട്ടിലാകെ പാട്ട്; നാട്ടിൽ മറ്റൊരു കാമുകിയുണ്ടെന്ന് പുറത്തായതോടെ തങ്ങൾ 'തിക്ക്' ഫ്രണ്ട്സെന്ന് സുജോ; ബിഗ്ബോസിലെ ഇണക്കുരുവികളെ വേർപ്പെടുത്താൻ നീക്കം; സോഷ്യൽ മീഡിയയിൽ ചർച്ചയായി സുജോയുടെ പ്രണയം !
ബിഗ്ബോസിലെ ഇണക്കുരുവികളായ സുജോയും അലക്സാൻട്രയും ഇപ്പോൾ പ്രേക്ഷകരുടെ ചർച്ചാ വിഷയം. ആദ്യദിനങ്ങൡ രജിത് മാഷിന്റെ ുപദേശവും പിന്നീട് യുക്തിവാദിയായ ജസ്ല മാടശ്ശേരിയുമൊക്കെയാണ് സ്കോർ ചെയ്തതെങ്കിൽ ഇപ്പോൾ ബിഗ്ബോസിലെ മറ്റൊരു പ്രണയകഥയാണ് പ്രേക്ഷകരെ ബിഗ്ബോസിലേക്ക് അടുപ്പിക്കുന്നത്. ലക്ഷ്വറി ബജറ്റിന് വേണ്ടി കഴിഞ്ഞദിവസമാണ് നാടകീയ രംഗങഅഹൾ കോർത്ത് കോൾ സെന്റർ ടാസ്ക് നടത്തിയത്. ഇവിടെ സുജോയും അലക്സാൻട്രയും തന്നെയായിരുന്നു ചർച്ചാ വിഷയം.
വൈകിവന്ന വൈൽഡ് കാർഡ് എൻട്രിയായ പവൻ എന്ന മസിൽമാൻ സുജോയുടെ പൂർവകാലം വിളമ്പിയതോടെ സുജോയുടെ ബിഗ്ബോസ് പ്രണയം തകർന്ന് തരിപ്പണമായ നിലയിലാണ്. കഴിഞ്ഞ ദിവസത്തെ കളിയാണ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയത്. ടാസ്കിൽ ആരാകും കൂടുതൽ സ്കോർ ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് വിജയികളായ ടീമിനെ പ്രഖ്യാപിക്കുക. മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് വീടിള്ളിൽ വച്ച് നടന്ന കാര്യങ്ങൾ ഉപയോഗിച്ച് പരസ്പരം മത്സരിക്കാൻ ആയിരുന്നു നിർദ്ദേശമെങ്കിലും വീടിനു പുറത്തെ കാര്യങ്ങളെയും ചില മത്സരാർത്ഥികൾ മത്സരത്തിന്റെ വിജയത്തിനായി ഉപയോഗിച്ചു.
ബിഗ് ബോസിനുള്ളിലെ പ്രധാന ചർച്ച സുജോ - അലസാൻഡ്ര ബന്ധമാണ്. തങ്ങൾ തിക്ക് ഫ്രണ്ട്സ് എന്നാണ് സുജോ സാൻഡ്രയുമായി ഉള്ള ബന്ധത്തെ പറ്റി സൂചിപ്പിക്കുന്നത് എന്നാൽ ഇരുവരും തമ്മിൽ പ്രണയം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. രാത്രി വൈകിയുള്ള സംസാരവും, ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ എണ്ണിയും, സുജോയുടെ പിറന്നാൾ ദിനം സാൻഡ്രയുടെ സ്പെഷ്യൽ ഗിഫ്റ്റും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സുജോയ്ക്ക് വീടിനു പുറത്തു മറ്റൊരു ഗേൾ ഫ്രണ്ട് ഉണ്ട് എന്നാണ് മസിൽമാൻ പവന്റെ വാദം. ഇതോടെ ഇവരുടെ പ്രണയം പൊളിയുന്ന മട്ടാണ്.
പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്ന ശേഷമുള്ള ദിവസങ്ങളിൽ സുജോയുടെ കൈയിൽ ഉണ്ടായിരുന്ന ടി ഷർട്ടും ഒപ്പം സുജോ ബിഗ് ബോസിൽ എത്തും മുൻപ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യൽ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ സുജോയുടെ വാദങ്ങൾ പ്രേക്ഷകർ പൊളിച്ചടുക്കുന്നത്.
സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളിൽ നിന്നും അവരുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ നിന്നും തങ്ങൾക്ക് മനസിലാകുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. സഞ്ജന സുജോയുടെ പിറന്നാൾ ദിവസം ആശംസകൾ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും ആരാധകർക്ക് സംശയം കൂട്ടിയിട്ടുണ്ട്. മാത്രമല്ല വൈൽഡ് കാർഡ്സ് എൻട്രി വഴി ഈ പെൺകുട്ടിയെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കണമെന്നും, സാൻഡ്രയെ പുറത്താക്കണം എന്നുള്ള ആവശ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്.
മത്സരാർത്ഥികളുടെ ക്ഷമയും സഹനശേഷിയും അളക്കുന്ന ഗെയിമിൽ ഇന്നലത്തെ എപ്പിസോഡിലും വാക്കു തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ രജിത്തും രേഷ്മയും തമ്മിലും ഫുക്രുവും വീണ നായരും തമ്മിലുമാണ് മത്സരം നടന്നതെങ്കിൽ ഇന്നത്തെ ആദ്യത്തെ അവസരം അലസാൻഡ്രയ്ക്കും പവൻ ജിനോ തോമസിനുമായിരുന്നു. ടീം ബിക്കാണ് ഇന്ന് ഉപഭോക്താക്കളാവാൻ അവസരം എന്നതിനാൽ അലസാൻഡ്ര ഉപഭോക്താവും പവൻ കോൾ സെന്റർ എക്സിക്യൂട്ടീവും ആയിരുന്നു. കോൾ സെന്റർ എക്സിക്യൂട്ടീവിനെക്കൊണ്ട് കോൾ കട്ട് ചെയ്യിക്കുക എന്നതാണ് ലക്ഷ്യം എന്നതിനാൽ മറ്റുള്ളവർ ഇന്നലെ ചെയ്തതുപോലെ പവനെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു അലസാൻഡ്ര.
23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവിൽ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാൻ എന്ത് യോഗ്യതയാണ് താങ്കൾക്കുള്ളതെന്നും അലസാൻഡ്ര ചോദിച്ചു. ചെന്നൈയിലേക്ക് വീട്ടുകാർ വിട്ടിരിക്കുക പഠിക്കാൻ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയാണ് പവൻ ചെയ്തതെന്നും അലസാൻഡ്ര ആരോപിച്ചു. മാത്രമല്ല പണം നോക്കിയാണ് ആ പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നുകൂടി അലസാൻഡ്ര പറഞ്ഞു. പരിശ്രമിച്ചിട്ടാണെങ്കിലും അലസാൻഡ്രയുടെ വാക്കുകൾ ഏറെ ക്ഷമയോടെയാണ് പവൻ കേട്ടിരുന്നത്. ഒരിക്കൽപ്പോലും മോശം വാക്കുകൾ ഉപയോഗിക്കാതെയും, തിരിച്ച് ആരോപണങ്ങൾ ഉയർത്താതെയും അലസാൻഡ്ര പറഞ്ഞതെല്ലാം പവൻ കേട്ടിരുന്നു. എന്നാൽ മത്സരം അവസാനിച്ചതായ ബിഗ് ബോസിന്റെ ബസർ ശബ്ദം എത്തിയതോടെ കളി മാറി.
മത്സരത്തിനുവേണ്ടി ബിഗ് ബോസ് സജ്ജീകരിച്ച കോൾ സെന്റർ ക്യാബിനിൽ വിങ്ങിപ്പൊട്ടുന്ന പവനെ കാണാമായിരുന്നു. തന്റെ ഭാര്യ ഇവിടെ ഇല്ലല്ലോ എന്നും ഇതൊക്കെ കേൾക്കുന്നുണ്ടാുമെന്നുമൊക്കെ പറഞ്ഞായിരുന്നു പവൻ സങ്കടപ്പെട്ടത്. ഫുക്രുവും ആര്യയും രജിത്തും ഉൾപ്പെടെയുള്ള മറ്റ് ടീം അംഗങ്ങൾ ആശ്വസിപ്പിച്ചാണ് പവനെ ഹാളിലേക്ക് കൊണ്ടുപോയത്. എന്നാൽ അവിടെവച്ച് അലസാൻഡ്രയോട് പവൻ നിയന്ത്രണംവിട്ട് പെരുമാറുകയായിരുന്നു. പറഞ്ഞതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറയുകയാണെങ്കിൽ തനിക്കും കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് പവൻ പറഞ്ഞുതുടങ്ങിയത്.
നിനക്ക് ഗെയിമിൽ നിൽക്കാൻ എന്ത് ക്വാളിറ്റി ആണ് ഉള്ളതെന്നും പവൻ ചോദിക്കുന്നുണ്ട്. സുജോയ്ക്ക് പുറത്ത് ഗേൾഫ്രണ്ട് ഉണ്ടെന്നും അത് അറിഞ്ഞിട്ടും സുജോയുടെ പിറകെ നടക്കാൻ നാണമില്ലേയെന്നും പവൻ ചോദിച്ചു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേൾഫ്രണ്ടഡ് ഇല്ലേ പുറത്തെന്നും പവൻ ചോദിച്ചു. ആരാടാ എന്റെ ഗേൾഫ്രണ്ട് എന്നായിരുന്നു സുജോയുടെ തിരിച്ചുള്ള ചോദ്യം. 'സഞ്ജന നിന്റെ ഗേൾഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവന്റെ മറുചോദ്യം. 'ഉളുപ്പില്ല' എന്ന് സുജോയുടെ മറുപടി. 'ഇവളും എന്റെ ഗേൾഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തർക്കത്തിനിടെ സുജോ അലസാൻഡ്രയെ ചേർത്തുപിടിക്കുകയായിരുന്നു.
ഹൗസിനുള്ളിൽവച്ച് നടന്ന തർക്കം ഏകദേശം അവസാനിച്ച് സ്വന്തം ടീമംഗങ്ങൾക്ക് ഒപ്പമിരിക്കുമ്പോഴും പവൻ തന്റെ ഭാഗം ന്യായീകരിക്കുകയായിരുന്നു. 'സഞ്ജനയും സുജോയും ഞാനും ഒരുമിച്ച് ഹാങ്ഔട്ട് ചെയ്തിട്ടുള്ളതാ, അറിയാമോ', പവൻ ചോദിച്ചു. 'സുജോയുടെ കൈയിലുള്ള ആ മഞ്ഞ ജാക്കറ്റ്, 5000 രൂപയുടെ ജാക്കറ്റ് സുജോയുടെ ഗേൾഫ്രണ്ട് എന്റെ കൈയിൽ തന്നതാ, പിറന്നാൾ സമ്മാനമായി കൊണ്ടുക്കൊടുക്കാൻ പറഞ്ഞ്.. അത് ഉളുപ്പില്ലാതെ മേടിച്ച സുജോയാണ് ഈ പറയുന്നത് സഞ്ജന എന്ന പെണ്ണിനെ എനിക്ക് അറിയത്തില്ലെന്ന്. എനിക്ക് ഗേൾഫ്രണ്ട് ഇല്ലെന്ന്..', പവൻ പറഞ്ഞുനിർത്തി.
പിന്നീട് തനിക്ക ഗിഫ്റ്റ് കിട്ടിയ ജാക്കറ്റ് സുജോ എല്ലാവർക്കും ധരിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് തന്റെ സുഹൃത്തുക്കളിൽ ആരാണ് കൊടുത്തയച്ചതെന്ന് അറിയില്ലെന്നും ആരാണെങ്കിലും നന്ദിയെന്നുമാണ് സുജോ പറഞ്ഞത്. പിന്നീടും സുജോയും പവനും തമ്മിൽ വാക്ക് തർക്കത്തിലാകുന്നതും പ്രേക്ഷകർ കണ്ടു.
അലക്സാന്ട്രയും സുജോയും അറിഞ്ഞുകൊണ്ട് പ്രണയ നാടകം കളിക്കുകയാണെന്നും ഇതേക്കുറിച്ച് സുജോയുടെ ഗേൾ ഫ്രണ്ട് സഞ്ജനയും അറിയാമായിരിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നാൽ ഇത് പവന്റെ ഗെയിം സ്ട്രാറ്റജി ആകാമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഇവിടെ ഗെയിം കളിക്കുന്നത് ആരാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്
MNM Recommends
-
നാലാം വിക്കറ്റിൽ അർദ്ധ സെഞ്ചുറികളുമായി സഞ്ജു-ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തിൽ രാജസ്ഥാന് മിന്നും ജയം; ലക്നൗവിനെ കീഴടക്കിയത് 7 വിക്കറ്റിന്; നായകന്മാർ മികവ് കാട്ടിയ മത്സരത്തിൽ അന്തിമ ജയം സഞ്ജുവിന്; ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയം -
മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും -
ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും -
ഇത് ഇന്ത്യയുടെ വിജയം: അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർമകളിൽ; പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മിടുക്കനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ ഒഴിവാക്കി കടന്നുവരുന്ന ഉജ്ജ്വൽ നിഗം ആരാണ്? -
തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ -
'ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കണമെന്ന് പറഞ്ഞ് അവർ വോട്ടുപിടിക്കുന്നു; ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു'; ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി -
നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ -
തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് മുംബൈ ഇന്ത്യൻസ്; പത്ത് റൺസ് ജയത്തോടെ ഡൽഹി അഞ്ചാം സ്ഥാനത്ത്; ആറാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസിൽ -
അപ്പയുടെ അസാന്നിദ്ധ്യം വലിയ ശൂന്യതയായി പ്രവർത്തകർ പങ്കുവെച്ചു; കോൺഗ്രസും യുഡിഎഫും ഐതിഹാസിക വിജയം നേടുമെന്നതിൽ തർക്കമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ -
ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ -
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് -
മണ്ഡലത്തിൽ സിറ്റിങ് എംപിക്കെതിരായ ജനവികാരം; പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി; മത്സരിക്കുക, മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ -
ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി -
പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ -
വടകരയിലെ ചില ബൂത്തുകളിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയത്; ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വോട്ടിങ് യന്ത്രത്തകരാർ ഏറ്റവും കുറവ്; സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ -
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം -
ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ -
ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രം; മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത സർവൈവൽ ത്രില്ലർ; 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു -
കാഫിറിന് വോട്ട് ചെയ്യരുതെന്ന് മുസ്ലിം കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രചരിപ്പിച്ചെന്ന് ശൈലജ ടീച്ചർ; സ്ക്രീൻ ഷോട്ട് വ്യാജമെന്ന് ഷാഫി പറമ്പിൽ; ലീഗ് വോട്ട് മറിച്ചെന്നും ആരോപണം; പാതിരാ വരെ നീണ്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതെങ്ങനെ? വടകരയിൽ വിവാദങ്ങൾ അടങ്ങുന്നില്ല -
ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- ടീച്ചർ അമ്മ വിളി പോലും പാർട്ടി സർക്കിളിന് അപ്പുറം വലിയ രീതിയിൽ ഏശിയിട്ടില്ല; മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫിൽ നല്ല വേരിയേഷൻ ഉണ്ടായിരുന്നു; പൊരിഞ്ഞ പോരാട്ടം നടന്ന വടകരയിൽ ഷാഫി പറമ്പിലിന് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം; പ്രവചനവുമായി റാഷിദ് സി പി
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- ഇ പി മിണ്ടിയാൽ പിണറായി അകത്താവും; പാപികളുമായി ബന്ധം വന്നത് പാർട്ടിക്കുവേണ്ടി; പോളിങ് ദിന വിവാദം ഒതുക്കാൻ വേണ്ടി; പി ജയരാജൻ മുതൽ ശൈലജ ടീച്ചർ വരെ ഒതുക്കപ്പെട്ടു; കയറി വരുന്നത് ശശിയും റിയാസും; നേതാക്കളെ ഒന്നൊന്നായി അരിഞ്ഞ് സിപിഎമ്മിൽ സമ്പുർണ്ണ പിണറായിസം!
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം