Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക് ടോക്കിൽ രസിപ്പിച്ച് ലോകത്തിന്റെ ഡേറ്റ ശേഖരിക്കുകയാണോ ചൈനീസ് ലക്ഷ്യം; അനുദിനം വർധിക്കുന്ന ജനപ്രീതി പാശ്ചാത്യരാജ്യങ്ങൾക്ക് ഭീഷണിയാകുന്നു; ആപ്പ് പോളിസിയിൽ വിവരങ്ങൾ ചൈനക്ക് കൈമാറിയേക്കാം എന്ന് മുന്നറിയിപ്പും; ഫേസ്‌ബുക്കിൽ വ്യക്തി വിവരങ്ങൾ ചോർന്നതിന് പിന്നാലെ ടിക് ടോക്കിന്റെ സുരക്ഷയും ചർച്ചയാക്കി സൈബർ ലോകം

ടിക് ടോക്കിൽ രസിപ്പിച്ച് ലോകത്തിന്റെ ഡേറ്റ ശേഖരിക്കുകയാണോ ചൈനീസ് ലക്ഷ്യം; അനുദിനം വർധിക്കുന്ന ജനപ്രീതി പാശ്ചാത്യരാജ്യങ്ങൾക്ക് ഭീഷണിയാകുന്നു; ആപ്പ് പോളിസിയിൽ വിവരങ്ങൾ ചൈനക്ക് കൈമാറിയേക്കാം എന്ന് മുന്നറിയിപ്പും; ഫേസ്‌ബുക്കിൽ വ്യക്തി വിവരങ്ങൾ ചോർന്നതിന് പിന്നാലെ ടിക് ടോക്കിന്റെ സുരക്ഷയും ചർച്ചയാക്കി സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

ചൈനീസ് ആപ്പായ ടിക് ടോക്കിലൂടെ ലഭിക്കുന്ന ഡേറ്റ ചൈനീസ് സർക്കാരിനു കൈമാറ്റം ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പ്. ആദ്യകാലത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ ചൈനയിൽ മാത്രമാണ് പ്രശസ്തമായിരുന്നതെങ്കിൽ, ഇപ്പോൾ അവ ലോകമെമ്പാടും പ്രിയപ്പെട്ടതാകുന്നു. അവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയിലേക്ക് ചൈനയ്ക്ക് എളുപ്പത്തിൽ എത്തിനോക്കാനും സാധിക്കുമത്രെ. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ കരുതിയിരിക്കേണ്ടത് ഇന്ത്യ തന്നെയാണ്. രാജ്യത്തെ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം ഓരോ ദിവസവും കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.

വാവെയ് പോലുള്ള ചൈനീസ് കമ്പനികളുടെ ഹാർഡ്വെയറുകൾ ഭീഷണിയാണെന്നു പറഞ്ഞ് അവയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയടക്കമുള്ള ചില പടിഞ്ഞാറൻ രാജ്യങ്ങൾ. ചൈനീസ് ആപ്പുകളുടെ ഇപ്പോഴത്തെ അപ്രതീക്ഷിത കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്. ചൈനയ്ക്കുള്ളത് അതിശക്തമായ നിരീക്ഷണ സിസ്റ്റമാണ്. ഈ സിസ്റ്റത്തിന് ആപ്പുകളിലൂടെ കിട്ടുന്ന ലോകമെമ്പാടും നിന്നുള്ള മുഖങ്ങളെ മനസ്സിലാക്കിവയ്ക്കാനും വിഷമമുണ്ടാവില്ല. ഇതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും സൈന്യങ്ങളുടെയും വരെ നീക്കങ്ങളെക്കുറിച്ച് അറിയാൻ വരെ കഴിഞ്ഞേക്കുമെന്നും സംശയിക്കുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും ഈ സുരക്ഷാ ഭീഷണിക്ക് വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമേരിക്കയിലടക്കം അതിവേഗം ജനസമ്മതി നേടുകയാണ് ഈ ആപ്. ടിക്ടോക്കിൽ സബ് കമ്യൂണിറ്റികളുമുണ്ട്. ഏറ്റവുമധികം പ്രശസ്തമായ ഒന്ന് അമേരിക്കയിൽ സൈനിക സേവനം ചെയ്യാനെത്തിയിരിക്കുന്ന യുവാക്കളുടേതാണ്. ഐഡി പ്രൂഫ് തൂക്കി എക്സർസൈസ് ചെയ്യുന്ന വിഡിയോയും മറ്റും ഇവർ ടിക്ടോക്കിൽ അപ്ലോഡ് ചെയ്യുന്നു. ഇവയിൽ പലതും സൈനിക കേന്ദ്രങ്ങൾക്കുള്ളിൽ വച്ചു റെക്കോഡു ചെയ്തവയാണ്. ടിക്ടോക് ലൊക്കേഷൻ ഡേറ്റ ശേഖരിക്കുന്നുണ്ട്. സൈനിക താവളങ്ങളും മറ്റും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് കൃത്യമായി അറിയാൻ മറ്റെവിടെയും അന്വേഷിക്കേണ്ട.

വ്യക്തികളുടെ സ്വകാര്യത ചോർത്തുന്നതിന്റെ കാര്യത്തിൽ ഫേസ്‌ബുക് ലോകമെമ്പാടും വെല്ലുവിളി നേരിടുന്ന സമായമാണിത്. അപ്പോൾ ഒരു ചൈനീസ് കമ്പനി സ്വകാര്യത സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കാനാകുമോ എന്നതാണ് ഒരു ചോദ്യം. വിദേശികളുടെയും മറ്റും കാര്യങ്ങൾ അവർ ഒരിക്കലും സ്വകാര്യമായി സൂക്ഷിക്കില്ലെന്നു തന്നെയാണ് വിലയിരുത്തൽ. ഓൺലൈൻ സ്വകാര്യതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായി വരുന്നതെയുള്ളു. എത്ര പ്രതിബന്ധങ്ങൾ സൃഷ്ടിച്ചാലും സ്വകാര്യ കമ്പനികൾ ഡേറ്റയിൽ കൈവയ്ക്കുമെന്നും ഇത് സർക്കാരുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്നും ഭയപ്പെടുന്നു. സ്വകാര്യ കമ്പനികളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ചൈനീസ് സർക്കാർ ഡേറ്റ ചോദിച്ചു വാങ്ങിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP