Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യലിസത്തിന്റെ പേര് പറഞ്ഞ് മുതലാളിത്തം വിളമ്പുന്ന കമ്മ്യൂണിസ്റ്റിനെതിരെയുള്ള ചെറുത്ത് നിൽപ്പാണിത്; ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റുകളെ പോലെ വാഴുന്ന എസ്എഫ്ഐക്കെതിരയുള്ള അടിമകളുടെ ഉയർത്തെഴുപ്പാണിത്; സിപിഎമ്മിന്റെ കൊട്ടകൊത്തളമായ യൂണിവേഴ്സ്റ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ നേതാക്കൾക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ തിരിച്ചറിയുക- സിപിഎം നടന്ന് നീങ്ങുന്നത് സർവ്വ നാശത്തിലേക്ക്..

സോഷ്യലിസത്തിന്റെ പേര് പറഞ്ഞ് മുതലാളിത്തം വിളമ്പുന്ന കമ്മ്യൂണിസ്റ്റിനെതിരെയുള്ള ചെറുത്ത് നിൽപ്പാണിത്; ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റുകളെ പോലെ  വാഴുന്ന എസ്എഫ്ഐക്കെതിരയുള്ള അടിമകളുടെ ഉയർത്തെഴുപ്പാണിത്; സിപിഎമ്മിന്റെ കൊട്ടകൊത്തളമായ യൂണിവേഴ്സ്റ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ നേതാക്കൾക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ തിരിച്ചറിയുക- സിപിഎം നടന്ന് നീങ്ങുന്നത് സർവ്വ നാശത്തിലേക്ക്..

ഷാജൻ സ്‌കറിയ

തിരുവനന്തപുരം നഗരത്തിൽ തലയെടുപ്പൊടു കൂടി ഉയർന്ന് നിൽക്കുന്ന യൂണിവേഴ്‌സിറ്റി കോളേജന്റെ ക്യാമ്പസിൽ ഒരിക്കലെങ്കിലും കയറാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാവുകയില്ല. അത്രയേറെ പ്രൗഡിയുള്ള ഈ കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്ത് അപൂർവ്വമായ ഒരു സംരംഭമാണ്. നിർഭാഗ്യവശാൽ ഈ കോളേജിന്റെ സമ്പൂർണ നിയന്ത്രണം പതിറ്റാണ്ടുകളായി എസ്എഫ്‌ഐ എന്ന വിദ്യാർത്ഥി സംഘടന സ്വന്തമാക്കി വെച്ചിരിക്കുന്നു. മറ്റൊരു പാർട്ടിയുടേയും മറ്റൊരു വിദ്യാർത്ഥി സംഘടനയുടേയും യൂണിറ്റുകൾ തുറക്കാൻ പോലും അവിടെ അനുവദിക്കുകയില്ല.

അങ്ങനെ എതിർ ശബ്ദങ്ങളെയൊക്കെ മുളയിലേ നുള്ളി എസ്എഫ്‌ഐക്കാർ ക്യാമ്പസിന്റെ സമ്പൂർണ നിയന്ത്രണം കൈവശപ്പെടുത്തി കോളേജ് ഭരണം മുൻപോട്ട് കൊണ്ടു പോയ്‌ക്കൊണ്ടിരിക്കുന്നതിനിടെ അഹങ്കാരം മൂത്ത എസ്എഫ്‌ഐക്കാർ കുട്ടികളുടെ ചലനം പോലും അവരുടെ നിയന്ത്രണത്തിലാക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി എസ്എഫ്‌ഐയുടെ അമിത നിയന്ത്രണം കൊണ്ട് കുട്ടികൾ വലയുകയാണ്. പരസ്പരം ചിരിക്കുന്നതിനോ വർമാനം പറയുന്നതിനോ ഒരുമിച്ചിരുന്ന് കുശലം പറയുന്നതിന് പോലും അനുമതിയില്ല.

ഇന്ന് പാവപ്പെട്ട ഒരു വിദ്യാർത്ഥിയുടെ നെഞ്ചിലേക്ക് എസ്എഫ്‌ഐ നേതാക്കന്മാർ കത്തി കുത്തിക്കയറ്റിയത് അവൻ മരച്ചുവട്ടിലിരുന്ന് പാട്ടുപാടി എന്ന കുറ്റം ആരോപിച്ചാണ്. അതായത് എസ്എഫ്‌ഐക്കാർ പറയുന്നതല്ലാതെ എസ്എഫ്‌ഐക്കാരുടെ അനുമതിയില്ലാതെ എസ്എഫ്‌ഐക്കാരുടെ പിന്തുണയില്ലാതെ ചിരിക്കാൻ പോലും പാടില്ല എന്നർത്ഥം. ജനാധിപത്യവും സോഷ്യലിസവും സ്വാതന്ത്ര്യവും നാൽപ്പത് വട്ടം പ്രസംഗിക്കുന്ന എസ്എഫ്‌ഐക്കാർ സദാചാര പൊലീസിന്റെ ലാത്തിയുമായി ക്യാമ്പസിനുള്ളിൽ നടന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളെ പോലും അടിച്ചോടിക്കുന്ന അനുഭവമുണ്ട്.

പ്രതികരിക്കുന്നവരെ നശിപ്പിക്കുക ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്നത് ഈ ക്യാമ്പസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഭാസമാണ്. അവിടെയൊരു പെൺകുട്ടി ആത്മഹത്യയ്ക്ക് തുനിഞ്ഞിട്ട് മാസങ്ങളായിട്ടില്ല. ആഴ്‌ച്ചകൾ മാത്രമേ ആയിട്ടുള്ളു. ആത്മഹത്യയിൽ നിന്നും ആ പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ അവൾക്കവിടെ പഠിക്കാൻ പറ്റിയ സാഹചര്യം പോലും ഇല്ല എന്ന് വ്യക്തമായി. അങ്ങനെ അവൾ ടിസി വാങ്ങി പോവുകയാണ് ചെയ്തത്. ആ കമ്മ്യൂണിസ്റ്റ് മുതലാളിത്തത്തിന്റെ തുടർച്ചയാണ് ഇന്ന് ക്യാമ്പസിൽ നടന്ന ഈ കത്തിക്കുത്ത്. ഏറ്റവും സങ്കടകരമായ വസ്തുത കുത്തേറ്റവനും കുത്തിയവനും എസ്എഫ്‌ഐക്കാരാണ് എന്നാണ്. എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടറി ഒരു എസ്എഫ്‌ഐക്കാരനും ഇത്തരം ക്രിമിനൽ കുറ്റം ചെയ്യുകയില്ല എന്ന് ഗീർവാണമടിക്കുന്നത് കേട്ടു.

എസ്എഫ്‌ഐക്കാരല്ലാതെ ഒരുത്തൻ പോലും ആ യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ നേരെ നടക്കുന്നില്ല എന്നോർക്കുക. പിന്നെ ആരാണ് കത്തിക്കുത്താൻ വരുന്നത്. എസ്എഫ്‌ഐയുടെ വെളുത്ത കൊടിയുടേയും സിപിഎമ്മിന്റെ ചുവന്ന കൊടിയുടേയും തണലില്ലാതെ ഒരുത്തനും അവിടെ ശബ്ദമുയർത്താതിരിക്കാൻ കഴിയുമ്പോൾ കത്തിയെടുത്ത് ഒരുത്തന്റെ നെഞ്ചത്ത് കുത്താൻ മറ്റാർക്ക് ധൈര്യമുണ്ടാകും. നിങ്ങൾ ഏത് അന്വേഷണത്തിന്റെ കാപട്യം പറഞ്ഞാലും നിങ്ങളുടെ കൊള്ളരുതായ്മകൾ മറയ്ച്ചുവെക്കാൻ ഇനി സാധിക്കുകയില്ല. ഇതുവരെ അടിമകളായിരുന്ന വിദ്യാർത്ഥികൾ അത് എസ്എഫ്‌ഐയുടെ പ്രവർത്തകരായ വിദ്യാർത്ഥികൾ സട കുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു.

വിദ്യാർത്ഥിനികളും വിദ്യാർത്ഥികളും എസ്എഫ്‌ഐ എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ കൊടി ഉയർത്തിക്കൊണ്ട് ആ ക്യാമ്പസിൽ നടക്കുന്ന ഫാസിസ്റ്റ് ഗുണ്ടായിസത്തിനെതിരെ ശബ്ദമുയർത്തിയിരിക്കുന്നു. ഇന്ന് ചാനൽ ക്യാമറകൾ ക്യാമ്പസിൽ പ്രവേശിച്ചപ്പോൾ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് അടിമ ചങ്ങല പൊട്ടിച്ചെറിഞ്ഞുകൊണ്ട് എസ്എഫ്‌ഐ വിദ്യാർത്ഥികൾ തിളയ്ക്കുന്ന കണ്ണുകളോടെ സംസാരിച്ച ഓരോ വാക്കും കമ്മ്യൂണിസ്റ്റ് ഭീകരതയുടേയും കമ്മ്യൂണിസ്റ്റ് മുതലാളിത്തത്തിന്റെയും എസ്എഫ്‌ഐ ഫാസിസത്തിന്റെയും ചങ്കിലേക്കുള്ള അമ്പെയ്ത്താണ് എന്ന് തിരിച്ചറിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP