നിപ്പയിൽ കേരളം നേടിയത് അപൂർവ നേട്ടം തന്നെ; പിണറായി വിജയൻ എന്തിന് അമേരിക്കയ്ക്ക് പോയാലും കേരളീയർക്ക് ആശങ്കയൊന്നുമില്ല; എന്നിട്ടും എന്തിനാണ് ഇല്ലാത്ത അവാർഡിന്റെ പേരു പറഞ്ഞ് മാനം കളയുന്നത്? പിണറായി വിജയൻ കെഎം മാണിക്ക് പഠിക്കുമ്പോൾ ഇല്ലാത്ത പുരസ്കാരത്തിന്റെ പേരുപറഞ്ഞ് എന്തിനാണ് നിപ്പ പ്രതിരോധ നേട്ടത്തിന്റെ തിളക്കം കളഞ്ഞത്? ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
നിപ്പ വൈറസ് കേരളത്തെ ബാധിച്ചപ്പോൾ എന്തായിരിക്കും ഭാവി എന്നോർത്ത് ആകുലപ്പെടാത്ത ആരുമുണ്ടായിരുന്നില്ല. എന്നാൽ, സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം കോഴിക്കോട്ടെയും മലപ്പുറത്തെയും ചില സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിന്ന് ഒരുപാട് മരണങ്ങളൊന്നും ഉണ്ടാവാതെ അത് മാറിപ്പോയി. സർക്കാരും പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയും ഇക്കാര്യത്തിൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അതുകക്ഷിരാഷട്രീയഭേദമെന്യേ കേരളം നൽകുന്നുമുണ്ട്. എന്നാൽ, അതിന്റെ പേരിൽ ഒരുപുരസ്കാരം അമേരിക്കയിൽ നിന്ന് ലഭിക്കുകയും, അത് വാങ്ങാനായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അമേരിക്കയിലേക്ക് പോവുകയും ചെയ്തത് ഇപ്പോൾ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പുരസ്കാരം ലഭിക്കുന്നതോ ആദരം ലഭിക്കുന്നതോ ഒരുകേരളീയനെയും ആശങ്കപ്പെടുത്തേണ്ട കാര്യമല്ല...നേരേ മറിച്ച് അഭിമാനിക്കേണ്ട കാര്യമാണ്. ഈ വിഷയം ട്രോളുകളായും വിമർശനങ്ങളായും പടർന്ന് പന്തലിക്കുന്നതിന് കാരണം മറ്റുചിലതാണ്.
നിപ്പ പ്രതിരോധം എന്നുപറയുന്ന ഈ സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നിനെ അന്താരാഷ്ട്ര പുരസ്കാരമായി ചിത്രീകരിക്കാനുള്ള വ്യാജശ്രമത്തിന്റെ ഭാഗമായാണ് ഇത് വിവാദമായത്. ഇപ്പോൾ ഇത് വിവാദമായപ്പോൾ പുരസ്കാരം ലഭിച്ചുവെന്ന് ആരുപറഞ്ഞുവെന്നാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. എന്നാൽ, പിണറായി വിജയനും െൈഷലജ ടീച്ചറിനും അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുരസ്കാരവും അംഗീകാരവും ലഭിച്ചുവെന്ന തരത്തിൽ വാർത്താക്കുറിപ്പ് തന്നെ ഇവർ ഇറക്കിയിരുന്നു. മനോരമയടക്കമുള്ള പത്രങ്ങൾ വാർത്ത എഴുതിയിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയും കേരള സർക്കാരിന് ലഭിച്ച പുരസ്കാരത്തിന്റെയും അംഗീകാരത്തിന്റെയും വാർത്ത വാക്കുകളാൽ നിറച്ചിരുന്നു.
വിഷയം വിവാദമായപ്പോൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് കേരള സർക്കാരിന്റെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും തങ്ങൾ ക്ഷണിച്ചിരുന്നുവെന്നും ഭാവി പരിപാടികളെ കുറിച്ച് ചർച്ച നടത്തുന്നുവെന്നുമാണ്. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട പുരസ്കാരത്തെയോ ആദരത്തെയോ ആ വിശദീകരണത്തിൽ പരാമർശിക്കുന്നുമില്ല. അതിനർഥം കേരള മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുമായി ചർച്ച നടത്തിയപ്പോഴുള്ള ചിത്രം പുരസ്കാര നേട്ടമായി ചിത്രീകരിക്കുന്നത് കാപട്യവും കള്ളത്തരവുമാണെന്ന് തന്നെയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിപ്പ പ്രതിരോധത്തിന് ആവശ്യനടപടികൾ എടുത്തതുകൊണ്ട തന്നെ ഇതൊരുവിവാദമാക്കേണ്ട കാര്യമില്ല. എന്നിട്ടും ഇതുചർച്ചയാവുന്നത് ഒരു സ്വീകരണത്തെ പുരസ്കാരനേട്ടമായി ചിത്രീകരിച്ചുവെന്നത് മാത്രമല്ല, സമാനമായ സാഹചര്യങ്ങളിൽ സിപിഎമ്മുകാരും, സിപിഎം നേതാക്കളും പ്രതിപക്ഷത്തിരുന്ന നേതാക്കന്മാരെ അപഹസിച്ചിരുന്നുവെന്നത് തന്നെയാണ്.
രണ്ടുമുൻ സാഹചര്യങ്ങൾ എടുത്തുപറയേണ്ടതുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ലഭിച്ച യുഎൻ പുരസ്കാരമാണ്. ആ അവാർഡ് യുൻ നൽകിയത് തന്നെയായിരുന്നു. എന്നാൽ ആ അവാർഡ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ മഹത്വം തിരിച്ചറിഞ്ഞ് യുഎൻ നൽകിയ മഹത്തായ സംഭവമാണ് എന്ന തരത്തിൽ വ്യാഖ്യാനമുണ്ടായതാണ് അതിലെ പിശക്. അതിനർഥം അത് തട്ടിക്കൂട്ടിയെടുത്ത പുരസ്കാരം എന്നല്ല, അത് ഉമ്മൻ ചാണ്ടിക്ക് ലഭിച്ച പുരസ്കാരം തന്നെയായിരുന്നു. എന്നിട്ടും സിപിഎമ്മുകാർ അതിനെ കളിയാക്കിയും അപഹസിച്ചും സോഷ്യൽ മീഡിയയിൽ കയറി നിരങ്ങുകയായിരുന്നു.
പിണറായി വിജയന്റെ പുരസ്കാരത്തെ ഉമ്മൻ ചാണ്ടിയുടെ പുരസ്കാരവുമായല്ല താരതമ്യം ചെയ്യേണ്ടത്. നേരേ മറിച്ച് കെ.എം.മാണിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ലഭിച്ച പുരസ്കാരവുമായാണ്. അന്ന് മനോരമയിൽ മുഖ്യവാർത്തയായി വന്നത് കേരളത്തിൽ 50 വർഷം ധനമന്ത്രിയായി പ്രവർത്തിച്ചുവെന്നതുകൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് മാണിയെ ആദരിക്കുന്നുവെന്നതായിരുന്നു. വാസ്തവത്തിൽ, ബേസിങ്സ്റ്റോക്ക് എന്ന സ്ഥലത്തെ മലയാളിയായ ടാക്സി ഡ്രൈവർ പയസ് കുന്നുശേരിയും അയാളുടെ ചില സുഹൃത്തുക്കളും കൂടി തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുന്ന പുരസ്കാരം ബ്രിട്ടീഷ് പാർലമെന്റിന്റെ ആർക്കും വാടകയ്ക്ക് എടുക്കാവുന്ന ചെറിയ ഹാളിൽ നൽകിയ പുരസ്കാരമായിരുന്നു അത്. കേരളത്തിൽ നിന്ന് പോയ പല നേതാക്കൾക്കും ഈ പുരസ്കാരം കിട്ടിയിട്ടുണ്ട്.പി.സി.ജോർജ് മാത്രമാണ് തനിക്ക് ഈ പുരസ്കാരം വേണ്ടെന്ന് പ്രഖ്യാപിച്ചത്. അത് വാർത്തയായപ്പോൾ, സ്വാഭാവികമായും സിപിഎമ്മുകാർ അത് വലിയ വിവാദമാക്കി മാറ്റി. അങ്ങനെ ഒരുപുരസ്കാരം വാങ്ങാൻ പിണറായി വിദേശത്ത് പോയി എന്ന ആക്ഷേപം ഇൻസ്റ്റന്റ് റസ്പോൺസിനില്ല. എന്നാൽ, പിണറായി അമേരിക്കയിൽ പോയത് ഫൊക്കാന അടക്കമുള്ള സംഘടനകളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാനും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച നടത്താനുമാണ്. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവന്മാരിൽ ഒരാൾ മലയാളിയായ ഒരുപിള്ളയാണ്.ആ പിള്ള മുഖ്യമന്ത്രിയെ വിളിച്ചുകൊണ്ടുപോയി ആദരിച്ചുവെന്നത് സത്യമാണ്. മുഖ്യമന്ത്രി അവിടെ പോയത് ആ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ്. എന്നാൽ അതിനെ അന്താരാഷ്ട്ര പുരസ്കാരമായി വ്യാഖ്യാനിക്കുമ്പോൾ, മുമ്പ് ഇതുപോലെ ട്രോൾ വേട്ടയ്ക്ക് ഇരയായവർ തിരിച്ചുട്രോളുമെന്ന് തിരിച്ചറിയേണ്ടതാണ്. ഇതിനുള്ള സാമാന്യ ബുദ്ധി സഖാക്കൾക്കുണ്ടാകേണ്ടതാണ്.
സൈബർ സഖാക്കളേക്കാൾ മിടുക്ക് വലതുപക്ഷ സഖാക്കൾക്കായതുകൊണ്ട് ട്രോളുകളുടെ എണ്ണം കുറഞ്ഞുവെന്ന് മാത്രം. ഇതു മാത്രമല്ല അന്ന ട്രോൾ ചെയ്തവർ ഇന്ന് ന്യായീകരണ തൊഴിലാളികളായി രംഗത്ത് വന്നിരിക്കുന്നു.പിണറായിക്ക് ഇപ്പോൾ ലഭിച്ച പുരസ്കാരവും, മാണിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ലഭിച്ച പുരസ്കാരവും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അതിനേക്കാൾ ഭേദമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പുരസ്കാരം. അതും തട്ടിക്കൂട്ട് പുരസ്കാരം തന്നെയായിരുന്നു. ഒരുനല്ല കാര്യത്തെ അനാവശ്യമായി പെരുപ്പിച്ച് കാട്ടി വിവാദമാക്കേണ്ട ആവശ്യം പിണറായിക്കും കൂട്ടർക്കും ഉണ്ടോ എന്ന് ആലോചിക്കേണ്ട പാഠമായി ഇതിനെ എടുക്കേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍